Click to Download Ihyaussunna Application Form
 

 

അലി(റ)

ഹിജ്റക്ക് മുമ്പ് 53-ാം കൊല്ലത്തില് ജനിച്ചു. ഉമ്മ ഹൈദര് എന്ന പേര് വെച്ചു. ഉപ്പ അലി എന്നും പേരിട്ടു. റസൂലിന്റെ സംരക്ഷണം അബൂത്വാലിബിന്റെ കൈയിലെത്തിയപ്പോള് രണ്ട് പേരും ഉറ്റ ചങ്ങാതിമാരായി. അത് കൊണ്ടാണ് അലി(റ) ആദ്യഘട്ടത്തില് തന്നെ മുസ്ലിമായത്. അബൂത്വാലിബിന്റെ വീട് നബി (സ്വ) യുടെ സംരക്ഷണ വലയം കൂടിയായിരുന്നു. ഖദീജയുമായുള്ള വിവാഹാലോചന നടത്തുകയും മഹ്റിന് പണം കണ്ടെത്തിയതും അബൂത്വാലിബാണ്. റസൂലിനെതിരെയുള്ള അവിശ്വാസികളുടെ പ്രലോഭനത്തിലകപ്പെടാതെ പൂര്ണ്ണവലയം തീര്ത്ത അബൂത്വാലിബ് റസൂലിന്റെ ജീവിതത്തിലെ അവിസ്മരണീയ അദ്ധ്യായമാണ്. ആ തീരാത്ത കടപ്പാടിന്റെ ബന്ധമായിരുന്നു. അലി(റ) നോടും. അബൂത്വാലിബിന്റെ നാല് ആണ്മക്കളിലെ ഇളയ മകനാണ് അലി (റ).

ഒരിക്കല് മക്കയില് വ്യാപിച്ച ശക്തമായ ദാരിദ്രത്തില് നിന്നും രക്ഷ നേടാനായി അബൂത്വാലിബിനെ തന്റെ മക്കളെ ഏറ്റെടുക്കാമെന്ന് പറഞ്ഞ് അബ്ബാസ്, ഹംസ, റസൂല് തുടങ്ങിയവര് സമീപിച്ചു. നബി(സ്വ)ഏറ്റെടുത്തത് അലി (റ) വിനെയാണ്. അത് മുതല്ക്കാണ് അലി (റ) വിന്റെ ജീവിതം കരുപിടിച്ച് തുടങ്ങിയത്. ഏകദേശം തന്റെ ആറാം വയസ്സിലാണിത്. അവിടുന്നങ്ങോട്ട് അലി (റ) നെ റസൂല് ചിട്ടപ്പെടുത്തിയെടുത്തു. ബിംബത്തെ കാണാതെ കള്ള് കുടിക്കാതെ, മറ്റു അനാശ്യാസ പ്രവണതകളിലേക്ക് ചായാതെ, തീര്ത്തും മാതൃകാപരമായ ജീവിതം കെട്ടിപ്പടുക്കാന് അലിക്ക് ഈ കൂട്ട് വലിയ തുണയായി. അതിനാലാണ് തന്റെ പത്ത് വയസ്സായപ്പോഴേക്കും റസൂല് കൊണ്ടു വന്ന ദിപശിഖയെ കൈയേന്താന് സമയമെടുക്കാതിരുന്നത്. പ്രവാചക്ത്വം നല്കപ്പെട്ട പിറ്റേ ദിനം തന്നെ അലി (റ) മുസ്ലിമായെന്നാണ് ചരിത്രം.

കുട്ടികളിലെ പ്രഥമവിശ്യാസി, ബനൂഹാശിം കുടുംബത്തിലെ പ്രഥമഖലീഫ, മികച്ച സാഹിത്യ ഭാഷകന്, പ്രപഞ്ചപരിത്യാഗി, വിജ്ഞാനത്തിന്റെ കെടാവിളക്ക് എന്നീ തീരാത്ത മഹിമകളുടെ ഉടമായാണ് അലി(റ). ഹിജ്റക്ക് ശേഷം റസൂല് വിശ്വാസികളെ പരസ്പരം അകമഴിഞ്ഞ് സുഹൃത്തുക്കളാക്കിയ വേളയില് കലങ്ങിയ കണ്ണുമായി അലി (റ) വന്നു. ഓ നബിയെ എനിക്കാരും കൂട്ടിനില്ല. നബി (സ്വ) പറഞ്ഞു: “ദുന്യാവിലും പരലോകത്തും ഞാനുണ്ട് നിങ്ങള്ക്ക് കൂട്ടിന്”. ഒരിക്കല് നബി (സ്വ) പറഞ്ഞു: “ഞാന് ആരുടെ നേതൃത്വമാണോ, അലി അവര്ക്കും നേതാവാണ്”. അലിയെ സ്നേഹിക്കാന് വിശ്വാസിക്കെ കഴിയുകയുള്ളു. വെറുക്കാന് കപടനും.

കണിശ ബുദ്ധി, അര്ത്ഥം നിറഞ്ഞ വാക്കുകള്, പിഴക്കാത്ത തീരുമാനം എന്നീ ഗുണങ്ങളാല് അബൂബക്കര് (റ) വിന്റെ കാലത്ത് തന്നെ ഫത്വക്ക് അവസാനവാക്കായിരുന്നു. ഉമര് (റ)ന്റെ കാലത്തും സ്ഥിതി തുടര്ന്നു. ഉമര് (റ) പറയാറുണ്ട് അലിയാണ് ഞങ്ങളിലെ ഏറ്റവും വലിയ വിധികര്ത്താവ്. അങ്ങേയറ്റത്തെ ദീനാനുകമ്പ മഹാനിലെ ഗുണമായിരുന്നു. ഒരിക്കല് മഹാന് തന്റെ അടിമയെ ആവര്ത്തിച്ച് വിളിച്ചെങ്കിലും വന്നില്ല. മഹാന് ചെന്നു നോക്കുമ്പോള് ഉറങ്ങാതെ കിടക്കുന്നു. “എന്തേ നീ വിളിക്കുത്തരം ചെയ്യാതിരുന്നത് ?”. അടിമ പറഞ്ഞു: “താങ്കള് വലിയ കരുണയുള്ളയാളായതിനാല് പ്രശ്നമില്ലല്ലോ എന്ന് കരുതി മടി കാണിച്ചതാണ്”. മഹാന് പറഞ്ഞു: “നിനക്ക് പോകാം. നീ മോചിതനാണ്”. ഭൗതിക ലാവണ്യങ്ങളില് കണ്ണഞ്ചാതെ അപരന് തന്റെ ജീവിതോപാധികള് വരെ കൈമാറി ലോകത്തിനു മുന്നില് പ്രപഞ്ച പരിത്യാഗത്തിന്റെ തീരാത്ത മാതൃകകള് സ്രഷ്ടിച്ചു.

ഒരിക്കല് അലി (റ) ഒരു യഹൂദിക്ക് വേണ്ടി പണിയെടുത്തു. കൂലി അല്പം ഗോതമ്പ് മണികള്. അതിനെ മൂന്നായി ഭാഗിച്ച് പൊടിച്ച് ഒരു ദിനത്തെ ഭക്ഷണം ഫാത്വിമ(റ) ചുട്ടെടുത്ത് നില്ക്കവെ ഒരു മിസ്കീന് വാതിലില് മുട്ടി. അതവന് കൊടുത്തു. രണ്ടാം ഭാഗം പൊടിച്ച് തയ്യാറാക്കിയ നേരത്താണ് ഒരു യതീം കതകില് മുട്ടുന്നത്. അതവനും നല്കി. മൂന്നാം ഭാഗം ചുട്ട് തയ്യാറാക്കിയ വേളയില് വാതിലില് ഒരു തടവുകാരന് മുട്ടുന്നു. അത് അവനിക്കും സമ്മാനിച്ചു. ആ ദമ്പതികള്ക്ക് മുഴു പട്ടിണി. ഈ വലിയ ത്യാഗത്തെ ഖുര്ആന് പോലും പ്രശംസിച്ച് പോയി. മറ്റൊരു സംഭവം: ഒരു ദിനം തന്റെ അടിമയോട് അലി(റ) വിലയിലും ഭംഗയിലും വിത്യാസമുള്ള രണ്ട് വസ്ത്രങ്ങള് മേടിക്കാന് കാശ് കൊടുത്തു. അവന് വാങ്ങി വന്നപ്പോള് മുന്തിയ നല്ല ഭംഗിയുള്ള വസ്ത്രം അവനു നല്കിക്കൊണ്ടു പറഞ്ഞു: “നിനക്കിതാണ് ഭംഗി”.

അറബി വ്യാകരണ നിയമത്തിന്റെ പിറവിക്ക് പിന്നില് അലി (റ) ആണ്. ഇസ്ലാം ലോകമെമ്പാടും വ്യാപിച്ചു. പല രാജ്യങ്ങളും ഇസ്ലാമിക ഭരണത്തിനധീനമായി. തല്ഫലമായി അറബി ഭാഷക്ക് സാരമായ ഭംഗം വന്നു തുടങ്ങിയിരുന്നു. ഈ വിപത്തില് നിന്നും എന്താണ് രക്ഷാമാര്ഗമെന്നാലോചിച്ച് അബുല് അസ്വദ് (റ) അലി (റ) നെ സമീപിച്ചു. അലി (റ) പറഞ്ഞു തുടങ്ങി: “വാക്യം ഇസ്മ്, ഫിഅ്ല്, ഹര്ഫ് തുടങ്ങിയവയാലുണ്ടാകുന്നതാണ്. ഇസ്മ് ചിലപ്പോള് മര്ഫൂഓ മന്സൂബോ മജ്റൂറോ ആകും. ഇത് പോലെ നീ നിയമങ്ങള് കണ്ടെത്തുക”.

അലി (റ) ആദ്യം വിവാഹം കഴിച്ചത് ഫാത്വിമ(റ) യെയാണ്. ഹസന്, ഹുസൈന്, സൈനബ, ഉമ്മുഖുല്സും, മുഹ്സിന് തുടങ്ങിയ സന്താനങ്ങള്ക്ക് സൗഭാഗ്യമുണ്ടായി. ഫാത്വിമ(റ) വഫാതായതിന് ശേഷം അസ്മാഅ ബിന്ത് ഉമൈസിനെ വിവാഹം കഴിച്ചു. ഇവര് അബൂബക്കര് (റ) ന്റെ ഭാര്യയായിരുന്നു. മഹാന്റെ വഫാതിന് ശേഷമാണ് ഈ വിവാഹം നടന്നത്. ഖൗല ബിന്ത് ജഅ്ഫര് എന്ന മഹതിയും ഭാര്യയാണ്. ഇവരിലാണ് മുഹമ്മദ് ബ്നുല് ഹനഫിയ എന്ന കുട്ടി ജനിക്കുന്നത്. അര്ത്ഥവത്തായ ധാരാളം പ്രയോഗങ്ങള് അലി (റ) വിന്റെതായി പ്രസിദ്ധമാണ്. ചിലത് കാണുക. “നിന്റെ അടുപ്പക്കാര് സ്നേഹിച്ചടുത്തടുത്തവരാണ്, അവന് നിന്റെ കുടുംബക്കാരനല്ലെങ്കിലും. നിന്നോടകന്നവന് ശത്രുതയാല് അകന്നവനാണ്. അവന് നിന്റെ കുടംബക്കാരനായാലും”. “കൈയ്യോളം ശരീരത്തിനോടടുത്ത അവയവമില്ല. പക്ഷെ കൈ കേട് വന്നാല് മുറിച്ച് മാറ്റേണ്ടി വരും”. മഹാന് പറയുന്നു: “ഏഴ് കാര്യങ്ങള് പൈശാചികമാണ്. അമിതകോപം, അമിത കോട്ടുവായ, ചര്ദ്ദി, ഊന് രക്തം പൊടിയല്, രഹസ്യം പറയല്, ദിക്റിന്റെ വേളയില് ഉറക്കം”.

അലി (റ) ന്റെ കാലഘട്ടത്തില് വിഭിന്നങ്ങളായ പ്രതിസന്ധികള് ഉടലെടുത്തു. പ്രധാനമായും ഖവാരിജ് എന്ന പുത്തന് ചിന്താഗതിക്കാര് പ്രശ്നങ്ങള്ക്ക് ആക്കം കൂട്ടി. അലി(റ) നോടുള്ള അമര്ഷമായിരുന്നു അവരുടെ ആകെത്തുക. അബ്ദുറഹ്മാനു ബ്നുല് മുല്ജിം എന്ന വ്യക്തിയെ ഉപയോഗപ്പെടുത്തി അവര് അലി(റ) വിനെ കൊലപ്പെടുത്തി.


RELATED ARTICLE

  • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
  • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
  • സഈദ് ബ്നു സൈദ് (റ)
  • സഅ്ദ് ബ്നു അബീവഖാസ് (റ)
  • സുബൈറുബ്നുല് അവ്വാം (റ)
  • ത്വൽഹ(റ)
  • അലി(റ)
  • ഉസ്മാന് (റ)
  • ഉമര് (റ)
  • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
  • അലീ ബിന്‍ അബൂത്വാലിബ് (റ)
  • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
  • ഉമറുബ്നുല്‍ ഖത്വാബ്( റ)
  • അബൂബക്ര്‍ സ്വിദ്ധീഖ് (റ)