Click to Download Ihyaussunna Application Form
 

 

ഇല്‍ഹാമിന്റെ ഇതിവൃത്തം

അല്ലാഹുവിന്റെ ഔലിയാഇനു പ്രകടമാകുന്ന ഒന്നാണ് ഇല്‍ഹാം. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള അര്‍ഥവത്തായ തോന്നിപ്പിക്കലുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍വചനങ്ങളില്‍ നാമമാത്ര വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇല്‍ഹാമിന്റെ പൊതുവായ താല്‍പര്യം ഈ പറഞ്ഞതാണ്.

ഇല്‍ഹാം ചൂഷണോപാധിയാക്കുന്ന വ്യാജന്മാരുമുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന തോന്നലുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ഇല്‍ഹാമായി വിലയിരുത്തി സാധാരണക്കാരനെ വഞ്ചിക്കുകയാണീ ത്വരീഖത് വേഷധാരികള്‍. ഇല്‍ഹാം സംബന്ധമായ ചോദ്യത്തിന് ഇബ്നു ഹജറില്‍ഹയ്തമി(റ) നല്‍കിയ വിശദീകരണം ഈ വിഷയത്തിലെ സംശയങ്ങള്‍ക്കു നിവാരണമാകുന്നതാണ്.

മഹാന്‍ പറയുന്നു: “അല്‍ഖുത്വ്ബുര്‍റബാനി ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ ജീലാനി(റ) പറഞ്ഞതനുസരിച്ച് ഇല്‍ഹാം ഒരു വലിയ്യിന്റെ പ്രശാന്തമായ ഹൃദയത്തില്‍ ഇടയാട്ടമില്ലാതെ സ്വീകരിക്കുവാന്‍ ഉതകുന്ന വിധം അല്ലാഹു ഇട്ടു കൊടുക്കുന്ന ആശയമാണ്. ഇതിനെ നിഷേധിക്കല്‍ നുബുവ്വതിനെ നിഷേധിക്കും പ്രകാരം കുഫ്റ് വരുത്തുന്നതല്ല.”

അബൂയസീദ്(റ)നോട് ഒരു പണ്‍ഢിതന്‍ ചോദിച്ചു: “നിങ്ങളുടെ ഈ ജ്ഞാനങ്ങള്‍ എവി ടെ നിന്ന്, ആരില്‍ നിന്നു കിട്ടുന്നതാണ്?”

അബൂയസീദ്(റ) മറുപടി പറഞ്ഞു: “എന്റെ അറിവുകള്‍ അല്ലാഹുവിന്റെ ദാനത്തില്‍ നിന്നുള്ളതാണ്. അല്ലാഹുവില്‍ നിന്നാണിതു കിട്ടുന്നത്. അറിഞ്ഞതില്‍ അനുഷ്ഠാനിയായാല്‍ അറിയാത്തത് അവന്‍ പഠിപ്പിക്കുമെന്നാണല്ലോ നബി(സ്വ) പറഞ്ഞിരിക്കുന്നത്. അറിവുകള്‍ രണ്ടിനമുണ്ട്. ബാഹ്യമായതും ആന്തരികമായതും. ബാഹ്യജ്ഞാനം പടപ്പുകളുടെ മേല്‍ അല്ലാഹുവിന്റെ പ്രമാണമാകുന്നു. ആന്തരീകജ്ഞാനം -  അതാണ് ഉപകാരപ്രദമായ ജ്ഞാനം. ഫഖീഹ്! നിങ്ങളുടെ അറിവ് ഒരു നാവില്‍ നിന്നു മറ്റൊന്നിലേക്കു പകരാന്‍ മാത്രമുള്ളതാണ്. പഠിക്കലാണതിന്റെ ലക്ഷ്യം. പ്രവര്‍ത്തിക്കല്‍ അല്ല. എന്റെ ജ്ഞാനം അല്ലാഹുവിന്റെ ജ്ഞാനത്തില്‍ നിന്നും ഇല്‍ഹാമായി കിട്ടുന്നതാകുന്നു.”

ഫഖീഹ് പറഞ്ഞു: “ശയ്ഖ്, എന്റെ ജ്ഞാനം വിശ്വസ്തരില്‍ നിന്നുള്ളതാണ്. തിരുനബി(സ്വ)ക്കു ജിബ്രീലില്‍ നിന്നും ജിബ്രീലിന് അല്ലാഹുവില്‍ നിന്നും കിട്ടിപ്പോന്നതാണ്.” അബൂയസീദ്(റ): “ജിബ്രീലി(അ)നും മീകാഈലി(അ)നുമൊന്നും വെളിപ്പെടാന്‍ അവസരം കിട്ടാത്ത ഒരുകൂട്ടം അറിവു നമ്മുടെ നബി(സ്വ)ക്കു സ്വന്തമായുണ്ടല്ലോ!”

ആ അറിവ് ഏതെന്നു വ്യക്തമാക്കണമെന്നായി ഫഖീഹ്.

അബൂയസീദ്(റ) വിശദീകരിച്ചു: “ഫഖീഹ്, നിങ്ങള്‍ക്കറിയില്ലേ അല്ലാഹു മൂസാ നബി (അ)നോടു സംസാരിച്ചത്. മുഹമ്മദ് നബി(സ്വ) അല്ലാഹുവിനെ കണ്ടതും സംവദിച്ചതും താങ്കള്‍ കേട്ടിട്ടില്ലെയോ.” ഫഖീഹ് പറഞ്ഞു: “അതെ കേട്ടിട്ടുണ്ട്.” അബൂയസീദ്(റ): “എങ്കില്‍ ഔലിയാഅ്, സ്വിദ്ദീഖ് തുടങ്ങിയ മഹാന്മാര്‍ക്ക് അവന്‍ ഇല്‍ഹാം നല്‍കുന്നതും തദ്വാര അവര്‍ തത്വജ്ഞാനങ്ങള്‍ വിളംബരപ്പെടുത്തുന്നതുമാണ്. ഇതിനു മതിയായ തെളിവാണ് മൂസാനബി(അ)ന്റെ ഉമ്മക്കു നല്‍കിയ ബോധനവും ഖിളിര്‍(അ)ന് കപ്പല്‍ കേടു വരുത്താന്‍ നല്‍കിയ ഇല്‍ഹാമുമൊക്കെ. ഇങ്ങനെ പല സംഭവങ്ങളും ഉണ്ട്. ഇല്‍ഹാമി ന്റെ വക്താക്കള്‍ അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹത്തിനു പാത്രമായവരാകുന്നു.”

ഈ വിവരണം ഉള്‍കൊണ്ട ശേഷം പണ്‍ഢിന്‍ പറഞ്ഞു: “താങ്കള്‍ എന്നെ മഹത്തായ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരിക്കുന്നു.”

ഞാന്‍ എന്റെ ദാസനെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വി, കാഴ്ച തുടങ്ങിയവ ഞാനാകു മെന്നും എന്നെകൊണ്ടവന്‍ കാണാനും കേള്‍ക്കാനും തുടങ്ങുമെന്നും നബി(സ്വ) പറ ഞ്ഞത് ഔലിയാഇന്റെ ഇല്‍ഹാമിനെ സ്ഥിരീകരിക്കുന്ന തെളിവാണ് (ഫതാവല്‍ ഹദീ സിയ്യ: 229).

ഇപ്പറഞ്ഞതില്‍ നിന്നും ഇല്‍ഹാം ഇസ്ലാമില്‍ അടിസ്ഥാനമുള്ളതാണെന്നു ഗ്രഹിക്കാ നായി. പക്ഷേ, ഇല്‍ഹാമിന്റെ സ്വീകാര്യത പണ്‍ഢിതന്മാര്‍ നിരുപാധികം അംഗീകരിക്കു ന്നില്ല. അക്കാര്യത്തിലെ മാനദണ്ഡത്തെപ്പറ്റി ഫതാവ തന്നെ പറയട്ടെ: “ശറഇയ്യായ നിയമ ങ്ങള്‍ക്കെതിരാകാത്ത സാഹചര്യത്തില്‍ ഇല്‍ഹാം പ്രാമാണികമാണെന്നു സ്വൂഫികള്‍ ഉദ്ധരിച്ചിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ കാര്യങ്ങളില്‍ അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിനു വിധേയരായ മഹാന്മാരില്‍ നിന്നേ ഇല്‍ഹാം രേഖയായി ഗണിക്കാവൂ. ഔലിയാഅ് പ്രകൃത്യാ പാപ സുരക്ഷിതരല്ലെങ്കിലും അവരില്‍ നിന്നു കുറ്റ ങ്ങള്‍ വരാതിരിക്കുകയാണ് അനുഭവമെന്ന വിധിയാണിതിനു പിന്‍ബലം (ഫതാവല്‍ ഹദീസിയ്യ: പേ: 229, 230).

തസ്വവ്വുഫിന്റെ സമീപനമാണീ പറഞ്ഞത്. ശറഈ വിരുദ്ധമാകാത്തിടത്ത് ഇല്‍ഹാം രേ ഖയാക്കാമെന്നാണ് അവര്‍ പറയുന്നത്. അതും അര്‍ഹതപ്പെട്ടവരില്‍ നിന്നു ആവുകയും വേണം. ഈവക നിയമങ്ങള്‍ പാലിക്കാതെ ഇല്‍ഹാമിന്റെ അപ്പോസ്തലന്മാരാകുന്നവര്‍ അനര്‍ഥം വരുത്തുന്നവരാണ്. പിശാചിന്റെ ദുര്‍ബോധനങ്ങല്ല അവര്‍ ഇല്‍ഹാമായി ധരിച്ചിരിക്കുന്നതെന്ന് ആര്‍ക്കറിയാം. ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഇല്‍ഹാം തീരെ പ്രമാ ണികമല്ല. ശറഇന്റെ രക്ഷയ്ക്കും വ്യാജന്മാരുടെ തിരസ്കാരത്തിനും ഇക്കാര്യത്തില്‍ ഫിഖ്ഹ് കര്‍ശന തീരുമാനം തന്നെ പ്രഖ്യാപിച്ചിരിക്കു ന്നു. ഇബ്നു ഹജറുല്‍ഹയ്തമി(റ) തന്നെ പറയട്ടെ: “മുന്‍പറഞ്ഞ നിബന്ധനപ്രകാരം ഇല്‍ഹാമിന്റെ പ്രാമാണിക പ്രശ്ന ത്തില്‍ പണ്‍ഢിതന്മാര്‍ വിവിധ വീക്ഷണക്കാരാകുന്നു. ഫുഖഹാഇന്റെ വീക്ഷണത്തില്‍ ഇല്‍ഹാം പ്രമാണമാക്കാന്‍ പറ്റില്ല. കാരണം, അപ്രമാദിത്തമില്ലാത്തവന്റെ വിചാരങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസത്തിലെടുക്കാന്‍ ന്യായമില്ലല്ലോ”(ഫതാവാ: 230)


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്