Click to Download Ihyaussunna Application Form
 

 

സ്വഹാബികളുടെ ഹദീസ് പ്രചാരണം

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അടുത്ത തലമുറക്കും ഇവിടെ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്കും ഹദീസുകള്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബികളെ പലതവണ ഉണര്‍ത്തിയിട്ടു്. ഹജ്ജത്തുല്‍ വിദാഇല്‍ ഈ സന്ദേശം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയുായി. മുസ്‌ലിം അബൂഹുറൈറഃ യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ നബി (സ്വ) പറഞ്ഞു : ”അറിയുക, നിങ്ങളില്‍ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ”. ഈ ആജ്ഞ ഉള്‍കൊു തന്നെ സ്വഹാബികള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും യാത്രയായി. അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ ഖലീഫമാരുടെ കാലങ്ങള്‍ക്കു ശേഷം ആ പ്രവാഹം വര്‍ദ്ധിച്ചുകൊിരുന്നു. ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബിമാര്‍ ഹജ്ജത്തുല്‍ വിദാഇല്‍ നബി (സ്വ) യോടൊപ്പം പങ്കെടുത്തുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എന്നിട്ട് മദീനയിലെ പൊതുശ്മശാനമായ ജന്നത്തുല്‍ ബഖീഇല്‍ മറപെട്ടിട്ടുള്ളത് പതിനായിരം സ്വഹാബികളാണ്. ബാക്കിയുള്ളവര്‍ എവിടെ? അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രബോധകരായി യാത്ര ചെയ്തു. ഒരു പ്രദേശത്ത് ഒരു സ്വഹാബിയെത്തിയാല്‍ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വരികയും ജിജ്ഞാസയോടെ തിരുനബിയുടെ ഹദീസുകള്‍ ചോദിച്ചറിഞ്ഞ് പഠിക്കുകയും ചെയ്യുമായിരുന്നു.”ഇദ്ദേഹം തിരുനബിയുടെ സ്വഹാബിയാണ്” എന്ന് കൗതുകത്തോടെ ജനങ്ങള്‍ പരസ്പരം പറയുമായിരുന്നു. പ്രായം കുറഞ്ഞ സ്വഹാബിമാര്‍ പ്രായമുള്ളവരില്‍ നിന്ന് പരമാവധി ഹദീസുകള്‍ ശേഖരിക്കുകയും തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുക അന്നത്തെ പതിവായിരുന്നു. താന്‍ തിരുനബിയില്‍ നിന്ന് നേരില്‍ കേട്ടിട്ടില്ലാത്ത ഒരു ഹദീസ് മറ്റൊരു സ്വഹാബിയുടെ കൈവമുന്നെറിഞ്ഞാല്‍ എന്ത് ത്യാഗവും സഹിച്ച് അത് ശേഖരിക്കുന്ന പ്രവണത സ്വഹാബികള്‍ക്കുായിരുന്നു. ഹദീസ് ശേഖരണത്തിനു വേി നബിയുടെ കാലശേഷവും ആയിരക്കണക്കിനു മൈലുകള്‍ താിയ സ്വഹാബികള്‍ ഉായിട്ടു്.

ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: ജാബിര്‍ (റ) പറയുന്നു: നബി (സ്വ) യില്‍ നിന്ന് ഞാന്‍ കേള്‍ക്കാത്ത ഒരു ഹദീസ് ഒരു സ്വഹാബിയുടെ അടുത്തുന്നെ് എനിക്കു വിവരം ലഭിച്ചു. അന്വേഷണത്തില്‍ അദ്ദേഹം ശാമിലാണെന്ന് മനസ്സിലായി. ഉടനെ ഞാ നൊരു വാഹനം വാങ്ങി അതിനു പുറത്ത് ഒട്ടകക്കട്ടില്‍ കെട്ടി അദ്ദേഹത്തെ ലക്ഷ്യം വെച്ച് യാത്രയായി. ഒരു മാസം സഞ്ചരിച്ചു ശാമിലെത്തി. സ്വഹാബിയെ തേടിപ്പിടിച്ചു. അബ്ദുല്ലാഹിബിന്‍ അനീസില്‍ അന്‍സ്വാരിയായിരുന്നു അത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു : പരസ്പര അക്രമങ്ങളെ കുറിച്ച് ഒരു ഹദീസ് താങ്കളുടെ അറിവിലുന്നെ് കേട്ട് വന്നതാണ് . അത് ശേഖരിക്കുന്നതിന് മുമ്പ് ഞാനോ താങ്കളോ മരണപ്പെടാനിടവന്നെങ്കിലോയെന്ന് ഞാന്‍ ഭയപ്പെട്ടു. അപ്പോള്‍ അദ്ദേഹം. ”ജനങ്ങളെ മഹ്ശറയില്‍ ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരായും ഒന്നുമില്ലാത്തവരായും പുനരുജ്ജീവിപ്പിക്കപ്പെടും…”എന്ന് തുടങ്ങുന്ന നീ ഹദീസ് കേള്‍പിച്ചു തന്നു.

ഇമാം ബൈഹഖി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക: പ്രസിദ്ധ സ്വഹാബിയായ അബൂ അയ്യൂബില്‍ അന്‍സ്വാരി ഒരിക്കല്‍ ഈജിപ്തിലെ ഗവര്‍ണ്ണറായ മസ്‌ലമത്തു ബിന്‍ മഖ്‌ലബില്‍ അന്‍സ്വാരിയുടെ വസതിയിലെത്തി. സ്വഹാബിയെ കപ്പോള്‍ ആശ്ചര്യത്തോടെ മസ്‌ലമ ചോ ദിച്ചു: ”താങ്കളെന്താണ് ഈവഴി വന്നതിന്റെ ഉദ്ദേശ്യം?” ”എനിക്ക് അറിയാത്ത ഒരു ഹദീസ് ഉഖ്ബത്തുബിന്‍ ആമിറിനറിയാമെന്ന് കേട്ടപ്പോള്‍ പോന്നതാണ്. അത് പഠിക്കണം. വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല”. ഉഖ്ബയെ തേടിപിടിച്ചു പറഞ്ഞു :”സത്യ വിശ്വാസിയുടെ വല്ല കുറ്റവും കുറവും ജനങ്ങളില്‍ പ്രചരിപ്പിക്കാതെ മൂടിവെക്കുന്നത് സംബന്ധമായി ഞാനറിയാത്ത ഒരു ഹദീസ് താങ്കള്‍ വശം ഉന്നെ് കേട്ടപ്പോള്‍ വന്നതാണ്”. ഉഖ്ബ (റ) ഹദീസ് പഠിപ്പിച്ചു കൊടുത്തു. ”സത്യവിശ്വാസിയുടെ ഒരു വിഷമം ഒരാള്‍ മൂടിവെച്ചാല്‍ പരലോകത്ത് അയാളുടെ വിഷമങ്ങള്‍ അല്ലാഹു മൂടിവെക്കുന്നതാണ് എന്ന ഹദീസ് ഞാന്‍ നബി (സ്വ) യില്‍ നിന്ന് നേരില്‍ കേട്ട് പഠിച്ചിട്ടു്”(അസ്സുന്നഃ 73).
ഹദീസിലെ സാമൂഹിക പാഠങ്ങള്‍
തിരുനബി (സ്വ) പ്രകീര്‍ത്തിക്കപ്പെട്ടു; ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുാേ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയില്‍ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിച്ചു. ആത്മീയ ലോകത്തു നിന്നു വിശിഷ്ട മാലാഖ കടന്നു വന്നാണ് അവിടുത്തെ പ്രവാചകത്വത്തിന്റെ അത്യുന്നത പദവിയിലേക്കാനയിച്ചത്. ആ മാലാഖ തിരുനബി (സ്വ) യുടെ നിത്യ സന്ദര്‍ശകനായിരുന്നു. ആത്മീയ ലോകങ്ങള്‍ നബിയുടെ മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. സാധാരണ മനുഷ്യര്‍ കാണാത്തത് തിരുനബി (സ്വ) കു; കേള്‍ക്കാത്തതു കേട്ടു, അറിയാത്തത് അറിഞ്ഞു. ആത്മീയ ലോകവുമായി അവിടുന്നു സദാ സംവദിച്ചു. സര്‍വത്ര ആത്മീയ മയം.

അല്ലാഹുവില്‍ നിന്നു മാനവതക്കുള്ള മാര്‍ഗ ദര്‍ശനമാണ് ഇസ്‌ലാം. മണ്ണിന്റെ മക്കള്‍ക്കുള്ള സന്ദേശം. അതു എത്തിച്ചു തരുന്നതാവട്ടെ, ആത്മീയതയുമായി സദാ സംവദിക്കുന്ന റസൂല്‍ മുഹമ്മദ് മുസ്തഫാ (സ്വ). സ്വാഭാവികമായും ധരിക്കാനിടയു്; ആ സന്ദേശങ്ങള്‍ പൂര്‍ണമായും ആത്മീയമായിരിക്കുമെന്ന്. ദൈവവുമായുള്ള മനുഷ്യന്റെ ഇടപാട്. അതിലെവിടെ പച്ച മനുഷ്യന്റെ ജീവിത വ്യഥകള്‍ക്കും ജീവിതാഭിലാഷങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കുമിടം? മണ്ണിന്റെ മക്കളുടെ പ്രകൃതിപരമായ തേട്ടങ്ങളും ആത്മീയ ലോകത്തിന്റെ സങ്കല്‍പങ്ങളും പരസ്പര വിരുദ്ധമാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കുന്നു. ആത്മ പീഢനത്തിലൂടെ നേടിയെടുക്കേതാണു ആത്മീയ ലോക മോക്ഷം എന്ന ധാരണ കടന്നു വരുന്നു. ഇവിടെ ആത്മീയതയും ഭൗതികതയും സംഘട്ടനത്തിലാവുന്നു. ഇനി അനുരഞ്ജനത്തിലായാല്‍ തന്നെ പലരുടെയും വീക്ഷണത്തില്‍ ആത്മീയതയുടെ വഴി മറ്റൊന്നാണ്. നിത്യ ജീവിതവുമായി അധികം ബന്ധമില്ലാത്ത വേറിട്ടൊരു വഴി. അതു സ്വകാര്യമാണ്. ജീവിതപ്പെരുവഴിയില്‍ നിന്നു മാറി ചിലരെങ്കിലും പ്രയാസത്തോടെ കടന്നു ചെല്ലാന്‍ ശ്രമിക്കുന്ന സ്വകാര്യ വഴി. ഇവിടെ മതവും മനുഷ്യന്റെ പച്ചയായ ജീവിതവും വഴി പിരിയുന്നു. ‘ദൈവത്തിനുള്ള ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്’ എന്ന വികലമായ ചൊല്ല് ഉറച്ചു പോയതങ്ങനെയാണ്. എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ – അവരേതു മത വിശ്വാസിയാണെങ്കിലും – മനസ്സില്‍ മതത്തെക്കുറിച്ച സങ്കല്‍പം ഇപ്പോഴും ഇങ്ങനെയാണ്. അതു കൊു തന്നെ ആത്മീയ മോക്ഷത്തിന്നവര്‍ ചില ചടങ്ങുകള്‍ മാറ്റി വയ്ക്കുന്നു. നിത്യ ജീവിതത്തിലെ വ്യവഹാരങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ബന്ധങ്ങള്‍ക്കുമൊന്നും പ്രത്യേക നിബന്ധനകളൊ ന്നും കാണുന്നില്ല. ഉങ്കെില്‍ തന്നെ അതു കേവലം അനുകരണങ്ങളാണ്. പൊരുളറിയാത്ത ആചാരങ്ങളുടെ പരിവേഷമാണവയ്ക്ക്.
ഇന്നു നിലവിലുള്ള പല മതങ്ങളുടെയും മതാനുയായികളുടെയും അവസ്ഥ ഇതാവാം. എന്നാല്‍ മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത ഇസ്‌ലാമിന്റെയും അതില്‍ വിശ്വസിക്കുന്ന മുസ്‌ലിംകളുടെയും അവസ്ഥ ഇതാണോ? മുസ്‌ലിംകള്‍ക്കും ഇങ്ങനെയാവാമോ? ഗഹനമായ ചിന്തക്ക് ഇവിടെ പ്രസക്തിയു്. മുഹമ്മദ് നബി (സ്വ) യെ പഠിക്കേത് ഇതിന്നനിവാര്യമാണ്. കേവലമൊരു ജനന മരണ റിപ്പോ ര്‍ട്ടുകളല്ല, നബിയുടെ ജീവിതം, ചലനങ്ങള്‍, സന്ദേശങ്ങള്‍ സൂക്ഷ്മമായി, സമഗ്രമായി പഠിക്കണം. വിശ്വാസി അതിനു ബാധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമേയില്ല. അറിയില്ല എന്ന ഒഴിവുകഴിവു പറയലിന്നു പ്രസക്തിയില്ലെന്നു ചുരുക്കം.

ലോകത്തിലെ മറ്റൊരു മനുഷ്യനും ഇത്ര സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ല. നിരീക്ഷിക്കപ്പെട്ടിട്ടില്ല. പകര്‍ത്തപ്പെട്ടിട്ടില്ല. അനുകരിക്കപ്പെട്ടിട്ടില്ല. ഭൂമിക്ക് ഉപരിതലത്തിലൂടെ നടക്കുന്ന ഒരു സാധാരണ മനുഷ്യനായും ആത്മീയ ലോകവുമായി സംവദിക്കുന്ന ഒരസാധാരണ വ്യക്തിത്വമായും അവിടുന്നു വിലയിരുത്തപ്പെട്ടു. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച പ്രവാചകനാണവിടുന്ന്. ആ സമന്വയത്തിലൂടെ ഐഹിക ജീവിതത്തിന്റെ സൗഖ്യവും സംതൃപ്തിയും അനുഭവ വേദ്യമാക്കിക്കൊടുക്കാന്‍ തിരുനബി (സ്വ) ക്കു കഴിഞ്ഞു. മനുഷ്യനെ മാനുഷിക തലത്തില്‍ നിര്‍ത്തി ആത്മീയതയുടെ സായൂജ്യം നുകരുന്ന അനിര്‍വചനീയമായ അവസ്ഥയിലേക്കുയര്‍ത്തിയ അത്യത്ഭുതമാണു തിരുനബി (സ്വ) കാണിച്ചത്. അതിനു മാതൃക സ്വന്തം ജീവിതം തന്നെയായിരുന്നു. ‘എന്റെ ജീവിതമാണെന്റെ സന്ദേശം’ എന്ന അവകാശ വാക്കുകളില്‍ പൊള്ളയൊന്നുമില്ലെന്നു തെളിയിച്ച ഏക മനുഷ്യനാണവിടുന്ന്. അല്ലാഹുവിന്റെ സന്ദേശത്തിന്റെ ഭൂമിയിലെ പ്രതീകമായിരുന്നു നബി. ‘തിരുനബി (സ്വ) യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’ എന്ന പത്‌നി ആയിശാ (റ) യുടെ വാക്കുകള്‍ ഇതിനു സാക്ഷിയാണ്. ആ ജീവിതത്തിന്റെ സമഗ്രതയാണു ഹദീസ്.
ഈ ആമുഖത്തോടെ വേണം ‘ഹദീസുകളിലെ സാമൂഹികത’ എന്ന വിഷയം പരിശോധിക്കാന്‍. ‘മതം വ്യക്തിപരമാണ്. സ്വകാര്യതയാണ്’ എന്നൊക്കെയുള്ള ചിന്തകള്‍ മുകളിലുദ്ധരിച്ച ധാരണകളുടെ അടിസ്ഥാനത്തിലാണു രൂപം കൊത്. മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത, ജീവിതത്തിലൂടെ മാതൃക കാണിച്ച മതം ഒരിക്കലും സ്വകാര്യതയല്ല. വ്യക്തിയിലധിഷ്ഠിതമല്ല. ദൈവവുമായുള്ള സ്വകാര്യ ഇടപാടുമല്ല. അതിലെ ഓരോ അംശവും സാമൂഹ്യമാണ്. അതേ സമയം ആത്മീയമാണ്. ദേവാലയത്തിനകത്ത്, ജനശൂന്യമായ വനാന്തരത്തില്‍, ഇരുളടഞ്ഞ ഗുഹകളില്‍ ആത്മീയ സായൂജ്യം തേടുന്നത് ഈ മതത്തില്‍ പ്രോത്സാഹിക്കപ്പെടുന്നേയില്ല. ജീവിതത്തിലെ ഓരോ കര്‍മ്മത്തോടും ബന്ധത്തോടും വ്യവഹാരത്തോടും ചിന്തയോടും വൈകാരിക ചോദനകളോടും ഒട്ടിനിന്നു വേണം മോക്ഷത്തിന്റെ കവാടത്തില്‍ മുട്ടാന്‍ എന്നാണു തിരുചര്യ പഠിപ്പിക്കുന്നത്. കേവലം അലങ്കാരികമായ ഒരു പ്രസ്താവമല്ല ഇത്. തിരുനബി (സ്വ) യുടെ ചര്യ പരിശോധിച്ചാല്‍, ഹദീസുകള്‍ പരതിയാല്‍ ഇക്കാര്യം വ്യക്തമാവും. ജീവിത സാഹചര്യങ്ങളോട്, ബന്ധങ്ങളോട്, സാമൂഹ്യ പ്രതിബദ്ധതയോട് കൂറു പുലര്‍ത്താനാവശ്യപ്പെടുന്ന ഹദീസുകളാണധികവും. എല്ലാ വഴികളും അടയുമ്പോള്‍ മാത്രമേ കേവലമൊരു ഒളിച്ചോട്ടത്തിന്റെ പ്രതീതിയുണര്‍ത്തുന്ന വനവാസം ആവശ്യമായി വരുന്നുള്ളൂ. അങ്ങനെ വന്നാല്‍ തന്നെ ജീവിതത്തി ന്റെ കാതലായ അംശങ്ങളിലൂടെ നേടിയെടുക്കേ പുണ്യങ്ങള്‍ അവര്‍ക്കു നഷ്ടമാവുന്നു എന്ന സൂച ന കൂടി ഹദീസുകള്‍ നല്‍കുന്നു്.

സാമൂഹികശാസ്ത്രം (Sociology) എന്നൊരു ശാസ്ത്ര വിഭാഗം ഉടലെടുക്കുന്നതിനു പതിമൂന്നു നൂറ്റാു മുമ്പാണു അത്യന്തം ശാസ്ത്രീയമായ ഒരു സാമൂഹിക വ്യവസ്ഥ തിരുനബി (സ്വ) പ്രയോഗത്തില്‍ കാണിച്ചു കൊടുത്തത് എന്ന കാര്യമോര്‍ക്കണം. അതില്‍ സാഹോദര്യമു്. കുടുംബമു്, രാഷ്ട്രമുണ്, മറ്റു സകല ബന്ധങ്ങളുമു്. ആധുനിക മനഃശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തും വിധമാണ് തിരുനബി സമുദായത്തിന്റെ പ്രശ്‌നങ്ങളെ നിര്‍ദ്ധാരണം ചെയ്തത്. പരിഹാരങ്ങള്‍ നിര്‍ദേശിച്ചത്. സാന്ത്വനിപ്പിച്ചത്. പ്രചോദനങ്ങള്‍ നല്‍കിയത്. സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിലയിരുത്തിയത്. ജീവിതത്തില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍, കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കാന്‍, സുഭിക്ഷതയും ഐശ്വര്യവും കളിയാടാന്‍, സ്‌നേഹവും സൗഹൃദവും നില നില്‍ക്കാന്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തിരുനബി (സ്വ) നല്‍കി. അവയുടെ പൂര്‍ണ പ്രായോഗികതക്ക് കേവല ഭൗതികനേട്ടങ്ങള്‍ മാത്രമല്ല, ശാശ്വതമായ പാരത്രിക മോക്ഷവും അവിടുന്നു വാഗ്ദാനം ചെയ്തു. ഭൗതികാധിഷ്ഠിത പ്രത്യയ ശാസ്ത്രങ്ങളുടെ പരിമിതിയും പരാജയവും ഈ ആത്മീയതയുടെ അഭാവമാണെന്ന കാര്യം സാന്ദര്‍ഭികമായോര്‍ക്കുക. സാമൂഹികമായ സുസ്ഥിതിക്കു വേി ചെയ്യുന്ന ഓരോ കര്‍മത്തിനുമുള്ള ഇരട്ട പ്രതിഫലം, പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങളിലെ ഏകത്വം, ആത്മ സംതൃപ്തിയെക്കുറിച്ച വാഗ്ദാനം തുടങ്ങിയവ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വമ്പിച്ച വിജയം തന്നെയുാക്കി. മഹത്തായ പരിവര്‍ത്തനം സൃഷ്ടിച്ച തിരുചര്യയിലെ, ഹദീസുകളിലെ ഏതാനും ഉദാഹരണങ്ങളുദ്ധരിച്ച് ഇക്കാര്യം വിശകലനം ചെയ്യാം:
വ്യക്തി സംസ്‌കരണത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടി എന്നതാണ് ഇത്തരം ഹദീസുകളുടെ മുഖ്യ ലക്ഷ്യം. സമൂഹത്തിലെ ഓരോ വ്യക്തിക്കും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ബാധ്യതയെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ആ ചര്യകള്‍. അതേ സമയം ഹദീസുകളിലെ മിക്ക സംബോധനയും വ്യക്തികളോടാണെങ്കിലും കാലദേശാതീതമായി വിശാലമായ മനുഷ്യ സമൂഹത്തെ മുഴുവന്‍ മുമ്പില്‍ കാണുന്നുവെന്നതും അതിന്റെ സവിശേഷതയാണ്. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയോടാണ് തിരുനബി സംസാരിക്കുന്നതെങ്കിലും വിശാലമായ സമൂഹത്തിലെ ഓരോ വ്യക്തിയും ഇവിടെ അഭിസംബോധിതനാണ് എന്ന് ചുരുക്കം.

മണ്ണിലാണു മനുഷ്യന്‍ ജീവിക്കുന്നത്. ഇവിടെയുള്ള വിഭവങ്ങളെ അനുഭവിച്ചു കൊാണവന്‍ ജീവിക്കേത്. പാരത്രിക ജീവിതത്തിലെ സൗഖ്യം മോഹിച്ച് ഇവിടുത്തെ ജീവിതം ക്ലേശ പൂര്‍ണമാക്കുന്നതിനെ റസൂല്‍ (സ്വ) അനുകൂലിച്ചിരുന്നില്ല. ഒരു സംഭവത്തിനുള്ള പ്രതികരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതു കാണുക.
മൂന്നു സ്വഹാബികള്‍ നബി (സ്വ) യുടെ ജീവിതചര്യയെക്കുറിച്ച് അവിടുത്തെ ഭാര്യമാരോടന്വേഷിച്ചു. ‘പാപങ്ങളേ ചെയ്യാത്ത നബി (സ്വ) ഇത്രയും ആരാധനകള്‍ നിര്‍വ്വഹിക്കുന്നെങ്കില്‍ നാമെത്ര ചെയ്യണം.’ അവര്‍ പരസ്പരം തങ്ങളുടെ പോരായ്മകള്‍ പങ്കുവച്ചു. അവരില്‍ ഒരാള്‍ പ്രതിജ്ഞയെടുത്തു. ”ഞാ നിനി രാത്രിമുഴുവന്‍ നിസ്‌കരിക്കും” മറ്റൊരാള്‍: ”ഞാനെല്ലാ ദിവസവും നോമ്പനുഷ്ഠിക്കും. നോമ്പു മുറിക്കുകയില്ല”. മൂന്നാമന്‍: ”ഞാനൊരിക്കലും വിവാഹം കഴിക്കില്ല.” ഇതറിഞ്ഞ റസൂലിന്റെ പ്രതികരണമിങ്ങനെ : ”അറിയുക, അല്ലാഹുവാണേ, ഞാനാണു നിങ്ങളില്‍ ഏറ്റം ഭക്തന്‍. പക്ഷേ, ഞാന്‍ വ്രതമനുഷ്ഠിക്കുകയും മുറിക്കുകയും ചെയ്യുന്നു. നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യ ഇതാണ്. ഈ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്റെ അനുയായിയല്ല.”

ആരാധനാ കര്‍മ്മങ്ങളാണെങ്കിലും താങ്ങാന്‍ വയ്യാത്ത ഭാരം മനുഷ്യന്‍ പേറേതില്ല. ജീവിത്തിന്റെ ആസ്വാദ്യതകളില്‍ അനുവദനീയമായതു ഭുജിച്ചുകൊു തന്നെയായിരിക്കണം മുമ്പോട്ടുള്ള യാത്ര. അതിനു പറ്റിയ സാഹചര്യം സൃഷ്ടിക്കണം. ആ സാഹചര്യ സൃഷ്ടിയാണ് ഹദീസുകളിലൂടെ തെളി ഞ്ഞു കാണുന്നത്.

ഹദീസുകളിലെ നിര്‍ദ്ദേശങ്ങള്‍ വ്യക്തിപരവും സമൂഹപരവുമു്. പ്രത്യക്ഷവും പരോക്ഷവുമു്. ഏതായിരുന്നാലും ഉത്തമ സമൂഹ സൃഷ്ടിയാണ് ആത്യന്തിക ലക്ഷ്യം എന്നു കത്തൊന്‍ പ്രയാസമില്ല. ജീവിതത്തിന്റെ ഓരോ മേഖലയെയും അതു വ്യക്തമായി പരാമര്‍ശിക്കുന്നു. ചിലതുമാത്രം ഉദ്ധരിക്കാം.

”ഇഹലോകം മധുരതരവും അലങ്കാര സമൃദ്ധവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നു്” (മുസ്‌ലിം). ”സത്യ വിശ്വാസിക്കു സ്വശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണമുായിക്കൊിരിക്കും. അവസാനം അവന്‍ പാപരഹിതനായി സ്വര്‍ഗത്തില്‍ പ്രവേശിക്കും”(ഹദീസ് ഹസന്‍). ഐഹിക വിഭവങ്ങളാണു സ ന്താനം, സമ്പത്ത്, ആരോഗ്യമുള്ള ശരീരം തുടങ്ങിയവ. അവ അവഗണിക്കാനല്ല, അവയിലൂടെ സ്വര്‍ഗം നേടാനാണു ശ്രമിക്കേതെന്നു വ്യക്തം. അതെങ്ങനെയെന്നും തിരുനബി (സ്വ) വിശദീകരിച്ചു തന്നി ട്ടു്.


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്