Click to Download Ihyaussunna Application Form
 

 

ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും

പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചുണ്ടാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റര്‍ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളര്‍ന്നു മനുഷ്യ ശരീരം ഉണ്ടാകുന്നുവെന്നും ഒരു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശരീരത്തില്‍ 60 ട്രില്യണ്‍ വരെ കോശങ്ങളുണ്ടാകുമെന്നും ശാസ്ത്രം പറയുന്നു. കോടിക്കണക്കിനു കോശങ്ങളില്‍ ഓരോന്നിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ടാകും. 23 ജോഡിയില്‍ ഓരോ ജോഡിയിലും ഒരു ക്രോമസോം പിതാവില്‍ നിന്നു ബീജത്തിലൂടെ കിട്ടിയതും മറ്റേത് അണ്ഡം വഴി മാതാവില്‍ നിന്നു കിട്ടിയതുമായിരിക്കും. 46 ക്രോമസോമുകളില്‍ രണ്ടെണ്ണം ലിംഗക്രോമസോമുകള്‍ (Sex Chromosomes) എന്ന പേരിലറിയപ്പെടുന്നു. ശിഷ്ടമുളള 44 ക്രോമസോമുകള്‍ ഓട്ടോസോമുകള്‍ (Autosomes) എന്ന പേരിലും. പുരുഷകോശങ്ങളിലുള്ള രണ്ടുലിംഗ ക്രോമസോമുകളില്‍ ഒന്നിനെ എന്നും മറ്റേതിനെ എന്നുമാണു പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ രണ്ടു ലിംഗക്രോമസോമുകളും ക്രോമസോമുകളാണ്. അതായത് 44 ഓട്ടോസോമുകളും തഥ എന്ന രണ്ടു ലിംഗക്രോമസോമുകളും ചേര്‍ന്നതാണു പുരുഷന്റെ ശരീരകോശം. അതേസമയം, 44 ഓട്ടോസോമുകളും തത എന്ന രണ്ടുലിംഗ ക്രോമസോമുകളും ചേര്‍ന്നതാണു സ്ത്രീയുടെ ശരീരകോശം.

കോശങ്ങളില്‍ നിരന്തരം വിഭജനം നടക്കുന്നുണ്ട്. ഓരോ കോശത്തിന്റെയും വിഭജനത്തിനു മുമ്പ് ക്രോമസോമുകള്‍ വിഭജിക്കപ്പെടുന്നു. ഓരോ ക്രോമസോമും പിളര്‍ന്ന് അളവിലും ഗണത്തിലും തുല്യമായിട്ടുള്ള രണ്ടെണ്ണമായിത്തീരുന്നു. അതുകൊണ്ട് പുതുതായി രൂപം കൊള്ളുന്ന ഓരോ പുത്രീകോശത്തിലും മാതൃകോശത്തിലെന്ന പോലെ 46 ക്രോമസോമുകള്‍ ഉണ്ടായിരിക്കും. പ്രത്യുല്‍പാദന പ്രക്രിയയില്‍ ലൈംഗിക കോശങ്ങള്‍ സംയോജിച്ചു സൈഗോട്ട് എന്ന ഏകകോശമുണ്ടാകുമ്പോള്‍ ഇരു ലൈംഗിക കോശങ്ങളുടെയും ന്യൂക്ളിയസ് സംയോജിച്ച് ഒന്നായിത്തീരുന്നു. അപ്പോള്‍ ഇവിടെ ഒരു സങ്കീര്‍ണ പ്രശ്നം ഉദിക്കുന്നു. 46 ക്രോമസോമുകള്‍ വീതമുള്ള രണ്ടു കോശങ്ങളുടെയും ന്യൂക്ളിയസ് ഒന്നാവുകയും അതില്‍ 92 ക്രോമസോമുകള്‍ ഉണ്ടാവുകയും ചെയ്യും. ഇത്തരം സൈഗോട്ട് ഉല്‍പാദിപ്പിക്കുന്ന പ്രജകളില്‍ ക്രോമസോം സംഖ്യ വീണ്ടും ഇരട്ടിക്കും. അങ്ങനെ ഓരോ തലമുറയിലും തുടര്‍ച്ചയായി ക്രോമസോം സംഖ്യയുടെ ഇരട്ടിക്കല്‍ അവിരാമം തുടരുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു വര്‍ഗത്തിലെ എല്ലാ തലമുറകളിലും തനതായ ക്രോമസോം സംഖ്യ കൃത്യമായും സ്ഥിരമായും പരിരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ ക്രോമസോമുകളാല്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്ന ഓരോ വര്‍ഗത്തിന്റെയും തനതായ സവിശേഷതകള്‍ക്കു വ്യതിയാനം സംഭവിക്കാതിരിക്കുകയുള്ളൂ (ജീവശാസ്ത്രം ഭാഗം കക വാല്യം-2 കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പേ: 94 നോക്കുക)

എന്നാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനു പ്രകൃതി അത്ഭുതകരമായ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യുല്‍പാദന കോശങ്ങളുടെ ന്യൂക്ളിയസുകളില്‍ സംഭവിക്കുന്ന ഒരു പ്രത്യേക തരം വിഭജനം (Meiosis) മൂലം ക്രോമസോം സംഖ്യ സ്ഥിരമായും കൃത്യമായും നിലനിര്‍ത്തുന്നു. ഈ വിഭജനം വഴി ലൈംഗിക കോശങ്ങളിലെ (ഗാമീറ്റുകളിലെ) ക്രോമസോം സംഖ്യ മാതൃകോശത്തിലേതിന്റെ നേര്‍ പകുതിയായിത്തീരുന്നു. അതായത് ലൈംഗികകോശങ്ങളായ ബീജത്തിലും അണ്ഡത്തിലും 23 ക്രോമസോമുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് ബീജാണ്ഡ സങ്കലനം നടന്നു സൈഗോട്ട് രൂപപ്പെടുമ്പോള്‍ ആ ഏകകോശത്തിലും അതിന്റെ വിഭജനത്തെത്തുടര്‍ന്നുണ്ടാകുന്ന മറ്റു കോശങ്ങളിലും 46 (23+23) ക്രോമസോമുകള്‍ ഉണ്ടാകുന്നു (Ibid:94).

അപ്പോള്‍ പുരുഷന്മാരില്‍ ബീജജനന സമയത്ത് സാധാരണ കോശങ്ങളിലെ 44 ഓട്ടോ സോമുകളില്‍ 22 എണ്ണം വീതം ഓരോ ഗാമീറ്റിലേക്കും പോകുന്നു. അതേസമയം ലിംഗക്രോമസോം ജോഡിയിലെഒന്നിലേക്കും മറ്റേതിലേക്കും പോകുന്നു. ഇതിന്റെ ഫലമായി രണ്ടുതരം പുരുഷബീജങ്ങളുണ്ടാകുന്നു. ഒന്ന്, 22 ഓട്ടോസോമുകളും എന്ന ലിംഗ ക്രോമസോമും ചേര്‍ന്നത്. രണ്ട്, 22 ഓട്ടോ സോമുകളും എന്ന ലിംഗ ക്രോമസോമും ചേര്‍ന്നത്. എന്നാല്‍ സ്ത്രീകോശങ്ങളില്‍ 44 ഓട്ടോസോമുകളില്‍ 22 എണ്ണം വീതം ഓരോ ഗാമീറ്റിലേക്കു പോകുമ്പോള്‍ തത എന്നീ രണ്ടു ലിംഗക്രോമസോമുകളില്‍ ഓരോന്നു വീതവും അതിലേക്കു പോകും. അപ്പോള്‍ 22 ഓട്ടോസോമുകളും ഒരു ലിംഗക്രോമസോമും ഉള്ള ഒരേതരം അണ്ഡങ്ങളാണു സ്ത്രീകള്‍ ഉല്‍പാദിപ്പിക്കുന്നത്.

ബീജസംയോജന സമയത്ത് ത ക്രോമസോം അടങ്ങിയ പുരുഷബീജവും അണ്ഡവും തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡം പെണ്‍കുഞ്ഞായിത്തീരുന്നു. ക്രോമസോം അടങ്ങിയ ബീജവും അണ്ഡവും ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡം ആണ്‍കുഞ്ഞായും വളരുന്നു. അതായതു ബീജത്തിലെ ഉം അണ്ഡത്തിലെഉം ചേര്‍ന്ന് പെണ്ണും ബീജത്തിലെ യും അണ്ഡത്തിലെ ഉം ചേര്‍ന്ന് ആണും ഉണ്ടാകുന്നു (പാരമ്പര്യവും ക്ലോണിങ്ങും പേ:21-22).

തൊലിയുടെ നിറം, ആകൃതി, ബുദ്ധി, ശക്തി, മുടി മുതലായവയൊക്കെ ഓട്ടോസോമുകള്‍ നിയന്ത്രിക്കുമ്പോള്‍ അതിന്റെ ലിംഗ വ്യത്യാസം നിര്‍ണ്ണയിക്കുന്നതു ലൈംഗിക ക്രോമസോമുകളാണ് (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ:377).ജനനത്തിലും ലിംഗ നിര്‍ണയത്തിന് ആധാരം അവ തന്നെ. ബീജം പുരുഷന്മാരുടെ വൃഷണങ്ങളിലും അണ്ഡം സ്ത്രീകളുടെ അണ്ഡാശയങ്ങളിലുമാണു വളരുന്നത്. എന്നാല്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിലെ അപാകതകള്‍ കൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ വൃഷണവും അണ്ഡാശയവും ഒരേ വ്യക്തിയില്‍ തന്നെ വളര്‍ന്നു വന്നേക്കാം. രണ്ടും പൂര്‍ണ്ണ വികാസം പ്രാപിക്കുകയുമില്ല. അങ്ങനെ വരുമ്പോള്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഏതെങ്കിലും ഒരു ജനനഗ്രന്ഥി എടുത്തു കളഞ്ഞാല്‍ മറ്റേതു പൂര്‍ണ്ണ വികാസം കൈവരിക്കുകയും വ്യക്തി സാധാരണ ആണോ പെണ്ണോ ആയിത്തീരുകയും ചെയ്യുന്നു (പാരമ്പര്യവും ക്ളോണിങും. 36).

ഇത്തരം വ്യക്തികള്‍ നപുംസക (Hermaphrodite) ങ്ങളില്‍ ഒരിനമാണ്. നപുംസകങ്ങളില്‍ പുന്നപുംസകവും സ്ത്രീനപുംസകവുമുണ്ട്. പുരുഷ ലക്ഷണങ്ങള്‍ കൂടുതലായും സ്ത്രീ ലക്ഷണങ്ങള്‍ കുറവായുമുള്ളതാണു പുന്നപുംസകം. സ്ത്രീലക്ഷണങ്ങള്‍ കൂടുതലായും പുരുഷലക്ഷണങ്ങള്‍ കുറവായുമുള്ളതാണു സ്ത്രീനപുംസകം (ശബ്ദതാരാവലി പേ: 1054). നപുംസകങ്ങള്‍ പലപ്പോഴും ഭൗതികനിയമ പണ്ടിതന്മാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. അവരുടെ കൈയിലുള്ള ഒരു നിയമ ശാസ്ത്ര ഗ്രന്ഥത്തിലും പ്രതിവിധി കാണാനാവാത്ത പല പ്രശ്നങ്ങളും നപുംസകങ്ങളുമായി ബന്ധപ്പെട്ടുണ്ടാകാറുണ്ട്.


RELATED ARTICLE

  • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
  • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
  • നബി(സ്വ) യുടെ ആഹാര ക്രമം
  • മരുന്നും മറുമരുന്നും
  • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
  • കൃത്രിമാവയവങ്ങള്‍
  • അവയവ മാറ്റത്തിന്റെ ചരിത്രം
  • പെന്‍സിലിന്‍ വന്ന വഴി
  • ഡയാലിസിസ്
  • ബി പി കുറയുമ്പോള്‍
  • രക്ത ഗ്രൂപ്പുകള്‍
  • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
  • ബ്ളഡ് ശേഖരം അനിവാര്യം
  • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍