Click to Download Ihyaussunna Application Form
 

 

അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും

സ്ലാമിക പ്രമാണങ്ങചന്റ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതത്രെ പരിശുദ്ധ ഹദീസ്.  അതു കൊണ്ട് തന്നെ ആദ്യ നൂററാണ്ട് മുതല്‍ അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുകയും അതിന്റെ ആധികാരികത തെളിയിക്കുന്ന ഹദീസ് പരമ്പരാ റിപ്പോര്‍ട്ടുകളും റിപ്പോട്ടര്‍മാരുടെ വിശ്വാസ്യത ഉറപ്പിക്കുന്ന ഹദീസ് നിദാന ശാഖയും മുസ്ലിം ലോകം പ്രാധാന്യത്തോടെ കയ്യാളുകയും ചെയ്യുന്നു. ഫിഖ്ഹിന്റെ ശാഖകള്‍ കയ്യാളിയവര്‍ക്ക് ‘ഫഖീഹ്’ എന്ന അപരനാമം നല്‍ കിയപ്പോള്‍ ഹദീസ് ശാസ്ത്രവുമായി ബന്ധപ്പെട്ട ആധികാരികതയ്ക്ക് അര്‍ഹരായവരെ ‘മുഹദ്ദിസുകള്‍’ എന്നു പറഞ്ഞുവരുന്നു. മദ്ഹബുകളുടെ വിശകലനം ഇമാമുകളുടെ നിദാന ശാ സ്ത്രമനുസരിച്ച് നടത്തിയ അസ്വ്ഹാബുല്‍ വുജൂഹ് എന്നറിയപ്പെടുന്ന ഉന്നത ഫുഖഹാക്കള്‍ ഹിജ്റ നാലാം നൂററാണ്ടോടെ കണ്ണിയററതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. (ബിഗ്യ പേജ് 7). അഞ്ചാം നൂററാണ്ടിന് ശേഷം അററുപോയെന്നാണ് മറെറാരഭിപ്രായം. (തര്‍ശീഹ് – പേജ് 3) ആറാം നൂററാണ്ടിന് ശേഷം നിബന്ധനയൊത്ത മുജ്തഹിദുകള്‍ ഇല്ലാതായി എന്നും അതേ പേജില്‍ കാണാം. ഹിജ്റ 643 ല്‍ പരലോകം പ്രാപിച്ച മഹാനും ഹദീസ് നിദാന ശാസ്ത്ര പടുവുമായിരുന്ന ഇബ്നുസ്സ്വലാഹിന്റെ മറെറാരു പരാമര്‍ശവും ശ്രദ്ധേയമത്രെ.’നാല് മദ്ഹബിന്റെ ഇമാമുകള്‍ അല്ലാത്തവരെ തഖ്ലീദ് ചെയ്യാന്‍ പാടില്ലെന്നത് ഇജ്മാഅ് ആയിത്തീര്‍ന്നു’ എന്നാ ണ് അദ്ദേഹം രേഖപ്പെടുത്തിയത്. (ബിഗ്യ പേജ് 8)

ഹദീസ് ഇസ്ലാമിന്റെ ആധികാരിക നിയമം എന്ന നിലയില്‍ ഇമാം സുഹ്രിയെ (വഫാത്ത്: ഹിജ്റ 124) തുടര്‍ന്ന് ശിഷ്യന്‍മാര്‍ റെക്കോര്‍ഡ് ചെയ്തു. അതുമായി കൂടുതല്‍ ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തി മുഹദ്ദിസുകള്‍ മുസ്നദുകളും സ്വിഹാഹുകളും രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തുവന്നു. ഫിഖ്ഹ് ക്രോഡീകരണത്തോടൊപ്പം ഹദീസ് ക്രോഡീകരണവും നടന്നു കൊണ്ടിരുന്നു. എന്നാല്‍ സ്വിഹാഹുകളടക്കം ഹദീസ് ഗ്രന്ഥങ്ങളുടെ വക്താക്കള്‍ പൂര്‍ണമായും മദ്ഹബുകളുടെ മുഖല്ലിദുകളായിരുന്നുവെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ കാണാം. ഉദാഹരണത്തിന് ഇമാം ബുഖാരി (റ) ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളായിരുന്നു. മററ് ഹദീസ് പണ്ഢിതന്മാരും മദ്ഹബുകള്‍ സ്വീകരിച്ചവര്‍ തന്നെയായിരുന്നു.

എന്നാല്‍ ഹദീസുകള്‍ രേഖപ്പെടുത്തുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് കിട്ടിയ ഹദീസുകളുടെ ബലാബലം നോക്കി ചില്ലറ അഭിപ്രായ പ്രകടനങ്ങള്‍ അവര്‍ നടത്തിയതായി കാണാം. അതെല്ലാം അസ്വ്ഹാബുല്‍ വുജൂഹിന്റെ കാലത്തിനും നാലിലൊരു മദ്ഹബ് എന്ന തത്വം ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുന്നതിനും മുമ്പാണെന്നു കാണാവുന്നതാണ്. ഈ യാഥാര്‍ഥ്യം വിലയിരുത്തുമ്പോള്‍ മദ്ഹബിന്റെ അഭിപ്രായം രേഖപ്പെടുത്തിയ പൂര്‍വികരുടെ പരാമര്‍ശങ്ങളില്‍ അഹ്ലുല്‍ ഹദീസ് എന്ന പരാമര്‍ശം കാണാവുന്നതാണ്. ആറാം നൂററാണ്ടില്‍ നാലില്‍ ഒരു മദ്ഹബിനെ പിന്തുടരല്‍ നിര്‍ബന്ധവും അതില്‍ നിന്ന് പുറത്ത് പോകല്‍ ഇജ്മാഇനെതിരാണെന്നും ഇബ്നുസ്സ്വലാഹ്  രേഖപ്പെടുത്തിയ സ്ഥിതിക്ക് മദ്ഹബുകള്‍ക്കെതിരില്‍ ഹദീസ് കൊണ്ട് മാത്രം ലക്ഷ്യമാക്കുന്നത് കുററകരമാണെന്നും അക്കാലത്തെ അഹ്ലുല്‍ ഹദീസ് നിയമാനുസൃതമല്ലെന്നും വരികയില്ലേ എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. അതിന് മറുപടിയെന്നോണം ശാഹ് വലിയുല്ലാഹി (റ) ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ രേഖപ്പെടുത്തിയത് പ്രസ്താവ്യമത്രെ. അദ്ദേഹം പറയുന്നു : “ഹിജ്റ നാനൂറിന് മുമ്പ് ഏതെങ്കിലും നിര്‍ണിത മദ് ഹബിനെ തഖ്ലീദ് ചെയ്യണമെന്നതില്‍ ഏകോപിച്ചിരുന്നില്ല’ (1/152). അപ്പോള്‍ ഇജ്മാഅ കൊണ്ട് നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നു സ്ഥിരപ്പെടുകയും അസ്വ്ഹാബുല്‍ വുജൂഹിന്റെ  കാലഘട്ടം അവസാനിക്കുകയും ചെയ്യുന്നതിന് മുമ്പ് ഹദീസിന് മുന്‍ഗണന നല്‍കി മുഹദ്ദിസീങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍  അക്കാലത്ത് നിയമാനുസൃതമാണെന്നും നാല് മദ്ഹബുകള്‍ ക്രോഡീകരണം പൂര്‍ത്തിയായതോടെ പ്രസക്തി ദുര്‍ബലമായെന്നും വരുന്നു. ആ കാലഘട്ടത്തിലെ അഹ്ലുല്‍ ഹദീസ് ഹഖിന്റെ ആളുകളുമത്രെ.

അഹ്ലെ ഹദീസ്

ഇന്ത്യയിലും മററും ഉടലെടുത്ത അഹ്ലെ ഹദീസ് എന്നറിയപ്പെടുന്ന വ്യക്തികളും അവരുടെ കൂട്ടായ്മയും പ്രസ്തുത വിഭാഗത്തില്‍ പെടുന്നില്ല. ഹദീസ് സ്വഹീഹായി കണ്ടില്ലെങ്കില്‍ മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യണമെന്നാണ് അവരില്‍ ചിലര്‍ രേഖപ്പെടുത്തിക്കാണുന്നത്. ഉദാഹരണത്തിന്, വടക്കേ ഇന്ത്യയിലെ പുത്തന്‍ വിശ്വാസത്തിന്റെ വക്താക്കളുടെ തലവനായ ഇസ്മാഈല്‍ ദഹ്ലവിയുടെ വിശ്വാസത്തെ പരാമര്‍ശിച്ച് ശിഷ്യരില്‍ പ്രധാനിയായ റഷീദ് അഹ്മദ് ഗംഗോഹി രേഖപ്പെടുത്തി: “ഇസ്മാഈല്‍ ദഹ്ലവിയുടെ സ്ഥിതി ഇതാണ്. ദുര്‍ബലപ്പെടാത്ത ഏതെങ്കിലും ശരിയായ ഹദീസ് ലഭിച്ചാല്‍ അതനുസരിച്ച് അമല്‍ ചെയ്യുക. അത് ലഭിച്ചില്ലെങ്കില്‍ മാത്രം ഇമാം അബൂ ഹനീഫയെ തഖ്ലീദ് ചെയ്യുക” (ഫതാവാ റശീദിയ്യ പേജ് : 184).

ഹദീസിന്റെ നിദാനശാസ്ത്രം രേഖപ്പെടുത്തുന്നതിന് മുമ്പ് ഇമാമുകള്‍ ലക്ഷ്യം പിടിച്ച ഹദീസുകളെല്ലാം ലഭിച്ചുവെന്ന് വാദിക്കാന്‍ ഇത്തരം ഹദീസ് വാദികള്‍ക്ക് സാധ്യമല്ലാതിരിക്കെ തനിക്ക് കിട്ടിയ ഹദീസുകള്‍ മാത്രം  വച്ച് പ്രവര്‍ത്തിക്കുകയും കിട്ടാതെ വരുമ്പോള്‍ മാത്രം മദ്ഹബുകള്‍ മാതൃകയാക്കുകയും ചെയ്യുക എന്ന വാദം നവീനമത്രെ. ഇക്കാലത്ത് തനിക്ക് കിട്ടിയ ഹദീസുകള്‍ മാത്രം പിടിച്ച് കര്‍മം ചെയ്യുക അസാധ്യമാണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയത് പ്രശസ്തമാണല്ലോ.

ഇമാം സ്വാവി ഇപ്രകാരം രേഖപ്പെടുത്തുന്നു: ബാഹ്യ ദൃഷ്ടിയില്‍ കിതാബിനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ വാക്കുകളോടോ യോജിച്ചാല്‍ പോലും നാലില്‍ ഒരു മദ്ഹബിനെയല്ലാതെ തഖ്ലീദ് ചെയ്യാന്‍ പാടില്ല. നാല് മദ്ഹബുകളില്‍ നിന്നും പുറപ്പെട്ടവന്‍ പിഴച്ചവനും പിഴപ്പിക്കുന്നവനുമത്രെ. ചിലപ്പോള്‍ അവന്‍ കുഫ്റിലേക്ക് പോയെന്നും വരും. എന്തു കൊണ്ടെന്നാല്‍ (ഇജ്തിഹാദിന് വിധേയമായ കാര്യങ്ങള്‍) കിതാബിന്റെയും സുന്നത്തിന്റെയും  ബാഹ്യാര്‍ഥം കൊണ്ട് പിടിക്കല്‍ കുഫ്റിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതത്രെ. (സ്വാവി 3/9)

ആധുനികര്‍ മാതൃകയാക്കാറുള്ള ഇബ്നു തീമിയ്യ പോലും പറയുന്നത് ഇപ്രകാരമാണ് : ‘ഹദീസുകളെല്ലാം രേഖപ്പെടുത്തുകയും ക്രോഡീകൃതമാകുകയും ചെയ്താല്‍ അവ അവ്യക്തമാകുന്നത് വിദൂരമത്രെ എന്ന് പറയാന്‍ ന്യായമില്ല. കാരണം ഇന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ (സുനനുകള്‍) പ്രസിദ്ധമായവയെല്ലാം അനുകരിക്കപ്പെടുന്ന ഇമാമുകളുടെ കാലശേഷം രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതോടൊപ്പം നബി (സ്വ) യുടെ ഹദീസുകള്‍ നിര്‍ണിതങ്ങളായ ഹദീസ് ഗ്രന്ഥങ്ങളില്‍ ക്ളിപ്തമാണെന്ന് വാദിക്കാനും പാടില്ല. അഥവാ അങ്ങനെ വാദിച്ചാല്‍ തന്നെ ഗ്രന്ഥങ്ങളിലുള്ളവയെല്ലാം ഏതെങ്കിലും പണ്ഢിതര്‍ അറിഞ്ഞു കൊള്ളണമെന്നില്ല.  മാത്രമല്ല, ഒരാളുടെ അടുക്കല്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ടെന്നു വയ്ക്കുക. അതിലുള്ളവയെല്ലാം അയാള്‍ അറിഞ്ഞു കൊള്ളണമെന്നില്ല. തന്നെയുയല്ല, ഈ ഹദീസ് ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നവര്‍ ശേഷം വന്നവരേക്കാള്‍ ഹദീസ് വിജ്ഞാനികളായിരുന്നു. കാരണം അവര്‍ക്ക് ലഭിക്കുകയും അവരുടെ അടുക്കല്‍ സ്വഹീഹാവുകയും ചെയ്ത പല റിപ്പോര്‍ട്ടും അറിയപ്പെടാത്ത ആളില്‍ നിന്നോ അല്ലെങ്കില്‍ പരസ്പരം മുറിഞ്ഞോ അല്ലാതെ നമുക്ക് ലഭിച്ചില്ലെന്ന് വരാം. അഥവാ തീരെ ലഭിക്കാതിരിക്കുകയും ആവാം. ഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടികള്‍ അവരുടെ ഹൃദയങ്ങള്‍ സംഭരിച്ചിരിക്കും. സംഭവങ്ങളെക്കുറിച്ച് പരിജ്ഞാനമുള്ളവര്‍ക്കിത് അജ്ഞാതമല്ല. (റഫ്ഉല്‍മലാം : 9)


RELATED ARTICLE

  • ഹദീസ്: എഴുത്തും മനഃപാഠവും
  • സ്വഹാബികളും ഹദീസും
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
  • സ്വഹാബികളുടെ ഹദീസ് പ്രചാരണം
  • സ്വഹാബികളുടെ ഹദീസ് ശേഖരണം
  • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
  • ഹദീസിന്റെ സാഹിത്യമൂല്യം
  • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
  • ഹദീസ് വിജ്ഞാവും കേരളവും
  • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
  • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
  • ഹദീസ് നിവേദക ചരിത്രം
  • ഹദീസ് സമാഹരണവും സംരക്ഷണവും
  • ഏക നിവേദക ഹദീസും തല്പര കക്ഷികളും
  • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
  • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
  • ഹദീസും മദ്ഹബുകളും
  • ഹദീസുകള്‍ അടയാളപ്പെടുത്തിയത്