Click to Download Ihyaussunna Application Form
 

 

സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍

സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
പഴയ നിയമത്തില്‍ പുതിയ നിയമത്തില്‍
ബര്‍ണബാസിന്റെ സുവിശേഷം കഅ്ബുബ്നുലുഅയ്യ്
തുബ്ബഅ്ബ്നു ഹസ്സാന്‍ ഇന്ത്യന്‍ വേദങ്ങള്‍
രാമസംക്രമില്‍ അഥര്‍വ്വ വേദം
അല്ലോപനിഷത്ത് ശ്രീ ബുദ്ധോപദേശം
കാത്തിരിപ്പും കണ്ടെത്തലും ഇബ്നുല്‍ ഹയ്യിബാന്‍
സല്‍മാനുല്‍ ഫാരിസി ജര്‍ജീസ്
സൈദുബ്നു അംറിബ്നുത്ത്വുഫൈല്‍ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥന

മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂര്‍വകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്. അവര്‍ അവരുടെ കാലത്തെ ജനതയുടെ ഭൌതികവും ബൌദ്ധിക വുമായ പരിമിതികള്‍ക്കുള്ളിലൊതുങ്ങി മാത്രമേ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു ള്ളു. അതിനുമാത്രമാണ് അവര്‍നിര്‍ദേശിക്കപ്പെട്ടിരുന്നത്. മനുഷ്യനില്‍ കാലാകാലങ്ങളില്‍ ഉണ്ടാ യിത്തീരുന്ന വികാസപരിണാമങ്ങള്‍ക്കനുസൃതമായി അനിവാര്യമായിവരുന്ന അധിക നിര്‍ദേശ ങ്ങള്‍ക്കുവേണ്ടിയും കാലാന്തരത്തില്‍ തമസ്കൃതമായിപ്പോയേക്കാനിടയുള്ള അടിസ്ഥാന ആദര്‍ ശത്തെ പുനഃപ്രകാശിപ്പിക്കുന്നതിനു വേണ്ടിയും നിയോഗിതനാവുന്ന  പ്രവാചകനെകുറിച്ച് മുന്‍ വേദങ്ങളെല്ലാം സൂചന നല്‍കിയിട്ടുണ്ട്. സമ്പൂര്‍ണവും സാര്‍വ്വ ലൌകികവുമായ മതനിയമങ്ങ ളുമായി അന്ത്യദൂതന്‍ നിയോഗിതരാവുമെന്ന് അവ അനുയായികളെ പഠിപ്പിച്ചിരുന്നു. മൂന്നു പ്രധാന വേദങ്ങളും അതിന്റെ ആദ്യകാലവ്യാഖ്യാനങ്ങളും അവയുടെ അനുബന്ധ രചനകളും ഇതിന് സാക്ഷിയാണ്. വിശുദ്ധ ഖുര്‍ആന്‍ അതെക്കുറിച്ച് പറഞ്ഞത് തന്നെയാണ് ഇതിനു തെ ളിവ്. വിശുദ്ധ ഖുര്‍ആന്റെ ഈ വെളിപ്പെടുത്തലിന് സാക്ഷിയായി ഇന്ന് നിലവിലുള്ള വേദ ഗ്ര ന്ഥങ്ങള്‍ നമുക്കിടയിലുണ്ട് താനും. അനേകം തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും വി ധേയമായതിനു ശേഷവും, പഴയ നിയമവും പുതിയ നിയമവും സങ്കീര്‍ത്തനവും അവയുടെ അനുബന്ധ കൃതികളും ചിന്തനീയമായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്നു എന്നതു ശ്രദ്ധേയമാണ്.

ഇന്ത്യന്‍ വേദപുരാണോപനിഷത്തുകളിലും ബുദ്ധോപദേശ സമാഹാരത്തിലും വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ക്ക് അനുരൂപമായി വരുന്ന ഒരേയൊരു വ്യക്തി മുഹമ്മദ്(സ്വ) മാത്രമാണ്. നബി(സ്വ)യുടെ ദേശവും പ്രകൃതിയും കുടുംബവും സ്വഭാവവും അതില്‍  ഒത്തുവരുന്നുണ്ട്. ഇന്ത്യന്‍ വേദങ്ങളുടെ സ്രോതസ്സ് മഹാമനീഷികളായ ദാര്‍ശനിക പ്രമുഖരാണെന്ന അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ തിരുത്തലുകള്‍ക്ക് ശേഷവും അവശേഷിക്കുന്ന തെളിവുകളാവാം ഇന്ന് അവയില്‍ കാണുന്നതെന്നനുമാനിക്കാന്‍ ന്യായമുണ്ട്.

പഴയ നിയമത്തില്‍

പൂര്‍വ വേദങ്ങളില്‍-തൌറാത്തിലും ഇന്‍ജീലിലും- നബി(സ്വ)യെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെ ന്നും അത് വേദമറിയുന്ന ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും അറിയുമായിരുന്നെന്നും വി ശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്: “നിരക്ഷരനും ദൂതനുമായ പ്രവാചകനെ പിന്‍പറ്റുന്നവരാണവര്‍. അവരുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും പേരും വിശേഷണങ്ങളും എഴുതപ്പെട്ടിട്ടുള്ള പ്രവാചകന്‍”(ആശയം, അല്‍അഅ്റാഫ്: 157).

വിശുദ്ധ ഖുര്‍ആനിലെ  ഈ സൂക്തമവതരിപ്പിക്കപ്പെട്ടത് വേദക്കാര്‍ക്കെല്ലാം ബോധ്യമാവും വിധത്തിലാണ്. എന്നിട്ട് അവരാരും തന്നെ തങ്ങളുടെ പക്കലുള്ള വേദങ്ങളില്‍ ഇങ്ങനെ ഒരു ദൂതനെക്കുറിച്ച് പരാമര്‍ശമില്ല എന്നു പറഞ്ഞ് നിഷേധിച്ചതിന് ചരിത്രത്തില്‍ തെളിവില്ല. അന്നു നിലവിലുണ്ടായിരുന്ന വേദാവശിഷ്ടത്തിലും പരമ്പരാഗതമായി കൈമാറി വന്ന വിവരങ്ങളിലും നബി(സ്വ)യെകുറിച്ച് പരാമര്‍ശങ്ങളുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. പക്ഷേ, ഈ യാഥാര്‍ഥ്യം അംഗീകരിക്കാനും  തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെയും അറിവുകളുടെയും താല്‍പര്യം സംരക്ഷിക്കാനും അഹങ്കാരം പലരെയും അനുവദിച്ചില്ല. വിശുദ്ധ ഖു ര്‍ആന്‍ പലസ്ഥലങ്ങളിലായി അവരുടെ ഈ നിലപാടുകള്‍ എടുത്തു പറയുന്നുണ്ട്. വേദം നല്‍ കപ്പെട്ടവരിലെ ചിലയാളുകളുടെ ധിക്കാരപരമായ സമീപനത്തെ നബി(സ്വ)യെ അറിയിച്ചു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നാം ഗ്രന്ഥം നല്‍കിയിട്ടുള്ള ആളുകള്‍ സ്വന്തം സന്താനങ്ങളെ അറിയും പ്രകാരം നബി(സ്വ)യെ അറിയും. നിശ്ചയം, അവരിലൊരു വിഭാഗം സത്യമറിയുന്നവരായിരിക്കെ സത്യത്തെ മൂടിവെക്കുകയാണ്” (ആശയം, അല്‍ബഖറ:146).

“വിശുദ്ധ വേദത്തില്‍ നിന്ന് ഒരു അംശം നല്‍കപ്പെട്ടിട്ടുള്ളവരിലേക്ക് അങ്ങ് ശ്രദ്ധിക്കുന്നില്ലയോ. അവര്‍(സന്‍മാര്‍ഗത്തിന് പകരം) ദുര്‍മ്മാര്‍ഗത്തെ കൊള്ളുകയാണ്. നിങ്ങള്‍ വഴി പിഴക്കണമെന്നവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് നന്നായി അറിയുന്നവനാണ്. നിങ്ങള്‍ക്ക് അല്ലാഹു തന്നെ സംരക്ഷകനായി മതി; അവന്‍തന്നെ സഹായിയായിട്ടും മതി. ജൂതന്‍മാരായ ആളുകളില്‍ വേദത്തിലെ (തൌറാത്തിലെ) വചനങ്ങളെ അതിന്റെ യഥാര്‍ഥസ്ഥാനങ്ങളെ(ആശയങ്ങളെ) തൊട്ട് മാറ്റി മറിച്ചു കളയുന്നവരാണ്”(ആശയം; അന്നിസാഅ് 44-46).

“അവരുടെ അടുത്തുള്ള ഗ്രന്ഥത്തെ ശരിവെക്കുന്ന ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് അവരിലേക്കു വന്നപ്പോള്‍, (യഥാര്‍ഥത്തില്‍) അവര്‍ ആദ്യകാലത്ത് നിഷേധികളായവര്‍ക്കെതിരെ(അവര്‍ക്കറിയാവുന്ന ദൂതനെക്കൊണ്ട്) സഹായം തേടുന്നവരായിരുന്നു.(എന്നാല്‍) ആ പ്രവാചകന്‍ അവരിലേക്ക് നിയോഗിതരായി വന്നപ്പോള്‍ അവര്‍ ആ പ്രവാചകനെ അറിയാത്തവരായി നടിച്ചു. അവര്‍ ആ ദൂതനെക്കൊണ്ടു നിഷേധികളായിത്തീരുകയായിരുന്നു” (ആശയം; അല്‍ ബഖറ:89).

ഈ സുക്തങ്ങളില്‍ നിന്നു വേദക്കാരുടെ സത്യനിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ഗൌ രവം മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ നേരത്തെ ഒരു പ്രവാചക നിയോഗത്തെ പ്രതീക്ഷിച്ചിരുന്നു. അത് അവര്‍ക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ വിവരം സമ്പൂര്‍ ണവും വ്യക്തവുമായിരുന്നു. പിന്നീടവരുടെ നിഷേധം സത്യത്തെ മനസ്സിലാക്കിക്കൊണ്ടുള്ള ധി ക്കാരമായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ ധാരാളം സൂക്തങ്ങള്‍ അവരുടെ നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും രൂപം വ്യക്തമാക്കുന്നുണ്ട്.

അല്‍ ബഖറ: 89ാം സൂക്തത്തില്‍, മദീനയിലെ ജൂതന്‍മാര്‍ അവരും അവിശ്വാസികളും തമ്മിലു ള്ള സംഘട്ടന വേളകളില്‍  നബി(സ്വ)യെ മുന്‍നിറുത്തി സഹായം തേടിയിരുന്നതായി എടുത്തു പറയുന്നുണ്ട്. ഇത്തരം രംഗങ്ങളില്‍ നിന്നു കേട്ടറിഞ്ഞ വിവരമാണ് പിന്നീട് നബി(സ്വ) തങ്ങള്‍ക്കും ഇസ്ലാമിനും മദീനയില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തതിന്റെ സുപ്രധാനകാരണങ്ങളിലൊന്നെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

പ്രമുഖ വേദപണ്ഢിതന്‍മാരായിരുന്ന അബ്ദുല്ലാഹിബ്നു സലാം(റ). തമീമുദ്ദാരി(റ), കഅ്ബു ല്‍ അഹ്ബാര്‍(റ) തുടങ്ങിയവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും വേദ ഗ്രന്ഥങ്ങളിലെ അല്‍ഭൂതകരമായ പരാമര്‍ശങ്ങള്‍ ലോകത്തിന് പകര്‍ന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാചകന്‍മാരുടെ ഉത്തരവാദിത്തം ലോകത്തിനു നേര്‍വഴികാണിക്കുക എന്നതാണ് എന്ന കാ ര്യത്തില്‍ രണ്ടഭിപ്രായമില്ല. അപ്പോള്‍ ലോകത്തില്‍ വരാനിടയുള്ള മുഴുവന്‍ ഗുണദോഷങ്ങളെ കുറിച്ചും മതപരമായ വെല്ലുവിളികളെകുറിച്ചും  പ്രവാചകന്‍മാര്‍ അവരുടെ സമൂഹത്തെ ഉപദേശിച്ചിരിക്കണമെന്നതാണ് ന്യായം.

എല്ലാ വേദങ്ങളും പ്രവാചകന്‍മാരും ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മതപരമായി സമൂഹം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായിരിക്കുമതെന്നും അതിനാല്‍ തന്നെ എല്ലാ പ്രവാചകന്‍മാരുടെയും പാഠങ്ങളില്‍ അവന്റെ കുഴപ്പത്തെകുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദജ്ജാലും അവ ന്റെ സ്വഭാവമുള്ള കുട്ടി ദജ്ജാലുകളുമാണ് മതപരമായി അവരഭിമുഖീകരിക്കുന്ന പ്രധാന വെ ല്ലുവിളികളിലൊന്ന്.

എന്നാല്‍ വിശുദ്ധ ഖുര്‍ആനു മുമ്പുള്ള വേദങ്ങളുടെ പേരില്‍ നിലകൊള്ളുന്നു  എന്നവകാശപ്പെടുന്ന രണ്ടുമത വിഭാഗങ്ങള്‍  ഈ കാര്യത്തില്‍ ഒരുതരം  അവിശുദ്ധ കൂട്ടുകെട്ട് സ്ഥാപിച്ചതായി കാണാം. ഒരു ചട്ടക്കുള്ളില്‍ മൂന്നു വേദങ്ങളുടെയും സംയുക്തം ഇന്ന് ലഭ്യമാണ്. അവയില്‍ അന്തിക്രിസ്തു(ദജ്ജാല്‍)വിന്റെ കുഴപ്പവും ദുഷ്പ്രവണതകളും വിവരിക്കുന്നുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. മുഹമ്മദ്(സ്വ)യുടെ പ്രവാചകത്വവും വിശുദ്ധ ഖുര്‍ആനും  അവരുടെ നിലപാടനുസരിച്ച് അവര്‍ക്കൊരു വെല്ലുവിളിയായിരുന്നു എന്നതാണവസ്ഥ. കാരണം മു ഹമ്മദ് നബി(സ്വ)യും വിശുദ്ധ ഖുര്‍ആനും അവരുടെ മതങ്ങളുടെയും വേദങ്ങളുടെയും പ്രസക്തി അവസാനിച്ചു എന്നു പ്രഖ്യാപിക്കുന്നുണ്ട്.

എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെക്കുറിച്ചു എന്തു കൊണ്ട് പൂര്‍വ വേദങ്ങള്‍ താക്കീത് ചെയ്തില്ല?. മുന്‍വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകന്‍മാരുടെയും വഴിയല്ലാ തെ പുതിയതൊന്നുമായി രംഗത്തു വന്ന കള്ളവാദിയാണ് മുഹമ്മദ്(സ്വ) തങ്ങളെങ്കില്‍ അന്തിക്രിസ്തുവിനെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നത് മുഹമ്മദ് (സ്വ)യെ കുറിച്ചായിരുന്നില്ലേ?. കാരണം അന്തിക്രിസ്തു ഇതു വരെ ജാതനായിട്ടില്ല. എന്നാല്‍ മുഹമ്മദ്(സ്വ) തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അതിതീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയതെങ്കിലും ഇന്നത് ലോകവ്യാപകമായി പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു കള്ളത്തരമോ മതപരമായ ഭീഷണിയോ ആയിരുന്നെങ്കില്‍ അത്തരമൊരു പരാമര്‍ശം പൂര്‍വവേദങ്ങളില്‍ കാണേണ്ടതായിരുന്നു.

ഇങ്ങനെയൊരു മുന്നറിയിപ്പു വന്നിട്ടില്ലാത്ത സ്ഥിതിയില്‍ വേദങ്ങളുടെ അടിസ്ഥാന ആദര്‍ശങ്ങള്‍  അംഗീകരിച്ചു കൊണ്ട് സത്യപ്രബോധനം ചെയ്ത മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിച്ച് ജീവിക്കുക എന്നതത്രെ ബുദ്ധിപരമായ സമീപനം.

അശൈഖ് യൂസുഫുന്നബ്ഹാനി(റ) തന്റെ ഗ്രന്ഥങ്ങളില്‍ വേദങ്ങളിലെ 44 പരാമര്‍ശങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അതില്‍ ചിലത് പരിശോധനാ വിധേയമാക്കുന്നത് ഉചിതമായിരിക്കും:

പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകം 18ാം അധ്യായത്തിലെ 17-22 വചനങ്ങള്‍ ഇങ്ങനെ വായിക്കാം:

“അന്നു യഹോവ എന്നോട് അരുളിച്ചെയ്തു. എന്തെന്നാല്‍ അവര്‍ പറഞ്ഞത് ശരി, നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക്, അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്‍മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോട് ഞാന്‍ ചോദിക്കും. എന്നാ ല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോട് കല്‍പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ് താല്‍ ആ പ്രവാചകന്‍ മരണ ശിക്ഷ അനുഭവിക്കണം. അത് യഹോവ അരുളിചെയ്യാത്ത വചനം എന്ന് ഞങ്ങള്‍ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അത് യഹോവ അരുളിച്ചെയ്തതല്ല. പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രെ. അവനെ പേടിക്കരുത്.”

ഈ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) തങ്ങളാണെന്നതു പച്ചയായ യാഥാര്‍ഥ്യമാണ്. അത് മൂടിവെക്കാന്‍ ജൂതന്‍മാരും ക്രിസ്ത്യാനികളും ശ്രമം നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി സൂചിപ്പിക്കപ്പെട്ട ഈ പ്രവാചകന്‍ ഈസാനബി(അ)യാണെന്ന് ജൂ തന്‍മാര്‍ പറയുന്നു. അത് യൂശഅ് ആണെന്ന് ക്രിസ്ത്യാനികളും പറയുന്നു. എന്നാല്‍ ഇതൊ ന്നും ശരിയല്ലെന്നതിന് ആ വചനത്തില്‍ തന്നെ തെളിവുണ്ട്.

ഈസാനബി(അ) ജീവിച്ചിരുന്ന കാലത്തും ജൂതന്‍മാര്‍ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു.  ’അവരുടെ സഹോദരന്‍മാരില്‍ നിന്ന്’ എന്ന പ്രയോഗം അവരില്‍നിന്നല്ലാത്ത ഒരു പ്രവാചകനാണുദ്ദേശ്യമെന്നറിയിക്കുന്നു. സഹോദരന്‍മാര്‍ എന്നതു കൊണ്ട് ഇസ്മാഈല്‍ സന്തതികളാണുദ്ദേശ്യം. ഇസ്രാഈല്യര്‍ ഇസ്ഹാഖ് സന്തതികളാണ്. സഹോദരങ്ങള്‍ എന്ന പ്രയോഗം വരാനിരിക്കുന്ന പ്രവാചകന്‍ ഇസ്മാഈല്‍ സന്തതികളില്‍ നിന്നായിരിക്കുമെന്നറിയിക്കുന്നു. ഈസാ(അ) ഇസ്മാഈല്‍ സന്തതികളില്‍ പെട്ടവരല്ല.

യൂശഅ് നബി(അ)യാണ് ആ പ്രവാചകന്‍ എന്ന വാദവും യാഥാര്‍ഥ്യത്തോടു യോജിക്കുന്നതല്ല. മൂസാനബി(അ) ജീവിച്ചിരുന്ന കാലത്തു തന്നെയാണദ്ദേഹവും ജീവിച്ചിരുന്നത്. അദ്ദേഹവും ഇസ്രാഈല്യരില്‍ പെട്ടവരായിരുന്നു. ‘എന്റെ വചനങ്ങള്‍ അവന്റെ നാവിന്‍മേല്‍ ആക്കും’ എന്ന പരാമര്‍ശം വേദഗ്രന്ഥം നല്‍കപ്പെടുന്ന പ്രവാചകനെയാണു സൂചിപ്പിക്കുന്നത്.യൂശഅ് നബി(അ)ക്കു ഗ്രന്ഥമുണ്ടായിരുന്നില്ല.

നബി(സ്വ) തങ്ങളുടെ പ്രവാചകത്വവാദം സത്യസന്ധമായിരുന്നുവന്നതിന് തെളിവ് അവിടുത്തെ  പ്രവചനങ്ങളത്രയും പുലര്‍ന്നിരുന്നു എന്ന ചരിത്രം തന്നെയാണ്. പ്രസിദ്ധമായ അനേകം സംഭവങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. റോം വിജയത്തെകുറിച്ചുള്ള പ്രവചനം വളരെക്കാലം കഴിയും മുമ്പെ പുലര്‍ന്നതാണ്. ‘കല്‍പ്പിക്കാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ മരണശിക്ഷ അനുഭവിക്കേണ്ടിവരുമെ’ ന്ന ആവര്‍ത്തന പുസ്തകത്തിലെ പരാമര്‍ശവും ശ്രദ്ധേയമാണ്. വേദക്കാരുടെ നിലപാടുകളെ തള്ളിപ്പറയുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്ത മുഹമ്മദ് നബി(സ്വ) തങ്ങള്‍ ഇവരുടെ വിശ്വാസമനുസരിച്ച് യഹോവയുടെ പേരില്‍ കള്ളം പറയുന്നവരാണ്. എങ്കില്‍ എന്തു കൊണ്ട് ആ ശിക്ഷ സംഭവിച്ചില്ല? എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കത്തില്‍ ഈസാ(അ) മോ യൂശഅ്(അ)മോ ആണ് ആ വചനങ്ങളിലെ പരാമൃഷ്ടവ്യക്തി എന്നതിന് തെളിവുകളുടെയും ചരിത്രത്തിന്റെയും പിന്‍ബലമൊട്ടുമില്ല. ഇരുപതോളം ന്യായങ്ങള്‍ ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്്.

ഈസാ നബി(അ)നു ശേഷവും ജൂതന്‍മാര്‍ ആ പ്രവാചകനെ അന്വേഷിച്ചിരുന്നു എന്നതിന് ബൈബിള്‍ പുതിയ നിയമത്തില്‍ തന്നെ തെളിവുണ്ട്. യോഹന്നാന്‍ സുവിശേഷം ഒന്നാം അദ്ധ്യായം 19-22 വചനങ്ങള്‍ ഇങ്ങനെ വായിക്കാം:

“നീ ആര്‍ എന്ന് യോഹന്നാനോട് ചോദിക്കേണ്ടതിന് ജൂതന്‍മാര്‍ യരൂശലേമില്‍ നിന്നും പുരോഹിതന്‍മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍ അവന്‍ മറുക്കാതെ ഏറ്റു പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല  എന്ന്  ഏറ്റ് പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവനോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു.  നീ ആ പ്രവാചകനോ എന്നതിനും അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു”.

ഈ വചനത്തില്‍ ജൂതന്‍മാര്‍ ‘ആ പ്രവാചകനാണോ’ എന്ന് ചോദിച്ചതിന് അല്ല എന്ന് ഉത്തരം പറഞ്ഞതു ക്രിസ്തു ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്. അത് ഒരു പ്രവാചകനെക്കുറിച്ച് അവര്‍ ക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇസ്രാഈല്യര്‍ക്ക് ബന്ധമില്ലാത്തതും എ ന്നാല്‍ ഇസ്മാഈല്‍ സന്തതികളായ അറബികളുമായി ബന്ധപ്പെട്ടതുമായ സ്ഥലങ്ങളുമായി ബ ന്ധപ്പെടുത്തിക്കൊണ്ടു വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശവും ബൈബിളിലുണ്ട്. ആവര്‍ത്തന പുസ്തകം 33ാം അദ്ധ്യായം രണ്ടാം വചനം ഇങ്ങനെ വായിക്കാം:

“അവന്‍ പറഞ്ഞതെന്തെന്നാല്‍ യഹോവ സീനായില്‍ നിന്നു വന്നു. അവര്‍ക്ക് സേയീരില്‍ നിന്നു ഉദിച്ചു. പാറാന്‍ പര്‍വതത്തില്‍ നിന്നു  വിളങ്ങി. ലക്ഷോപലക്ഷം വിശുദ്ധന്‍മാരുടെ അടുക്കല്‍ നിന്നു വന്നു”.

പാറാന്‍ പര്‍വതവുമായി ഇസ്റാഈല്യര്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ പാറാന്‍ മരുഭൂമിയുമായി ഇസ്മാഈല്‍ സന്തതികള്‍ക്കുള്ള ബന്ധം സുവ്യക്തമാണു താനും. പതിനായിരം അനുയായികളുമായി നബി(സ്വ) തങ്ങള്‍ മക്കാവിജയദിനത്തിലെത്തിയത് ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമാണ്. ബൈബിളിന്റെ മലയാള പരിഭാഷയില്‍ ഈ സംഖ്യ ലക്ഷോപലക്ഷം എന്നാണെങ്കില്‍ മറ്റു പരിഭാഷകളില്‍ 10,000 എന്ന് തന്നെയാണുള്ളത്.

നബി(സ്വ) തങ്ങളുടെ നിയോഗം, ഇസ്ലാമിന്റെ പ്രചാരണം, നബി(സ്വ) തങ്ങളുടെ പ്രബോധന ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണുക. പഴയ നിയമം യെശയ്യാവ 42ാം അദ്ധ്യായം 1-17വ ചനങ്ങള്‍ ഇങ്ങനെ വായിക്കാം: “ഇതാ ഞാന്‍ താ ങ്ങുന്ന എന്റെ ദാസന്‍. എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍. ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു. അവന്‍ ജാതികളോട് ന്യായം പ്രസ്താവിക്കും. അവന്‍ നിലവിളിക്കുകയില്ല. ഒച്ചയുണ്ടാക്കുകയില്ല. തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയില്ല. അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയില്‍ ന്യായം സ്ഥാപിക്കും വരെ അവന്‍ തളരുകയില്ല. അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു. കുരുട്ടുകണ്ണുകളെ തുറപ്പിപ്പാനും ബദ്ധന്‍മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍ നിന്നും വിടുവിപ്പാനും യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്റെ കൈപിടിച്ച് നിന്നെ കാക്കും. നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും”.

“ഞാന്‍ യഹോവ. അത് തന്നെ എന്റെ നാമം. ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല. യഹോവക്ക് പുതിയ പാട്ടും ഭൂമിയുടെ അറ്റത്ത് നിന്ന് അവനു സ്തുതിയും പാടുവിന്‍. മരൂഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ. ശൈല നിവാസികള്‍ ഘോഷിച്ചുല്ലസിക്കുകയും മലമുകളില്‍ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ. അവര്‍ യഹോവക്ക് മഹത്വം കൊടുത്തു. അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ”.

“ഞാന്‍ കുരുടന്‍മാരെ അവരറിയാത്ത വഴിയില്‍ നടത്തും. അവരറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും. ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും. ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും. വിഗ്രഹങ്ങളെ ആശ്രയിച്ചു ബിംബങ്ങളോട് നിങ്ങള്‍ ഞങ്ങളുടെ ദേവന്‍മാരെന്ന് പറയുന്നവര്‍ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ച് പോകും”.

അല്ലാഹുവിന്റെ പ്രത്യേകാദരവൂകളുള്ള ഒരു ദാസന്‍ അതീന്ദ്രീയജ്ഞാനം നല്‍കപ്പെട്ട് പ്രവാചകനാവുന്നതാണ്. കുലമാഹാത്മ്യത്തിന്റെയും മറ്റു മൂഢ സങ്കല്‍പങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമര്‍ന്ന ജനതയെ സത്യപ്രബോധനം ചെയ്യുന്നതാണ്. ഇതുവരെയുണ്ടായവയില്‍ നിന്നു വ്യത്യസ്തമായ ഭാഷയിലും ശൈലിയിലുമായിരിക്കും അത.് അല്ലാഹുവിന്റെ എല്ലാ വിധ സംരക്ഷണവും പ്രവാചകനു ലഭിക്കും. മാന്യമായ സംസാരങ്ങളും ശബ്ദവും മാത്രമേ ആ പ്രവാചകനില്‍ നിന്നുണ്ടാവൂ. സകലപ്രതിസന്ധികളെയും അതിജയിക്കും. വ്യത്യസ്ത ഭൂഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കാകമാനം അന്തിമ സന്ദേശമായിരിക്കും അത് എന്നെല്ലാം ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.11ാം വചനമായ “മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദമുയര്‍ത്തട്ടെ. ശൈല നിവാസികള്‍ ഘോഷിച്ചുല്ലസിക്കുകയും മലമുകളില്‍ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ” എന്നത് ഹജ്ജ് വേളയില്‍ അറഫയിലും മറ്റു കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന, പ്രാര്‍ഥനകളും തല്‍ബിയത്തുകളും ഉറക്കെ ചൊല്ലുന്ന തീര്‍ഥാടക സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. വളരെ കുറഞ്ഞകാലം കൊണ്ട് സത്യസന്ധരായ മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനും അവര്‍ മുഖേന ഇസ്ലാം ലോകത്താകമാനം വ്യാപിക്കാനും സാഹചര്യമൊരുങ്ങുകയുണ്ടായി. നബി(സ്വ)യുടെ പ്രബോധനഫലമായല്ലാതെ ഇങ്ങനെ ഒരു വിജയം  ചരിത്രത്തിലുണ്ടായിട്ടില്ല.

പഴയ നിയമം ദാനിയേല്‍ പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായത്തില്‍ ദാനിയേല്‍ പ്രവാചകനും ബുഖ്തുനസ്വ്ര്‍ (ബൂഖ്ദ്നേസര്‍) രാജാവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. രാജാവിന് ഒരു സ്വ പ്ന ദര്‍ശനമുണ്ടായി. അതിന്റെ വ്യാഖ്യാനം തേടി പരാജയപ്പെട്ട രാജാവ് കുപിതനായിരിക്കുന്ന സന്ദര്‍ഭത്തില്‍ ദാനിയേല്‍ പ്രവാചകന്‍ തനിക്കു ലഭിച്ച വെളിപാടിന്റെ അടിസ്ഥാനത്തില്‍ ആ സ്വപ്നം വിശദീകരിച്ചു കൊടുക്കുകയുണ്ടായി. 27 മുതല്‍ 45 കൂടിയ വചനങ്ങളില്‍ ഇതു കാ ണാം. അതിലെ 44ാം വചനം ഇങ്ങനെ വായിക്കാം:

“ഈ രാജാക്കന്‍മാരുടെ കാലത്ത് സ്വര്‍ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കും. ആ രാജത്വം വേറൊരു ശക്തിക്കും ഏല്‍പിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെ ഒക്കെയും തകര്‍ത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്‍ക്കുകയും ചെയ്യും”.

റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ടാവുന്ന ശക്തിക്ഷയവും  നബി(സ്വ)യുടെ ജനനവും പിന്നീട് റോമും പേര്‍ഷ്യയും ഇസ്ലാമിനു കീഴ്പെടുമെന്നതുമാണീ വചനത്തിന്റ പൊരുള്‍. ഈ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവം അല്ലാമാ ഇബ്നുല്‍ അസീര്‍(റ) തന്റെ അല്‍ കാമില്‍ ഫിത്താരീഖി എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തില്‍ വിവരിച്ചിട്ടുണ്ട്.

പുതിയ നിയമത്തില്‍

പുതിയ നിയമത്തിലും ഇത്തരം ധാരാളം പരാമര്‍ശങ്ങളുണ്ട്. പ്രത്യേകിച്ച് മുഹമ്മദ് നബി(സ്വ)യുടെ തൊട്ടു മുമ്പുള്ള പ്രവാചകരായ ഈസാ നബി(അ)ന്റെ പേരിലറിയപ്പെടുന്നതായതിനാല്‍ തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ അതില്‍ കാ ണാം. യോഹന്നാന്‍ സുവിശേഷത്തിലെ താഴെ പറയുന്ന വചനങ്ങള്‍  ഉദാഹരണത്തിനായി വായിക്കുക:

“എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്‍യ്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും”(യോഹ: 14/16).

“പിതാവിന്റെ അടുക്കല്‍ നിന്ന് നിങ്ങള്‍ക്ക് അയപ്പാനുള്ള കാര്‍യ്യസ്ഥനായി പിതാവിന്റെ അടുക്ക ല്‍ നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെകുറിച്ച് സാക്ഷ്യം പറയും” (യോഹ: 15:26).

“എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു: ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്‍യ്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അ വനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്ന് പാപത്തെകുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും”(യോഹ:16:7,8).

“ഇനിയും വളരെ നിങ്ങളോട് പറവാന്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളത് നിങ്ങ ള്‍ക്ക് അറിയിച്ചു തരികയും ചെയ്യും”(യോഹ: 16,12,13).

ഈ വചനങ്ങളിലെല്ലാം യേശുവിന്റെതായി വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൊരുള്‍ അന്ത്യപ്രവാചകനായ ഒരു ദൂതന്റെ നിയോഗം നിങ്ങള്‍ക്കുണ്ടാവുമെന്നാണ്. അതു ഗ്രഹിക്കുന്നതിന് കൂടുതല്‍ ആലോചനയൊന്നും വേണ്ടി വരുന്നില്ല. “ഫാര്‍ഖലീത്വ്” എന്നു ഗ്രീക്ക് ഭാഷയിലേക്ക് ഭാ ഷാന്തരം ചെയ്യപ്പെട്ട പദത്തിന്നാണിവിടെ ‘കാര്യസ്ഥന്‍’ എന്നര്‍ഥം നല്‍കിയിരിക്കുന്നത്. ഇവിടെ ഈസ(അ) പ്രയോഗിച്ച യഥാര്‍ഥ പദമെന്തായിരുന്നു എന്നതജ്ഞാതമാണ്. ഇവിടെ മൂലകൃതിയുടെ അവസ്ഥ തന്നെ ഫാര്‍ഖലീത്വിന്റെ മൂലപദത്തിനും വന്നിരിക്കുകയാണ്.ഫാര്‍ഖലീത്വ് എന്ന പദത്തിന് കാര്യസ്ഥന്‍ എന്ന മലയാള അര്‍ഥം കൃത്യമല്ല എന്നതുറപ്പാണ്. ഇവിടെ ‘കൂടുതല്‍ സ്തുതിക്കപ്പെടുന്നവന്‍’ എന്നാണിതിന്നര്‍ഥമെന്ന് ബലമായ അഭിപ്രായമുണ്ട്. അപ്പോള്‍ മൂല കൃതിയില്‍ ഈ പദം അഹ്മദ് എന്നു തന്നെയായിരിക്കാനാണു സാധ്യത.

ബര്‍ണബാസിന്റെ സുവിശേഷം

അഹ്മദ് എന്നോ മുഹമ്മദ് എന്നോ തന്നെയായിരുന്നു ഈസാ(അ) പറഞ്ഞത് എന്നതിന് ബര്‍ണബാസ് ബൈബിള്‍ 42 മുതല്‍ 44 വരെയുള്ള അദ്ധ്യായങ്ങളില്‍ നിന്നു വ്യക്തമാണ്:

“നിങ്ങള്‍ മിശിഹാ എന്ന് വിളിക്കുന്ന ദൈവദൂതന്റെ കാലുറയുടെ കെട്ടഴിക്കാനോ പാദരക്ഷയുടെ കൊളുത്തെടുക്കാനോ ഉള്ള യോഗ്യത എനിക്കില്ല. അദ്ദേഹത്തിനെ എന്നെക്കാള്‍ മുമ്പു തന്നെ സൃഷ്ടിച്ചിരുന്നു. അദ്ദേഹം എനിക്കു ശേഷം വരുന്നതുമാണ്. അദ്ദേഹം സത്യത്തിന്റെ വചനങ്ങള്‍ കൊണ്ടുവരും. അതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതക്ക് അന്ത്യമില്ല”(42ാം അ ദ്ധ്യായത്തില്‍ നിന്ന്).

“എന്തെന്നാല്‍ ദൈവം തീര്‍ച്ചയായും കുറ്റമറ്റവനും പരിപൂര്‍ണനുമായതിനാല്‍ സംതൃപ്തിയുടെ ആവശ്യമില്ല. കാരണം അവന്‍ സ്വയംസംതൃപ്തനാണല്ലൊ. അതു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇ ഷ്ടപ്പെട്ടത് കൊണ്ട്, എല്ലാത്തിനും മുമ്പെ തന്നെ അവന്‍ തന്റെ ദൂതന്റെ ആത്മാവിനെ സൃഷ് ടിച്ചു കഴിഞ്ഞിരുന്നു. അവനു വേണ്ടി (ദൂതനു വേണ്ടി) ബാക്കി സകലതിനെയും സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. തന്‍മൂലം എല്ലാ സൃഷ്ടികളും ദൈവത്തില്‍ നിന്നും സന്തോഷവും അനുഗ്രഹവും കണ്ടെത്തണം. അതില്‍ നിന്നും അവന്റെ ദൂതന്‍ തനിക്ക് വേണ്ടി, തന്റെ സേവകരായി ദൈവം അയച്ച ( നിയോഗിച്ച) എല്ലാ ജീവജാലങ്ങളില്‍ നിന്നും ആനന്ദം ഉള്‍ക്കൊള്ളണം”.

“സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുകയാണ,് ഓരോ പ്രവാചകനും ഓരോ ജനതക്കു വേണ്ടി മാത്രമായിട്ട് ദൈവ കാരുണ്യത്തിന്റെ ചിഹ്നവും പേറിയാണ് ആഗതനാകുന്നത്. അതിനാല്‍ അവരുടെ വാക്കുകള്‍ വ്യാപകമാവുന്നില്ല. പ്രത്യുത അവരെ ആര്‍ക്കുവേണ്ടി അയച്ചോ അവരുടെ ഇടയില്‍ ഒതുങ്ങി നില്‍ക്കുകയേ ഉള്ളു. എന്നാല്‍ ആ ദൈവദൂതന്‍ വരുമ്പോള്‍ ദൈവം തന്റെ കൈമുദ്ര തന്നെ നല്‍കിയമാതിരിയാണ് അദ്ദേഹം രക്ഷയും കാരുണ്യവും ലോകജനതക്കാകമാനമായി കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ അനുശാസനം എല്ലാജനതയും സ്വീകരിക്കും. അ ദ്ദേഹം ദൈവനിഷേധികളുടെ മേല്‍ അധികാരവും പേറിയാണ് വരുന്നത്. അദ്ദേഹം വിഗ്രഹാരാധന ഇല്ലാതാക്കും. അതുമൂലം സാത്താനെ അദ്ദേഹം വലയ്ക്കും. അങ്ങനെ തന്നെയാണ് എബ്രഹാമിനോട് ദൈവം പറഞ്ഞതും. അതായത് നോക്കൂ, നിന്റെ സന്തതിയില്‍ കൂടി ഞാന്‍ ഭൂമിയിലുള്ള എല്ലാ ഗോത്രങ്ങളെയും അനുഗ്രഹിക്കും. നീ വിഗ്രഹങ്ങളെ ഉടച്ച് കഷ്ണങ്ങളാക്കിയമാതിരി ഓ എബ്രഹാം, നിന്റെ സന്തതിയും അപ്രകാരം തന്നെ ചെയ്യുന്നതാണ്” (അദ്ധ്യായം 43 ല്‍ നിന്ന്).

“അതു കൊണ്ട് ഞാന്‍ നിങ്ങളോട് പറയുകയാണ്; ദൈവദൂതന്‍ ഒരു പ്രതാപവാന്‍ ആകുന്നു എന്ന്. അദ്ദേഹം ദൈവം സൃഷ്ടിച്ച എതാണ്ട് എല്ലാറ്റിനും സന്തോഷം നല്‍കുന്നു. കാരണം ജ്ഞാനത്തിന്റെയും സാരോപദേശത്തിന്റെയും ജീവസ്സാല്‍ അദ്ദേഹം അലങ്കരിക്കപ്പെട്ടിരിക്കുന്നു. അത്പോലെ തന്നെ വകതിരിവിന്റെയും ആധിപത്യത്തിന്റെയും ചൈതന്യം, ഭയത്തിന്റെയും സ്നേഹത്തിന്റെയും സമീപനം, ഔചിത്യത്തിന്റെയും പെരുമാറ്റത്തിന്റെയും ആദര്‍ശം അദ്ദേഹത്തിന്റെ അലങ്കാരമാണ്. കൂടാതെ ദാനധര്‍മ്മത്തിന്റെയും ദയയുടെയും നീതിയുടെയും ഭക്തിയുടെയും ശാന്തിയുടെയും ക്ഷമയുടെയും ചൈതന്യത്താല്‍ അദ്ദേഹം അലങ്കൃതനാണ്. ഇവയെ ല്ലാം ദൈവത്തില്‍ നിന്നു മറ്റു സൃഷ്ടികള്‍ക്കെല്ലാം കൂടി ദൈവം കൊടുത്തതിനേക്കാള്‍ മൂന്നിരട്ടിയായിട്ടാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. അദ്ദേഹം ഈ ഭൂമിയില്‍ വരുന്ന സമയം ഹാ! അനുഗ്രഹിക്കപ്പെട്ടതത്രെ. എന്നെ വിശ്വസിക്കൂ; മറ്റുള്ള ഓരോ പ്രവാചകനും അദ്ദേഹത്തെ കാ ണുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളത് പോലെ ഞാനും അദ്ദേഹത്തെ കാണുക യും ആദരിക്കുകയും ചെയ്തിട്ടുണ്ട്. അത് പോലെ അദ്ദേഹത്തിന്റെ ചൈതന്യത്തില്‍ നിന്നും ദൈവം മറ്റു പ്രവാചകന്‍മാര്‍ക്ക് പ്രവാചകത്വം നല്‍കുന്നതും ഞാന്‍ കാണുകയുണ്ടായി. അങ്ങനെ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ ആത്മാവ് സംതൃപ്തി കൊണ്ട് നിറഞ്ഞു പോയി. ഞാന്‍ അതിനാല്‍ ഇങ്ങനെ പറഞ്ഞുപോയ്, ഓ മുഹമ്മദ,്  ദൈവം താങ്കളുടെ കൂടെയാകട്ടെ. താങ്കളുടെ ചെരിപ്പിന്റെ വാര്‍ അഴിക്കാനുള്ള യോഗ്യനായിട്ടെങ്കിലും ദൈവം എന്നെ ആക്കട്ടെ”(44ാം അദ്ധ്യായത്തില്‍ നിന്ന്).

ഈ വചനങ്ങളില്‍ മുഹമ്മദ് നബി(സ്വ)യുടെ ദൌത്യത്തെയും അതിന്റെ സ്വഭാവത്തെയും  മഹത്വത്തെയും അവസ്ഥയെയും സ്വീകാര്യതയെയും വ്യക്തമായിത്തന്നെ പറയുന്നു. 44ാം അദ്ധ്യായത്തിലെ വചനത്തില്‍ പരാമര്‍ശിച്ച മുഹമ്മദ് എന്നതിന്റെ ഭാഷാന്തരമായിരിക്കണം ഫാര്‍ഖലീത്വ എന്നത്.

ചുരുക്കത്തില്‍ വേദഗ്രന്ഥങ്ങളുടെ നിലവിലുള്ള പതിപ്പുകളില്‍ തന്നെ മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗം, പ്രബോധനം, വിജയം, അനുയായികള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങളെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ഇതൊക്കെ നന്നായറിയാവുന്ന വേദപണ്ഢിതന്‍മാരും പുരോഹിതന്‍മാരുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍ പ്രവാചകത്വത്തിന്റെ പ്രമാണങ്ങള്‍ (ദലാഇലുന്നുബുവ്വ:) എന്ന പ്രവാചക ചരിത്ര ഗ്രന്ഥശാഖയില്‍ വളരെ വിശദമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ചിലതു വായിക്കുക:

കഅ്ബ്ബ്നു ലുഅയ്യ്

നബി(സ്വ) തങ്ങളുടെ 7ാമത്തെ പിതാമഹനാണ് കഅ്ബ്ബ്നു  ലുഅയ്യ്: നബി(സ്വ) തങ്ങളുടെ നിയോഗത്തിന് 560 വര്‍ഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. പരമ്പരാഗതമായി ഇബ്രാഹീമീ മില്ലത്തില്‍  ജീവിച്ചിരുന്ന അദ്ദേഹം പ്രഭാഷകനും പണ്ഢിതനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാനായി എല്ലാ വെള്ളിയാഴ്ചയും  ജനങ്ങള്‍  സമ്മേളിക്കാറുണ്ടായിരുന്നു. അദ്ദേഹമവരോട്  നടത്തിയിരുന്ന ഉപദേശത്തില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു:

“നിങ്ങളുടെ വിശുദ്ധഭൂമിയെ നിങ്ങള്‍ ആദരിക്കണം. അതിനെ നിങ്ങള്‍ ആശ്രയിക്കണം. അതില്‍ മഹത്തായ ചില വിവരങ്ങള്‍ വരാനിരിക്കുന്നുണ്ട്. അവിടെ മഹാനായ ഒരു പ്രവാചകന്‍ രംഗത്ത് വരും.അല്ലാഹുവാണെ, അന്ന് ഞാന്‍ കണ്ണും കാതും കൈയ്യും കാലും ഉള്ളവനായി ഉണ്ടെങ്കില്‍ ഒട്ടകത്തെപ്പോലെ തല ഉയര്‍ത്തിയും കൂറ്റനെപ്പോലെ അതിവേഗത്തിലും അദ്ദേഹത്തെ അനുഗമിക്കും”(അഅ്ലാമുന്നുബുവ്വ: അല്‍ വഫാ).

തുബ്ബഅ്ബ്നു ഹസ്സാന്‍

യമനിലെ ഹിംയറൈറ്റ് രാജാക്കന്‍മാരില്‍പ്പെട്ട തുബ്ബഅ്ബ്നു ഹസ്സാന്‍, യസ്രിബി(മദീനയി)ലെ ജൂതന്‍മാര്‍ക്കെതിരെ ഒരു പടപ്പുറപ്പാട് നടത്തുകയുണ്ടായി. തദ്ദേശീയരായ അറബികളെ ജൂതന്‍ മാര്‍ ശല്യപ്പെടുത്തിയതിനാലായിരുന്നു ഇത്.  ഉഹ്ദ് പര്‍വ്വതത്തിനടുത്തു വച്ച് 350 ജൂതന്‍മാരെ അദ്ദേഹത്തിന്റ സൈന്യം വക വരുത്തി.  നശീകരണ നടപടികളുമായി മുന്നേറിയ ആ സൈന്യം യസ്രിബിനെ പൂര്‍ണമായും നശിപ്പിക്കാന്‍ മാത്രം രൌദ്രഭാവം സ്വീകരിച്ചപ്പോള്‍ ശാമൂല്‍ എന്നു പേരായ ഒരു ജുത പണ്ഢിതന്‍ തുബ്ബഇനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു:

“രാജാവേ, ഈ പ്രദേശം ഇസ്മാഈല്‍ സന്തതികളില്‍ ജാതനാവുന്ന പ്രവാചകന്റെ പലായന ഭൂമിയാണ്. അദ്ദേഹത്തിന്റെ ജനനം മക്കയിലായിരിക്കും. നാമം അഹ്മദ് എന്നായിരിക്കും. ഇത് ആ പ്രവാചകന്റെ പലായന ശേഷമുള്ള ഭവനമാണ്. അങ്ങു താമസിക്കുന്നിടം ആ പ്രവാചകാനുയായികളും ശത്രുക്കളുമായ  ധാരാളം ആളുകള്‍ മരിച്ചു വീഴുന്ന സ്ഥലമാണ്”.

ഇത് കേട്ട തുബ്ബഅ് ആകാംക്ഷയോടെ ചോദിച്ചു:

ആ പ്രവാചകനോട് ആരാണ് യുദ്ധം ചെയ്യുക?

ആ കാലത്തെ ജനങ്ങള്‍ തന്നെ.  പുരോഹിതന്‍ മറുപടി പറഞ്ഞു. വീണ്ടും ചോദ്യം:

ആ പ്രവാചകന്‍ എവിടെയാണ് മറവ് ചെയ്യപ്പെടുക?

ഇവിടെ തന്നെ. പണ്ഢിതന്‍ പ്രതിവചിച്ചു.

യുദ്ധത്തില്‍ ആരാണ് ജയിക്കുക?  വീണ്ടൂം ചോദ്യം.

രണ്ടു വിഭാഗങ്ങളും ജയിക്കും, പക്ഷേ, അന്തിമവിജയം ആ പ്രവാചകനു തന്നെയായിരിക്കും. അങ്ങനെ ആരാലും ജയിച്ചടക്കാനാവാത്ത വിധം ആ പ്രവാചകന്‍ അജയ്യനായിത്തീരും.

ഇതെല്ലാം കേട്ട തുബ്ബഅ് ആ പ്രവാചകന്റെ വിശേഷണങ്ങളാരായുകയും പുരോഹിതന്‍ അതെ ല്ലാം വിശദീകരിക്കുകയുമുണ്ടായി. രാജാവിനോടൊപ്പമുണ്ടായിരുന്നവരും ഇതിനെല്ലാം ദൃക്സാ ക്ഷികളായിരുന്നു. അവസാനം പണ്ഢിതന്‍ തുബ്ബഇനോട്, തങ്ങളെ യസ്രിബില്‍ തന്നെ തങ്ങാ ന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു.

ഞങ്ങള്‍ ഇവിടെ തന്നെ കഴിയുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കും ആ പ്രവാചകനെ കണ്ടുമുട്ടാനായെങ്കില്‍ എന്ന്  വിചാരിക്കുന്നു.

രാജാവ് അവരുടെ ആഗ്രഹം അനുവദിക്കുകയും ആവശ്യമായ സമ്പത്തും പരിചാരികമാരെയും നല്‍കുകയും ചെയ്തു. പ്രവാചകന്‍ നിയോഗിതനാവുമ്പോള്‍ താമസിക്കാനായി ഒരു വീടും തയ്യാറാക്കി. നബി(സ്വ) തങ്ങള്‍ക്ക് നല്‍കാനായി ഒരു എഴുത്തും രാജാവ് അദ്ദേഹത്തെ ഏല്‍പി ച്ചു.

രാജാവ് നിര്‍മ്മിച്ച വീടും അദ്ദേഹം നല്‍കിയ എഴുത്തും ആ പണ്ഢിതന്‍ സൂക്ഷിച്ചുവച്ചു. അദ്ദേഹത്തിന്റെ സന്താന പരമ്പരകളിലൂടെ കൈമാറി ആ എഴുത്ത് അവസാനം  നബി(സ്വ) തങ്ങള്‍ക്ക് നല്‍കാനായി ഒരാള്‍ മക്കയിലെത്തി. എഴുത്തുമായി വന്ന ആളുടെപേരു വിളിച്ചുകൊണ്ടു നബി(സ്വ) എഴുത്തിനെകുറിച്ച്  ചോദിച്ചപ്പോള്‍ അദ്ദേഹം അല്‍ഭുതപ്പെട്ടുപോയി. അതദ്ദേഹം പ്ര കടിപ്പിക്കുകയും ചെയ്തു. നബി(സ്വ) എഴുത്തു വാങ്ങി വായിച്ച് തുബ്ബഇന് സ്വാഗതം ഓതി. എഴുത്തില്‍ “ഞാന്‍ നബി(സ്വ)യെ അംഗീകരിച്ചിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു എന്നാണുണ്ടായിരുന്നത്. അദ്ദേഹം നബി(സ്വ)ക്കായി പണികഴിപ്പിച്ച വീട് അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) വിന്റെ കൈവശമായിരുന്നു. ഹിജ്റക്കു ശേഷം മദീനയിലെത്തിയ നബി(സ്വ) അവിടെ താമസിക്കുകയുണ്ടായി.

ഇബ്രാഹീമീ മില്ലത്തില്‍ ജീവിച്ചവരും വേദങ്ങളും പ്രവാചകന്‍മാരുടെ  പാഠങ്ങളും  അംഗീകരിച്ചവരുമായ ആളുകളില്‍ നബി(സ്വ)യുടെ നിയോഗ കാലഘട്ടവുമായി സന്ധിക്കാന്‍ സാധിച്ചവരില്‍ പലരും വിശ്വസിക്കുകയും ചിലര്‍ നിഷേധികളാവുകയുമുണ്ടായി.

ഇന്ത്യന്‍ വേദങ്ങള്‍

ഇന്ത്യന്‍ വേദങ്ങളില്‍ വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ നബി(സ്വ)യുടെ ജീവിതവും ചരിത്രവുമായി പൊരുത്തപ്പെടുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഭവിഷ്യല്‍ പുരാണം, അഥര്‍വ്വവേദം, രാമസംക്രമ് എന്നിവയിലെല്ലാം കാണാന്‍ സാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി(സ്വ) തങ്ങളിലല്ലാതെ മറ്റൊരാളിലും ഒത്തുവരുന്നതായി  ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

ഭവിഷ്യല്‍ പൂരാണത്തില്‍ വ്യാസമുനിയുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: (സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുരാണമെന്ന നിലയിലാണതിന് ഭവിഷ്യല്‍ പുരാണം എന്ന പേര് സിദ്ധിച്ചത്).

പ്രതിസര്‍ഗ്ഗപര്‍വ്വം 3ല്‍ നിന്ന്:

ഏതസ്മിന്നന്തരേ മ്ളേഛ

ആചാര്യേണ സമന്വിതം

മഹാമദ ഇതിഖ്യാത

ശിഷ്യ ശാഖ സമന്വിതം

(അപ്പോള്‍ അന്യദേശക്കാരനായ ഒരു ആചാര്യന്‍ തന്റെ ശിഷ്യഗണങ്ങളോടൊന്നിച്ച് പ്രത്യക്ഷപ്പെടും. അദ്ദേഹത്തിന്റെ നാമം മഹാമദ -മുഹമ്മദ്- എന്നായിരിക്കും.) ധര്‍മ്മം ക്ഷയിക്കുമ്പോള്‍ നിയുക്തരാവുന്ന 10 അവതാരങ്ങള്‍ രംഗത്തെത്തുമെന്ന് ഇന്ത്യന്‍ ധര്‍മ്മപാഠങ്ങളില്‍ കാണാം. ഇക്കൂട്ടത്തില്‍ അവസാനത്തെ അവതാരത്തെകുറിച്ചാണ് വ്യാസമുനി ഈ ദീര്‍ഘദര്‍ശനം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് നബി(സ്വ)യുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന വിവരണം ശ്രദ്ധിക്കുക: അപ്പോള്‍ അദ്ദേഹത്തെ സമീപിച്ച് ആദരപുരസ്സരം ഒരു രാജാവ് ഇങ്ങനെ പറയും.

നമസ്തേ ഗിരിജാനാഥാ,

മരുസ്ഥല നിവാസിനം

ത്രിപുരാ സുരനാശയ

ബഹുമായാ പ്രവര്‍ത്തിനം

മ്ളേഛെ ഗുപ്തായ ശുദ്ധായ

സച്ചിദാനന്ദ സ്വരൂപിണെ

ത്വാമാംഹി കിങ്കരം

വിദ്ധിശരാര്‍ത്ഥമപാഗതം.

“അല്ലയോ മാനവരാശിയുടെ അഭിമാനമേ, മരുഭൂ നിവാസീ, ഞാനങ്ങയെ വന്ദിക്കുന്നു. അങ്ങ് പിശാചിനെ നശിപ്പിക്കുന്നതിനായി വലിയ ശക്തി സംഭരിച്ചിരിക്കുന്നു. മ്ളേഛന്‍മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദ സ്വരുപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാകുന്നു. അങ്ങയുടെ പാദങ്ങളില്‍ വീണ ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിച്ചാലും”.

മുഹമ്മദ് നബിയുടെ(സ്വ)യുടെ പേരിന് സമാനമായ പദമാണ് അവതാരത്തിന്റെ പേരായി ഈ ശ്ളോകത്തില്‍ പറഞ്ഞിരിക്കുന്നത്. മരുഭൂനിവാസിയാണെന്നതും ശത്രുക്കളില്‍ നിന്നു സുരക്ഷിത ത്വം നല്‍കപ്പെട്ടിരിക്കുന്നു എന്നതും നബി(സ്വ)യില്‍ യോജിച്ചു വരുന്നുണ്ട്. തുടര്‍ന്ന് അനുയാ യികളുടെ  വിശേഷണങ്ങളും വിവരിക്കുന്നു:

ലിംഗഛേദി ശിഖാഹീന

ശ്മശ്രുധാരി സദൂഷക

ഉച്ചാലപീസര്‍വ്വഭക്ഷി

ഭവിഷ്യതിജനമോം

വിനകൌശലം ചവശവസ്തൊ

ഷാം ഭക്ഷയാമതാമാം

മുസലൈനൈവസംസ്കാര

കുശൈരിഭവ വിഷ്യതി

നസ്മാന്‍ മുസലവന്തോഹി

ജാതയോ ധര്‍മ്മദൂഷക

ഇതി പൈശാച ധര്‍മ്മശ്ച

ഭവിഷ്യതിമയാകൃത:

“ചേലാകര്‍മ്മം ചെയ്യുന്നവര്‍, കുടുമ വെക്കാത്തവര്‍, താടി വളര്‍ത്തുന്നവര്‍, വിപ്ളവകാരികള്‍, പ്രാര്‍ഥനക്കായി ഉറക്കെ വിളിക്കുന്നവര്‍, പന്നിയല്ലാത്ത മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍, മുസലൈ(മുസ്ലിം) എന്നറിയപ്പെടുന്നവര്‍ എന്നീ വിശേഷണങ്ങള്‍ക്കുടമകളായിരിക്കും ആ അവതാരത്തിന്റെ അനുയായികള്‍”. ഇതെല്ലാം കൃത്യമായി യോജിച്ചുവരുന്നത് മുഹമ്മദ് നബി (സ്വ)യുടെ അനു യായികളില്‍ മാത്രമാണ് .

വേദവ്യാസന്‍ കല്‍കി അവതാരത്തെകുറിച്ച് നടത്തുന്ന പരാമര്‍ശത്തില്‍ കല്‍കിയുടെ പിതാ വിന്റെ പേര് വിഷ്ണുഭക്തന്‍ എന്നും മാതാവിന്റെ പേര് സൌമ്യവതി എന്നും ആയിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ജനനത്തിനു മുമ്പ് പിതാവ് മരണപ്പെടും. ജനനശേഷം വൈകാതെ മാതാവും മരണപ്പെടും. സ്വദേശത്ത് നിന്ന് ഉത്തരദിക്കിലേക്ക് പലായനം ചെയ്യും. കുറച്ചു കഴിഞ്ഞ് അതേ പട്ടണത്തിലേക്കു തിരിച്ചുവന്ന് നാട് കീഴടക്കും എന്നും പ്രവചിച്ചിട്ടുണ്ട്.

ഇതില്‍ ‘വിഷ്ണു ഭക്തന്‍’ എന്ന നാമം ദൈവദാസന്‍ എന്ന അര്‍ഥമുള്ള അബ്ദുല്ല എന്ന പേരിനോട്  യോജിക്കുന്നു. സൌമ്യവതി-ശാന്ത എന്ന് ആമിന എന്ന പദത്തിനും അര്‍ഥം കല്‍ പ്പിക്കാവുന്നതാണ്. മാതാപിതാക്കളുടെ മരണം അപ്രകാരം തന്നെ  നടന്നിട്ടുണ്ട്. മദീനയിലേക്ക് പലായനം നടത്തുകയും പിന്നീട് മക്ക കീഴടക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവചനപ്പൊരുത്തം കേവലം യാദൃച്ഛികമാണെന്നു പറയേണ്ടതില്ല. അതിപുരാതനമായ അറിവിന്റെയും ധാരണയു ടെയും കൊള്ളക്കൊടുക്കലിലൂടെ വന്നതാവാനാണു സാധ്യത. ഇപ്പറഞ്ഞതിനര്‍ഥം മുഹമ്മദ് ന ബി(സ്വ) തങ്ങള്‍ കല്‍കി അവതാരമാണെന്നല്ല.  ഒരു പരിഷ്കര്‍ത്താവിനെയും വിമോചകനെ യും കുറിച്ചുള്ള പ്രതീക്ഷ ഇന്ത്യന്‍ സമൂഹത്തിലും നിലനിന്നിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി.

രാമസംക്രമില്‍

രാമസംക്രമ് പന്ത്രണ്ടാം സ്കന്ധം 6ാം കാണ്ഡത്തില്‍ വന്ന പ്രവചനം ഇങ്ങനെ ഭാഷാന്തരപ്പെ ടുത്താം: “അറേബ്യയിലെ രാജാവ് ശുക്രനക്ഷത്രം പോലെ ശുദ്ധനായിരിക്കും. ആ ഭൂമി അനു ഗൃഹീതവുമായിരിക്കും. ഓ ഗുരുജി, കേള്‍ക്കുക; അദ്ദേഹത്തില്‍ നിന്ന് അസംഭവ്യമായ കാര്യ ങ്ങള്‍ പ്രത്യക്ഷപ്പെടും. അദ്ദേഹം ഈശ്വരന്റെ മുനിയായി എഴുന്നേല്‍പിക്കപ്പെടും. വിക്രമവര്‍ഷം രണ്ടാം ശതകത്തില്‍ അദ്ദേഹം അന്ധകാരത്തില്‍ ചിത്രപതംഗത്തെപോലെ ഭൂജാതനാവും. പരി സരപ്രദേശത്ത് എന്നല്ല ലോകം മുഴുക്കെ തന്നെ ധര്‍മ്മസ്നേഹാദികള്‍ കൊണ്ടും ഭീതിയുണ്ടാ ക്കിക്കൊണ്ടും സകലര്‍ക്കും തന്റെ മതം ഗ്രഹിപ്പിക്കും. അദ്ദേഹത്തിന് സേവനം ചെയ്യുന്ന സത്യ വാന്‍മാരും ബുദ്ധിമാന്‍മാരുമായ നാല് യതിവര്യന്‍മാരുണ്ടാവും”.

പരിശുദ്ധനായി അല്ലാഹുവിനാല്‍ നിയോഗിതനായ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) ധാരാളം അമാനുഷിക കൃത്യങ്ങള്‍ ആവശ്യാനുസരണം കാണിച്ചിട്ടുണ്ടെന്നത് നമുക്കറിയാവുന്നതാണ്. വിക്രമവര്‍ഷം രണ്ടാം ശതകം എന്നത് ആറാം നൂറ്റാണ്ടില്‍ ജാതനായ നബി(സ്വ)യില്‍ യോജിച്ചു വരുന്നു. വിക്രമാദിത്യന്റെ ഭരണകാലമാണിതുകൊണ്ടുദ്ദേശ്യം. ഇത് ക്രിസ്തുവര്‍ഷം 380 മുതല്‍ 413 വരെയായിരുന്നു. 380 മുതല്‍ 580 വരെയുള്ള രണ്ട് ശതകത്തിനിടയിലാണു നബി(സ്വ) പി റന്ന 571. സച്ചരിതരായ നാല് ഖലീഫമാര്‍ നബി(സ്വ) തങ്ങള്‍ക്കുണ്ടായിരുന്നു. ലോകമാസകലം ഇസ്ലാമിന്റെ പ്രശസ്തി എത്തിയിട്ടുമുണ്ട്. ധര്‍മ്മോപദേശങ്ങള്‍ ശ്രവിച്ചും സ്നേഹവാത്സല്യ ങ്ങള്‍ ഏറ്റുവാങ്ങിയും സത്യമതം പുല്‍കിയവരുമുണ്ട്. അനിവാര്യ ഘട്ടത്തില്‍ ധര്‍മ്മയുദ്ധം നട ത്തിയിട്ടുമുണ്ട്. നബി(സ്വ)യുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഇത് സൂചിപ്പിക്കുന്നുണ്ടെ ന്നത് വളരെ വ്യക്തമാണ്.

അഥര്‍വ്വവേദം

അഥര്‍വ്വവേദത്തിലെ കുണ്ഡവസൂക്തത്തില്‍  ഇങ്ങനെ കാണാവുന്നതാണ്:(കുണ്ഡവം എന്ന പദം മക്ക എന്ന പദത്തിനോട് അര്‍ഥസാദൃ ശ്യമുള്ളതാണ്).

ഇദം ജനാ ഉപശ്രുത

നരാംശം സസ്ത്രവിഷ്യതെ

ഷഷ്ടിം സഹസ്രാനവതിം

ചകൌെരവ അരൂശമേ ഷുദഹ്മഹെ

ഉഷ്ട്രായസ്യം പ്രവാഹിണൊ

വധൂമന്തോഹിര്‍ദശ

വത്മാരഥസ്യനി

ജിഹിഷതെ ദിവ

ഈഷമാണ ഉപസ്മൃത

ഏവന്ത്റ്ഷയെ മാമഹെ

ശതം നിഷ്കാന്ദ ശസ്രജ

ശ്രീണി ശതാന്യവതാം

സഹസ്റാദശ ഗോനാം.

“അല്ലയോ ജനങ്ങളേ, ശ്രദ്ധയോടെ ഇതു കേള്‍ക്കുക, സ്തുത്യര്‍ഹനായവന്‍ ജനങ്ങള്‍ക്കിട യില്‍ വരും. അറുപതിനായിരത്തിത്തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്നു നാം അവനെ സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം 20 ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗലോകം വരെ എത്തി അതിനെ വാഴ്ത്തും. മാമഋഷിക്ക് 100 സ്വര്‍ണ നാണ യങ്ങളും 10 ചതുരംഗങ്ങളും 300 അറബിക്കുതിരകളും 10000 പശുക്കളും നല്‍കപ്പെടും”.

ഈ സൂക്തത്തിലെ ‘സ്തുത്യര്‍ഹനായവന്‍’ എന്നത്  മുഹമ്മദ് എന്ന പദത്തിനോട് അര്‍ഥ സാ മ്യമുള്ളതാണ്. ശത്രുക്കളുടെ എണ്ണവും അവര്‍ക്കിടയിലെ വിജയവും ശത്രുക്കളുടെ ആധിക്യ ത്തിലും വിജയമുണ്ടാവുമെന്നായിരിക്കാം സൂചിപ്പിക്കുന്നത്. വാഹനം ഒട്ടകമാവുക എന്നത് നബി(സ്വ)യില്‍ അന്വര്‍ഥമാണ്. കാരണം ഇന്ത്യന്‍ രാജാക്കന്‍മാര്‍ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണര്‍ ഒട്ടകപ്പുറത്ത് യാത്രചെയ്യുന്നത് വിലക്കപ്പെട്ടതാണ ്താനും. വധൂ മന്തോഹിര്‍ദശ എന്ന വാചകം ഇതില്‍ സൂചിപ്പിക്കപ്പെടുന്ന ഋഷി ബഹുഭാര്യനായിരിക്കുമെന്നതിലേക്കുള്ള സൂചനയാണ്. ഇതെല്ലാം നബി(സ്വ)യില്‍ ഒത്തുവരുന്ന വിശേഷണങ്ങളാണ്. മാമഋഷി എന്ന ഒരു ഋഷി ഇന്ത്യാചരിത്രത്തിലറിയപ്പെട്ടിട്ടില്ല. അത് മുഹമ്മദ് ഋഷി എന്നത് ലോപിച്ചതാവാനാണ് സാധ്യത. ചരിത്രഗവേഷകര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മൂലകൃതിയില്‍ മുഹമ്മദ് ഋഷി എന്ന് ത ന്നെയാണ് ഉണ്ടായിരുന്നതെന്ന് അവര്‍ സമര്‍ഥിക്കുന്നുമുണ്ട്.

അല്ലോപനിഷത്ത്

അല്ലോപനിഷത്തിന്റെ ഉള്ളടക്കം തന്നെ അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കു റിച്ചുള്ള വിവരണമാണ്. ഉപനിഷത്തുകള്‍ വേദഭാഗമാണെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട താണ്. അല്ലോപനിഷത്ത് വൈദിക സാഹിത്യശാഖയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ളതു മാണ്. മുഹമ്മദ് നബി(സ്വ)യെ  ഇതരവേദങ്ങളിലെന്നപോലെ  മഹാമദ് എന്നാണ് അല്ലോപനിഷ ത്തിലും പരാമര്‍ശിക്കുന്നത്. അല്ലോപനിഷത്ത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് എഴുത പ്പെട്ടതാണെന്നു വന്നാലും വേദാന്തങ്ങളായ ഉപനിഷത്തുകളുടെ കൂട്ടത്തില്‍ പരിഗണിക്കപ്പെടു ന്നുണ്ട്. അതിനാല്‍ തന്നെ വേദസംബന്ധമായ പഠനങ്ങളിലും വേദപഠന സഹായ ഗ്രന്ഥങ്ങളി ലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ശ്രീ ബുദ്ധോപദേശം

ദഗോസ്പല്‍ ഓഫ് ബുദ്ധ എന്ന ഗ്രന്ഥത്തിലുദ്ധരിക്കപ്പെട്ട ഒരു സംഭാഷണം ഇങ്ങനെ ഭാഷാന്തരം നടത്താം: “ആനന്ദന്‍ അനുഗൃഹീതനായവനോട് (ബുദ്ധനോട്) ചോദിച്ചു: നിങ്ങള്‍ പോയാല്‍ ആരാണ് ഞങ്ങളെ പഠിപ്പിക്കുക? അതിന് ബുദ്ധന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: ഞാന്‍ ലോകത്തവതരിച്ച ബുദ്ധന്‍മാരില്‍ ആദ്യത്തെവനോ അവസാനത്തവനോ അല്ല: പാപമുക്തനും വലിയ ജ്ഞാനിയും ബുദ്ധിമാനുമായ ഒരു ബുദ്ധന്‍ നിശ്ചിത സമയത്ത് വരും. പ്രപഞ്ച ത്തെ അറിയുന്ന നിരുപമനായ ജനനേതാവും മനുഷ്യരുടെയും മാലാഖമാരുടെയും യജമാന നുമായിരിക്കും അദ്ദേഹം. ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്ന സനാതനത്വം പോലെ പുരോഗതി യും അന്ത്യവും പ്രതാപമുവുള്ള മതമായിരിക്കും അദ്ദേഹം പ്രബോധനം ചെയ്യുക. ഞാനുല്‍ ബോധിപ്പിക്കുന്നത് പോലുള്ള പൂര്‍ണവും പരിശുദ്ധവുമായ ഒരു മതജീവിതം അദ്ദേഹം പഠിപ്പി ക്കും. എനിക്ക് നൂറുക്കണക്കിന് അനുയായികള്‍ മാത്രമുള്ളപ്പോള്‍ അദ്ദേഹത്തിന് ആയിരക്ക ണക്കിന് അനുയായി കളുണ്ടാവും. ആനന്ദന്‍ ചോദിച്ചു: ഞങ്ങളെങ്ങനെ അദ്ദേഹത്തെ തിരിച്ചറിയും?

അനുഗൃഹീതനായവന്‍ മറുപടി പറഞ്ഞു.

“അദ്ദേഹം മെതയ്യ എന്നറിയപ്പെടും”.

മെതയ്യ എന്ന പദത്തിന് പാലി ഭാഷയില്‍ കരുണ എന്നാണര്‍ഥം. നബി(സ്വ)യെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ കരുണ എന്നു പ്രയോഗിച്ചത് കാണാം. ശ്രീബുദ്ധനു ശേഷം നാളിതു വരെ  നബി(സ്വ) അല്ലാതെ ഈ വിശേഷണങ്ങളൊത്ത മറ്റൊരാള്‍ വന്നതായി അറിവില്ല. ഇതില്‍ പലതും നബി(സ്വ)യില്‍ യോജിച്ചു വരുന്നുണ്ട്.

കാത്തിരിപ്പും കണ്ടെത്തലും

പൂവവേദങ്ങളിലെല്ലാം അന്ത്യപ്രവാചകരായ മുഹമ്മദ് (സ്വ)യെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടാ യിരുന്നു എന്നു വ്യക്തമാണ്. അതിനാല്‍ തന്നെ  വളരെ താല്‍പര്യപൂര്‍വ്വം  നബി(സ്വ)യുടെ നി യോഗത്തെ കാത്തിരുന്നവര്‍ പൂര്‍വ സമുദായങ്ങളിലുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും നബി (സ്വ)യുടെ നിയോഗ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യമുണ്ടായി. അവര്‍ നബി(സ്വ)യുടെ നി യോഗത്തെ ആകാംക്ഷാപൂര്‍വം കാത്തിരിന്നു നിരീക്ഷണം നടത്തി സത്യ മതത്തില്‍ പ്രവേശി ച്ചു. വേറെ ചിലര്‍ നിരീക്ഷണവും സ്ഥിരീകരണവും നടത്തി ഖലീഫമാരുടെ കാലത്താണു സ ത്യമതം സ്വീകരിച്ചത്. പലരും ഈ അന്വേഷണവഴിയില്‍ ത്യാഗപൂര്‍ണമായ പരീക്ഷണങ്ങളെ അതിജയിക്കുകയുണ്ടായി. കുടുംബവും നാടും വീടും വിട്ട് നടത്തിയ അന്വേഷണം വിജയ ത്തിലെത്തിച്ചവരെയും അതിനു മുമ്പെ പിരിഞ്ഞു പോയവരെയും ചരിത്രം നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. അവരില്‍ ചിലരെ അറിയുക.

ഇബ്നുല്‍ഹയ്യിബാന്‍

ശാമില്‍നിന്നു മദീനയില്‍വന്ന് നബി(സ്വ)യെ കാത്തിരുന്ന ത്യാഗിവര്യനാണ് ജൂതപുരോഹിത നായ ഇബ്നുല്‍ഹയ്യിബാന്‍. പക്ഷേ, നബി(സ്വ)യുടെ  നിയോഗം കാണാനദ്ദേഹത്തിന് ഭാഗ്യമു ണ്ടായില്ല. അന്ത്യപ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ച അദ്ദേഹം ധാരാളം സൂചന കളും ശുഭവാര്‍ത്തകളും പരാമര്‍ശങ്ങളും തൌറാത്തില്‍ കണ്ടെത്തി. അതടിസ്ഥാനത്തില്‍  പ്രവാ ചക ജീവിതത്തിലെ രംഗങ്ങളും വിശേഷണങ്ങളും പല സംഭവങ്ങളും കൃത്യമായി അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ആ നിയോഗത്തിന്റെ കാലമിതാണെന്നും ഹിജാസില്‍ പരിശുദ്ധ ഭൂമിയിലാണ് പിറവികൊള്ളുകയെന്നും ഹര്‍റകള്‍ക്കിടയിലുള്ള സ്ഥലത്ത്  പലായനം ചെയ്തെത്തുമെന്നും മനസ്സിലാക്കി യ തിനാല്‍, ശാമില്‍ നിന്നാല്‍ ആ പൂമുഖദര്‍ശനം സാധിക്കില്ലെന്നു ബോധ്യമായ അദ്ദേഹം തന്റെ വാര്‍ദ്ധക്യവും സഹജമായ ശാരീരികാസ്വാസ്ഥ്യങ്ങളും അവഗണിച്ച് ഹിജാസിലേക്കു പുറപ്പെടാ നുറച്ചു.

ഡമസ്കസിലെ സര്‍വസ്വീകാര്യനും ആദരണീയനുമായ പണ്ഢിതപ്രമുഖനായിരുന്നു അദ്ദേഹം. ഹിജാസിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണെന്നറിഞ്ഞ അദ്ദേഹത്തെ  യാത്രയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഡമസ്കസുകാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി നോക്കി. അവര്‍ സ്വന്തം നാ ടിന്റെ ഗുണഗണങ്ങളും ഹിജാസിലെ മണ്ണിന്റെ ഊഷരതയും അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു.  സമൃദ്ധമായ ജലവും ചെടികളുമുള്ള  ഈ മണ്ണ് ഒഴിവാക്കി പട്ടിണിയുടെയും ദാരിദ്യ്രത്തിന്റെ യും നാട്ടിലേക്കുള്ള യാത്ര അങ്ങയെപ്പോലുള്ള ഒരാള്‍ക്ക് കരണീയമല്ല എന്നുവരെ അവര്‍ പറ ഞ്ഞുനോക്കി. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതും ലക്ഷ്യാധിഷ്ഠിതവുമായിരുന്നു. അതുകൊണ്ടു തന്നെ പുനര്‍വിചിന്തനത്തിന്റെ പ്രശ്നം തന്നെയുദിച്ചില്ല

അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: എന്റെ നാട്ടുകാരേ, നിങ്ങളും ഞാനും വെവ്വേറെ വഴിക്കാ ണു ചിന്തിക്കുന്നത്. സത്യത്തിനായുള്ള ആര്‍ത്തിപൂണ്ട ഈ തീരുമാനത്തില്‍ നിന്ന് എന്നെ പി ന്തിരിപ്പിക്കാന്‍ വിശപ്പിനും ദാഹത്തിനും ദുരിതത്തിനും ആയാസത്തിനും ഏകാന്തതക്കുമൊ ന്നും സാധിക്കില്ല.

അങ്ങനെ ഇബ്നുല്‍ ഹയ്യിബാന്‍ പിറന്ന മണ്ണിനോട് യാത്ര ചൊല്ലി. സത്യം തേടിയുള്ള ഒരു തീര്‍ ഥയാത്ര. മദീനയിലുണ്ടായിരുന്ന ജൂതകൂടുംബമായ ബനൂഖുറൈളക്കാര്‍ ശാമില്‍ നിന്നു വന്ന ഈ പുണ്യപുരുഷനെ  ആദരപൂര്‍വം സ്വീകരിച്ചു. തങ്ങളുടെ മതകാര്യങ്ങളിലെ അവലംബവും ആശ്രയവുമായി അദ്ദേഹത്തെ അവര്‍ കണക്കാക്കി.

യസ്രിബിലെത്തിയ ശേഷവും അദ്ദേഹത്തിന്റെ അന്വേഷണ ത്വര അവസാനിച്ചില്ല. താന്‍ എത്തി പ്പെട്ടിരിക്കുന്നത് യഥാര്‍ഥ സ്ഥാനത്താണോ, അതോ തനിക്ക് തെറ്റു പറ്റിയോ? ഉറപ്പ് വരുത്താ നായി പുറത്തിറങ്ങി സഞ്ചരിച്ച് തന്റെ അറിവും ആ മണ്ണിലെ യാഥാഥ്യങ്ങളും തമ്മില്‍ സമരസ പ്പെടുന്നുണ്ടോ എന്നദ്ദേഹം നിരീക്ഷിച്ചു കൊണ്ടിരുന്നു. പുരോഹിതന്‍മാരുമായി കാണുമ്പോ ഴൊക്കെ  ചര്‍ച്ച ചെയ്തു യഥാര്‍ഥ സ്ഥാനത്താണ് താനെത്തിയതെന്നുറപ്പു വരുത്തി.

അദ്ദേഹത്തിന്റെ അനുകരണീയവും മാതൃകായോഗ്യവുമായ ജീവിതവും. ആത്മീയമായ  കൃത്യ നിഷ്ഠയും ജീവിത ശൈലിയും മദീനയില്‍ പ്രചാരവും അംഗീകാരവും നേടി. ഇത് തദ്ദേശീയ രായ ചില ജൂത പുരോഹിതന്‍മാര്‍ക്ക് അദ്ദേഹത്തോട് അസൂയ തോന്നാന്‍ കാരണമായി. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ അവസരം പാര്‍ത്തിരുന്ന പുരോഹിതര്‍ക്ക് യസ്രിബിലനുഭവപ്പെട്ട  ശക്തമായ വരള്‍ച്ച അനുകൂലമായിത്തോന്നി. അവരില്‍ സുബൈറുബ്നു ബാത്വാ എന്ന പുരോ ഹിതന്‍ ഇബ്നുല്‍ ഹയ്യിബാന്റെ നേതൃത്തില്‍ മഴതേടല്‍ പ്രാര്‍ഥനക്ക് രംഗമൊരുക്കി. മഴ ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ അപഹസിക്കാമല്ലോ എന്നായിരുന്നു വിചാരം. ഇബ്നുല്‍ ഹയ്യിബാന്റെ നേതൃത്വത്തില്‍ മഴക്കായി പ്രാര്‍ഥന നടന്നു. നന്നായി മഴ പെയ്തു. യസ്രിബുകാര്‍ക്ക് സന്തോ ഷമായി. അസൂയക്കാരുടെ തന്ത്രം വിഫലമായി. തങ്ങളുടെ ആത്മീയനേതാവിനോട് അവര്‍ക്കു ണ്ടായിരുന്ന സ്നേഹാദരങ്ങള്‍ വര്‍ദ്ധിച്ചു.  അദ്ദേഹം കൂടുതല്‍ സ്വീകാര്യനായിത്തീര്‍ന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. കാരണം പ്രായം 80 കവി ഞ്ഞു. താന്‍ കാത്തിരിക്കുന്ന പുണ്യപ്രവാചകന്റെ  ആഗമനഘട്ടവുമായി സന്ധിക്കാന്‍ സാധി ക്കാതെ വരുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ദീര്‍ഘായുസ്സിനായി അദ്ദേഹം പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. മക്കാ നിവാസികളായ ആരെക്കണ്ടാലും പ്രവാചകനെക്കുറിച്ച് അന്വേ ഷിച്ചുകൊണ്ടിരുന്നു. രോഗം കലശലായപ്പോള്‍ അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായി കരഞ്ഞു കൊണ്ടിരുന്നു. മരണഭീതിയാല്‍ കരയുകയാണെന്ന് ധരിച്ചവര്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതൊന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കിയില്ല.

തന്റെ മരണമടുത്തിരിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം ബനൂഖൂറൈളക്കാരെ വിളിച്ചു വരുത്തി അന്തിമോപദേശം എന്ന നിലയില്‍  പറഞ്ഞു:

ഓ സമൂഹമേ, ഞാനിവിടെ വന്നത് വരാനിരിക്കുന്ന പ്രവാചകനെ പ്രതീക്ഷിച്ചാണ്. ഇവിടേ ക്കാണദ്ദേഹം പലായനം ചെയ്തെത്തിച്ചേരൂക. അദ്ദേഹത്ത പിന്തുടരാനുള്ള സൌഭാഗ്യം  ഞാന്‍ ആഗ്രഹിക്കുന്നു. ആ നിയോഗത്തിന്റെ കാലഘട്ടമാണിത്. അദ്ദേഹം നിയോഗിതനാവുമ്പോള്‍ നിങ്ങളായിരിക്കണം ആദ്യം വിശ്വസിക്കേണ്ടത്. നിങ്ങള്‍ക്കു മുമ്പ്  മറ്റാര്‍ക്കും അവസരമുണ്ടാ കാത്തവിധം നിങ്ങളദ്ദേഹത്തെ അംഗീകരിക്കണം. എതിര്‍ക്കുന്നവര്‍ക്കെതിരെ അനിവാര്യമായി വരുന്ന യുദ്ധം അദ്ദേഹം നടത്തും. അപ്പോള്‍പുരുഷന്‍മാര്‍ വധിക്കപ്പെട്ടു സ്ത്രീകളും കുട്ടികളും യുദ്ധത്തടവുകരായി മാറുന്ന സാഹചര്യം വരും. അതിനാല്‍ ആ ദുരവസ്ഥക്ക് പാത്രമാവാതെ  നിങ്ങള്‍ വിശ്വാസികളായി വിജയികളാവണം.

പിന്നീട് വളരെക്കാലം കഴിയുന്നതിനു മുമ്പെ അദ്ദേഹം മരണപ്പെട്ടു. ഏറെക്കഴിയും മുമ്പ് നബി(സ്വ) നിയോഗിതനായി. മാന്യന്‍മാരും നിര്‍മലമാനസരുമായ ആളുകള്‍ തങ്ങളുടെ ആത്മീ യാചാര്യന്റെ വാക്കുകളനുസരിച്ച് നബി(സ്വ)യില്‍ വിശ്വസിച്ചു. അസദ്ബ്നു സഅ്യ(റ), സഅ്ല ബതുബ്നു സഅ്യ(റ), അസദ്ബ്നുഅബീദ്(റ) തുടങ്ങിയവരും ബനൂഖുറൈളക്കാരുടെ സഹോ ദരങ്ങളില്‍പെട്ട ബനൂദുഹല്‍ കുടുംബവും മറ്റും അക്കൂട്ടത്തില്‍പെടുന്നു(അല്‍ബിദായതു വന്നിഹായ: ഖിസ്വസ്വുന്‍ മിന്‍ ഹയാതിര്‍റസൂല്‍)

സല്‍മാനുല്‍ ഫാരിസി(റ)

പേര്‍ഷ്യയിലെ ഇസ്വ്ഫഹാനിലെ അഗ്നിയാരാധകനും നാട്ടുപ്രമാണിയുമായ ഒരാളുടെ വളര്‍ത്തു പുത്രനായിരുന്നു സല്‍മാന്‍(റ). ചെറുപ്രായത്തില്‍ തന്നെ മജൂസിമതം നന്നായി പഠിച്ചു. അതില്‍ അവഗാഹം നേടി. വളര്‍ത്തച്ചനെ ഇതു വളരെ സന്തോഷിപ്പിച്ചു. സ്വന്തം പുത്രനെപ്പോലെ വാത്സല്യത്തിലായിരുന്നു അയാള്‍ ആ കുട്ടിയെ വളര്‍ത്തിയിരുന്നത്. പേര്‍ഷ്യക്കാരുടെ ആരാധ്യ വസ്തുവായ അഗ്നികുണ്ഡം അണയാതെ കത്തിക്കേണ്ടതിന് സല്‍മാനെ അദ്ദേഹം ചുമതല പ്പെടുത്തി. മതപരവും സാമൂഹികവുമായ ഒരുന്നത പദവിയായിരുന്നു അത്. ഒരിക്കല്‍  വളര്‍ത്ത ച്ചന്റെ ഒരു പണക്കിഴി നഷ്ടപ്പെട്ടപ്പോള്‍ അത് അന്വേഷിക്കാനായി സല്‍മാനെ അദ്ദേഹം പറ ഞ്ഞുവിട്ടു. വൈകാതെ തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയും ചെയ് തിരുന്നു.

പണക്കിഴി അന്വേഷിച്ചു പുറപ്പെട്ട സല്‍മാന്‍ ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് കാണാനിടയായി. അതിന കത്തെ ആരാധനാമുറകള്‍ ശ്രദ്ധയോടെ വീക്ഷിച്ചു. അതില്‍ ആകൃഷ്ടനായ സല്‍മാന്‍ രാത്രി വളരെ വൈകുംവരെ അവിടെ തങ്ങി. ക്രിസ്തുമതത്തെക്കുറിച്ചും അതിന്റെ കേന്ദ്രത്തെക്കു റിച്ചും ചോദിച്ചറിഞ്ഞു. ശാമിലാണതിന്റെ കേന്ദ്രമെന്നറിഞ്ഞപ്പോള്‍ അവിടെ എത്താനദ്ദേഹത്തി ന്റെ മനസ്സ് മന്ത്രിച്ചു.

വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തച്ചനോട് സംഭവം പറഞ്ഞു. അച്ചന്‍ നിരുത്സാഹപ്പെടുത്തിയെങ്കി ലും സല്‍മാന്‍ പിന്മാറിയില്ല.  അതോടെ അദ്ദേഹം വീട്ടുതടങ്കലിലായി. അവിടെ കഴിയുമ്പോഴും ശാമിലെത്തിച്ചേരാനുള്ള മാര്‍ഗമാരാഞ്ഞുകൊണ്ടിരുന്ന സല്‍മാന്‍ ഒടുവില്‍ എങ്ങനെയോ രക്ഷപ്പെട്ട് ഒരു വര്‍ത്തകസംഘത്തോടൊപ്പം ശാമിലെത്തിച്ചേര്‍ന്നു. അവിടെയുള്ള പുരോഹിതനെ സമീപിച്ചു  പറഞ്ഞു:

ഞാനീമതം ഇഷ്ടപ്പെട്ടത് കൊണ്ടാണിവിടെ വന്നത്. എനിക്ക് അങ്ങയുടെ ഒരു എളിയ സേവക നായി  ഈ ദേവാലയത്തില്‍ കഴിഞ്ഞു മതം പഠിക്കാനാഗ്രഹമുണ്ട്.

പുരോഹിതന്റെ സമ്മതപ്രകാരം സല്‍മാന്‍ അവിടെ കഴിഞ്ഞു. അധികനാള്‍ കഴിയും മുമ്പെ തന്റെ ഗുരുവിന്റെ പ്രവൃത്തിദൂഷ്യങ്ങള്‍  സല്‍മാന്‍ കണ്ടെത്തി. അയാള്‍  ദരിദ്രര്‍ക്ക് വിതരണം ചെയ്യാനെന്ന പേരില്‍ സംഭരിക്കുന്ന ധനം സ്വന്തമാക്കുമായിരുന്നു. ഇക്കാരണത്താല്‍ സല്‍മാന് അദ്ദേഹത്തോട്  വലിയ വെറുപ്പായി. ഗുരു മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തി. അവര്‍ ഗുരുവിനെ സംസ്കരിക്കുന്നതിനു പകരം ക്രൂശിക്കുകയും കല്ലെറിയു കയും ചെയ്തു.

പിന്നീട്് നിയമിതനായ പുരോഹിതന്‍ മതനിഷ്ഠനും ഭൌതിക പരിത്യാഗിയും പരിശുദ്ധനുമായി രുന്നു. സല്‍മാന്‍ സന്തുഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യനായികഴിഞ്ഞു. വൃദ്ധനായ അദ്ദേഹം മരണാസന്നനായപ്പോള്‍, സല്‍മാന്‍ താനിനി എന്തു ചെയ്യണമെന്നദ്ദേഹത്തോടന്വേഷിച്ചു. വിശ്വസ്തനായ ഒരുത്തമ ഗുരുവിനെ നിനക്കിവിടെ കാണിച്ചു തരാനാവുന്നില്ല അതിനാല്‍ മൌസിലി ല്‍ ഒരു ആത്മീയ പുരോഹിതനുണ്ട്;  അങ്ങോട്ടു പോയ്ക്കൊള്ളുക എന്നായിരുന്നു അദ്ദേഹത്തി ന്റെ പ്രതികരണം.

ഗുരുവിന്റെ മരണവും സംസ്കരണവും കഴിഞ്ഞ് സല്‍മാന്‍ മൌസിലിലെത്തി. നിര്‍ദിഷ്ട പുരോഹിതനെ കണ്ടെത്തി കാര്യമറിയിച്ചു. സസന്തോഷം അവിടെക്കഴിയവെ ഗുരു രോഗിയായി അദ്ദേഹത്തിനും മരണമടുത്തപ്പോള്‍ താനിനിയെന്തു ചെയ്യണമെന്നു സല്‍മാന്‍ അന്വേഷിച്ചു. അദ്ദേഹം നസീബീനിലുള്ള ഒരു പുരോഹിതനെ സമിപിക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നിര്‍ദേശാനുസരണം തന്നെ സല്‍മാന്‍ റോമിലെ അമ്മൂറിയായിലെത്തി. അവിടെ പഠനത്തോടൊപ്പം തൊഴിലിലും ഏര്‍പ്പെട്ടതിനാല്‍ ധാരാളം ആട് മാടുകളുടെ ഉടമയായി. ആ ഗുരുവര്യനും താമസിയാതെ മരണമടഞ്ഞു. അമ്മൂറിയായിലെ പുരോഹിതന് തനിക്കു ശേഷം മറ്റൊരു ഗുരുവിനെ സല്‍മാനു നിര്‍ദേശിച്ചു കൊടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ അദ്ദേഹം ഇങ്ങനെയാണുപദേശിച്ചത്:

ഇബ്രാഹിം(അ)മിന്റെ മതവഴിയുമായി ഒരു പ്രവാചകന്‍ നിയോഗിതനാവാനുണ്ട്. അതിന്റെ സമയം അടുത്തിരിക്കുന്നു.  അറബിനാട്ടിലാണതുണ്ടാവുക. ജന്മനാട്ടില്‍ നിന്ന്  രണ്ട് ഹര്‍റകളു ടെ ഇടക്കുള്ള നാട്ടിലേക്ക് ആ പ്രവാചകന്‍ പലായനം ചെയ്യും. നല്ല ഈത്തപ്പനകളുടെ നാടാ ണത്. പ്രത്യക്ഷമായ അനേകം അടയാളങ്ങള്‍ ആ പ്രവാചകന്നുണ്ട്. ഐഛികദാനമായി ലഭി ക്കുന്നത് അദ്ദേഹം ഭക്ഷിക്കും, നിര്‍ബന്ധദാനത്തില്‍നിന്നു ഭക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ ചുമലുകള്‍ക്കിടയില്‍ പ്രവാചക മുദ്രയുണ്ടാവും. അതുകൊണ്ട് നിനക്കു സാധിക്കുമെങ്കില്‍  അങ്ങോട്ട് പൊയ്ക്കൊ ള്ളുക.

അറബ് നാട്ടിലെത്താനുള്ള മാര്‍ഗമന്വേഷിക്കുന്നതിനിടക്കാണ് കല്‍ബ് ഗോത്രക്കാരുടെ ഒരു വാ ണിഭസംഘം അതുവഴി വന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പ്രതിഫലമായി നിശ്ചയിച്ച് അദ്ദേഹം അവരുടെ കൂടെ യാത്രപുറപ്പെട്ടു. പക്ഷേ, വഴിയില്‍ സല്‍മാനെ അവര്‍ അടിമയാക്കി വില്‍പന നടത്തി. ഒരു ജൂതന്റെ കീഴില്‍ അടിമവൃത്തി ചെയ്യേണ്ടിവന്നെങ്കിലും ഈത്തപ്പന കാണുമ്പോള്‍ സല്‍മാന്റെ മനസ്സ് പുളകംകൊണ്ടു. കാരണം പ്രവാചകന്റെ നാട്ടില്‍ ഈത്തപ്പനയുണ്ടെന്ന് ഗുരു പറഞ്ഞിട്ടുണ്ടല്ലൊ.

ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ മദീനാവാസിയായ ഒരു ജൂതന്‍ സല്‍മാനെ വിലയ്ക്ക് വാങ്ങി. അങ്ങനെ അദ്ദേഹത്തിനു മദീനയില്‍ എത്തിച്ചേരാനവസരമുണ്ടായി. അടിമയാണെങ്കി ലും ഗുരു പറഞ്ഞ പുണ്യഭൂമിയിലാണ് താനെന്നത് സല്‍മാനെ സന്തുഷ്ടനാക്കി. ആകാംക്ഷാ ഭരിതമായ നാളുകള്‍ കടന്നുപോയി. സല്‍മാന്‍ കാത്തിരിക്കുക തന്നെയാണ്.

നബി(സ്വ) തങ്ങള്‍ മക്കയില്‍ നിന്നു മദീനയിലെത്തി. ആ വിവരം സല്‍മാന്റെ ചെവിയിലുമെ ത്തി. ഖുബാഇലായിരുന്ന നബി(സ്വ)യെ കാണാന്‍ സല്‍മാന്‍ പുറപ്പെട്ടു. കൈയില്‍ കുറച്ച് ഭ ക്ഷ്യവസ്തുക്കളും കരുതിയിരുന്നു. സല്‍മാന്‍ നബി(സ്വ)യോട് പറഞ്ഞു: അങ്ങ് നല്ലൊരു മനു ഷ്യനാണെന്ന് ഞാനറിഞ്ഞിട്ടുണ്ട.് പരദേശികളായ കുറച്ചാളുകള്‍ അങ്ങേക്കൊപ്പമുണ്ടല്ലൊ. അവ ര്‍ക്ക് വിശപ്പുണ്ടാവും. അതിനാല്‍ ഇതാ ഇതെന്റെ സ്വദഖയാണ്. ഇപ്പോള്‍ ഇതിനര്‍ഹര്‍ നിങ്ങള്‍ മാത്രമേയുള്ളു. നബി(സ്വ) അതു വാങ്ങി അനുചരര്‍ക്കിടയില്‍ വിതരണം ചെയ്തു. അവിടുന്ന് അതില്‍ നിന്ന് ഒന്നും കഴിച്ചില്ല.  അപ്പോള്‍ സല്‍മാന്‍ മനസ്സില്‍ പറഞ്ഞു: ഒരു ലക്ഷണം  ഒത്തു വന്നിരിക്കുന്നു.

ഖുബാഇല്‍നിന്നു നബി(സ്വ) മദീനയിലെത്തി. സല്‍മാന്‍ വീണ്ടും ഭക്ഷ്യവസ്തുക്കളുമായി നബി (സ്വ)യെ സമീപിച്ചു  പറഞ്ഞു: അങ്ങ് സ്വദഖ ഭക്ഷിക്കില്ലെന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത് എന്റെ വകയായുള്ള ഹദ്യയാണ്; സ്വീകരിച്ചാലും. നബി(സ്വ)യും അനുചരന്‍മാരും അതു ഭ ക്ഷിക്കുന്നത് കണ്ടപ്പോള്‍ സല്‍മാന്‍ മനസ്സില്‍ പറഞ്ഞു: രണ്ടാമത്തെ ലക്ഷണവും ശരിയായി രിക്കുന്നു. സല്‍മാന്‍ പിന്നെയും  നബി(സ്വ)യെ തേടിയെത്തി. അപ്പോള്‍ നബി(സ്വ) ബഖീഇല്‍ ഒരു സ്വഹാബിയുടെ അന്ത്യകര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. സല്‍മാന്‍ അഭിവാദ്യമര്‍പ്പി ച്ചശേഷം നബി(സ്വ)യുടെ പിറകിലേക്കു മാറി നിന്ന് പ്രവാചകമുദ്ര നിരീക്ഷിച്ചു. നബി(സ്വ)ക്ക് കാര്യം മനസ്സിലായി. അവിടുന്ന് പുതച്ചിരുന്ന മുണ്ട്മാറ്റി സല്‍മാന് മുദ്ര കാണാനവസരമു ണ്ടാക്കിക്കൊടുത്തു. മുന്നാമത്തെ ലക്ഷണത്തിനും തന്റെ നഗ്നനേത്രം സാക്ഷിയായപ്പോള്‍ സല്‍ മാന്‍ നബി(സ്വ)യെ കെട്ടിപ്പിടിച്ചു സന്തോഷാശ്രൂക്കള്‍ പൊഴിച്ചു. അദ്ദേഹം തന്റെ സത്യാന്വേഷ ണ കഥ നബി(സ്വ)യുടെ മുമ്പാകെ അവതരി പ്പിച്ചു.

യാത്ര ലക്ഷ്യംകണ്ടെങ്കിലും ഒരു അടിമക്ക് പരിമിതികളെമ്പാടു മുണ്ടായിരുന്നു. നബി(സ്വ)യുടെ സവിധത്തിലിരിക്കാന്‍ അദ്ദേഹത്തിനവസരമുണ്ടായിരുന്നില്ല. അടിമത്തത്തില്‍ നിന്നു മോചനം നേടുന്നതിന് വഴിയുമുണ്ടായിരുന്നില്ല. പിന്നീട് സ്വഹാബികളുടെ സഹായത്തോടെ മോചനദ്ര വ്യം നല്‍കി അദ്ദേഹം സ്വതന്ത്രനായി (അല്‍ബിദായതുവന്നിഹായ).

ജര്‍ജീസ്(ബഹീറാ പൂരോഹിതന്‍)

ബഹ്റൈനിലെ അബ്ദുല്‍ ഖൈസ് സന്തതികളില്‍പെട്ട ഒരു പുരോഹിതനായിരുന്നു ജര്‍ജീസ്. യുവാവായിരിക്കെ തന്നെ വേദ വിജ്ഞാനത്തില്‍ വ്യുല്‍പത്തി നേടി. അഗാധ പണ്ഢിതനായി രുന്ന അദ്ദേഹത്തെയായിരുന്നു അക്കാലത്ത് മതവിഷയങ്ങളില്‍ ജനങ്ങളവലംബിച്ചിരുന്നത്. പാണ്ഢിത്യത്തില്‍ മികവുണ്ടായിട്ടും ജര്‍ജീസിന്റെ അന്വേഷണത്വര അവസാനിച്ചിരുന്നില്ല. അധി ക പഠനത്തിന് അദ്ദേഹം ക്രിസ്തുമത കേന്ദ്രങ്ങളന്വേഷിച്ചു കൊണ്ടിരുന്നു. ശാമില്‍ അത്തരമൊ രു കേന്ദ്രമുണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോവാന്‍ മുതിര്‍ന്ന ജര്‍ജീസിനോട് പുരോഹിത പ്രമു ഖന്‍ പറഞ്ഞു:

മോനേ, നീ ഈനാട്ടില്‍ തന്നെ കഴിയുക, നിന്റെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കഴി യുന്നതാണു നല്ലത്. വെറുതെ പ്രയാസകരമായ യാത്രചെയ്തു ശരീരത്തെ ബുദ്ധിമുട്ടിക്കേണ്ട. നീ ഇപ്പോള്‍ നേടിയിട്ടുള്ള അറിവുതന്നെ ധാരാളമാണ്. പക്ഷേ, ജര്‍ജീസിലെ അന്വേഷകനെ അടക്കിയിരുത്താന്‍ ഈ ഉപദേശത്തിനൊന്നും സാധിച്ചില്ല. അദ്ദേഹം നാടുവിടാന്‍  തന്നെ തീരുമാനിച്ചു.

അദ്ദേഹം ശാമിലെത്തി  പഠനവും അന്വേഷണവും തുടര്‍ന്നു.  ഒരു ഗുരുവില്‍ നിന്നും മറ്റൊരു ഗുരുവിലേക്ക് എന്നിങ്ങനെ ആ പഠനയാത്ര തുടര്‍ന്നു. മൌസില്‍, എലപ്പോ, ഹിമ്മസ്, ഡമസ്ക സ്, ബുസ്വ്റ, ഈലിയാ തുടങ്ങി പല പ്രദേശങ്ങളിലും സഞ്ചരിച്ച് വിവരം നേടി. അമ്മൂറിയാ യിലെ പണ്ഢിതനില്‍ നിന്നു ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കി. ഒടുവില്‍ ബുസ്വ്റായിലെത്തി പഠനയാത്ര അവസാനിപ്പിച്ച് അവിടെ കഴിഞ്ഞു.

ജര്‍ജീസിന് തന്റെ യാത്രാനുഭവങ്ങളില്‍ നിന്നു ബോധ്യപ്പെട്ട പ്രധാന കാര്യം, തന്റെ മതത്തിന്റെ യഥാര്‍ഥ വഴിയിലൂടെയല്ല അതിന്റെ അവകാശികളെന്നു പറയുന്നവരിലധികവും സഞ്ചരിക്കു ന്നതെന്നാണ്. അപൂര്‍വം വ്യക്തികള്‍ മാത്രമേ യഥാര്‍ഥവഴി അവലംബിച്ച് ജീവിക്കുന്നുള്ളു. ഈ യാഥാര്‍ഥ്യബോധം ജര്‍ജീസിനെ കര്‍മനിരതനാക്കി. തന്നാലാവുന്നവിധം ബോധവല്‍ക്കരണ, സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.  പക്ഷേ, നിരാശയായിരുന്നു ഫലം.

ഇനി പ്രതീക്ഷയുടെ ഒരു തിരിനാളം മാത്രമേ അവശേഷിക്കുന്നുള്ളു എന്നദ്ദേഹത്തിനു ബോധ്യമായി. ഇരുളടഞ്ഞ ലോകത്ത് വെളിച്ചം വിതറി ലോകത്തെയും ലോകരെയും രക്ഷിക്കാ നായി  ഒരു പ്രവാചകന്‍ വരാനുണ്ട്. ഈസാ(അ)ന്റെ സുവാര്‍ത്തകളില്‍ ആ പ്രവാചകന്റെ വിശേഷണങ്ങളുണ്ട്. അറേബ്യയിലെ വിശുദ്ധഭൂമിയില്‍ പിറക്കുന്ന ആ പ്രവാചകന്റെ നിയോഗ കാലഘട്ടമടുത്തിരിക്കുന്നു. അതിനാല്‍ അതന്വേഷിക്കുകയും സ്വീകരിക്കുകയും മാത്രമേ ഇനി വഴിയുള്ളു.

ബുസ്വ്റായിലേക്ക് മക്കയില്‍നിന്നു കച്ചവടക്കാരെത്താറുണ്ട്. അവരില്‍ നിന്നു മക്കയിലെ വിവ രമറിയാം. അതിനാലാണ് ജര്‍ജീസ് ബുസ്വ്റാ തന്നെ താമസത്തിനു തിരഞ്ഞെടുത്തത്. അതുവഴി കടന്നുപോകുന്ന അറബികളോടൊക്കെ ജര്‍ജീസ് നാട്ടുവിശേഷങ്ങളന്വേഷിച്ചു കൊണ്ടിരുന്നു. മാതൃകാപരമായ ജീവിതം ബുസ്വ്റാ നിവാസികള്‍ക്കിടയില്‍ ജര്‍ജീസിനെ സര്‍വാദരണീയനാ ക്കി. അവരിലെ പൂര്‍വിക പുണ്യപുരുഷനായ ബഹീറയുടെ നാമത്തിലവര്‍ ജര്‍ജീസിനെ അഭി സംബോധന ചെയ്തു. ഈ നാമത്തിലാണ് പിന്നീടദ്ദേഹം അറിയപ്പെട്ടത്.

പൂര്‍വിക കലാത്തെ അവരിലെ ഉന്നതവ്യക്തികള്‍ ഉപയോഗിച്ചിരുന്ന ഒരു ആശ്രമം അവിടെയു ണ്ടായിരുന്നു. അതാതു കാലത്തെ ഉന്നത പണ്ഢിതനെയാണവര്‍ അതില്‍ അവരോധിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന സന്യാസിയുടെ വിയോഗാനന്തരം ആശ്രമസ്ഥാനിയായി ജര്‍ജീസ് എന്ന ബഹീറ നിയോഗിതനായി. സര്‍വാദരണീയമായ ഒരു പദവിയാണ് പരദേശിയായ ബഹീറക്ക് ഇതുവഴി ലഭിച്ചത്. പദവിയും പേരും ആശ്രമവും ഉന്നതം തന്നെ.

ഈ കാലത്താണ് മുഹമ്മദ്(സ്വ) എന്ന ബാലന്‍ അബൂത്വാലിബിന്റെ കൂടെ കച്ചവടാവശ്യാര്‍ഥം ബുസ്വ്റായിലെത്തിയത്. ബഹീറയുടെ അകക്കണ്ണ് നബി(സ്വ)യില്‍ ഉടക്കി. കച്ചവടസംഘത്തിന് ബഹീറ ഒരു വിരുന്നൊരുക്കി. നബി(സ്വ)യുമായി സംസാരിച്ചു. അബൂത്വാലിബിനോട് ജാഗ്രത പാലിക്കാനുണര്‍ത്തി യാത്രയാക്കി. പിന്നീട് 25ാം വയസ്സില്‍ മൈസറത്തിന്റെ കൂടെയുള്ള കച്ചവട യാത്രയില്‍ അദ്ദേഹം നബി(സ്വ)യെ വീണ്ടും കാണുകയും അപ്പോള്‍ ശഹാദത്ത് ഉച്ചരിക്കു കയും ചെയ്തു എന്നാണ് ചരിത്രം. (ഖിസ്വസ്വുന്‍ മിന്‍ ഹയാതിര്‍റസൂല്‍, അല്‍ ബിദായതുവന്നിഹായ:)

നബി(സ്വ)യുടെ നിയോഗം കാത്തിരുന്നവരും അതിനായി ത്യാഗം ചെയ്തവരും ചരിത്രത്തില്‍ ധാരാളമുണ്ട്. പൂര്‍വ പ്രവാചകന്‍മാര്‍ പകര്‍ന്നു കൊടുത്തതും തിരുത്തല്‍ പ്രവണതകളെ അതി ജീവിച്ചുനിലനില്‍ക്കുന്നതുമായ സത്യത്തിന്റെ കിരണങ്ങള്‍ മനസ്സിലാക്കിയവരായിരുന്നു അവര്‍. നബി(സ്വ)യുടെ ജനന സമയം മാത്രമല്ല ആ ജീവിതത്തിന്റെ നാള്‍വഴികള്‍ വരെ അവരില്‍ പലര്‍ക്കുമറിയാമായിരുന്നു. നബി(സ്വ)യും ബഹീറയും സംസാരിച്ചു പിരിഞ്ഞ് അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഏതാനും ക്രിസ്തീയ യുവാക്കള്‍ ബഹീറയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തോടു  പറഞ്ഞു.

ഞങ്ങള്‍ നിരക്ഷരനായ പ്രവാചകനെ അന്വേഷിച്ചിറങ്ങിയതാണ്. അങ്ങയുടെ ഈ ആശ്രമത്തി നരികിലുടെ ഈ മാസം അദ്ദേഹം സഞ്ചരിക്കുമെന്ന് ഞങ്ങള്‍ വേദത്തില്‍ നിന്നു മനസ്സിലാക്കി യിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ വധിക്കാനിറങ്ങിയതാണ്.

ബഹീറയിലെ ക്രിസ്തീയത മാത്രമേ അവര്‍ കണ്ടിരുന്നുള്ളു. അതിനാലായിരിക്കണം അവര്‍ ത ങ്ങളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. ബഹീറ പക്ഷേ, സത്യമതവിശ്വാസിയായ ക്രിസ്ത്യാനി യായിരുന്നു. അദ്ദേഹം അവരോട്, അല്ലാഹു നിശ്ചയിച്ച വല്ലകാര്യവും ആര്‍ക്കെങ്കിലും പ്രതി രോധിക്കാനാവുമോ?”എന്നു ചോദിച്ചു. ഇല്ല എന്നു പറഞ്ഞുകൊണ്ടവര്‍ തിരിച്ചുപോയി (തുര്‍ മുദി).

വളരെ കൃത്യമായിതന്നെ നബി(സ്വ)യെകുറിച്ചുള്ള വിവരം വേദങ്ങളിലുണ്ടായിരുന്നു എന്നതിന് ഈ സംഭവം സാക്ഷിയാണ്.

സൈദുബ്നു അംറിബ്നുത്ത്വുഫൈല്‍

ഇബ്രാഹീമീ മില്ലത്തിന്റെ രാജവീഥിയില്‍ നിന്ന് ബഹുദൂരം അകന്നു കൊണ്ടുള്ള മക്കയിലെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സൈദിന് സാധിച്ചില്ല. അദ്ദേഹം കഅ്ബയുടെ സമീപത്തു നിന്നു തന്റെ നാട്ടുകാരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു:

ഖുറൈശികളേ അല്ലാഹുവാണ്, നിങ്ങളാരും ഇബ്രാഹീമീ മില്ലത്തിലല്ല; ഞാന്‍ മാത്രമേ ആ വഴിയിലുള്ളൂ. തുടര്‍ന്നദ്ദേഹം  ആത്മഗതമായി അല്ലാഹുവേ, ഏതു ഭാഗമാണ് നിനക്കിഷ്ടമെന്ന് എനിക്കറിയില്ല. അതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതനുസരിച്ച് ആരാധന നടത്തുമായിരുന്നു എന്നു പറഞ്ഞു കൊണ്ടു തന്റെ വാഹനത്തില്‍ നിന്നുതന്നെ സാഷ്ടാംഗം ചെയ്തിരുന്നു.

ഇമാം നസാഈ(റ)  ഉദ്ധരിക്കുന്നു: ഇബ്രാഹീം(അ)ന്റെ നാഥനാണ് എന്റെ നാഥന്‍; ഇബ്രാഹീം (അ)ന്റെ മതമാണ് എന്റെ മതം എന്നദ്ദേഹം പറയാറുണ്ടായിരുന്നു

അറബികളുടെ ഒരു ക്രൂര സ്വഭാവമായിരുന്നു പെണ്‍കുഞ്ഞുങ്ങളെ വധിക്കല്‍. അവരില്‍ ചിലര്‍ പെണ്‍കുഞ്ഞുങ്ങളെ പലകാരണങ്ങളാല്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്നു. ഈ സമ്പ്രദായ ത്തെ അതികഠിനമായി വെറുത്തിരുന്ന സൈദ് അത്തരം കുട്ടികളെ, തന്നെ ഏല്‍പിക്കാനാവശ്യ പ്പെട്ടിരുന്നു.

അദ്ദേഹമൊരു വൈകുന്നേരസമയത്ത് കഅ്ബാലയത്തിനടുത്തു ചെന്ന് രണ്ടു സുജൂദോടു കൂടി ഒരു റക്അത് നിസ്കരിച്ച്  ഇങ്ങനെ പറയുകയുണ്ടായി: ഈ ഭവനം ഇബ്രാഹീം(അ), ഇസ്മാ ഈല്‍(അ) എന്നിവരുടെ ഖിബ്ലയാണ്. ഞാന്‍ കല്‍പ്രതിമകളെ ആരാധിക്കുകയോ പ്രാര്‍ഥിക്കു കയോ ഇല്ല. അതിനായി അര്‍പ്പിക്കപ്പെടുന്ന ബലിമാംസം  ഭക്ഷിക്കുകയില്ല. കവടി നിരത്തി പ്രശ്നം നോക്കില്ല. ഞാനെന്റെ അന്ത്യംവരെ ഈ ഭവനത്തിലേക്ക് മുന്നിട്ടു നിസ്കരിക്കും. ഹജ്ജ് ചെയ്യുകയും അറഫയില്‍ നില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു അദ്ദേഹം

നാഥാ, ഞാനിതാ നിന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നു, നിനക്ക് പങ്കുകാരില്ല. നിനക്ക് കൂട്ടു കാരില്ല എന്ന തല്‍ബിയത്തായിരുന്നു ഹജ്ജ് വേളയില്‍ ചൊല്ലിയിരുന്നത്. പിന്നീട് അറഫയില്‍ നിന്ന് കാല്‍നടയായി തിരിച്ചു പോകുമ്പോഴും “നാഥാ  നിനക്കുത്തരം ചെയ്യുന്നു, വിനീതദാസ നായും ആരാധകനായും എന്ന തല്‍ബിയത്ത്  അദ്ദേഹം ചൊല്ലാറുണ്ടായിരുന്നു.

സല്‍സരണി അന്വേഷിച്ചു കൊണ്ടദ്ദേഹം പല പുരോഹിതന്‍മാരെയും കാണുകയുണ്ടായി. പക്ഷേ, ചൈതന്യം ചോര്‍ന്ന വഴികളാണവര്‍ അദ്ദേഹത്തിന് കാണിച്ചു കൊടുത്തത്. ജൂതമതവും ക്രിസ്തു മതവും സ്വീകരിക്കാതെ ജീവിക്കാനദ്ദേഹം തീരുമാനിച്ചതങ്ങനെയാണ്. സത്യം അന്വേ ഷിച്ചുകൊണ്ടുള്ള തന്റെ യാത്രയെ അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്:

ഞാന്‍ ജൂതമതത്തെയും ക്രിസ്തുമതത്തെയും അടുത്തറിഞ്ഞു. അതിനാല്‍ തന്നെ അവയെ വെ റുത്തുപോയി. അങ്ങനെ എന്റെ അന്വേഷണവഴിയില്‍, ഞാന്‍ ശാമിലായിരിക്കെ ഒരു ക്രൈസ് തവ പുരോഹിതനെ തന്റെ ആശ്രമത്തില്‍ ചെന്നുകണ്ടു. ഞാന്‍ എന്റെ നാടിനെയും ജനതയെ യും എന്റെ യാത്രയുടെ ഉദ്ദേശ്യത്തെയും ബിംബാരാധനയോടും നിലവിലുള്ള ജൂത ക്രൈസ് തവ മതങ്ങളോടുമുള്ള എന്റെ വെറുപ്പിനെയും കുറിച്ചെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോ ള്‍ അദ്ദേഹം എന്നോടിങ്ങനെ പറഞ്ഞു: മക്കയില്‍ നിന്നു വന്നവനേ, നീ ഇബ്രാഹീമീ മില്ലത്താ ണന്വേഷിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, ഇക്കാലത്ത് അതനുസരിച്ച് ജീവിക്കു ന്ന ആളുകള്‍ ഇല്ലാത്ത അവസ്ഥയാണ്. അത് ഇബ്രാഹീം(അ)ന്റെ മതമാണ്. ഇബ്രാഹീം(അ) ജൂതനോ ക്രിസ്ത്യനോ ആയിരുന്നില്ല. അദ്ദേഹം സത്യമാര്‍ഗാവലംബിയായിരുന്നു. ഇബ്രാഹീം (അ) നിന്റെ നാട്ടിലുള്ള വിശുദ്ധ ഭവനത്തിലേക്ക് തിരിഞ്ഞു നിസ്കരിക്കുകയും സാഷ്ടാംഗം ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ നീ നിന്റെ നാട്ടിലേക്കു തന്നെ പോവുക. അവിടെ നിന്റെ ജനതയായ അറബികളില്‍നിന്ന് ഇബ്രാഹീം(അ)ന്റെ നേരായ മതവുമായി ഒരു പ്രവാച കന്‍ നിയോഗിതനാവാനുണ്ട്.

ഇതു കേട്ടപ്പോള്‍ സൈദിന് താനന്വേഷിക്കുന്ന യാഥാര്‍ഥ്യവുമായി അടുത്തു കൊണ്ടിരിക്കുന്നു എന്നതു ബോധ്യമായി. പക്ഷേ, പ്രതീക്ഷിത പ്രവാചകനെയും കാത്ത് കഴിയുന്ന സൈദിന്റെ നി ലപാടിനോട് അദ്ദേഹത്തിന്റെ കുടുംബം പൊരുത്തപ്പെടാന്‍ തയ്യാറായില്ല. പിതൃവ്യനും അര്‍ദ്ധ സഹോദരനുമായ ഖത്ത്വാബ് അദ്ദേഹത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം ശക്തിയായപ്പോള്‍ മക്കയിലെ ഒരു മലഞ്ചെരുവില്‍ അദ്ദേഹം ഏകനായി താമസമാക്കി. ഖത്ത്വാബിന്റെ സില്‍ബ ന്ധികള്‍  അവിടെയും അദ്ദേഹത്തിനു സ്വൈരം കൊടുത്തില്ല.

ഭാര്യ സ്വഫിയ പോലും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സൈദ് ജനങ്ങള്‍ക്കിടയില്‍ വരുന്നതി നുള്ള എല്ലാ പഴുതുകളും അവര്‍ തടസ്സപ്പെടുത്തി. സൈദ് തന്റെ പരിചയക്കാരനായ ആമിര്‍(റ) വിനോട് പറഞ്ഞത് ഇമാം ഇബ്നുസഅ്ദും മറ്റും ഉദ്ധരിച്ചിട്ടുണ്ട്:

ഞാന്‍ ഇസ്മാഈല്‍ പരമ്പരയിലെ അബ്ദുല്‍ മുത്ത്വലിബിന്റെ സന്തതികളില്‍ നിന്ന് ഒരു പ്രവാ ചകനെ പ്രതീക്ഷിക്കുകയാണ്. എനിക്കാപ്രവാചകനെ കണ്ടുമുട്ടാനാവുമെന്ന് കരുതുന്നില്ല. എ ങ്കലും ഞാന്‍ ആ പ്രവാചകനില്‍ വിശ്വസിക്കുന്നു. അദ്ദേഹം പ്രവാചകനാണെന്ന് സാക്ഷ്യം വഹിക്കുന്നു. അതു കൊണ്ട് നീ കൂടുതല്‍ കാലം ജീവിച്ച് ആ പ്രവാചകനുമായി കണ്ടുമുട്ടാന്‍ അവസരം ലഭിച്ചാല്‍ എന്റെ സലാം പറയണം. ആ പ്രവാചകനെ വ്യക്തമായി മനസ്സിലാക്കാന്‍ ചില വിശേഷണങ്ങള്‍ ഞാന്‍ നിനക്ക് വിവരിച്ച് തരാം ആ പ്രവാചകന്‍ നീണ്ടവരോ കുറിയവ രോ ആയിരിക്കില്ല. രോമം കൂടിയവരോ കുറഞ്ഞവരോ അല്ല. കണ്ണിലെ ചുവപ്പ് വിട്ടുമാറുകയില്ല. രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകമുദ്രയുണ്ടാവും. പേര് അഹ്മദ് എന്നായിരിക്കും. ഇതാണ് (മക്ക) അദ്ദേഹത്തിന്റെ ജന്മനാട്. ഈ നാട്ടുകാര്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നു പുറത്താക്കും. അദ്ദേഹത്തിന്റെ മാര്‍ഗത്തെ അവര്‍ വെറുക്കും. അപ്പോഴദ്ദേഹം യസ്രിബിലേക്ക് പലായനം ചെ യ്യും. പിന്നീട് അദ്ദേഹത്തിന്റെ പ്രബോധനം വിജയം നേടും. അതിനാല്‍ നീ അദ്ദേഹത്തെ വഞ്ചി ക്കുന്നവരില്‍ പെടരുത്. ഇബ്രാഹീമീ മില്ലത്തിനെക്കുറിച്ച് അന്വേഷിച്ച് ഞാന്‍ നാടുമുഴുക്കെ കറ ങ്ങി. ജൂതക്രൈസ്തവ സരതുഷ്ടരടക്കമുള്ളവരെല്ലാം അതിന്റെ കാലം വരാനിരിക്കുന്നേയുള്ളു എന്നാണ് പറഞ്ഞത്. അവരെല്ലാം ആ പ്രവാചകന്റെ വിശേഷണങ്ങള്‍ എനിക്കു വിവരിച്ചു തന്നി ട്ടുണ്ട്. അത് ഞാന്‍ നിനക്ക് വിവരിച്ചു തന്നതുപോലെ തന്നെയായിരുന്നു. അവര്‍ എല്ലാവരും പറ ഞ്ഞത് ഇനി ആ പ്രവാചകനല്ലാതെ മറ്റൊരു പ്രവാചകന്‍ വരാനില്ല എന്നാണ്’.

ആമിര്‍(റ) പറയുന്നു: ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ സൈദ് പറഞ്ഞതത്രയും നബി (സ്വ)യോട് വിവരിച്ചു. അദ്ദേഹം ഏല്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ സലാം പറയുകയും ചെ യ്തു. നബി(സ്വ) സലാം മടക്കി. അദ്ദേഹത്തിനു റഹ്മത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. എ ന്നിട്ട് അവിടുന്നു പറഞ്ഞു: അദ്ദേഹത്തെ (സൈദിനെ) ഞാന്‍ സ്വര്‍ഗത്തില്‍ വസ്ത്രം വലിച്ചി ഴച്ച് നടക്കുന്നതായി കണ്ടിട്ടുണ്ട്്.

സ്വയം ദീര്‍ഘദര്‍ശനം ചെയ്ത പോലെ തന്നെ നബി(സ്വ)യുടെ നിയോഗത്തിന് മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു (അല്‍ബിദായത്തു വന്നിഹായ:, അഅ്ലാമുന്നുബുവ്വ)

ഇബ്രാഹിം(അ)ന്റെ പ്രാര്‍ഥന

കഅ്ബാ പുനര്‍നിര്‍മ്മാണാനന്തരം ഇബ്രാഹീ(അ)മും ഇസ്മാഈല്‍(അ)മും നടത്തിയ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്:

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ മുസ്ലിംകളാക്കേണമേ. ഞങ്ങളുടെ  സന്തതികളില്‍ നിന്നു നി നക്ക് വഴിപ്പെടുന്ന ഒരു സമുദായത്തെ നീ ഉണ്ടാക്കേണമേ, ഞങ്ങള്‍ക്ക് ഹജ്ജിന്റെ കര്‍മങ്ങള്‍ നീ കാണിച്ചു തരേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണ്. ഞങ്ങളുടെ നാഥാ, നീ അവരില്‍ നിന്നു തന്നെ അവരിലേക്ക്, നിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കൊടുക്കുകയും ഗ്രന്ഥവും വി ജ്ഞാനവും അവര്‍ക്ക് പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നി യോഗിക്കേണമേ. നിശ്ചയം, നീ പ്രതാപിയും തന്ത്രജ്ഞനുമാണ്(ആശയം, അല്‍ ബഖറ:127-129).

ഈ സൂക്തത്തില്‍ ഒരു ദൂതനുവേണ്ടിയും ആ ദൂതന്റെ അനുസരണമുള്ള സമൂദായത്തിനു വേ ണ്ടിയും ഇബ്രാഹീം(അ) പ്രാര്‍ഥിക്കുന്നു എന്നു വ്യക്തമാണ്. ഈ പ്രാര്‍ഥനയുടെ പൂര്‍ത്തീകര ണമാണ് നബി(സ്വ)യിലൂടെയും അവിടുത്തെ അനുസരണ ശീലരായ അനുയായികളിലൂടെയും നടന്നിരിക്കുന്നത്.

പൂര്‍വപ്രവാചകന്‍മാര്‍ക്കെല്ലാം നബി(സ്വ)യെകുറിച്ച് അറിവുണ്ടായിരുന്നു. അത് അവരുടെ അ നുയായികള്‍ക്ക് അവര്‍ പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച കാലത്ത് നിലവിലുണ്ടായിരുന്ന  ജൂതക്രൈസ്തവ മതാനുയായികളോട് ഇതു സംബന്ധമായി അവരുടെ വേദങ്ങളില്‍ വന്നിട്ടുള്ള പരാമര്‍ശത്തെക്കുറിച്ചുണര്‍ത്തി ഖുര്‍ആന്‍ പ്രസ്താവിച്ചു:

മര്‍യമിന്റെ പുത്രനായ  ഈസാ(അ) പറഞ്ഞ  സന്ദര്‍ഭം സ്മരണീയമാണ്, ഓ ഇസ്റാഈല്‍ സ ന്തതികളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൂതനാകുന്നു. നിങ്ങള്‍ക്കു മുമ്പു വന്ന തൌറാത്ത് എന്ന വേദ ഗ്രന്ഥത്തെ ശരിവച്ചും ശേഷം നിയോഗിതനാവാനുള്ള അഹ്മദ് എന്നു പേരായ ദൂതനെ ക്കുറിച്ച് സുവാര്‍ത്തയറിയിച്ചും കൊണ്ടുള്ള ദൂതനാണ് ഞാന്‍ (ആശയം അസ്സ്വഫ്ഫ്:6).

പൂര്‍വഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ അവരില്‍ സൃഷ്ടിച്ച പ്രതീക്ഷയുടെയും ആകാംക്ഷയു ടെയും അനുരണനങ്ങള്‍ പ്രകടമാവുന്ന സംഭവങ്ങള്‍ മുകളിലുദ്ധരിച്ചിട്ടുണ്ട്. സത്യം വ്യക്തമാ യിട്ടും നിഷേധികളും ധിക്കാരികളുമായ വേദക്കാര്‍ ഖുര്‍ആനിലെ ഇത്തരം പരാമര്‍ശങ്ങളെ നി ഷേധിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. അവരുടെ ഗ്രന്ഥങ്ങളിലില്ലാത്തതോ ദൂതന്‍മാര്‍ പഠിപ്പി ക്കാത്തതോ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിരുന്നെങ്കില്‍ അവരതു നിഷേധത്തിന് ആയുധമാക്കുമാ യിരുന്നു. ചരിത്രത്തില്‍ പക്ഷേ, അങ്ങനെയൊന്ന് അറിയപ്പെട്ടിട്ടില്ല.

മുന്‍കാല പ്രവാചകന്‍മാരില്‍ നിന്നെല്ലാം, നിയോഗ സന്ദര്‍ഭത്തില്‍  അല്ലാഹു ഒരു ഉടമ്പടി വാ ങ്ങിയിരുന്നത് ഖുര്‍ആന്‍ വിവരിക്കുന്നു:

പ്രവാചകന്‍മാരില്‍ നിന്ന് അല്ലാഹു കരാര്‍വാങ്ങിയ സന്ദര്‍ഭം സ്മരണീയമാണ്: നിങ്ങള്‍ക്ക് നാം ഗ്രന്ഥവും ജ്ഞാനവും നല്‍കിയതിനു ശേഷം നിങ്ങളോടൊപ്പമുള്ളത് അംഗീകരിക്കുന്ന ഒരു ദൂതന്‍ നിങ്ങള്‍ക്കു വന്നാല്‍ നിര്‍ബന്ധമായും നിങ്ങള്‍ ആ ദൂതനില്‍ വിശ്വസിക്കുകയും ആ ദൂതനെ സഹായിക്കുകയും ചെയ്യണം (ആശയം; ആലുംഇംറാന്‍ :81).

ആ ദൂതന്‍ മുഹമ്മദ്(സ്വ) തങ്ങളാകുന്നു. ആദം(അ) അടക്കം ഒരു പ്രവാചകനെയും ഈ കരാര്‍ വാങ്ങാതെ അല്ലാഹു നിയോഗിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിക്കെ മുഹമ്മദ്(സ്വ) നിയോഗിതനായാല്‍ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം (തഫ്സീറുത്ത്വിബ്രി:6/555).

മുഹമ്മദ്നബി(സ)യുടെ ഉന്നതമായ പദവി അവരെ ബോധ്യപ്പെടുത്താനും അവരുടെ സമൂഹ ങ്ങളെ അറിയിക്കാനുമായിരുന്നു ഇത്. യഥാര്‍ഥത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ നിയോഗം അ വസാനമായാണുണ്ടാവുക എന്നു നിശ്ചയിച്ചിരിക്കെ തന്നെയാണീ കരാറും ഉടമ്പടിയുമെല്ലാം.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം