Click to Download Ihyaussunna Application Form
 

 

ലുബാബയുടെ ഉപ്പ

പുരനിറഞ്ഞുനില്‍ക്കു മകളെ നോക്കി അദ്ദേഹം നെടുവീര്‍പ്പിട്ടു. അവളെ മാന്യമായി വിവാഹം ചെയ്തയക്കണം. എത്രയെത്ര ആലോചനകളായി വരുു. വരുവര്‍ക്കെല്ലാം അവളെ ഇഷ്ടമാണ്. നല്ലബുദ്ധിയും അതിസാമര്‍ത്ഥ്യവുമുള്ളവളാണവള്‍. ആപിറാനായിവരു ആര്‍ക്കെങ്കിലും അവളെപിടിച്ചുകൊടുത്താല്‍ പറ്റില്ല. സമര്‍ത്ഥനും മിടുമിടുക്കനുമായ ഒരു മണവാളനേ കൊടുക്കൂ.
ഖിദാമിന്റെ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ഓളംവെട്ടി. വീടിന്റെ പൂമുഖത്തിര്ു അദ്ദേഹം ആലോചിക്കുകയായിരുു. അതിരില്ലാത്ത ചിന്തകള്‍. അവസാനം എന്തോ ഉറച്ചഭാവത്തില്‍ അയാള്‍ വീടിനുള്ളിലേക്ക് നോക്കി നീട്ടിവിളിച്ചു.
‘ഖന്‍സാ….. മോളേ ഖന്‍സാ…’
‘ലബ്ബൈക്ക് യാ അബതി’
ഉള്ളില്‍ന്ി ആ കിളിശബ്ദം ഒഴുകിയെത്തി.
എന്താ ബാപ്പാ വിളിച്ചത്?
ഖന്‍സാഇനെ ബാപ്പ ഖിദാം അരികെ നിര്‍ത്തി. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുതുടങ്ങി:
‘മോളെ, പ്രായപൂര്‍ത്തിയെത്തിയ പെകുട്ടിയാണ് നീ. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ?’
‘ങ്ഹും.’ ഖന്‍സാ ഒ് മൂളി.
നല്ല വരനെ കണ്ടെത്തി ഒരന്വേഷണവും കൂടാതെ നികാഹ് നടത്താന്‍ ബാപ്പാക്കധികാരമുണ്ട്. എങ്കിലും മകളുടെ ഇഷ്ടവുംകൂടി അന്വേഷിക്കുതു നല്ലതാണ്െ മുത്ത് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
‘അതേ ബാപ്പാ! ബാപ്പ ആരെയെങ്കിലും കണ്ടുവെച്ചി…..’
‘അതെ, ഉണ്ട്. മദീനയിലെ ഔഫിന്റെ മക്കളില്‍പ്പെട്ട ഒരു യുവാവിനെ.’
ഖന്‍സാ ഒും മിണ്ടിയില്ല. അവളുടെ ഇളം മനസ്സ് തേങ്ങി. ബാപ്പയുടെ ശുദ്ധഗതിയില്‍ സന്തോഷിച്ച അവള്‍ക്ക് വരനെക്കുറിച്ചറിഞ്ഞപ്പോള്‍ സങ്കടമായി. ഒരു ദീര്‍ഘനിശ്വാസം. തലയും താഴ്ത്തിനി ആ സുന്ദരിക്കുട്ടി എന്തോ ആലോചനയിലാണ്ടു. മൌനം ഭഞ്ജിച്ചുകൊണ്ട് ഖിദാം ചോദിച്ചു.
‘നീ എന്താ ഒും മിണ്ടാത്തത്?’
ഖന്‍സാ പറഞ്ഞുതുടങ്ങി:
‘ബാപ്പാക്കാണ് പരമാധികാരം. എങ്കിലും എനിക്കൊരഭിപ്രായമുണ്ട്. ബാപ്പ അനുവദിച്ചാല്‍ ഞാനത് തുറുപറയാം.’
ഖിദാം ഓലോചിച്ചു. ഏതായാലും വഴിതെറ്റിയ അഭിപ്രായമാുെം തന്റെ മകള്‍ പറയില്ലുെറപ്പ്. തന്റെ ഇണയാകാന്‍ പോകു ആണിനെക്കുറിച്ച് കുറേ സങ്കല്‍പ്പങ്ങളൊക്കെ അവള്‍ക്കുമുണ്ടാകുമല്ലോ. അവള്‍ പറയട്ടെ.
‘ആ… പറയൂ മകളേ…’
ഖന്‍സായുടെ നാവ് മെല്ലെ ചലിച്ചു. ആ ശബ്ദം ഇടറിയ സ്വരത്തില്‍ പുറത്തുവു.
‘എനിക്കിഷ്ടം മുന്‍ദിറിന്റെ മകനെയാണ്. എന്റെ വരനായി ബാപ്പ അദ്ദേഹത്തെ കണ്ടാല്‍ മതി.’
ഒറ്റശ്വാസത്തില്‍ ഖന്‍സ പറഞ്ഞവസാനിപ്പിച്ചു.
മകളുടെ അഭിപ്രായം കേട്ട പിതാവ് ഒും പറഞ്ഞില്ല. മകളുടെ ആഗ്രഹം തള്ളാന്‍ പറ്റില്ല. താന്‍ ആശിച്ച വിവാഹം നടത്തുകയും വേണം. അദ്ദേഹം ചിന്തയിലാണ്ടു. അവസാനം പ്രശ്നം നബി(സ)യുടെ മുിലെത്തി. നബി(സ) പറയു തീരുമാനം എല്ലാവരും സമ്മതിക്കും. പ്രശ്നത്തിന്റെ നാനാവശവും പഠിച്ച നബി(സ) തീരുമാനം പറഞ്ഞു: ‘ഖന്‍സായുടെ ആഗ്രഹം എന്തോ അതനുസരിച്ച് വിവാഹം നടത്തുക.’
ഖന്‍സായുടെ ഭാഗ്യം. ധീരനായ സ്വഹാബിയെ പുതുമാരനായി ലഭിച്ചു. ആശിച്ച പോലെ കാര്യങ്ങള്‍ നടു. ഭര്‍ത്താവിനെക്കുറിച്ച് ഖന്‍സാ നായി പഠിച്ചിട്ടുണ്ട്. മദീനയിലാണദ്ദേഹം ജനിച്ചുവളര്‍ത്. മണ്ണിന്റെ മണവും പാരമ്പര്യഗുണവും ഒത്തിണങ്ങിയ സുന്ദരനായ യുവാവ്. ചെറുപ്പത്തിലേ ഇസ്ലാം സ്വീകരിച്ചു. സമാധാനപ്രിയനാണെങ്കിലും ഓംതരം കുതിരപ്പടയാളി. നബിതിരുമേനിക്ക് അദ്ദേഹത്തെ വലിയ കാര്യമാണ്.
മുസ്ലിം പട്ടാളം ബദ്റിലേക്ക് സേനാനീക്കം നടത്തിയപ്പോള്‍ മദീനയുടെ സംരക്ഷണച്ചുമതല നബി (സ) ഏല്പിച്ചത് അദ്ദേഹത്തെയായിരുു.  ശത്രുക്കളായ യഹൂദര്‍ക്കെതിരെ അദ്ദേഹം പോരാടി. നബിയുടെ വിശ്വസ്തനായ ശിഷ്യനായി അദ്ദേഹം ഉയരുതുകണ്ട് ഖന്‍സ അത്യധികം സന്തോഷിച്ചു. (ഖന്‍സയും മുന്‍ദിറിന്റെ മകനും തമ്മിലുള്ള ദാമ്പത്യത്തില്‍ പിറ പെകുഞ്ഞാണ് ലുബാബ. ചരിത്രത്തില്‍ ഖന്‍സയുടെ ഭര്‍ത്താവ്, അബൂലുബാബ (ലുബാബയുടെ ഉപ്പ) എപേരില്‍ അറിയപ്പെട്ടു.)
****
കാലം ഏറെ കഴിഞ്ഞില്ല. ഖന്‍സയുടെ കണ്ണുകള്‍ നനഞ്ഞു. അവള്‍ വാവിട്ടുകരഞ്ഞു. ദുഃഖം കടിച്ചിറക്കി.  അഭിശപ്തമായ ആ നിമിഷത്തെ അവള്‍ ശപിച്ചുകൊണ്ടിരുു.
‘എന്തുപറ്റി തന്റെ ഭര്‍ത്താവിന്. അദ്ദേഹം ഒരിക്കലും ചതിക്കില്ല. വഞ്ചന അദ്ദേഹത്തിനറിയില്ല. പിയൈങ്ങനെയാണ് ആ അബദ്ധം അദ്ദേഹത്തിനു പിണഞ്ഞത്?’
ഭര്‍ത്താവിന്റെ സങ്കടമോര്‍ത്ത് ഖന്‍സാ പരിതപിച്ചു. മദീനാ പള്ളിയിലെ ഒരു തൂണില്‍ അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുു. അതോര്‍ക്കാന്‍ ഖന്‍സാക്കു കഴിഞ്ഞില്ല. ആരും പിടിച്ചുകെട്ടിയതല്ല. സ്വയം ചെയ്തതാണ്. ശരീരം തൂണിനോട് ചേര്‍ത്തുവെച്ച് കയര്‍കൊണ്ട് ചുറ്റിവരിഞ്ഞ് കെട്ടിയിരിക്കുു. വിവരംകേട്ട് ഖന്‍സാ മദീനാപള്ളിയില്‍ ഓടിയെത്തി. ഭര്‍ത്താവിനെ കണ്ടു. സങ്കടം താങ്ങാന്‍ കഴിഞ്ഞില്ല. ഖന്‍സാ ഒ് വിതുമ്പി. പക്ഷേ, അബൂലുബാബ ആശ്വസിപ്പിച്ചു. ‘വിഷമിക്കല്ല ഖന്‍സാ’. നായി ക്ഷമിക്കുക. ഞാനൊരബദ്ധം ചെയ്തുപോയി. അല്ലാഹു എനിക്ക് മാപ്പുതരട്ടേ. അതുവരെ ഞാന്‍ സ്വയം പശ്ചാതപിച്ചുകൊണ്ട് ഈ തൂണില്‍ ഉണ്ടാകും. എല്ലാ നിസ്കാരസമയത്തും നീ വരണം. എന്റെ കെട്ട് അഴിച്ചുതരണം. നിസ്കാരം കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും ഈ സ്ഥിതിയിലേക്ക് മടങ്ങും. നബി(സ) എ വിശ്വസിച്ചേല്‍പ്പിച്ച ഒരു കാര്യത്തില്‍ ഞാന്‍ വിശ്വാസവഞ്ചന ചെയ്തുപോയി. തെറ്റാണ്െ ബോധ്യപ്പെട്ട ഉടനെ ഞാനിങ്ങോട്ടുപാുേ.
ആ ദുര്‍ബലനിമിഷം എ ചതിച്ചുകളഞ്ഞു. മദീനയില്‍ മുസ്ലിംകള്‍ക്ക് എും ദ്രോഹവും സ്വൈരക്കേടും ഉണ്ടാക്കിയവരാണ് യഹൂദര്‍. അവരിലെ രണ്ട് പ്രമുഖ കുടുംബങ്ങളാണ് ബനൂനുളൈര്‍, ബനൂഖുറൈള. ഇവരില്‍ ആദ്യത്തെ കൂട്ടര്‍ ശാമിലെ അദ്രിആത്തിലേക്ക് നാടുകടു. ബനൂഖുറൈളക്കാരോട് നബി(സ) മൂാല്ൊ അംഗീകരിക്കാനാവശ്യപ്പെട്ടു: ഒുകില്‍ നാടുവിടുക, അല്ലെങ്കില്‍ ഇസ്ലാം സ്വീകരിച്ചു സമാധാനത്തോടെ കഴിയുക. രണ്ടിനും ഒരുക്കമില്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാവുക. സമാധാന നിര്‍ദ്ദേശങ്ങള്‍ രണ്ടും അവര്‍ തള്ളിയപ്പോള്‍ നബി(സ) മദീനയില്‍ അവരെ ഉപരോധിച്ചു. ഉപരോധം ഇരുപത്തിയാുെ ദിവസം നീണ്ടു. ഒരു വീട്ടുവീഴ്ചക്കും തയ്യാറാകാതെ വപ്പോള്‍ അവരെ വധിക്കാന്‍ നബി (സ) തീരുമാനിച്ചു. പക്ഷേ ഈ തീരുമാനം രഹസ്യമായിരുു. അവസാനം ഒരു നിര്‍ദ്ദേശം അവര്‍ മുാട്ടുവെച്ചു:
‘ഞങ്ങളുടെ വിവരങ്ങള്‍ സംസാരിക്കുതിന് അബൂലുബാബയെ മധ്യസ്ഥനായി പറഞ്ഞയച്ചുതരിക.’
നിര്‍ദ്ദേശത്തിനു വഴങ്ങി നബി(സ) എ പറഞ്ഞയച്ചു. ചതിയും വഞ്ചനയുമില്ലാത്ത വിശ്വസ്തനായ നബിയുടെ ശിഷ്യനായിരുു ഞാന്‍. എ കണ്ടമാത്രയില്‍ ബനൂഖുറൈളയിലെ സ്ത്രീകളും കുഞ്ഞുങ്ങളും കാല്‍ക്കല്‍ വീണുകരയാന്‍ തുടങ്ങി. അവരുടെ സങ്കടംകണ്ട് മനസ്സലിഞ്ഞ എാട് തന്ത്രപരമായി അവര്‍ ചോദിച്ചു:
‘നബിയുടെ ആദ്യത്തെ രണ്ട് നിര്‍ദ്ദേശങ്ങളും തള്ളിയ സ്ഥിതിക്ക് ഇനിയെന്താണുണ്ടാവുക?’
മനസ്സലിഞ്ഞു ഞാന്‍ ആ രഹസ്യം പുറത്തുവിട്ടു. എന്റെ കഴുത്തില്‍ ആംഗ്യം കാണിച്ചുകൊണ്ട് വധസൂചന നല്‍കി അവരെ ഭയപ്പെടുത്തി. നബി(സ) രഹസ്യമാക്കിവച്ചത് ഞാന്‍ പരസ്യമാക്കരുതായിരുു. അതിനല്ലല്ലോ നബിതിരുമേനി എ പറഞ്ഞയച്ചത്. അബദ്ധം പിണഞ്ഞതായി ബോധ്യംവപ്പോള്‍ നേരെ നബിയുടെ അടുത്തേക്ക് പോകാതെ നേരെ പള്ളിയിലേക്ക് വു. അല്ലാഹു എനിക്ക് മാപ്പുതരുതുവരെ ഈ തൂണില്‍ ത ഞാന്‍ കഴിഞ്ഞുകൂടും. ഭക്ഷണവും വെള്ളവും ഉറക്കവും വിശ്രമവും ഒും എനിക്ക് വേണ്ട. ഞാന്‍ ചെയ്തുപോയ പിഴവ് അല്ലാഹു എനിക്ക് മാപ്പാക്കിതരട്ടേ. അതില്‍ കുറഞ്ഞ ഒരു മാര്‍ഗവും എനിക്കില്ല.’
***   ***
പാതിരാകഴിഞ്ഞിരിക്കുു. എങ്ങും കൂരിരുട്ട്. റൂമില്‍ന്ി ഒരു ചിരിയുടെ ശബ്ദം പുറത്തുവരുു. ഉമ്മുസല്‍മ(റ) കാതോര്‍ത്തു. പൊട്ടിച്ചിരിയല്ല. എങ്കിലും സന്തോഷം കലര്‍ ചിരിയാണ്. ഭര്‍ത്താവായ നബിയല്ലാതെ മറ്റാരും റൂമിലില്ല. നബിയുടെ ചിരിയല്ലേ; കാര്യമില്ലാതെ ചിരിക്കില്ലല്ലോ. ഏതായാലും ഒന്വേഷിച്ചുകളയാം. ഉമ്മുസലമ റൂമിലേക്കു ചുെ കാര്യംതിരക്കി.
അവിട്ു ചിരിക്കുു. കാര്യം മനസ്സിലായില്ല.
‘അബൂലുബാബക്ക് അല്ലാഹു മാപ്പുചെയ്തിരിക്കുു.’ നബി പറഞ്ഞു.
ബീവി ഉമ്മുസലമയുടെ സന്തോഷത്തിന് അതിരില്ലായിരുു. ഏഴുദിവസമായി അദ്ദേഹം തൂണില്‍ ബന്ധിക്കപ്പെട്ടു കിടക്കുു. പാവം മനുഷ്യന്‍, അദ്ദേഹത്തിന്റെ മനസ്സ് എത്ര ശുദ്ധമാണ്. അദ്ദേഹത്തിനു വുപോയ പിഴവ് ആരോടും അറിയിക്കാതെ മൂടിവെക്കാമായിരുല്ലോ. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. അല്ലെങ്കിലും അതുകൊണ്ട് കാര്യമില്ലല്ലോ. റബ്ബിന്റെ കോടതിയില്‍ മൂടിവെക്കാന്‍ പറ്റില്ലല്ലോ. ത്യാഗപൂര്‍ണമായ ഏഴുനാളുകള്‍ക്കുശേഷം ഇപ്പോഴിതാ അദ്ദേഹത്തിന്റെ തൌബ സ്വീകരിച്ച് ഖുര്‍ആന്‍ അവതരിച്ചിരിക്കുു.
‘നബിയേ, ഈ സന്തോഷവാര്‍ത്ത ഞാന്‍ ജനങ്ങളെ അറിയിക്കട്ടേ.’ ഉമ്മുസലമ ചോദിച്ചു.
സ്ത്രീകള്‍ ശബ്ദമുയര്‍ത്തി വിളിച്ചുപറയല്‍ അപ്പോള്‍ നിരോധിക്കപ്പെട്ടിരുില്ല. അതുകൊണ്ട് നബി(സ) സമ്മതംകൊടുത്തു.
വീടിന്റെ ഉമ്മറപ്പടിയില്‍ന്ി ഉമ്മുസലമ ആ വാര്‍ത്ത ഉറക്കെ വിളിച്ചറിയിച്ചു. വീടുകളില്‍ന്ി ശബ്ദംകേട്ടവരൊക്കെ പുറത്തിറങ്ങി.എല്ലാവര്‍ക്കും വലിയ സന്തോഷം. കേട്ടവര്‍ കേട്ടവര്‍ പള്ളിയിലേക്കോടി. മദീനയില്‍ ഒരു പെരുാളിന്റെ പ്രതീതി. പള്ളിയില്‍ എത്തിയവര്‍ക്കെല്ലാം അബൂലുബാബയുടെ കെട്ടഴിച്ചു അദ്ദേഹത്തെ ആശ്ളേഷിക്കണം. പക്ഷേ അദ്ദേഹം ആരെയും അനുവദിച്ചില്ല.
‘നബി(സ)യുടെ തൃക്കരംകൊണ്ട് ത എന്റെ കെട്ടഴിച്ചുവിടണം.’
നേരം പുലര്‍ു. സുബ്ഹിക്ക് നബി പള്ളിയിലേക്ക് വു. കെട്ടഴിച്ചു. ലുബാബയുടെ ഉപ്പ മോചിതനായി.
കഥാസാരം
1) പ്രായംതികഞ്ഞ സ്ത്രീയെ വിവാഹം ചെയ്തുകൊടുക്കു രക്ഷിതാവ്, പിതാവോ പിതാമഹനോ ആണെങ്കില്‍ സ്ത്രീയുടെ സമ്മതം വാങ്ങേണ്ടതില്ല. എങ്കിലും സുത്താണ്. തെരഞ്ഞെടുക്കു വരന്‍ ചേര്‍ച്ച ഒത്തയാളായിരിക്കണം. അല്ലെങ്കില്‍ ചേര്‍ച്ച ഒത്ത വരനെ നിര്‍ദേശിക്കാന്‍ പെണ്ണിനവകാശമുണ്ട്.
2) തര്‍ക്കംവരു കാര്യങ്ങളില്‍ സാലിഹുകളെ മധ്യസ്ഥരായി നിശ്ചയിക്കണം. (ഖന്‍സയുടെ വിവാഹക്കാര്യത്തില്‍ അവളുടെ ഉപ്പ ചെയ്തതു പോലെ.)
3) മനുഷ്യര്‍ക്ക് തെറ്റുപറ്റും. വുപോയ തെറ്റില്‍ ഖേദിച്ചുമടങ്ങണം. മദീനാപള്ളിയില്‍ അബൂലുബാബയുടെ പേരില്‍ ഇും ആ തൂ അറിയപ്പെടുു. സൂറത്തുല്‍ അന്‍ഫാലില്‍ 27, 28 സൂക്തങ്ങളില്‍ അബൂലുലാബയുടെ സംഭവം പറയുുണ്ട്. അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിച്ചുകൊണ്ടിറങ്ങിയ സൂക്തം തൌബസൂറത്തിലെ 102 -ാം സൂക്തമാകുു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍