Click to Download Ihyaussunna Application Form
 

 

ഇമാം മാലിക്(റ)

ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമുണ്ട്‏. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകള്‍ ഉദ്ധരിക്കാം.

ഉമറുല്‍ ഇസ്വ്ബഹാനി (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം ചെയ്യുന്നു. അവര്‍ പറഞ്ഞു: “ഇബ്നു മഹ്ദി (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. കൂഫയില്‍ സുഫ്യാനുസ്സൌരി (റ) യും ഹിജാസില്‍ ഇമാം മാലികും (റ) ശാമില്‍ ഔസാഇ (റ) യും ബസ്വറയില്‍ ഹമ്മാദുബ്നു സൈദും (റ) ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുള്ള ഇമാമുകളത്രെ” (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:11 ).

ഹാഫിളുദ്ദഹബി പറയുന്നു: “നാഫിഅ്, മഖ്ബുരി, നുഐം, സുഹ്രി, ആമിര്‍, ഇബ്നുല്‍ മുന്‍കദിര്‍, അബ്ദുല്ലാഹിബ്നു ദീനാര്‍ (റ:ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതരില്‍ നിന്ന് ഇമാം മാലിക് (റ) ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇമാം മാലിക് (റ )ല്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്ഢിതന്മാരും വളരെ ഏറെയുണ്ട്.” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:207 )

മുല്ലാ അലിയ്യുല്‍ ഖാരി (റ) എഴുതുന്നു: “ഹദീസ് പണ്ഢിതന്മാരുടെ ഏകീകൃത അഭിപ്രായത്തില്‍ ഇമാം മാലികി (റ) ല്‍ നിന്ന് ഹദീസ് കേട്ടവരില്‍ ഏറ്റവും പ്രമുഖനാണ് ഇമാം ശാഫിഈ (റ)” (മിര്‍ഖാത് വാ:1, പേ:17).

അലിയ്യുബ്നുല്‍ മദീനിയില്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: അവര്‍ പറയുന്നു: “യഹ്യബ്നു സഈദ് (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ഇമാം മാലിക് (റ) ഹദീസില്‍ ജനങ്ങള്‍ക്കുള്ള ഇമാമായിരുന്നു ”(അല്‍ ജര്‍ഹു വത്തഅ്ദീല്‍: വാ:1, പേ:14 ).

ഹാഫിളുദ്ദഹബി പറയുന്നു: “വുഹൈബ് (റ) ഇപ്രകാരം പ്രസ്താവിച്ചു: “ഹദീസ് പണ്ഢിതന്മാരുടെ ഇമാമായിരുന്നു ഇമാം മാലിക് (റ)” ദഹബി തുടരുന്നു.: അശ്ഹബില്‍ നിന്ന് സഅദുബ്നു അബീ മര്‍യം (റ) നിവേദനം: “പിതാവിന്റെ മുമ്പില്‍ മകന്‍ നില്‍ക്കുന്നതു പോലെയാണ് ഇമാം മാലികി (റ) ന്റെ മുമ്പില്‍ അബൂഹനീഫ (റ) യെ ഞാന്‍ കണ്ടത്. ഇമാം മാലികിനേക്കാള്‍ പതിമൂന്ന് വയസ്സു കൂടുതലായിരിക്കെ ഇമാം മാലികിനോടുള്ള അദബും താഴ്മയുമാണ് അബൂഹനീഫ (റ) പ്രകടിപ്പിച്ചത്” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:209 )

” ഇമാം മാലികി (റ) ല്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ഇമാം അബൂഹനീഫ (റ) യെന്ന് ദാറഖുത്വ്ന ി(റ) പ്രസ്താവിച്ചിട്ടുണ്ടെന്നും പക്ഷേ, ഇമാം മാലികി (റ) ല്‍ നി ന്നുള്ള ഇമാം ശാഫിഈ (റ) യുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതു പോലെ അബൂഹനീഫ (റ) യുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ലെന്നും” ഇമാം സുയൂഥി (റ) തദ്രീബുര്‍റാവി: വാ:1, പേ:80 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹര്‍ബുബ്നു ഇസ്മാഈലി (റ) ല്‍ നിന്ന് ഇബ്നുഅബീ ഹാതിം (റ) നിവേദനം: “സുഹ്രി (റ) യില്‍ നിന്ന് ഹദീസ് കേട്ടവരില്‍ ഏറ്റവും ഉത്തമന്‍ മാലിക് ഇമാമോ? സുഫ്യാനുബ്നു ഉയൈന (റ) യോ? എന്ന എന്റെ ചോദ്യത്തിനു ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇപ്രകാരം മറുപടി പറഞ്ഞു. ഹദീസ് കൊണ്ട് ഏറ്റവും പ്രബലന്‍ ഇമാം മാലിക് റ) തന്നെയാണ് ”(കിതാബുല്‍ ജര്‍ഹി വത്തഅ്ദീല്‍: വാ:1, പേ:15 ).

മുല്ലാ അലിയ്യുല്‍ ഖാരി (റ) പറയുന്നു: “താബിഉത്താബിഈങ്ങളില്‍ പെട്ട വ്യക്തിയാണ് ഇമാം മാലിക് (റ). താബിഉകളില്‍ പെട്ട വ്യക്തിയാണെന്നും അഭിപ്രായമുണ്ട്. ആഇശാ ബിന്‍ത് സഅ്ദ്ബ്നു അബീവഖാസി (റ) ല്‍ നിന്ന് ഇമാം മാലിക് (റ) ഹദീസ് റിപ്പോര്‍ട്ടു ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ മഹതി സ്വഹാബീ വനിതയാണ്” (മിര്‍ഖാത് വാ:1, പേ:17).

അബൂഹുറൈറ (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “അറിവ് തേടി ജനങ്ങള്‍ ഒട്ടകങ്ങളെ അടിച്ചോടിച്ച് യാത്രയാകും. അവര്‍ മദീനയിലുള്ള പണ്ഢിതനേക്കാള്‍ വലിയ പണ്ഢിതനെ കാണുകയില്ല” (അല്‍ജര്‍ഹു വത്തഅ്ദീല്‍:വാ:1,പേ:12). ഹദീസില്‍ പറഞ്ഞ പണ്ഢിതന്‍ ഇമാം മാലിക് (റ) ആണെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടാറുണ്ടായിരുന്നുവെന്ന് ഹാഫിള് അബ്ദുര്‍റസാഖ് (റ) പ്രസ്താവിച്ചിട്ടുണ്ട് ”(തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:208 നോക്കുക ).

ഹാഫിളുദ്ദഹബി പറയുന്നു : “ഇമാം മാലികി (റ) നുള്ള ഗുണങ്ങള്‍ മറ്റാരിലും ഉള്ളതായി ഞാനറിയുന്നില്ല. ദീര്‍ഘകാല ജീവിതം, അതു കാരണം ഹദീസ് നിവേദനത്തിനുള്ള അവസരം, കൂര്‍മ്മ ബുദ്ധിയും വിശാലമായ പാണ്ഢിത്യവും, സ്വീകാര്യമായ നിവേദനവും അതു രേഖയാണെന്ന മറ്റു ഇമാമുകളുടെ അഭിപ്രായം, നീതി, ദീന്‍, സുന്നത്തിനോട് പിന്‍പറ്റല്‍ എന്നിവയില്‍ മറ്റു പണ്ഢിതര്‍ക്ക് തന്നെക്കുറിച്ചുള്ള അനുകൂലമായ ഏകോപനം, കര്‍മ്മശാസ്ത്രത്തിലും ഫത്വയിലുമുള്ള മുന്‍ഗണന, ഇവയെല്ലാം ഇമാം മാലിക് (റ) ന്റെ വിശിഷ്ട ഗുണങ്ങളായിരുന്നു”. (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212 നോക്കുക ).

10.ഇമാം ശാഫിഈ (റ) പറയുന്നു: “ഇമാം മാലികും (റ), സുഫ്യാനുബ്നു ഉയൈന (റ) യും ഇല്ലായിരുന്നെങ്കില്‍ ഹിജാസ് സംസ്ഥാനത്ത് വിജ്ഞാനമുണ്ടാകുമായിരുന്നില്ല. ഇമാം മാലിക (റ) എന്റെ ഗുരുവര്യനാണ്. അവരില്‍ നിന്നാണ് നാം വിജ്ഞാനം കരസ്ഥ മാക്കിയത്.”

11. ഇമാം ഹര്‍മലതി (റ) ന്റെ വാക്കുകള്‍ കാണുക: “ഇമാം ശാഫിഈ (റ) ഹദീസ് വിജ്ഞാനത്തില്‍ ഇമാം മാലികി (റ) നേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാറുണ്ടായിരുന്നില്ല” (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്: വാ:2, പേ:76 ).

മദ്ഹബിന്റെ ഇമാമുകള്‍ക്ക് ഹദീസറിയില്ലെന്ന അല്‍പത്വം നിറഞ്ഞ വാദം ഇവിടെ വീണ്ടും തകരുകയാണ്. ശാഫിഈ ഇമാമുള്‍പടെയുള്ള മദ്ഹബിന്റെ ഇമാമുകളെ തിരുത്താന്‍ പുറപ്പെട്ടവര്‍ ഇനിയെങ്കിലും ഏര്‍പ്പാട് നിര്‍ത്തിവെക്കുക.

ഹിജ്റ 199 റബീഉല്‍ അവ്വല്‍ പത്തിനാണ് ഇമാം മാലികി (റ) ന്റെ വഫാത്ത്. പതിനൊന്നിനാ ണെന്നും അഭിപ്രായമുണ്ട്. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1,പേ:212 നോക്കുക).

എന്നാല്‍, കാര്യങ്ങളൊക്കെ കീഴ്മേല്‍ മറിയുകയും മുതവക്കിലിന്റെ ഭരണകാലത്തു ഗവണ്‍മെന്റിന്റെ നിലപാടുകള്‍ അഹ്ലുസ്സുന്നത്തിനു അനുകൂലമാവുകയും ചെയ്തപ്പോള്‍ തന്നെ ഉപദ്രവിച്ചവരോടു പ്രതികാരമെടുക്കാന്‍ അനുമതി ലഭിച്ചിട്ടും ഹമ്പല്‍ (റ) അവര്‍ക്കു മാപ്പേകിയെന്നതാണ് ഏറെ ആവേശകരമായ മറുവശം.

ഗവണ്‍മെന്റില്‍ നിന്നുള്ള ഒരു ആനുകൂല്യവും സ്വീകരിക്കാതിരിക്കുന്ന ഹമ്പല്‍ (റ), തന്റെ താല്‍പര്യത്തിനു വിരുദ്ധമായി മക്കള്‍ക്കും ചില ബന്ധുക്കള്‍ക്കും ഗവണ്‍മെന്റു പെന്‍ഷന്‍ നല്‍കിയപ്പോള്‍ അവരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. ഒരു വിഷയത്തിലും അവരെ ആശ്രയിക്കാന്‍ തയാറായതുമില്ല.

കരുത്തുററ തൂലികയുടെ ഉടമയായ ഹമ്പല്‍ (റ) നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ കുറച്ചുമാത്രമേ അനുവാചകരുടെ കൈകളില്‍ എത്തിയുള്ളൂ. പലതും നഷ്ടപ്പെട്ടു പോവുകയാണുണ്ടായത്.

അന്നാസിക് വല്‍ മസാലിക്, അത്തഫ്സീര്‍, അല്‍ മനാസിക്, അല്‍ അശ്രിബ, അസ്സുഹാദ്, അര്‍റദ്ദു അലസ്സനാദിഖ, അല്‍ മുസ്നദ് എന്നിവ അവിടുത്തെ രചനകളില്‍ ചിലതു മാത്രമാണ്. ഇവയില്‍ ഏററം പ്രസിദ്ധം ഹദീസ് സമാഹാര ഗ്രന്ഥമായ മുസ്നദ് തന്നെയാണ്.

ഹമ്പല്‍ (റ) 241 റബീഉല്‍ അവ്വല്‍ രണ്ടിനു രോഗബാധിതനാവുകയും പ്രസ്തുത രോഗത്തിലായി തന്നെ വിടവാങ്ങുകയും ചെയ്തു. ഇമാം ശാഫിഈ തങ്ങളുടെ ശിഷ്യത്വം കൂടി കരസ്ഥമാക്കിയ ഹമ്പല്‍ (റ) മതത്തിനു വേണ്ടി ഏറെ യാതനകള്‍ സഹിക്കുകയും ധാരാളം സേവനങ്ങള്‍ അര്‍പിക്കുകയും ചെയ്ത വിശ്വവിഖ്യാത പണ്ഢിതനാണെന്നു ലോക മുസ്ലിംകള്‍ അംഗീകരിക്കുന്നു.


RELATED ARTICLE

  • അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം ശാഫിഈ (റ)
  • ഇമാം മാലിക്(റ)
  • ഇമാം അബൂ ഹനീഫ (റ)