Click to Download Ihyaussunna Application Form
 

 

ഇജ്മാഅ്

മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നസ്ഖിനു പോലും ഇതു വിധേയമല്ല. ഇജ്മാഅ്കൊണ്ട് സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമപ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനില്‍ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറ് പ്രാവശ്യം ഖുര്‍ആന്‍ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43).

“സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവ നെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരഗത്തിലേക്കു ചേര്‍ക്കും. അതു ചെന്നുചേ രുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാകുന്നു” എന്ന ആശയമുള്‍ക്കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.

മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഈ സൂക്തം വ്യക്ത മാക്കുന്നു. ഒരു വിഷയത്തിലുള്ള ഇജ്മാഅ് സത്യവിശ്വാസികളുടെ മാര്‍ഗമായതിനാല്‍ അതു അവഗണിക്കല്‍ മറ്റൊരു മാര്‍ഗത്തോടു തുടരലായിരിക്കും. അതു വന്‍ കുറ്റങ്ങളില്‍ പെടുമെന്ന് ശൈഖ് ഹസനുല്‍ അഥ്വാര്‍ (റ) ഹാശിയതു ജംഇല്‍ ജവാമിഅ് വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിരിക്കുന്നു.

കേവലം മുഅ്മിനുകളുടെ മാത്രം ഏകോപനമല്ല ഇജ്മാഅ്. പ്രത്യൂത ഈമാനിക മായ പൂര്‍ണ്ണതയും അഗാധമായ പാണ്ഢിത്യവും ഗവേഷണ പടുത്വവമുള്ള പണ്ഢി തന്മാരുടെ ഏകോപനമാണത്.

ഇമാം സുബ്കി (റ) ഇജ്മാഇനെ ഇപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു. “നബി (സ്വ) യുടെ വഫാ തിനു ശേഷം  ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തുള്ള ഗവേഷണ പടുത്വ മുള്ള പണ്‍ഢിതന്മാര്‍ മുഴുവന്‍ ഏകോപിക്കുക”. ഇജ്മാഅ് മുജ്തഹിദുകളെ കൊണ്ട് മാത്രം പ്രത്യേകമാണ്. മറ്റുള്ളവരുടെ ഏകോപനത്തിനു ഒരു പ്രസക്തിയുമില്ല. ഇതു അവിതര്‍ക്കിതമത്രെ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 176, 177).

ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയെ തുല്യ പ്രാധാന്യത്തോടെയാണ് ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു :“അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക” (സൂറത്തുന്നിസാഅ്) ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നതു കാണുക.

“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ്ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹികുളാകുന്ന സമൂഹ ത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു ( തഫ്സീറുര്‍ റാസി: വാള്യം 10, പേജ് 144).

ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.

(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാ നാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ്  നട ത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

മേല്‍ വിശദീകരണത്തില്‍ നിന്ന് ഖുര്‍ആന്‍, സുന്നത്ത് എന്നിവ പോലെ മറ്റൊരു അടി സ്ഥാന രേഖയാണ് ഇജ്മാഅ് എന്നും ഒരു കാര്യത്തില്‍ ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ പിന്നീട് ഇജ്തിദാഹിനു സ്ഥാനമില്ലെന്നും വ്യക്തമായി. ഇജ്മാഇന്റെ പരിഗണനീയതയാണ് ഇതു വിളിച്ചോതുന്നത്. അതിനാലാണ് ഒരു വിഷയകമായി സ്ഥിരപ്പെട്ട ഇജ്മാഇനു വിപരീതം ചെയ്യല്‍ നിഷിദ്ധമാണെന്ന് ഇമാം സുബ്കി(റ) ജംഉല്‍ജവാമിഇല്‍ പ്രസ്താവിക്കാന്‍ കാരണം. ഖുര്‍ആന്‍ സൂക്തത്തില്‍ വ്യക്തമായ താക്കീത് വന്നതിനാല്‍ ലംഘനം വന്‍ കുറ്റത്തില്‍ പെടുമെന്ന് ഹാശിയതുല്‍ അത്വാര്‍: വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്രകാരം ഏകകണ്ഠമായ പ്രസ്താവന പണ്ഢിതന്മാര്‍ നടത്തണമെങ്കില്‍ ആവശ്യമായ രേഖ ലഭിച്ചിരിക്കണം. പ്രസ്തുത രേഖ നമുക്ക് ലഭിച്ചില്ലെന്നതു മുജ്തഹിദുകളുടെ ഇജ്മാഇനെ ബാധിക്കുകയില്ല. വാസ്തവത്തില്‍ ഈ വിഷയകമായി ഇജ്മാഅ് തന്നെ പ്രസ ക്തമാക്കുന്നത് തല്‍ സംബന്ധമായ രേഖ നമുക്ക ലഭിക്കാതിരിക്കുമ്പോഴാണ്.

മദ്ഹബിന്റെ പണ്ഢിതരെല്ലാം ഇതു പറഞ്ഞിട്ടുണ്ട്. ശാഫിഈ നിദാന ശാസ്ത്ര ഗ്രന്ഥമായ ജംഉല്‍ജവാമിഅ് വാള്യം 2, പേജ് 195, ഹനഫീ നിദാന ശാസ്ത്ര ഗ്രന്ഥമായ ഫവാതിഹുര്‍റ ഹ്മൂത്ത് വാള്യം 2, പേജ് 239, മാലികീ നിദാന ശാസ്ത്രമായ മുന്‍തഹല്‍ അമല്‍ വാള്യം 1, പേജ് 43 എന്നിവ നോക്കുക.

ഇതുകൊണ്ടാണ് നിശ്ചിതമായ ഒരു ഹദീസിനെ സംബന്ധിച്ച് അതു നസ്ഖ് ചെയ്യപ്പെട്ടതാണെന്നും, നസ്ഖിന്മേല്‍ അറിയിക്കുന്ന തെളിവ് ഇജ്മാആണെന്നും ഹാഫിള് വലിയ്യുല്‍ ഇറാഖി (റ) ഫത്ഹുല്‍ മുഗീസ് പേജ് 322 ല്‍ പ്രസ്താവിച്ചത്.

ശറഇയ്യായ ലക്ഷ്യത്തിന്റെ പിന്‍ബലമില്ലാതെ ഒരു വിഷയത്തില്‍ മുജ്തഹിദുകളുടെ ഇജ്മാഅ് സംഭവിക്കില്ല. തെളിവിന്റെ അഭാവത്തിലുള്ള ഏകോപനം തെറ്റായ കാര്യത്തിന്മേലുള്ള ഏകോപനമാണ്. ഇതു സംഭവ്യമല്ലെന്ന് നബി (സ്വ) പറഞ്ഞതായി ഹാഫിള് അബൂനുഐം (റ) ഹില്‍യത് വാള്യം 3, പേജ് 33 ലും ഇബ്നു അബ്ബാസ് (റ) വഴി തിര്‍മുദിയും ബൈഹഖി (റ) യും നിവേദനം ചെയ്തതായി അല്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 2, പേജ് 222 ലും അബുനള്റത് (റ) വഴി ഇമാം അഹ്മദ് (റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് വാള്യം 1, പേജ് 177 ലും കാണാവുന്നതാണ്. അബൂനള്റതി (റ) ല്‍ നിന്ന് ഈ ഹദീസ് ഇമാം ത്വബ്റാനി (റ) യും ഇബ്നു മുര്‍ദൂയ (റ) യും നിവേദനം ചെയ്തതായി അല്‍‏ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 3, പേജ് 18 ലും ഉദ്ധരിച്ചിട്ടുണ്ട്.

(1)നിലവിലുള്ള നിമയത്തെ എടുത്തുകളയുന്നതിനാണ് നസ്ഖ് എന്നു പറയുക. ഇത് അല്ലാഹുവില്‍ നിന്ന് നബി (സ്വ) മുഖേന ലഭിക്കുന്ന വിഷയമാണ്. ആരുടെയും വിരോധത്തിന് ഈ വിഷയത്തില്‍ പ്രസക്തിയില്ല. നസ്ഖ് നടന്നതായി അറിയാനുള്ള ഒരു മാര്‍ഗമാണ് ഇജ് മാഅ്. ഇമാം ശാഫിഈ (റ) യും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ (റ) പറ യുന്നു: “മരണം ആസന്നമായ രോഗി തന്റെ അവകാശികള്‍ക്ക് സ്വത്തിന്റെ നിശ്ചിത വിഹിതം വസ്വിയ്യത്തായി നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്തില്ലെന്ന ഹദീസ് മുഹദ്ദിസുകള്‍ (ഹദീസ് പണ്ഢിതന്മാര്‍) സ്വീകരിക്കു ന്നില്ല. പക്ഷേ, പ്രസ്തുത ഹദീസിന്റെ ആശയം സര്‍വ്വ പണ്‍ഢിതന്മാരും ഏകോപിച്ചതായതിനാല്‍ ഖുര്‍ആന്‍ പറഞ്ഞ വസ്വിയ്യത്ത് നിയമം അപ്രാബല്യമാക്കപ്പെട്ട നിയമമാണെന്ന് പണ്‍ഢിതന്മാര്‍ പ്രസ്താവിച്ചു  (ഫത്ഹുല്‍ മുല്‍ഹീം വാള്യം 1, പേജ് 58).

ഇമാം ഗസ്സാലി (റ) എഴുതുന്നു: ‘ഒരു വിഷയത്തില്‍ ഗവേഷണം നടത്തുന്ന മുജ്തഹിദ്, തല്‍ വിഷയകമായി ഇജ്മാഅ് ഉണ്ടോ എന്നാണ് ആദ്യമായി ചിന്തിക്കേണ്ടത്. ഇജ്മാഅ് ഉണ്ടെന്ന് സ്ഥിരപ്പെട്ടാല്‍ കിതാബിലും സുന്നത്തിലുമുള്ള പരിശോധന ഉപേക്ഷിക്കേണ്ടതാണ്. കാരണം അവ രണ്ടും നസ്ഖിനു വിധേയമാണ്. ഇജ്മാഅ് നസ്ഖിനു വിധേയമല്ല. ആയതിനാല്‍ കിതാബിലും സുന്നത്തിലും ഉള്ളതിന് വിരുദ്ധമായി ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ നസ്ഖ് നടന്നിട്ടുണ്ടെന്നതിനു അതുതന്നെ ഖണ്ഢിതമായ തെളിവാണ്”(അല്‍ മുസ്ത സ്വ്ഫ വാള്യം 2, പേജ് 392).

ചുരുക്കത്തില്‍, ഇജ്മാഅ് ഇല്ലാത്തപ്പോഴാണ് സുന്നത്തിലേക്ക് മടങ്ങേണ്ടതെന്നു വരുമ്പോള്‍ സുന്നത്തിനേക്കാള്‍ മുന്‍ഗണനയുള്ള രേഖയാണ് ഇജ്മാഅ് എന്നു വരുന്നു. അപ്പോള്‍ അവരുടെ ഏകോപനം (ഇജ്മാഅ്) സ്ഥിരപ്പെട്ടാല്‍ പിന്നെ അതിനെതിരില്‍ സുന്നത്ത് കണ്ടെത്തിയാല്‍ തന്നെയും അതു രേഖയായി അവലംബിക്കാത്തതും ഇജ്മാഅ് അവലംബിക്കേണ്ടതുമാണ്. പ്രസ്തുത ഹദീസും അതിന്റെ വ്യാഖ്യാനവും കണ്ടെത്തിയ മുജ്തഹിദുകളാണല്ലോ അതിനെതിരില്‍ ഏകോപിക്കുന്നത്. ഇതുതന്നെയാണ് ഉസ്വൂല്‍ ഗ്രന്ഥങ്ങളില്‍ ഇജ്മാഅ് നസ്സ്വിനെക്കാള്‍ മുന്തിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞതിന്റെ രഹസ്യം (ഇംഉല്‍ ജവാമിഅ് വാള്യം 2, പേജ് 372 നോക്കുക).


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍