Click to Download Ihyaussunna Application Form
 

 

തിരുനബിയുടെ സാംസ്കാരിക വിപ്ളവം

നാഗരികതയുടെ ബാലപാഠം മുതല്‍ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവര്‍ത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്. ചില ഉദാഹരണങ്ങളിതാ:

1. ജീവകാരുണ്യം

അബ്ദുറഹ്മാനുബ്നു ഉസ്മാന്‍ (റ) ഉദ്ധരിക്കുന്നു: ഒരു ഭിഷഗ്വരന്‍ നബി (സ്വ) യോട് തവളയെ മരുന്നു നിര്‍മ്മാണത്തില്‍ ചേര്‍ക്കുന്നതിന് സമ്മതം ചോദിച്ചു. അവിടുന്ന് പറഞ്ഞു; തവളയെ കൊല്ലരുത്. ശ്രദ്ധിക്കുക, മരുന്ന് മനുഷ്യന്നാണ്. തവള മനുഷ്യന്റെ മുമ്പില്‍ ആരുമല്ല. എന്നാല്‍ തവളക്ക് തവളയുടേതായ ഒരു നിലയും വിലയുമുണ്ട്. അത് വകവച്ചുകൊടുക്കലാണ് നീതി. അതാണ് സംസ്കാരം. നാഗരിക സമൂഹത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സയന്‍സ് ഗ്രൂപ്പിന് മതിപ്പ് ഏറെ. അതില്‍ തന്നെ ജീവശാസ്ത്രത്തിനും മെഡിസിന്നും വലിയ സ്ഥാനം. ഇത്രയെല്ലാം വളര്‍ച്ച വന്ന നാഗരിക വിദ്യാലോകം കോളജുകളില്‍ വച്ച് എത്ര തവളകളെയാണ് കൊല്ലുന്നത്. ക്ളാസ് റൂമില്‍ ഓരോ വിദ്യാര്‍ഥിയും വരുന്നത് വയലില്‍ നിന്ന് തവളയേയും പിടിച്ചാണ്. ഒരു കോളജ് കാരണം ഒരു ദിവസം നൂറു തവള ഒരു പ്രദേശത്തുവച്ച് കൊല്ലപ്പെടുമ്പോള്‍ അവിടെ തവളയുടെ അഭാവം മൂലമുള്ള പരിസ്ഥിതി പ്രശ്നം ഉടലെടുക്കുന്നു. അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥയില്‍ തവളക്കുള്ള പങ്ക് നഷ്ടപ്പെട്ടാല്‍ റിയാക്ഷന്‍ ഉറപ്പ്. ഇതു മനസ്സിലാക്കാന്‍ വിദ്യാ വര്‍ഗ്ഗത്തിനായില്ല. നബി (സ്വ) ക്ക് സാധിച്ചു. തവളവേട്ട അവിടുന്ന് തടഞ്ഞു. നാടുകളെ രക്ഷിച്ചു. പരിസ്ഥിതി സംരക്ഷിച്ചു. അങ്ങനെ നാടിനേയും നാട്ടാ രേയും സംസ്കരിച്ചു.

2. സ്ത്രീകളുടെ റോഡുപിടുത്തം

സംസ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല പൂവാല ശല്യം. കാമവെറിയന്മാരുടെ നായാട്ടില്‍ നിന്ന് പെണ്ണുങ്ങളെ രക്ഷിച്ചേ മതിയാവൂ. അതിന് റോഡുകളില്‍ റഡാര്‍ വച്ചതുകൊണ്ടും മുക്കിന് മുക്കിന് പോലീസ് എയിഡ്പോസ്റ്റ് സ്ഥാപിച്ചതു കൊണ്ടും കാര്യമില്ല. പോലീസിനും വേണ്ടി വരുമല്ലോ സ്ത്രീ ശരീരം. അപ്പോള്‍ പ്രായോഗിക മാര്‍ഗ്ഗമെന്താണ്?

അബൂസഈദില്‍ അന്‍സ്വ്വാരി (റ) പറയുന്നു. നബി (സ്വ) സ്ത്രീകളോടു പറഞ്ഞു: നിങ്ങള്‍ പിറകോട്ടു മാറുക. റോഡിന്റെ ഹൃദയഭാഗത്ത് വരാന്‍ നിങ്ങള്‍ക്കവകാശമേയില്ല. നിങ്ങള്‍ റോഡിന്റെ അരികില്‍ പിടിക്കുക.(അബൂദാവൂദ്). ഇവിടെ അവകാശമാണ് ചര്‍ച്ച ചെയ്തത്. സ്ത്രീയുടെ അവകാശം റോഡിന്റെ പ്രധാന ഭാഗമല്ല. അത് പുരുഷനു മാത്രം. അവകാശമില്ലാത്തത് സ്ത്രീ കയ്യേറുമ്പോള്‍ പുരുഷന്‍ സ്ത്രീയുടെ ശരീരത്തിലും കയ്യേറ്റം നടത്തിയെന്നു വരും. അതാണ് പൂവാല ശല്യം. ചുരുക്കത്തില്‍ എവിടേയും സ്ത്രീയും പുരുഷനും അതിര്‍വരമ്പ് വച്ചുകൊണ്ടു മാത്രമേ നില്‍ക്കാവൂ. ഇടകലരരുത്. ആണും പെണ്ണും റോഡിന്റെ നടുവില്‍ ഇടകലര്‍ന്ന് നില്‍ക്കരുത്. മൈതാനിയില്‍ നില്‍ക്കരുത്. ബസ്സില്‍ നില്‍ക്കരുത്. പാര്‍ക്കില്‍ നില്‍ക്കരുത്. പഞ്ചായത്ത് മീറ്റിംഗില്‍ ഇരിക്കരുത്. സ്റ്റാഫ് കൌണ്‍സിലില്‍ ഇരിക്കരുത്. തൊഴില്‍ വേദിയില്‍ അരുത്. ചുരുക്കത്തില്‍ ആണും പെണ്ണും അടുക്കുന്ന പ്രശ്നമേയില്ല. അവിടെ മാത്രമേ സംസ്കാരമുണ്ടാകുന്നുള്ളൂ. എവിടെയെല്ലാം അടുത്തുവോ അവിടെയെല്ലാം മൃഗീയത പത്തി വിടര്‍ത്തിയാടിയിട്ടുണ്ട്. നളിനി-?നിലന്‍ പുരാണം വായിക്കുക.

മതവിരുദ്ധര്‍ വനിതാ സംഘടനകളുടെ രൂപീകരണം തെറ്റല്ലെന്ന് വരുത്താനും ശ്രമം നടത്തുന്നു. പെണ്ണിന് സംഘടിക്കാന്‍ അവകാശമുണ്ടെന്നാണ് ന്യായം പറച്ചില്‍. ഇത് അല്ലാഹു സ്ത്രീകളോട് വീട്ടിലിരിക്കാന്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യത്തിന്റെ ചൈതന്യത്തോട് നിരക്കാത്തതാണ്. സ്ത്രീ ഭര്‍തൃഭവനത്തിലെ ഇടയത്തിയാണെന്ന പ്രവാചക കണ്‍ട്രോളിംഗിന്റെ ആ ത്മാവിനെ ഭത്സിക്കലാണ്. സംസ്കാരശൂന്യതയില്‍ നിന്ന് പ്രവാചകന്‍ ലോകത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഏതാനും ചിലരെ അന്ധകാരത്തിലക്ക്േ കൊണ്ടുപേവുന്ന തിനുവേണ്ടി ഈ ദീനീവിരോധികള്‍ മതനിയമങ്ങളെ കൊല്ലുന്നു.

അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ വീടിന്റെ പുറം കോ ലായിലിരിക്കുകയായിരുന്ന പത്നിമാരെ അകത്തേക്ക് ഓടിച്ച പ്രവാചകന്റെ സംസ്കാരമെവിടെ? ജീപ്പില്‍ ഒന്നിച്ച് യാത്ര ചെയ്യുന്ന വോട്ടുപിടുത്ത യാത്രക്ക് പാസ് നല്‍കുന്ന വിധം സംവരണ സീറ്റില്‍ നോമിനേഷന്‍ കൊടുക്കാന്‍ ഫത്വ നല്‍കുന്ന പണ്ഢിത (?) നേതാക്കളുടെ സംസ്കാരമെവിടെ? വനിതാ സംഘടനകളുടെ രൂപീകരണത്തിന് പച്ചക്കൊടി കാട്ടുന്ന കൊട്ടാര കവികളുടെ, മൌനവിദൂഷകരുടെ സംസ്കാരമെവിടെ?

3. വിവാഹരംഗം

മുഹമ്മദ് നബി (സ്വ) വരുത്തിയ സാംസ്കാരിക വിപ്ളവത്തിന്റെ ഒരു ഉദാഹരണമാണ് വിവാഹരംഗം ഉദാരവത്കരിച്ചത്. ഒരു പുരുഷന് അവന്റെ സാമ്പത്തിക ശേഷിയും നീതിപാലനവും അനുകൂലമെങ്കില്‍ ബഹുഭാര്യത്വം അനുവദിക്കുന്നതാണ് സാംസ്കാരികത. മേല്‍പ്പറഞ്ഞ മൂന്നു കാര്യവും അനുകൂലമായിട്ടും ബഹുഭാര്യത്വത്തിന്റെ അടിയന്തരാവശ്യമുള്ളവനെ ഏകപത്നീവ്രതത്തിന് നിര്‍ബന്ധിക്കുന്നത്, വരിയുടക്കല്‍ എപ്രകാരം പ്രാകൃതമാണോ, അപ്രകാരം പ്രാകൃത നടപടിയാണ്. ഇങ്ങനെ ഏകപത്നീവ്രതത്തിന് നിര്‍ബന്ധിക്കപ്പെടുമ്പോഴാണ് ക്ളിന്റണ്‍-?മോണിക്കാ കൂത്തരങ്ങുണ്ടാകുന്നത്.

ഏകപത്നീവ്രതം അടിച്ചേല്‍പ്പിക്കലും സ്വയംവരിക്കലും വ്യത്യാസമുണ്ട്. സ്വയം സ്വീകരിക്കു കയെന്ന് പറയുന്നത് ബഹുഭാര്യത്വം ആവശ്യമില്ലാത്തവന്റെ കാര്യത്തില്‍ മാത്രമാണ്. ആവശ്യമുള്ളവന്റെ കാര്യത്തില്‍ അടിച്ചേല്‍പ്പിക്കല്‍ തന്നെയാണ്. അടിച്ചേല്‍പ്പിക്കലിനിരയായ ലോകത്തെ വന്‍തോക്കുകളും ചെറുതോക്കുകളുമെല്ലാം നേരത്തെ പറഞ്ഞ കൂത്തരങ്ങുക ള്‍ക്കടിമപ്പെട്ടു പോയിട്ടുണ്ട്.

സംസ്കാരശൂന്യരായ ജനകോടികളാണ് ഇന്ന് ഈ രൂപത്തില്‍ ഭൂമിയില്‍ നിറഞ്ഞു നില്‍ ക്കുന്നത്. പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെയെന്ന് അപമാനിതനായ ക്ളിന്റണ്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയാല്‍ ആ വെല്ലുവിളി സ്വീകരിക്കാന്‍ ഇന്ന് ബഹുഭാര്യത്വ വിരോധികളായ എത്ര പേര്‍ ലോകത്ത് മുന്നോട്ടു വരാനുണ്ടാവും? ബ്രിട്ടന്‍ പ്രധാനമന്ത്രി വരുമോ? റഷ്യന്‍ പ്രസിഡന്റ് വരുമോ? ഇങ്ങനെ ഓരോ വി.ഐ.പി.കളെ പേരെടുത്ത് വെല്ലുവിളിക്കുക. വെല്ലുവിളി സ്വീകരിക്കുവാന്‍ ഒരാള്‍ പോലും ഉണ്ടാകണമെന്നില്ല. ഇതിന്റെ സാരമെന്താണ്? ലോകം രഹസ്യജീവിതത്തില്‍ അസംസ്കൃതമാണെന്നല്ലേ? ഇവിടെയാണ് മുഹമ്മദ് നബി    (സ്വ) വരുത്തിയ വിവാഹരംഗത്തെ ഉദാരവത്കരണം പ്രസക്തമാകുന്നത്. സ്വകാര്യജീവിതത്തില്‍ പുഴുക്കുത്തേല്‍ക്കാതിരിക്കണമെങ്കില്‍ വലിയൊരു വിഭാഗത്തിന് ബഹുഭാര്യമാര്‍ നിര്‍ബന്ധമായും വേണ്ടതുണ്ട്. അതൊരു സത്യമാണ്. കണ്ണടച്ചിട്ടു കാര്യമില്ല. എന്നാല്‍ നാലു കെട്ടിന് പാകമാകാത്തവര്‍ നാല് കെട്ടരുത്. പറ്റാത്തത് കാലില്‍ കൊളുത്തിയാല്‍ തടഞ്ഞുവീഴുമെന്ന് ഓര്‍ക്കുക. പറ്റാത്തത് കൊളുത്താതിരിക്കലാണ് സംസ്കാരം. നാല് പറ്റുന്നവര്‍ അത് കൊളുത്തുന്നതുമാണ് സംസ്കാരം.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം