Click to Download Ihyaussunna Application Form
 

 

സംഘട്ടനം വ്യാജകഥ

ത്മീയ പണ്‍ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉത്ത്വരീഖതും കര്‍മശാസ്ത്ര പണ്‍ ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉശ്ശരീഅതും തമ്മില്‍ വിവാദങ്ങളും തര്‍ക്ക-വിതര്‍ക്കങ്ങളും പണ്ടേ നിലനല്‍കുന്നു എന്നൊരു ധാരണ നിലവിലുണ്ട്. ഇത് ഒട്ടും ശരിയല്ല. ഈ പ്രചാരണത്തിനു പിന്നിലെ അവ്യക്ത ശക്തി വ്യാജത്വരീഖതുകാരാണെന്നു കരുതുന്നതു ന്യായമാണ്. ത്വരീഖതിന്റെ പേരില്‍ ശരീഅതിനെ അവമതിക്കാനും പൊതുജനത്തെ വഞ്ചിക്കാനും പണ്‍ഢിതന്മാരുടെ വിമര്‍ശനങ്ങള്‍ തടുത്തുനിറുത്താനും ഇവര്‍ കണ്ടുപിടിച്ച തന്ത്രമായി വേണം ഈ പ്രചാരണത്തെ കാണാന്‍.

ഇസ്ലാമിക ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഘര്‍ഷത്തിന്റെ കഥ കാണുന്നില്ല. അങ്ങനെ ഒന്നു നടന്നിട്ടുണ്ടെങ്കില്‍ തന്നെ അതു ന്യായയുക്തമാണെന്നു ആത്യന്തിക വിശകലനത്തില്‍ വ്യക്തമാകുന്നതുമാണ്. ഹല്ലാജിന്റെ കാര്യത്തില്‍ ഉണ്ടായ സംഭവം ഈ വസ് തുത വ്യക്തമാക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മതപരിത്യാഗത്തെ വരുത്തുന്ന അനല്‍ഹഖ് (ഞാന്‍ അല്ലാഹു തന്നെ) പ്രഖ്യാപനം മന്‍സ്വൂര്‍ ഹല്ലാജ്(റ) നടത്തിയപ്പോള്‍ പണ്‍ഢിത ന്മാര്‍ അതിനെപ്പറ്റി ഗൌരവത്തില്‍ ചര്‍ച്ച നടത്തി. ആത്മലയനത്തിന്റെ ഭാഗമായി സമനില വിട്ടപ്പോള്‍ പറഞ്ഞതാണതെന്ന വാദക്കാരെ സംബന്ധിച്ച് ഹല്ലാജിനെതിരെ നടപടിക്കു പ്രസക്തി ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വബോധത്തോടെ തന്നെ പറഞ്ഞതാണെന്നും  അതുകൊണ്ടു മതപരിത്യാഗത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും പറഞ്ഞു രംഗത്തുവന്ന പണ്‍ഢിതന്മാര്‍ അദ്ദേഹത്തിനെതിരില്‍ നിയമ നടപടി എടുത്തു. ന്യായയുക്തം തന്നെയായിരുന്നു അത്. ശരീഅതിന്റെ സംരക്ഷണത്തിനും പൊതുജനമധ്യത്തില്‍ ദീന്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും പണ്‍ഢിതന്മാര്‍ എടുത്ത തീരുമാനം ന്യായം തന്നെ. എന്നാലതു ത്വരീഖതിന്റെ പണ്‍ഢിതന്മാരുമായുള്ള സംഘട്ടനമായി വിലയിരുത്തികൂടാ. (ഹല്ലാജ് സംഭവത്തെപ്പറ്റി കൂടുതല്‍ പഠനം: ഫതാവല്‍ഹദീസിയ്യ: 214, ഇആനതുത്ത്വാലിബീന്‍: 4-135 തുടങ്ങിയവ നോക്കുക).

പൂര്‍വകാല പണ്‍ഢിതന്മാര്‍ വ്യക്തിഗതമായി ത്വരീഖതിന്റെയും വിലായതിന്റെയും വാ ക്താക്കളായിരുന്നു. ആധ്യാത്മ ഗുരുക്കന്മാരെ അവര്‍ ആദരവോടെ കണ്ടിരുന്നു. ഇസ്മാഈലുല്‍ഹിഖി(റ) തന്റെ ഗുരുവില്‍ നിന്നു ഉദ്ധരിക്കുന്നതു കാണുക: “സത്യത്തില്‍ ഹനഫീ സ്വൂഫിയ്യതിന്റെ അധിപന്‍ ഇമാം അബൂഹനീഫ തങ്ങള്‍ തന്നെയാണ്. അതുപോലെ ശാഫിഈ, ഹന്‍ബലീ, മാലികീ ഗുരുക്കളുടെയൊക്കെ തന്നെ നായകന്മാര്‍ യഥാക്രമം ഇമാം ശാഫിഈ, ഇമാം ഹന്‍മ്പലി, ഇമാം മാലികി(റ) എന്നീ മദ്ഹബീ നായകന്മാര്‍ തന്നെയാണ്. ഈ നാല് ഇമാമുമാരും ഖുലഫാക്കളായ ചതുര്‍പ്രതിഭകള്‍ക്കു തുല്യരാകുന്നു. നക്ഷത്ര തുല്യര്‍, ചന്ദ്ര സമാനര്‍, സൂര്യതുല്യര്‍ എന്നൊക്കെ ഇവരെപ്പറ്റി പറയാം. ഇവരില്‍ ആരെ തുടര്‍ന്നാലും സത്യത്തെ പ്രാപിക്കുന്നതാണ്. വിശുദ്ധ ദീനിനെ സംബന്ധിച്ചേടത്തോളം ഇവര്‍ ഒരു വീടിന്റെ നാലു മതിലുകള്‍ക്കു തുല്യമാണ്. മറ്റുള്ള ഔലിയാഅ്, അഖ്ത്വാബുമാരെ അപേക്ഷിച്ച് ഇവര്‍ ഇതര ഗോളങ്ങളെയും നക്ഷത്രങ്ങളെയും അപേക്ഷിച്ച് സൂര്യന്റെയും അര്‍ശിന്റെയും നിലവാരത്തിലാകുന്നു. സ്വര്‍ഗത്തിലെത്താനും ഇലാഹീ ദര്‍ശനം കിട്ടാനും ഇവര്‍ക്കു പിറകെ വന്നവര്‍ ആരായിരുന്നാലും ഇവരെ പിന്‍പറ്റാതെ സാധ്യമല്ല. ശരീഅതിലും ത്വരീഖതിലും ഹഖീഖതിലും ഇവരെ പിന്‍പറ്റുകയും ഇവര്‍ പഠിപ്പിച്ചതനുസരിച്ചു പ്രവര്‍ത്തിക്കാനും ഇവരുടെ മര്യാദകള്‍ പാലിക്കാനും ഒരുമ്പെടുകയും ചെയ്തവര്‍ തീര്‍ച്ചയായും തിരുനബി(സ്വ)യുടെ പാത പിന്തുടര്‍ന്നവരാണ്. ഇപ്പറഞ്ഞതിലൊന്നും ഇവരെ പിന്‍പറ്റാതിരിക്കുന്നവരാകട്ടെ സംശയലേശമന്യേ തിരുനബി(സ്വ)യുടെ മാര്‍ഗത്തില്‍ നിന്നു തെറ്റിയവരുമാണ്” (തഫ്സീര്‍ -റൂഹുല്‍ബയാന്‍: 5/273).

ഈ പറഞ്ഞതില്‍ നിന്നും പൂര്‍വകാല പണ്‍ഢിതന്മാരൊക്കെ ആധ്യാത്മഗുരുക്കന്മാരായിരു ന്നുവെന്നു മനസ്സിലാക്കാം.

ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) എഴുതുന്നതു കാണുക: “സമുദായത്തിലെ പണ്‍ഢിതന്മാരായ മുജ്തഹിദുകളും അവര്‍ക്കു പിറകെ വന്ന മഹാപണ്‍ഢിതന്മാരുമൊക്കെ പണ്ടും ഇപ്പോഴും സ്വൂഫിയത്തില്‍ വിശ്വസിക്കുന്നവരും അവരില്‍ നിന്നു ബറകതും ആ ത്മീയ സഹായവും കാംക്ഷിക്കുന്നവരുമാണ്. ഇമാം ഇബ്നു ദഖീഖില്‍ ഈദ്(റ) പറയുന്നു: “സത്യവാനായ സ്വൂഫി എന്റെ അരികില്‍ നൂറ് അല്ലെങ്കില്‍ ആയിരം ഫഖീഹുമാരെക്കാള്‍ ഉത്തമനാകുന്നു”. ഇമാം നവവി(റ) ശയ്ഖ് യാസീന്‍(റ) എന്നവരില്‍ വിശ്വാസം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. ഒരിക്കല്‍ ശയ്ഖവര്‍കള്‍ ഇമാമിനോടു വായ്പ വാങ്ങിയ ഗ്രന്ഥങ്ങളൊക്കെ തിരികെ നല്‍കി സ്വന്തം നാട്ടിലേക്കു പുറപ്പെടാന്‍ ആജ്ഞാപിച്ചു. ഇമാം ആ ജ്ഞ പോലെ ഡമസ്കസ് വിട്ടു സ്വന്തം നാടായ നവയില്‍ എത്തി. അതോടെ ബന്ധുക്ക ള്‍ക്ക് അരികില്‍ വെച്ചു വഫാതാകാന്‍ അവിടുത്തേക്ക് അവസരമൊത്തു. ഇതുപോലെ ഇബ്ന്‍ അബ്ദിസ്സലാം സ്വൂഫിയ്യതിനെ ആദരിക്കുന്ന കാര്യത്തില്‍ അതീവ തല്‍പരനായിരുന്നതായാണ് ചരിത്രം” (ഫതാവല്‍ഹദീസിയ്യ: 218).

സ്വൂഫിയ്യതും പണ്‍ഢിതന്മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ അര്‍ഥരഹിതമാണെ ന്നാണു ഇതു തെളിയിക്കുന്നത്. സത്യത്തില്‍ ന്യായമായ കാര്യത്തിനാണെങ്കിലും സ്വൂഫിയ്യതിനെ വിമര്‍ശിച്ചവരെ പ്രതിരോധിച്ചിരുന്നു പണ്‍ഢിതന്മാര്‍. ഇബ്നുല്‍ജൌസിക്കെതിരെ അവര്‍ സ്വീകരിച്ച നയം ഇതു വ്യക്തമാക്കുന്നുണ്ട്. ഇബ്നുല്‍ജൌസി തന്റെ കാലത്തു പട ര്‍ന്നുപിടിച്ച പുത്തന്‍ വാദികളെ അടിച്ചിരിത്തുക എന്ന നല്ല ലക്ഷ്യത്തോടെ തല്‍ബീസ് ഇബ്ലീസ് എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചതായി ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) പറയുന്നുണ്ട്. (ഈ കൃതി ഇന്ന് വിപണിയില്‍ കിട്ടും) പ്രസ്തുത ഗ്രന്ഥത്തില്‍ തന്റെ നി രൂപണം അല്‍പം അതിരു കടന്നു. താനറിയാതെ ഇബ്നുല്‍ജൌസി ഇബ്ലീസിന്റെ തല്‍ ബീസിനു പാത്രമായെന്നാണ് ഇമാം യാഫിഈ(റ) പറഞ്ഞത്. ഇബ്നുല്‍ ജൌസിയുടെ വീക്ഷണത്തെ പണ്‍ഢിതന്മാര്‍ ശക്തമായി ഖണ്ഡിച്ചു. ഇതു വ്യക്തമാക്കുന്നത് അന്യായമായ യാതൊരു അകല്‍ച്ചയും പണ്‍ഢിതലോകത്തു സ്വൂഫിസവുമായി ഉണ്ടായിട്ടില്ലെന്നാണ്. (വിശദമായ വായനക്കു ഫതാവല്‍ഹദീസിയ്യ: പേജ്: 218 കാണുക).

പണ്‍ഢിതന്മാര്‍ മൂന്നു വിഭാഗമാണ്. ഈ വിഭാഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം നിലനിന്നതായും ഇവരെ പൂര്‍ണാര്‍ഥത്തില്‍ സമുദായം വിശ്വാസത്തില്‍ എടുത്തതായുമാണു ചരിത്രം. അമീനുല്‍കുര്‍ദി(റ) പറയുന്നതു കാണുക: “ദീനീ ഇമാമുകള്‍ നീതിമാന്മാരാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാകുന്നു. ഇവര്‍ മൂന്നു വിഭാഗമായിട്ടാണു നിലകൊള്ളുന്നത്. ഒന്ന് – ഖുര്‍ആന്‍ സുന്നത്തിന്റെ പശ്ചാത്തലത്തില്‍ കര്‍മശാസ്ത്രത്തെ അവതരിപ്പിച്ചവര്‍. ഇവരിലെ നേതാക്കന്മാരായ മദ്ഹബിന്റെ ഇമാമുമാരില്‍ ആരെങ്കിലും ഒരാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. രണ്ടാമത്തെ വിഭാഗം വിശ്വാസശാസ്ത്ര രംഗത്തു വിഹരി ച്ചവരാണ്. അശ്അരി, മാതുരീദി(റ) ഇമാമുമാര്‍ ഈ ഗണത്തില്‍ പെടുന്നു. മൂന്നാമ ത്തേത് മനസ്സിന്റെ സംസ്കരണവുമായി ബന്ധപ്പെട്ട വിജ്ഞാനത്തിനു പ്രാധാന്യം കൊ ടുത്തവരാണ്. അബൂയസീദുല്‍ ബിസ്ത്വാമി, ശയ്ഖ് അബ്ദുല്‍ ഖാലിഖുല്‍ഗുജ്ദവാനി, സയ്യിദ് മുഹമ്മദ് ബഹാഉദ്ദീനുന്നഖ്ശബന്തി, ശയ്ഖ് അഹ്മദുല്‍ഫാറൂഖിസ്സര്‍ഹിന്ദി, അല്‍ജുനയ്ദുല്‍ബഗ്ദാദി, ഇമാം ഗസ്സാലി, സുഹ്റവര്‍ദി, മഅ്റൂഫുല്‍കര്‍ഖി, അബ്ദുല്‍ ഖാദിറുല്‍ജീലാനി (റ.ഉം) തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവരൊക്കെ സ്വൂഫിയ്യതില്‍ പെട്ടവരും ബാഹ്യ-ആന്തരീക തഖ്വയുടെ വാക്താക്കളുമാണ്. കര്‍മശാസ്ത്ര പണ്‍ഢിതന്മാരെ പോലെ തന്നെ ഇവരെല്ലാം സന്മാര്‍ഗത്തിന്റെ വാക്താക്കളാണ്. ഇവര്‍ തങ്ങളുടെ തത്വങ്ങള്‍ പണിതിരിക്കുന്നത് അഹ്ലുസ്സുന്നത്തി വല്‍ജമാഅതിന്റെ വിശ്വാസത്തിന്മേലും ഗവേഷകന്മാരായ ഫുഖഹാഇന്റെ കര്‍മശാസ്ത്രത്തിന്മേലുമാണ്. അതിനാല്‍ സ്വൂഫികള്‍ ഫുഖഹാക്കളാണെന്നു പറയുന്നതു തെറ്റാകില്ല” (തന്‍വീറുല്‍ഖുലൂബ്: 41, 42).

ഇബ്നു ഹജറില്‍ഹയ്തമി(റ)ന്റെ വാക്കുകള്‍ കൂടി വായിക്കുക: “ഇമാം ശാഫിഈ, മാ ലിക്, അബൂഹനീഫ, അഹ്മദ്(റ. ഉം) തുടങ്ങിയ പണ്‍ഢിതന്മാര്‍ ആന്തരിക-ബാഹ്യജ്ഞാനങ്ങള്‍ നുകര്‍ന്നവരാണ്. അബ്ദാല്‍, നുജബാഅ്, ഔതാദ് തുടങ്ങിയ ഔലിയാഇലെ അതിവിശിഷ്ടന്മാര്‍ ഇവരായിരുന്നു. ഇവര്‍ ആത്മീയമായി ഉന്നത പദവി നേടിയവരല്ലെന്ന തെറ്റായ ധാരണ പാടില്ല. പിശാചിന്റെ പ്രേരണയും പൈശാചിക വലയത്തില്‍ പെട്ടു വഴിതെറ്റിയവരും അങ്ങനെ തോന്നിപ്പിക്കാന്‍ ഒരിക്കലും ഇടവരുത്തരുത്. ഇമാം ശാഫിഈ(റ) തങ്ങള്‍ ഔതാദില്‍ പെട്ടവരായിരുന്നു. വിയോഗത്തിനു മുമ്പ് മഹാന്‍ ഖുത്വ്ബായതായും ഉദ്ധരിക്കപ്പെട്ടതു കാണാം” (ഫതാവല്‍ഹദീസിയ്യ: 232).

അഹ്മദ് ള്വിയാഉദ്ദീന്റെ(റ) വരികള്‍ കാണുക: “നാലു മദ്ഹബിന്റെ പശ്ചാത്തലത്തില്‍ വിജ്ഞാനകാര്യത്തില്‍ ദൃഢതനേടിയ പണ്‍ഢിതന്മാരൊക്കെ ദുന്‍യാവില്‍ നിന്നു ഹൃ ദയം അകന്നവരായിരുന്നു. അവരില്‍ നിന്നു സ്വൂഫിയ്യതിനെതിരെ ആസൂയയും അഹങ്കാരവും ശത്രുതയും പ്രകടമായതായി അനുഭവമില്ല” (ജാമിഅ്: 272).


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്