Click to Download Ihyaussunna Application Form
 

 

ദിക്റിന്റെ വഴി

ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്.

ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ നിസ്കാരം നിലനിറുത്തുക’ എന്നാണ്.

നിത്യജീവിതത്തില്‍ പാലിക്കേണ്ട പ്രധാനപ്പെട്ട ഒട്ടേറെ ദിക്റുകള്‍ നബി(സ്വ) പഠിപ്പി ച്ചിട്ടുണ്ട്. ഇമാം നവവി(റ) തുടങ്ങിയവര്‍ അവ മാത്രം ക്രോഡീകരിച്ചു ഗ്രന്ഥങ്ങള്‍ രചി ച്ചിട്ടുണ്ട്. ദിക്റുകള്‍ പഠിച്ചു പ്രവൃത്തി പഥത്തില്‍ കൊണ്ടുവരല്‍ ആത്മീയ ജീവിതം ആ ഗ്രഹിക്കുന്നവരുടെ പ്രഥമ കര്‍ത്തവ്യമാണ്. ഉറങ്ങാന്‍ പോകുമ്പോള്‍, ഉറങ്ങി എഴുന്നേ റ്റാല്‍, ഭക്ഷണത്തിനു മുമ്പും പിമ്പും, മലമൂത്ര വിസര്‍ജനത്തിനു മുമ്പും പിമ്പും, പള്ളി യില്‍ കടക്കുമ്പോള്‍, പള്ളിയില്‍ നിന്നു പുറത്തു പോരുമ്പോള്‍, നിസ്കാരത്തിനു പിറ കെ, വുളൂഇനു മുമ്പ്, ശേഷം ഇങ്ങനെ പോകുന്നു നിത്യജീവിതത്തിലെ അദ്കാറിന്റെ പട്ടിക. ഇവ അറിഞ്ഞു ചൊല്ലിയാല്‍ ഇഹ-പര നേട്ടങ്ങള്‍ കരസ്ഥമാക്കാം.

ത്വരീഖതില്‍ ദിക്റിനു വമ്പിച്ച പ്രാധാന്യമുണ്ട്. ഇമാം ഖുശയ്രി(റ) തന്റെ ഗുരുവിനെ ഉദ്ധരിച്ചു പറയുന്നതു കാണുക: ഗുരു പറഞ്ഞു: “ദിക്ര്‍ ശക്തമായ കര്‍മമാകുന്നു. അല്ലാ ഹുവിലേക്കുള്ള പ്രയാണമാര്‍ഗത്തിലെ മഹത്തായ അവലംബം തന്നെയാണത്. ദിക്ര്‍ പതിവാക്കാതെ ആരും അല്ലാഹുവില്‍ എത്തിച്ചേരുന്നതല്ല. ദിക്ര്‍ രണ്ടിനമുണ്ട്. ഒന്ന് – നാവിന്റെ ദിക്ര്‍. മറ്റൊന്ന്, മനസ്സിന്റെ ദിക്ര്‍. നാവിന്റെ ദിക്റുകൊണ്ട് ഒരു ദാസന്‍ ഖല്‍ ബിന്റെ ദിക്റിലേക്കു ചെന്നെത്തുന്നതാണ്. നാവുകൊണ്ടും ഖല്‍ബ് കൊണ്ടും ദിക്ര്‍ പാ ലിക്കാനായാല്‍ പരിപൂര്‍ണത കൈവരിക്കാം” (രിസാല: 101).

ശയ്ഖ് അഹ്മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നു: “അല്ലാഹുവില്‍ എത്തിച്ചേരാന്‍ എണ്ണമറ്റ മാര്‍ഗങ്ങള്‍ അല്ലാഹു അടിമയ്ക്കു സംവിധാനിച്ചിട്ടുണ്ട്. ഇലാഹീകാരുണ്യത്തിന്റെ സന്നി ധാനങ്ങളില്‍ ഭജനമിരിക്കാന്‍ ആ മാര്‍ഗങ്ങള്‍ അവനു വിനിയോഗിക്കാവുന്നതാണ്. അതി ല്‍ ബാഹ്യമായതും ആന്തരികമായതും ഉണ്ട്. അവയില്‍ ആന്തരികമായ ഒന്നാണ് അല്‍ മുറാഖബ: സദാസമയത്തും താന്‍ അല്ലാഹുവിനു മുമ്പില്‍ ആണെന്നും അവന്‍ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സകലതും അവന്റെ അറിവിന്റെ പരിധിയില്‍ ആണെന്നുമുള്ള ബോധമാകുന്നു മുറാഖബ: ഇതു പൂലര്‍ത്താനായാല്‍ കുറ്റങ്ങള്‍ അക റ്റാനും അകത്തളത്തെ കളങ്കങ്ങളില്‍ നിന്നു മുക്തമാക്കാനും സാധിക്കും. ബാഹ്യമായ നിമിത്തങ്ങളില്‍ പെട്ടവയാണ് ജുമുഅ, ജമാഅത്, സകാത്, സ്വദഖ: തുടങ്ങിയുള്ള ഇബാ ദത്തുകളും സല്‍കര്‍മങ്ങളും. ഈ കൂട്ടത്തില്‍ പ്രധാനമാണു ദിക്റുകള്‍” (ജാമി ഉല്‍ഉ സ്വൂല്‍: 21).

ഈ പറഞ്ഞതില്‍ നിന്നും ദിക്റുകള്‍ ബാഹ്യകര്‍മം എന്ന നിലയ്ക്കു തന്നെ പ്രാധാന്യമര്‍ ഹിക്കുന്നതാണെന്നും ഇലാഹീ സാമീപ്യത്തിന്റെ ഹേതുക്കളില്‍ പ്രധാനമാണെന്നും ബോധ്യമായി.

ത്വരീഖതിന്റെ പേരിലുള്ള ദിക്ര്‍ നിത്യമാക്കുന്നതിനു നിബന്ധനകള്‍ പലതും പറഞ്ഞു കാണാം. ഓരോ ത്വരീഖതിനും അതിന്റെതായ ശൈലിയും സ്വഭാവവും ഉണ്ടാകും. ജാമി ഉല്‍ഉസ്വൂല്‍, തന്‍വീറുല്‍ ഖുലൂബ് എന്നീ ഗ്രന്ഥങ്ങളില്‍ ഇതു സംബന്ധമായ ചര്‍ച്ച യുണ്ട്.

ശയ്ഖില്‍ നിന്നു വിശുദ്ധമായ പരമ്പര വഴി വന്നെത്തുന്ന ദിക്റിനു മാറ്റും ഫലവും ഏറും. ഇജാസത് വഴി ലഭിക്കുന്ന ഇത്തരം ദിക്റുകള്‍ സ്വായത്തമാക്കുന്നതും പതിവാക്കുന്നതും എല്ലാവര്‍ക്കും നല്ലതാണ്. ഈവിധം ബറകതിന്റെ പിന്‍ബലത്തോടെ സാധാ രണക്കാര്‍ക്കു തന്നെ ദിക്റുകള്‍ കൈമാറാന്‍ ത്വരീഖതില്‍ നിര്‍ദേശമുണ്ട്. ഇന്നു ത്വരീഖ തെന്ന പേരില്‍ കൈമാറപ്പെടുന്നത് ഇത്തരം ദ്ക്റുകളാകുന്നു. ശയ്ഖ് ള്വിയാഉദ്ദീന്‍(റ)ന്റെ വരികള്‍ കാണുക:

“തബറുകിന്റെയും മഹ്സ്വൂബിയതിന്റെയും ദിക്റുകള്‍ ദുന്‍യാവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സാധാരണക്കാര്‍ക്കും കൈമാറാമെന്നു ത്വരീഖതിന്റെ പൂര്‍വീകരായ ഗുരുക്ക ന്മാരില്‍ നിന്നു സ്ഥാപിതമായ കാര്യമാണ്. സുലൂകിന്റെയും തര്‍ബിയതിന്റെയും രീതി ക്കുള്ള കൈമാറ്റം ഇത്തരക്കാര്‍ക്കു പറ്റില്ല. ഇങ്ങനെ ദിക്ര്‍ കൈമാറപ്പെടുന്നത് അത്തര ക്കാരില്‍ ആത്മീയ മാറ്റത്തിനു കാരണമാകും” (ജാമിഅ്: 258).

ഈ പറഞ്ഞതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന് -ദിക്ര്‍ നല്‍കല്‍ ത്വരീഖ തില്‍ പ്രധാനമാണ്. രണ്ട് – അത് സാധാരണക്കാര്‍ക്കും ആകാമെങ്കിലും കേവലം തബര്‍ റുകിന്റെ തലത്തിലേ അതിനെ ഗണിക്കാവൂ. ഏതെങ്കിലും ദിക്റിന് ഇജാസത് കിട്ടുമ്പോ ഴേക്കു ത്വരീഖതില്‍ കടന്നുവെന്നു കരുതുന്നതും അങ്ങനെ ജനങ്ങളെ ധരിപ്പിക്കുന്നതും വഞ്ചനയാകുന്നു.

ദിക്ര്‍ മാത്രം മതി നിസ്കാരം തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങള്‍ യാതൊന്നും വേണ്ട എന്ന അത്യന്തം അപകടകരമായ വാദം ഉന്നയിക്കന്ന ചിലരെ കാണാം. അവര്‍ വ്യാജന്മാ രാണെന്നതിനു കൂടുതല്‍ തെളിവുകള്‍ പരതേണ്ട യാതൊരു കാര്യവുമില്ല. ദിക്റുകള്‍ പ്രാവര്‍ത്തികമാക്കല്‍ സുന്നത്തായ കാര്യമാണ്. നിസ്കാരാദി നിര്‍ബന്ധങ്ങള്‍ ഒരിക്കലും സുന്നത്തിന്റെ ബാധ്യത തീര്‍ക്കാന്‍ പര്യാപ്തമല്ല. അങ്ങനെ ഒരു തസ്വവ്വുഫും ത്വരീ ഖതും പഠിപ്പിക്കുന്നുമില്ല. സത്യസന്ധന്മാരായ സ്വൂഫിയാക്കള്‍ ശരീഅതിന്റെ ജ്ഞാന ത്തെയും കര്‍മത്തെയും ആദരിക്കുന്നവരും അംഗീകരിക്കുന്നവരുമാണെന്നതാണു ചരിത്രം. ശയ്ഖ് മജ്ദുദ്ദീന്‍(റ) പറയുന്നതു കാണുക: “സ്വൂഫിയാക്കളില്‍ നിന്ന് ആരും ദീനിനെ തകര്‍ക്കുന്ന യാതൊന്നും കല്‍പിച്ചതായി രേഖയില്ല. വുളൂഅ്, നിസ്കാരം തുടങ്ങിയ നിര്‍ബന്ധങ്ങളും മറ്റു സുന്നത്തുകളുമൊന്നും അവര്‍ വിലക്കിയതായി തെ ളിയിക്കാനും സാധ്യമല്ല”(അല്‍യവാഖീത്:12).

വസ്തുത ഇതായിരിക്കെ ത്വരീഖതിന്റെ പേരില്‍ ദിക്ര്‍ മാത്രം നടത്തി നിര്‍ബന്ധങ്ങള്‍ ഉ പേക്ഷിക്കുന്നതിനെന്തു ന്യായമാണുള്ളത്? അങ്ങനെ വാദിക്കുന്നവരും ചെയ്യുന്നവരും ശയ്ത്വാന്റെ ത്വരീഖതിലാണ്. ഇവര്‍ ശരീഅതിന്റെ തുടയില്‍നിന്നു കുതറിമാറി ത്വരീഖ  തിനെ ചൂഷണോപാധിയാക്കുന്ന ചതിയന്മാരാകുന്നു.


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്