ഒരുനാള്‍ ജിബ്രീല്‍ വഹ്യുമായി നബി(സ്വ)യെ തേടിയെത്തി. ഈ ബന്ധം വെച്ചുമൂപ്പിക്കേണ്ടതില്ല. വഴിപിരിയാന്‍ ഇരുവര്‍ക്കും അവസരം നല്‍കുക. സൈനബയുടെ കുലമഹിമയും പ്രതാപവും സംരക്ഷിക്കുന്ന ഭര്‍ത്താവാകാന്‍ ഇനി നബിക്കു മാത്രമേ കഴിയൂ. അതിനാല്‍ സൈദിനുശേഷം സൈനബയെ നബി വിവാഹം കഴിക്കണം.
നബി(സ്വ) ചിന്താകുലനായി. സൈനബയുടെ വിവാഹം കഴിഞ്ഞ നാള് മുതല്‍ മുഹമ്മദിന്റെ മരുമകള്‍ എന്നാണ് ജനങ്ങള്‍ പറയുന്നത്. വളര്ത്തുപുത്രന് സ്വന്തം മകനാണെന്ന തെറ്റായ ധാരണയില്‍ നിന്നുത്ഭവിച്ച വേറൊരു തെറ്റ്. പക്ഷേ, അതൊന്നും പറഞ്ഞിട്ടുകാര്യമില്ല. അല്ലാഹുവിന്റെ ഈ തീരുമാനം ജനങ്ങളറിഞ്ഞാല്‍ എന്തായിരിക്കും പ്രതികര ണം? ഓര്‍ക്കാന്‍ വയ്യ.
പരാതിയുമായി മുന്നില്‍നില്‍ക്കുന്ന സൈദിനെ കണ്ടപ്പോഴാണ് വഹ്യ് വന്ന ആലോചനയില്‍ നിന്ന് നബി(സ്വ) ഉണര്‍ന്നത്. വിളറിയ പുഞ്ചിരിയുമായി നില്ക്കുന്ന സൈദിനെ വീണ്ടും നബി ഉപദേശിച്ചു.
‘ഇംസിക്ക് അലൈക്ക…..’ഭാര്യയുമായി ഒത്തുപോകാന്‍ ശ്രമിക്കുക. അല്ലാഹുവിനെ സൂ ക്ഷിക്കുക. അങ്ങനെയല്ലാതെ മറുത്തൊന്നും പറയാന്‍ നബി(സ്വ)ക്ക് കഴിഞ്ഞില്ല. നിന്റെ വിവാഹമോചന ശേഷം ഞാന്‍ അവളെ വിവാഹം ചെയ്യണമെന്ന് അല്ലാഹുവിന്റെ കല്പനയുണ്ടെന്ന് പറയണമെന്ന് തോന്നി. പക്ഷേ, അത് പറഞ്ഞില്ല. എല്ലാം ഉള്ളില്‍ ഒ തുക്കിവെച്ചു.
സൈദിന്റെ മനസ്സിലെ മുറിപ്പാടുകളില്‍നിന്ന് ചോര കിനിയുന്നതുപോലെ തോന്നി. നിരാ ശ അദ്ദേഹത്തിന്റെ മുഖത്ത് മ്ളാനത പരത്തി.
അധികം താമസിച്ചില്ല; നിനച്ചതുതന്നെ സംഭവിച്ചു. വീണ്ടും ജിബ്രീലിന്റെ ആഗമനം. കൂ ന്യതയിലേക്ക് നോക്കി നബി(സ്വ) ഇരുന്നു; ആരോ പിടിച്ചമര്ത്തിവെച്ചതുപോലെ. പി ടുത്തം വിട്ടപ്പോള്‍ അഹ്സാബ് അധ്യായത്തിലെ 37ാം വചനം അവതരിച്ചുകഴിഞ്ഞിരു ന്നു:
‘അല്ലാഹുവും താങ്കളും അനുഗ്രഹം ചെയ്തുകൊടുത്ത ആളോട് താങ്കള്‍ പറഞ്ഞ സന്ദ ര്‍ഭം ഓര്‍ക്കുക: നിന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാതെ നീ വെച്ചുകൊണ്ടിരിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന ഒരുകാര്യം മനസ്സില്‍ താങ്കള്‍ മറച്ചുവെക്കുകയാണ്. താങ്കള്‍ ഭയപ്പെടുവാന്‍ ഏറ്റവും അവകാശപ്പെട്ടവന് അല്ലാഹുവായിട്ടും ജനങ്ങളെ ഭയപ്പെടുന്നു.’
പെയ്യാന്‍ നില്ക്കുന്ന കാര്‍മേഘം കണക്കെ വിങ്ങിപ്പൊട്ടി നില്ക്കുന്ന സൈദിന്റെ മുഖ ത്തേക്കു നോക്കി നബി(സ്വ) പറഞ്ഞു.
‘ശരി. നിന്റെ ആഗ്രഹം നടക്കട്ടെ. വിവാഹമോചനം നടത്തിക്കോളൂ.’
സൈദിന്റെയും സൈനബയുടെയും ഖല്ബില് ആശ്വാസത്തിന്റെ തെന്നല്‍ വീശി. അവകാശം നേടിയെടുത്ത പ്രതീതിയില്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. ഒരുവര്‍ഷം ആടിയുലഞ്ഞുനീങ്ങിയ ആ ബന്ധം വഴിപിരിയുമ്പോള്‍ സൈനബക്ക് മുപ്പത്തിയഞ്ചു വയസ്സ് പ്രായമായിരുന്നു. പരസ്പരം വേദനിപ്പിക്കുന്ന ഒന്നും അവരിരുവരും ചെയ്തിട്ടില്ലായിരുന്നു.
*********************
റൊട്ടിയുണ്ടാക്കുന്ന ജോലിയിലായിരുന്ന സൈനബ(റ) ഉമ്മറത്താരോ വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ടാണ് പൂമുഖത്തുവന്നത്. സൈനബ വാതില്‍തുറന്നതും ഒരു നടുക്കം ഹൃദയത്തിലൂടെ പാഞ്ഞു. വഴിപിരിഞ്ഞുപോയ സൈദ് മുന്നില്‍ നില്ക്കുന്നു. സൈനബ യുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല. അദ്ദേഹത്തിന് ഈ വീട്ടിലേക്ക് കയറിവരാന്‍ എങ്ങനെ ധൈര്യം വന്നു?
അവിശ്വസനീയ ഭാവത്തോടെ സൈദിന്റെ മുഖത്ത് അവര്‍ പകച്ചുനോക്കി.
‘നിങ്ങള്‍ എന്തിനിവിടെ വന്നു?’ സൈനബ ചോദിച്ചു.
സൈനബയുടെ ഗാംഭീര്യം സൈദിനെ തളര്‍ത്തിക്കളഞ്ഞു. താന്‍ വന്ന ദൌത്യം ഓര്‍ത്തപ്പോള്‍ സൈനബയുടെ മുഖത്തുനോക്കി സംസാരിക്കാന്‍ ഭയമായി.
‘ഞാന്‍ ഒരു സന്തോഷവാര്‍ത്ത പറയാന്‍ വന്നതാണ്.’
എങ്ങോ ശ്രദ്ധിക്കുന്ന പോലെ ശൂന്യതയിലേക്ക് കണ്ണുനട്ട് സൈദ് മറുപടിപറഞ്ഞു.
സൈനബയുടെ ശേഷിച്ച സ്വസ്ഥത കൂടി നശിച്ചു. എരിപൊരി കൊണ്ട മനസ്സുമായി സൈദിന്റെ വാക്കുകള്‍ക്കായി അവര്‍ കാത്തു. ഒരു നിമിഷം. മനസ്സിലൂടെ പലചിന്ത കളും കടന്നുപോയി.
‘ബന്ധം വേര്‍പ്പെടുത്തിയശേഷം അതിന്റെ ഇദ്ദ പൂര്‍ത്തിയാക്കിയ മനസ്സില്‍ ഒരു വിവാഹ ത്തെക്കുറിച്ച് ചിന്ത മുളച്ചിട്ടുപോലുമില്ല. പിന്നെയെന്ത് സന്തോഷ വാര്‍ത്തയുമായാണ് ഇദ്ദേഹം ഇവിടെ വന്നിരിക്കുന്നത്?’ ഉത്കണ്ഠാകുലമായ മനസ്സ് സൈദ് വായിച്ചു. അദ്ദേഹത്തിന്റെ ശബ്ദം ആധികാരിക സ്വരത്തില്‍ പുറത്തുവന്നു.
‘കുറച്ചുമുമ്പ് നബി(സ്വ) എന്നെ വിളിച്ചു പറഞ്ഞു: ‘സൈദ്, സൈനബയുമായി സംസാരിക്കാന്‍ ഏറ്റം വിശ്വസ്തനായി നിന്നെയല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല. അതി നാല് നീ അവളുടെ വീട്ടില്‍ചെന്ന് എന്റെ ഭാര്യയായി വരാന്‍ താല്‍പ്പര്യമുണ്ടോയെന്ന ന്വേഷിക്കുക. ആ ദൌത്യവുമായാണ് ഞാന്‍ വന്നിരിക്കുന്നത്.’
എന്തു പ്രതികരിക്കണമെന്നറിയാതെ സൈനബ തളര്‍ന്നുപോയി. സൈനബയുടെ ഓര്മ കള്‍ പിന്നിലേക്ക് പാഞ്ഞു.
പത്തുപതിനാലു മാസങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായി നബി(സ്വ)തന്റെ വീട്ടിലേക്ക് കയറിവന്നു. അന്ന് പറഞ്ഞുറപ്പിച്ച വിവാഹം പുഷ്കലമാകാതെ പൊട്ടിപ്പൊളിഞ്ഞു. പരാജയപ്പെട്ട ആ ബന്ധത്തിലെ തന്റെ പാതി ഇപ്പോഴിതാ മുന്നില്‍നില്‍ക്കുന്നു.
ജീവിതം പരാജയപ്പെട്ട തന്നെ കരകയറ്റുകയാണ്. സ്ത്രീമോഹമായിരുന്നു താല്പ്പര്യമെ ങ്കില്‍ സ്വന്തം വളര്ത്തുമകന് തന്നെ നികാഹ് ചെയ്തുകൊടുക്കാതെ നേര്‍ക്കുനേര്‍ ഭാര്യ യായി തെരഞ്ഞെടുക്കുമായിരുന്നില്ലേ. ഇത് അല്ലാഹുവിന്റെ കല്പനയായിരിക്കുമല്ലോ.
‘എന്തു പറയണമെങ്കിലും എനിക്ക് ഇസ്തിഖാറത്ത് നടത്തണം.’ പതിഞ്ഞ സ്വരത്തില്‍ സൈനബ മറുപടി പറഞ്ഞു.
സൈദ് തലയാട്ടി.
സൈനബ വീട്ടിന്റെ അകത്തുള്ള നിസ്കാര റൂമിലേക്ക് കയറി. നിസ്കാരം തുടങ്ങി.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം വേണോ വേണ്ടേയെന്ന ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന അല്ലാഹുവിലേക്ക് എല്ലാം സമര്‍പ്പിച്ചുകൊണ്ട് അവര്‍ സുജൂദില്‍ വീണു. സര്വ്വാധിനാഥാ നന്മ ചൊരിയണമേയെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു.
……………..
ഹിജ്റ അഞ്ചാമാണ്ട് ദുല്‍ഖഅദയിലെ ഒരു പ്രഭാതം. വെയിലിനു ചൂടുപിടിച്ചുവരുന്നതേ യുള്ളൂ. നീലിമയാര്‍ന്ന ആകാശത്തെ ചെഞ്ചായമണിയിച്ചുകൊണ്ട് പൊടിക്കാറ്റ് അടി ച്ചു വീശിക്കൊണ്ടിരുന്നു. മണ്‍കലം കമഴ്ത്തിവെച്ചതുപോലെ അങ്ങകലെ സബീറും ഉഹ്ദും തലയുയര്ത്തിനില്ക്കുന്നു.
ആഇശാബീവിയുടെ വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കുകയാണ് നബി(സ്വ). പെട്ടെന്ന് നബിയുടെ മിഴികള്‍ താഴ്ന്ന് അടഞ്ഞു കൊണ്ടിരുന്നു. ശൂന്യതയിലേക്ക് നോക്കുംവിധം നെറ്റി ചുളിച്ചു മൌനമായി ഇരുന്നു. ആഇശക്ക് കാര്യം മനസ്സിലായി. ജിബ്രീലിന്റെ ആഗമം ഉണ്ടാകുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്.
ആരോ പിടിച്ചമര്ത്തിവെച്ചതു പോലെ സര്‍വ്വാംഗം തളര്‍ന്നു മിഴികള്‍ താഴ്ന്നുകിടക്കും. ചിലപ്പോള്‍ നെറ്റിയിലും മുഖത്തും വിയര്‍പ്പുകണങ്ങള്‍ പൊടിയും. ഉറക്കില്നിന്ന് ഞെട്ടിയുണര്‍ ന്നതുപോലെ പെട്ടെന്ന് എഴുന്നേല്ക്കും. വഹ്യുമായി ജിബ്രീല്‍ വന്ന് പോയി ട്ടുണ്ടാകും. കൂടെ ഇരിക്കുന്നവരാരും അതറിഞ്ഞിരിക്കില്ല.
ജിബ്രീല്‍ അപ്രത്യക്ഷമായപ്പോള്‍ നബി(സ്വ) സ്വപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടിയണര്‍ന്നു. അവിടുത്തെ വദനത്തില്‍ പൂവിടര്‍ന്നതുപോലെ പുഞ്ചിരി.
‘ആഇശാ, വഹ്യ് വന്നിരിക്കുന്നു.’
കാര്യംമനസ്സിലായി എന്ന മട്ടില്‍ ആഇശ തലകുലുക്കി.
‘സൈദ് – സൈനബ ദമ്പതികളുടെ ആഗ്രഹപൂര്‍ത്തീകരണ ശേഷം സൈനബയെ നാം താങ്കള്‍ക്കു വിവാഹം ചെയ്തു തന്നിരിക്കുന്നു.’
നബി(സ്വ) വിശദീകരിച്ചു. അഹ്സാബ് അധ്യായത്തിലെ മുപ്പത്തിയേഴാം സൂക്തമായിരുന്നു അപ്പോള്‍ അവതരിച്ചത്. ആഇശായുടെ മുഖം വിവര്‍ണമാകുന്നത് നബി(സ്വ) ശ്രദ്ധിച്ചു.
നബിയുടെ ജീവിതത്തിലേക്ക് പുതിയൊരു ഭാര്യകൂടി കടന്നുവരുന്നതിലുള്ള അസൂയ ആഇശക്ക് തീരേയില്ല. പക്ഷേ, സൈനബ ഒരു സുന്ദരിപ്പൂവാണെന്ന് കേട്ടിട്ടുണ്ട്. ഇനി സൈനബ മാത്രം മതിയാകും. ആ സുന്ദരി വീട്ടില്‍ വന്നാല്‍ താന്‍ ഒറ്റപ്പെട്ടുപോകുമോ യെന്ന സ്ത്രീസഹജമായ ഭയം ആഇശയെ തെല്ലൊന്നുലച്ചുകളഞ്ഞു. സര്‍വ്വോപരി ഈ വിവാഹം അല്ലാഹു നേരിട്ട് നടത്തിയിട്ടുള്ളതുമാണ്.
ആഇശയുടെ ഓര്‍മകള്‍ അല്പം പിറകോട്ട് സഞ്ചരിച്ചു.
സ്ത്രീപുരുഷന്മാര് പരസ്പരം കാണരുതെന്ന ഹിജാബ് നിയമം വരുന്നതിനുമുമ്പ് സൈനബയെ നബി(സ്വ) കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അന്നൊന്നും നാമമാത്ര അനുരാഗം പോലും അവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല. അതിനും പുറമെ തന്റെ വളര്ത്തുപുത്രന് ഭാര്യയായി അവരെ തിരഞ്ഞെടത്തു. അന്നും സൈനബയെ കയ്യിലാക്കണമെന്ന ചിന്തവന്നിട്ടില്ല. ഇപ്പോഴാകട്ടെ വിവാഹം അല്ലാഹു നടത്തിയിരിക്കുന്നു. എന്തോ ചില രഹസ്യ ങ്ങള് അതിലുണ്ട്. അത് പഠിക്കുകതന്നെ വേണം. അല്ലാഹുവും അവന്റെ തിരുദൂതരും ഒരുകാര്യത്തില്‍ തീരുമാനമെടുത്താല്‍ പിന്നെ മറ്റാര്‍ക്കും അതില്‍ എതിരഭിപ്രായം പാടില്ല.
നാട്ടുകാരുടെ ഭാഷയില്‍ സൈനബ ഇപ്പോള്‍ നബിയുടെ മരുമകളാണ്. കാരണം സൈദിന്റെ ഭാര്യയായിരുന്നല്ലോ.
സൈദ് നബി(സ്വ)യുടെ മകന് എന്നാണല്ലോ അവര്‍ പറയുന്നത്. മരുമകളെ വിവാഹം ചെയ്തുവെന്നൊരു പരാതിക്ക് കൂടി വകയായല്ലോ. മുമ്പേതന്നെ ശത്രുക്കളുടെ ഹോമ കുണ്ഠത്തിനു നടുവിലാണ് നബിയുടെ ജീവിതം.
ഓര്‍ത്തപ്പോള്‍ ആഇശയുടെ മനസ്സ് വിങ്ങി. ശിരസ്സില്‍ കനല്‍ക്കട്ട വെച്ചപോലെ തോന്നി. അഹ്സാബ് സൂറഃയിലെ മുപ്പത്തേഴാം വാക്യം ഓതിക്കേള്‍പ്പിക്കുന്ന നബിയുടെ ശബ്ദം കേട്ടാണ് ആഇശ ചിന്തയില്‍നിന്നുണര്‍ന്നത്.
‘ലി കൈലായകൂന അലല്‍ മുഅ്മിനീന ഹറജുന്‍….’
ഈ വിവാഹം നടത്തുന്നതിന്റെ പാഠങ്ങളില്‍ ശ്രദ്ധയൂന്നുന്ന വചനങ്ങളായിരുന്നു അത്.
ആഇശ ചെവി കൂര്‍പ്പിച്ചു; പ്രസന്ന മുഖത്തോടെ. അല്പം കൂടി നബിയുടെ ചാരത്തേ ക്കടുത്തു തൊട്ടുരസിയിരുന്നു.
‘വളര്‍ത്തുപുത്രന്മാരുടെ ഭാര്യമാരെ വിവാഹം ചെയ്യുന്നത് തെറ്റല്ലെന്ന് പഠിപ്പിക്കാന്‍ കൂടിയാണീ വിവാഹം. വളര്‍ത്തുമക്കള്‍ സ്വന്തം മക്കളല്ല. അവരുടെ പിതാവോ മാതാവോ അല്ല വളര്‍ത്തുന്നവര്‍. മനുഷ്യരെ സ്വന്തം മാതാപിതാക്കളിലേക്ക് ചേര്‍ത്തി വിളി ക്കുകയാണ് ചെയ്യേണ്ടത്’
നബിയുടെ വിശദീകരണം ആഇശയുടെ ഉരുകുന്ന മനസ്സിനെ തണുപ്പിച്ചു. വേനല്‍ച്ചൂടിലെ പകല്‍മഴപോലെ തെല്ലൊരാശ്വാസം തോന്നി.
‘അപ്പോള്‍ ദത്തുപുത്രന്മാരെ മകനേ, മകളേയെന്ന് വിളിക്കുന്നതോ’
അങ്ങനെ വെറുതെ വിളിക്കുന്നുവെന്നു മാത്രം. രക്തബന്ധത്തില്‍ പിറന്ന മക്കളുടെ വിധിയല്ല അവര്‍ക്കും അവരുടെ ഭാര്യമാര്ക്കുമുള്ളത്.’
നബി(സ്വ) ഖുര്‍ആനോതി വിശദീകരിച്ചു.
RELATED ARTICLE