Click to Download Ihyaussunna Application Form
 

 

അത്യുന്നതര്‍ അവര്‍ തന്നെ

വ്യാജന്മാര്‍ തൊടുത്തു വിടുന്ന തെറ്റിദ്ധാരണകള്‍ക്കിടയില്‍ അത്യന്തം അപകടം നിറഞ്ഞ വിഷയമാണു ശയ്ഖും ഔലിയാഉമൊക്കെ. ഒരര്‍ഥത്തില്‍ നബിമാരെക്കാള്‍ മഹാന്മാരാ ണ് ഔലിയാഅ് എന്നു പറയുന്നവരുണ്ട്. ഇതിനു  ന്യായമായി മൂസാ-ഖിള്വിര്‍(അ) സം ഭവം രേഖയാക്കുന്ന അവിവേകികളേയും കാണാം. തെറ്റായ ചിന്താഗതിയും ഇസ്ലാ മിനു നിരക്കാത്ത വാദവുമാകുന്നു ഇത്. ഇവ്വിഷയത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടിനെ പരാമര്‍ശിച്ചു മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) പറയുന്നതു കാണുക: “തിരുനബി(സ്വ) സൃഷ്ടികളില്‍ വെച്ചേറ്റവും മഹാനാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധ മായ കാര്യമാണ്. മനുഷ്യര്‍, ജിന്നുകള്‍, മലകുകള്‍ തുടങ്ങി എല്ലാ വര്‍ഗത്തിലും വെച്ച് ഏറ്റവും ശ്രേഷ്ടന്‍ നബി(സ്വ)യാണ്. ശേഷം ഇബ്റാഹീം, മൂസാ, ഈസാ, നൂഹ്(അ) എന്നീ ക്രമമനുസരിച്ചാണു പദവി. അനന്തരം മറ്റു മുര്‍സലുകള്‍, ശേഷം മുര്‍സലുകള്‍ അല്ലാത്ത നബിമാര്‍, തുടര്‍ന്ന് മലകുകളിലെ നേതാക്കന്മാരായ ജിബ്രീല്‍, മീകാഈല്‍, ഇസ്റാഫീല്‍, അസ്റാഈല്‍(അ) എന്നിങ്ങനെ ക്രമാനുഗതമായി ശ്രേഷ്ടതയുടെ ശ്രേ ണി നീങ്ങുന്നു. പിന്നീട് മഹാന്മാര്‍ നാലു ഖലീഫമാരും മറ്റു മലക്കുകളുമാണ്” (തന്‍വീ റുല്‍ ഖുലൂബ്: 36).

ഈ പറഞ്ഞതില്‍ നിന്നും നബിമാരുടെ മഹത്വത്തെ വെല്ലാന്‍ ഒരു മഹാനും സാധ്യമ ല്ലെന്നു വ്യക്തമാകുന്നു. എന്നല്ല ഔലിയാഇന്റെ മഹത്വങ്ങളൊക്കെ തന്നെ സത്യത്തില്‍ അമ്പിയാഇന്റെ തുടര്‍ച്ച മാത്രമാണെന്നതാണു വസ്തുത. ഇമാം ഖുശയ്രി(റ) പറയുന്ന തു കാണുക: “കറാമതുകള്‍ പ്രവാചകന്മാരുടെ മുഅ്ജിസതുകളുടെ അനുബന്ധമാണ്്. പ്രവാചക ബന്ധം പുലര്‍ത്താത്തവനില്‍ നിന്നു കറാമത് വെളിവാകില്ല. തന്റെ സമുദായ ത്തില്‍ പെട്ട ആര്‍ക്ക് കറാമത് പ്രകടമായാലും അത് ആ പ്രവാചകന്റെ മുഅ്ജിസതിന്റെ ഭാഗമായി എണ്ണപ്പെടുന്നതാണ്. നബി സത്യവാനായതിനാല്‍ ആണ് അനുയായില്‍ നിന്നു കറാമത് വെളിവാകുന്നത്. ഔലിയാഇന്റെ പദവി അമ്പിയാഇന്റെ അടുത്തെത്തില്ലെന്നതു ചോദ്യം ചെയ്യപ്പെടാത്ത ഇജ്മാആകുന്നു” (രിസാല: 159).

പ്രവാചകന്മാര്‍ വിളക്കും ഔലിയാഅ് പ്രകാശവുമാകുന്നു. വിളക്കില്ലെങ്കില്‍ പ്രകാശമില്ല. അഹ്മദ് ള്വിയാഉദ്ദീന്‍(റ) എഴുതുന്നു: “അറിയുക, ഔലിയാഇന്റെ പദവി ആരം ഭിക്കുന്നത് അമ്പിയാഇന്റെ പദവികളുടെ അവസാനങ്ങളില്‍ മാത്രമാകുന്നു. ഒരു വലിയ്യ് എത്ര ഉയര്‍ന്ന പദവികള്‍ സ്വായത്തമാക്കിയാലും ഒരിക്കലും പ്രവാചകത്വത്തിന്റെ ചെറുതോ വലുതോ ആയ മേഖല പ്രപിക്കുന്നതല്ല. കാരണം, വലിയ്യ് പിന്തുടരുന്നവനും നബി പിന്തുടരപ്പെടേണ്ടവനുമാകുന്നു.  ഇതിനെതിരു ധരിച്ചവന്‍ സത്യവിരുദ്ധമായതില്‍ വിശ്വാസമര്‍പ്പിച്ചവനാണ്” (ജാമിഉല്‍ ഉസ്വൂല്‍: 277).

അമ്പിയാഇന്റെയും ഔലിയാഇന്റെയും അറിവിലെ അന്തരത്തെപ്പറ്റി അബൂയസീദുല്‍ ബിസ്ത്വാമി(റ) പറയുന്നതു കാണുക: “ഒരു പാത്രത്തില്‍ നിറയെ തേന്‍ ഉണ്ടെന്നു സങ്ക ല്‍പിക്കുക. ആ പാത്രത്തിന്റെ പുറത്തേക്ക് ഒരു തുള്ളി തേന്‍ പൊടിഞ്ഞിറങ്ങുന്നതായും വെക്കുക. എങ്കില്‍ ആ പൊടിഞ്ഞിറങ്ങിയ ഒരു തുള്ളി തേനിനു തുല്യമാകുന്നു സകല ഔലിയാഇന്റെയും അറിവ്. പാത്രത്തിനകത്തെ തേനിനു തുല്യമാകുന്നു തിരുനബി (സ്വ)യുടെ അറിവ്”(രിസാല: 159, ജാമിഅ്: 277).

വസ്തുത ഇതായിരിക്കെ നബിമാരെക്കാള്‍ ശയ്ഖന്മാരെ ജ്ഞാന സാഗരങ്ങളായി കണ ക്കാക്കുന്നവര്‍ ത്വരീഖതിന്റെ പേരില്‍ പിശാചിന്റെ വലയത്തില്‍ പെട്ടവരാണെന്നുറ പ്പിക്കുക. മൂസാ-ഖിള്വ്ര്‍(അ) സംഭവത്തില്‍ ഇത്തരമൊരു സൂചന കാണുന്നതാകട്ടെ ധാരണപ്പിഴയാണ്. ഉലുല്‍അസ്വ്മില്‍ പെട്ടവരാണല്ലോ മൂസാ(അ). ഖിള്വിര്‍(അ) നബിയാണെ ന്നു വെച്ചാല്‍ തന്നെ ഉലുല്‍ അസ്മില്‍ പെടുന്നില്ല. അപ്പോള്‍ ജ്ഞാനം കുറഞ്ഞ ഒരാളെ അല്ലാഹു ഉന്നത സ്ഥാനത്തിരുത്തി എന്നാണല്ലോ ഇക്കൂട്ടര്‍ പറയുന്നത്. ഇത് അഷ്ടാഹു വിനെ ചോദ്യം ചെയ്യലല്ലാതെ മറ്റെന്താണ്?. ഇബ്ലീസ് ഉയര്‍ത്തിയ യുക്തിവാദത്തിന്റെ മറ്റൊരു പതിപ്പായെ  ഈ വാദത്തെയും കാണാനാകൂ. ഇമാം ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നതു കാണുക: “ഖിള്വര്‍(അ) ഒരു വലിയ്യാണെന്നാണു ഭൂരിപക്ഷം വരുന്ന സ്വൂഫിയ്യതിന്റെയും വീക്ഷണം. ഏതായിരുന്നാലും മൂസാ നബി(അ) ഖിള്വ്റിനെ ക്കാള്‍ മഹത്വം ഉടയവരാണെന്നത് ഏകോപിത അഭിപ്രായമാകുന്നു. കാരണം മൂസാ നബി(അ) ഖിള്വര്‍(അ)നെക്കാള്‍ എണ്ണമറ്റ വിജ്ഞാന ശാഖകള്‍ കൊണ്ടു സമ്പന്നനാ കുന്നു. മുസാനബി(അ)ന് അല്ലാഹു തല്‍ക്കാലത്തേക്കു വെളിപ്പെടുത്തിക്കൊടുക്കാത്ത അല്‍പം ചില വസ്തുതകള്‍ മാത്രമാണു ഖിള്വ്റിന്റെ ജ്ഞാനം. യഥാര്‍ഥത്തില്‍ ആരാണു വലിയ ജ്ഞാനി എന്ന ചോദ്യത്തിനു “ഞാന്‍ തന്നെ” എന്ന് ഒറ്റയടിക്കു മറുപടി പറഞ്ഞു പോയതിന്റെ പേരില്‍ നടന്ന ഒരു ശിക്ഷണം മാത്രമായിരുന്നു അത്. ഈ സംഭവം ധൈഷണികതയുടെ ചര്‍ച്ചകളില്‍ വലിച്ചു കൊണ്ടുവരുന്നതു ശരിയല്ല” (ഫതാവല്‍ ഹദീസിയ്യ: 220).

വിലായതിനെയും രിസാലതിനെയും അതാതിന്റെ ശരിയായ അര്‍ഥത്തിലും പദവിയിലും കാണാനും സത്യത്തെ അണുവിട തെറ്റാതെ പിന്‍പിറ്റാനും അവസരം ഉണ്ടാക്കണം.  അതിനു ഇവ്വിഷയത്തിലെ തെറ്റും ശരിയും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കണം. തസ്വവ്വുഫും ആത്മീയതയും മുഖ്യമായും വിത്യാസപരമായ കാര്യമാണ്. ഇതില്‍വരുന്ന വീഴ്ച വന്‍ തകര്‍ച്ചക്കു തന്നെ കാരണമാകും. സത്യം സത്യമായി ഉള്‍ക്കൊള്ളാനും തിന്മയെ നിരാകരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. മഹാത്മാക്കളുടെ വഴിയെ അല്ലാഹു നമുക്ക് സ്വര്‍ഗപ്രവേശം സാധ്യമാക്കിത്തരട്ടെ – ആമീന്‍.


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്