പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. സത്യാസത്യ വിവേചനം പഠിപ്പിക്കുന്നതിനു മുമ്പ് പ്രതിഫലവും ശിക്ഷയും നല്‍കുന്നത് യുക്തമല്ലാ ത്തതിനാല്‍ എല്ലാ സമൂഹത്തിലേക്കും അല്ലാഹു പ്രവാചകന്മാ രെ നിയോഗിച്ചു. ഖുര്‍ആന്‍ പറയുന്നു. ‘പ്രവാചക നിയോഗമില്ലാതെ ഒരു സമുദായവും കഴിഞ്ഞു പോ യിട്ടില്ല’(35:24). ‘ദൂതനെ അയക്കാതെ ശിക്ഷ നല്കല് നമുക്ക് യോജിച്ചതല്ല’ (17:15). ഖുര്‍ആനില്‍ പ്രതിപാദിച്ച 25 നബിമാരെക്കുറിച്ച് പ്രത്യേകിച്ചും മറ്റുള്ളവരെ പറ്റി പൊതുവെയും വിശ്വസിക്കുകയേ മുസ്ലിമിനു ബാധ്യതയുള്ളൂ. ഒരാളെക്കുറിച്ച് നബിയെന്ന് പറയാന്‍ വ്യക്തമായ തെളിവ് വേണം. അതില്ലാതെ നബിത്വ വാദം സ്വന്തം പേരിലോ അന്യന്റെ പേരിലോ സമര്‍പ്പിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയാവും ഫലം. മീര്‍സാ ഗുലാം അഹ്മദിനും അനുയായികള്‍ക്കും നബിവല്കരണത്തില് തീരെ സങ്കോചമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുരാണ കഥാപാത്രങ്ങളെയും കേട്ടു കേള്‍വിയില്‍ മാത്രം നിലനില്‍ക്കുന്ന വീരപുരുഷരെയുമൊക്കെ അവര്‍ നബിയാണെന്ന് പ്രഖ്യാപിച്ചു. ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ മീര്‍സായികള്‍ക്ക് വിശുദ്ധ പ്രവാചകരാണ്! ഹൈന്ദവ മതവിശ്വാസത്തിനു പോലും വിരുദ്ധമാണിത്.
കൃഷ്ണനും രാമനും ചരിത്ര സത്യങ്ങളാണോ എന്നതില്‍ പോലും അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് വിസ്മരിച്ച് ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരുടെ അസ്ഥിത്വം നമുക്കംഗീകരിക്കാം. ദശാവതാരങ്ങളില്‍ പ്രധാനികളായാണ് ഹൈന്ദവത ഇവരെ പരിചയപ്പെടുത്തുന്നത്. അതായത്, ധര്‍മ ലോപനം സംഭവിക്കുമ്പോള്‍ അധര്‍മ്മത്തെ അവസാനിപ്പിക്കാന്‍ വേണ്ടി ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ഹൈ ന്ദവര്‍ വിശ്വസിക്കുന്നുണ്ട്. ശ്രീകൃഷ്ണന് തന്നെ അര്‍ജ്ജുനനോട് ഈ കാര്യം വിശദീകരിക്കുന്നത് ഭഗവത്ഗീതയില്‍ (4:7,8) കാണാം. അവതാരങ്ങളില്‍ തന്നെ വളരെ പ്രധാനികളാണ് കൃഷ്ണ-രാമന്മാര്. അവതാര സങ്കല്പവും പ്രവാചകത്വവും ഒരിക്കലും പൊരുത്തപ്പെടുകയില്ല. ദൈവം അവതരിക്കുക, സൃഷ്ടി രൂപം സ്വീകരിക്കുക, ചാപല്യങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതൊക്കെ ഇസ്ലാമിക ദൃഷ്ടിയില് അസംഭവ്യങ്ങളും സത്യവിരുദ്ധവുമാണ്. അവതാരങ്ങള്‍ ദൈവങ്ങളാണെന്നതാണ് അവര്‍ക്ക് പ്രവാചകന്മാരില് നിന്നുള്ള പ്രധാന വ്യത്യാസം. ഇങ്ങനെയുള്ള ഒരാള്‍ പ്രവാചകനാവുന്നതെങ്ങനെ?
സദാചാര പ്രിയരും മാന്യരുമായ കൃഷ്ണനും രാമനും ബുദ്ധനുമൊക്കെ ഉണ്ടായാല്‍ തന്നെ അത്തരക്കാരെയൊക്കെയങ്ങ് പ്രവാചകരാക്കാന്‍ പറ്റുമോ? സദ്ഗുണ സമ്പൂര്‍ണരായ മറ്റു പലരും ലോകത്ത് ജീവിച്ചു പോയിട്ടുണ്ട്. പുരാണങ്ങളില്‍ തന്നെ ഭീഷ്മര്‍, ദ്രോണര്, പഞ്ചപാണ്ഢവര്‍, കര്ണന് തുടങ്ങിപലരും സദാചാര താല്പര്യം പ്രകടിപ്പിച്ചവരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇവരെയൊക്കെയും ഖാദിയാനി മാനദണ്ഢപ്രകാരം പ്രവാചകരായി പരിചയപ്പെടുത്താവുന്നതാണ്. പ്രവാചകത്വത്തിന്റെ മാനദണ്ഢം ഏതെങ്കി ലും സദ്പ്രവര്ത്തനങ്ങളല്ലെന്നും അത് തീര്‍ത്തും ഇലാഹീ ദാനമാണെന്നും നാം മനസ്സിലാക്കുക.
ഇത്രയും വിശദീകരിച്ചത് കൃഷ്ണനും രാമനുമൊക്കെ സാത്വിക മഹത്തുക്കളായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ടാണ്. എന്നാല്‍ പുരാണ പാഠങ്ങള്‍ അനുസരിച്ച് വീക്ഷിച്ചാല്‍ സദാചാരത്തിന്റെ എതിര്‍വശത്താണ് അവരുടെയൊക്കെ സ്ഥാനമെന്ന് മനസ്സിലാക്കാനാവും. കൃഷ്ണനെക്കുറിച്ചു മാത്രം ചിലത് ശ്രദ്ധിക്കുക. വെണ്ണ കട്ടു തിന്നത് കുട്ടിക്കാല ചാപല്യമായി പരിഗണിക്കാം. എന്നാല്‍ യുവതികള്‍ കുളിക്കുന്നിടത്ത് വ സ്ത്രം ഒളിപ്പിക്കുകയും അവര്‍ കെഞ്ചിപ്പറഞ്ഞിട്ടും പുടവ നല്‍കാതെ പൂര്‍ണ നഗ്നത ആസ്വദിക്കുകയും ചെയ്തത് എങ്ങനെ ന്യായീകരിക്കണം. അനുഗ്രഹം തേടി വന്ന സ്ത്രീയുമായി ലൈംഗിക ബന്ധം പുലര് ത്തുകയും അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ വരം നല്‍കുകയും ചെയ്തത് ഏത് ധര്‍മത്തിന്റെ ഭാഗമായാണ്. ഇനി യുദ്ധ രംഗമെടുക്കുക; സ്വന്തക്കാരെ വധിച്ച് കബന്ധങ്ങള്‍ കുന്നു കൂട്ടാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിക്കുന്നത്, നിരായുധനായി നില്ക്കുന്ന കര്‍ണനെ അമ്പെയ്ത് കൊല്ലാന്‍ ക്ഷത്രിയ ധര്‍മം അതിനനുവദിക്കുന്നില്ലെന്ന് അര്ജ്ജുനന് പറഞ്ഞിട്ടു പോലും-നിര്‍ദേശിച്ചത് (യുദ്ധരംഗത്ത് ആഴ്ന്നു കിടക്കുന്ന തന്റെ രഥം പുറത്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കര്ണന് വില്ല് താഴെ വെച്ചത്), ഭീഷ്മ പിതാമഹനെ ശിഖണ്ഢിയുടെ മറപിടിച്ച് വഞ്ചനയിലൂടെ ശരശയ്യ ഒരുക്കിക്കൊന്നത്, ദുര്യോധനനുമായുള്ള യുദ്ധത്തില്‍ പരാജയത്തിന്റെ വക്കോളമെത്തിയ ഭീമസേനനെ അവിഹിതമായി സഹായിക്കുകയും ഗദ യുദ്ധത്തിന്റെ നിയമത്തിനു വിരുദ്ധമായി തുടയെല്ല് തകര്‍ത്ത് വധിക്കാന്‍ പറഞ്ഞതുമൊക്കെ ഒരു നീതിശാസ്ത്ര പ്രകാരവും ന്യായീകരിക്കാനാവില്ല. ഇതൊക്കെ ശ്രീകൃഷ്ണന് ചെയ്തതായിരിക്കണമെന്നില്ല. തുടക്കത്തിലെഴുതിയ പോലെ അദ്ദേഹം ധര്‍മം പാലിച്ച ഒരു മഹാത്മാവായിരിക്കാം. പക്ഷേ, പുരാണങ്ങളിലെ കൃഷ്ണന് തീര്‍ത്തും അമാന്യ ജീവിതമായിരുന്നു നയിച്ചിരുന്നത്.
മാതൃകയാവേണ്ട പ്രവാചകനെന്നല്ല, ഒരു സാധാരണക്കാരനു പോലും അവിഹിതമായ അധര്‍മങ്ങളാണ് ശ്രീകൃഷ്ണനില്‍ നിന്നു നാം കണ്ടത്. ഇതൊന്നും കൃഷ്ണന്റെ സ്വഭാവമല്ല, പുരാണങ്ങളില്‍ കടന്നുകൂടിയതാണെന്ന് മറുവാദമുന്നയിക്കാന്‍ സാധ്യതയുണ്ട്. ശരിയായിരിക്കാം, പക്ഷേ, കൃഷ്ണനെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തിയവരില്‍ മഹാഭൂരിപക്ഷവും ഇതംഗീകരിക്കുകയുമില്ല. മാത്രവുമല്ല, കൃഷ്ണനെക്കുറിച്ച് അറിയാന്‍ ആകെയുള്ള സ്രോതസ്സുകള്‍ ഈ പുരാണങ്ങള്‍ മാത്രമായതിനാല്‍ അതിനപ്പുറം സങ്കല്പങ്ങളിലൊരു ധാര്‍മിക കൃഷ്ണനെ സൃഷ്ടിക്കുന്നത് അതിരുകടന്ന വങ്കത്തമാണാവുക. അബൂജഹ്ലിനെക്കുറിച്ച് അറിഞ്ഞിടത്തോളം അധര്‍മി മാത്രമാണദ്ദേഹം. അതൊന്നുമല്ല ചിലപ്പോഴൊക്കെ പാവങ്ങളെ സഹായിച്ചിരുന്നു, പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ചിരുന്നു എന്നതൊക്കെ പെരുപ്പിച്ച്, അറിയപ്പെട്ട ചരിത്രത്തിനപ്പുറം അയാള്‍ക്ക് തീര്‍ത്തും ധാര്‍മികമായൊരു രൂപമുണ്ടെന്നു വിശ്വസിക്കുന്നത്, സങ്കല്പിച്ചു മെനഞ്ഞുണ്ടാക്കുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണ്. ചുരുക്കത്തില്‍ പുരാണങ്ങള്‍ പഠിപ്പിക്കുന്ന ശ്രീകൃഷ്ണന് ഒരിക്കലും പ്രവാചകനല്ല, ധര്‍മം പുലര്‍ത്തുന്ന ഒരു സാധാരണ വ്യ ക്തിക്കു പോലും അരോചകമാകുന്ന പലതും കൃഷ്ണന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപ്രകാരം തന്നെയാണ് ഖാദിയാനികള്‍ നബിമാരാക്കുന്ന മറ്റുള്ളവരും.
ഇങ്ങനെ ഒരു സംശയമുണ്ടാവാന്‍ സാധ്യതയുണ്ട്. ബൈബിള്‍ പ്രകാരം ലോത്ത്, നോഹ, സോളമന്, യേശു, ദാവീദ് തുടങ്ങിയവര്‍ അധര്‍മത്തിന്റെ വക്താക്കളായിരുന്നിട്ടും അവരെ പ്രവാചകന്മാരായി അംഗീകരിച്ച് ആരോപണങ്ങള്‍ അവഗണിക്കുകയാണല്ലോ ചെയ്യുന്നത്. അപ്രകാരം കൃഷ്ണ-രാമന്മാരെ കുറിച്ചും വിശ്വസിച്ചുകൂടെ? ഇതിനുള്ള മറുപടി ഇപ്രകാരമാണ്. ബൈബിള്‍ പറഞ്ഞ പ്രവാചകന്മാരെ കുറിച്ച് വ്യക്തവും സ്പഷ്ടവുമായി ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നുണ്ട്. അവരുടെ ആത്മീയോന്നതിയുടെ വശങ്ങള് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് ലഭ്യമാണ്. മാന്യതയുടെ പര്യായങ്ങളായിരുന്ന അവര്‍ക്കു മേല്‍, ഇസ്ലാം പഠിപ്പിച്ച ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്ത മ്ളേഛ വിശേഷണങ്ങള്‍ അര്‍പ്പിക്കുകയാണ് ബൈബിള്‍ കര്‍ത്താക്കള്‍ ചെയ്തത്. അതുകൊണ്ട് പ്രസ്തുത ആരോപണങ്ങള്‍ നി ഷ്കരുണം നമുക്ക് തള്ളിക്കളയാനാവും. എന്നല്ല അവ വലിച്ചെറിയല്‍ നമുക്ക് നിര്‍ബന്ധമാണ്. ഇതില്‍ നിന്നും വ്യത്യസ്തമാണ് രാമ കൃഷ്ണരും മറ്റും. അവരെക്കുറിച്ച് ആകെ ലഭ്യമായ അറിവ് പുരാണങ്ങള്‍ പഠിപ്പിച്ചത് മാത്രമാണെന്നതു തന്നെ കാരണം. ഖുര്‍ആനിലോ സുന്നത്തിലോ മറ്റു തെളിവുകളിലോ അവരെ പ്രശംസിച്ച് സ്ഥിരപ്പെടുത്തുന്ന യാതൊന്നുമില്ല.
ധാരാളം പ്രവാചകന്മാരെ സൃഷ്ടിച്ചു വിടാന്‍ മിര്‍സ കാണിക്കുന്ന ഔത്സുക്യത്തിന്റെ രഹസ്യം കൂടി പറ ഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കാം. അതിങ്ങനെയാണ്, കണ്ടവരെയൊക്കെ പിടിച്ച് പ്രവാചകന്മാരായി അവതരിപ്പിക്കുക. പ്രവാചകത്വമെന്നാല് അത്രമാത്രം ഗൌരവകരമൊന്നുമല്ലെന്ന് തോന്നിപ്പിച്ച്, ആ ചുളുവില്‍ കൂടി താനും പ്രവാചക നിരയില്‍ മെല്ലെ കയറിപ്പറ്റുക! മലവെള്ളത്തില്‍ ഒഴുകി വരുന്ന വൃത്തികേടുകളും സമുദ്രത്തിന്റെ ശുദ്ധജലത്തിലെത്തുമല്ലോ - ഇങ്ങനെയെങ്കിലും നബിയായി ജീവിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു മിര്‍സക്ക്. പ്രവാചകത്വത്തിന്റെ മൂല്യം ഇടിച്ചു താഴ്ത്തി അവരോടുള്ള ആദരവ് നശിപ്പിക്കാനും അതുവഴി ഇസ്ലാമിന്റെ ആത്മാവ് കവര്‍ന്നെടുക്കാനും മുസ്ലിം വിരുദ്ധ ശക്തികളൊപ്പിച്ച കപട നീക്കങ്ങളിലൊന്നാണ് ഇതും.
പശ്ചാത്തല വിവരണം
ഇസ്ലാമേതര ശക്തികള്‍ക്കെല്ലാം ഇസ്ലാമിന്റെ ആദര്‍ശപരവും പ്രാസ്ഥാനികവുമായ ശക്തിയും കെട്ടുറപ്പും മുമ്പേ ബോധ്യപ്പെട്ടതാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലം മുതല്ക്കേ ശത്രുക്കളുടെ സര്‍വ്വവിധ പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുമ്പില്‍ അടിപതറാതെ സധൈര്യം മുന്നേറുകയും ഇസ്ലാമികാദര്‍ശം കൂടുതല്‍ പ്രശോഭിതമായി നിലനിര്‍ത്തുകയും ചെയ്തിരുന്ന മുസ്ലിം ശക്തിക്കു പിന്നിലുള്ള രഹസ്യം ജൂത-ക്രിസ്തീയ പ്രതിലോമ ശക്തികള്‍ക്ക് ബോധ്യപ്പെട്ടു. ഒത്തൊരുമയോടെ ഉത്തമ നായകത്വത്തിന്റെ പിന്നില്‍ നിലയുറപ്പിച്ച മുസ്ലിംകളെയും ഇസ്ലാമിനെയും തകര്‍ക്കാന്‍ കേവലം ആയുധമോ പണമോ മാത്രം ഉപകരിക്കില്ലെന്നവര് മനസ്സിലാക്കി. വിശ്വാസാദര്‍ശങ്ങളില്‍ വിഷം കലര്‍ത്തുകയും തന്മൂലം സമുദായം ഭിന്നിക്കുകയും കലഹിക്കുകയും ചെയ്യുമ്പോള്‍ അതിലൂടെ കാര്യം നേടാമെന്ന കുറുക്കന്റെ സിദ്ധാന്തമാണ് അവര്‍ സ്വീകരിച്ചത്. അന്നു തന്നെ മുസ്ലിംകള് ഏറ്റവും ബഹുമാനിക്കുന്ന അത്യുന്നത പദവിയാകുന്ന നുബുവ്വത്ത് പേരിലാവുമ്പോള്‍ തങ്ങള്ക്കൊപ്പിച്ചുള്ള ശരീഅത്ത് നിര്‍മാണവും അഭിനവ നബിയിലൂടെ നേടിയെടുക്കാമെന്ന് അവര്‍ കണക്കു കൂട്ടി. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി യൂ റോപ്യന്‍ മസ്തിഷ്കം ഇറക്കുമതി ചെയ്ത വ്യാജ പ്രവാചകനാണ് പഞ്ചാബിലെ മീര്‍സാ ഗുലാം ഖാദിയാനി (18351908). മുസ്ലിം കോളനിവാഴ്ചക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച മുസ്ലിംകളെ യുദ്ധത്തില്‍ നിന്നും പിടിച്ചു മാറ്റാനും മീര്‍സാ വഴി ബ്രിട്ടീഷുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നു.
സ്വതന്ത്ര പ്രവാചകത്വമായിരുന്നു മീര്‍സയുടെ ലക്ഷ്യം. ഖത്മുന്നുബുവ്വ (പ്രവാചകത്വ പരിസമാപ്തി) അടയ്ക്കപ്പെട്ട വാതിലാണ്. അത് തള്ളിത്തുറക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ സമകാലിക സമൂഹം നല്‍കേണ്ടത് നല്‍കിയിരുന്നു. പ്രവാചകത്വം വാദിച്ച ‘ബാബ്’ മതസ്ഥാപകനായ അലീ മുഹമ്മദിനെ ഇറാന് ഭരണകൂടം വെടിവെച്ചു കൊന്നത് 1850 ജൂലായ് ഒമ്പതിനായിരുന്നു. മറ്റു പല പൂര്‍വിക കള്ള പ്രവാചകന്മാരുടെയും അവസ്ഥ നാം കണ്ടുവല്ലോ(വ്യാജന്മാരുടെ ചരിത്രം എന്ന ലേഖനം വായിക്കുക). സ്വതന്ത്ര പ്രവാചകത്വ വാദം ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കിയ മീര്‍സ ആദ്യം ചില്ലറ പ്രസിദ്ധീകരണ പ്രസംഗങ്ങള്‍ വഴി മുസ്ലിം സേവകനായി ചമഞ്ഞു പയ്യെ പ്രവാചകത്വ വാദത്തിലേക്ക് കയറുകയാണ് ചെയ്തത്. പക്ഷേ, നിരവധി മാനസിക ശാരീരിക ദൌര് ബല്യങ്ങള്ക്കടിമയായ മീര്‍സാ പ്രവാചകത്വം വിട്ട് ദൈവത്വത്തിലേക്കും അതിനപ്പുറത്തേക്കും കടന്നു. വിചിത്രങ്ങളായ മീര്‍സായുടെ ക്രമാതീത വാദങ്ങള്‍ ഖാദിയാനി നേതൃത്വം മൂടി വെക്കുകയാണ്. മീര്‍സാ കെട്ടാത്ത വേഷമോ അവകാശവാദമുന്നയിക്കാത്ത സ്ഥാനങ്ങളോ ഇല്ല. അവ സംഭവ്യമാകട്ടെ അസംഭവ്യമാകട്ടെ.
വലിയ്യ്, മുജദ്ദിദ്, മുഹദ്ദിസ്, മുല്‍ഹം, മഹ്ദി, ഈസാ, മൂസാ, ആദം, നൂഹ്, ഇബ്റാഹീം, യൂസുഫ്, ദാവൂദ്, സുലൈമാന്‍, യഅ്ഖൂബ്, അഹ്മദ്, മുഖ്താര്‍, മുഹമ്മദ്, മര്‍യം, മീഖായീല്‍, ദുല്ഖര്നൈനി, ഹജറുല്‍ അസ്വദ്, ളില്ലി-ബുറൂസി-ഹഖീഖി-മജാസി-തശ്രീഇ നബി എന്നീ വിചിത്ര വാദങ്ങളിലൂടെ രംഗത്തെത്തിയ മീര്‍സയെ സമകാലിക മുസ്ലിംകള് തെരുവു ഭ്രാന്തനെ പോലെ കണ്ടു. തുടര്‍ന്ന് ഇതര മതസ്ഥര്‍ കാത്തിരിക്കുന്ന കല്‍ക്കിയും മിശിഹയും തുടങ്ങി ലോകം പ്രതീക്ഷിക്കുന്ന വാഗ്ദത്ത പുരുഷന്മാരെല്ലാം താനാണെന്ന് അവകാശപ്പെട്ട് എട്ടുകാലി മമ്മൂഞ്ഞിയുടെ റെക്കോര്‍ഡ് തകര്‍ത്ത് മീര്‍സാ എഴുതാന്‍ പോ ലും പറ്റാത്ത അറുവഷളന്‍ വാദങ്ങളിലൂടെ കാടുകയറി. താന്‍ ദൈവപുത്രനാണെന്നും ദൈവത്തിന്റെ ഭാര്യയാണെന്നും അവസാനം താന്‍ ദൈവമാണെന്നും ഒരു പടി കൂടി മുന്നോട്ട് കടന്ന് ദൈവം തന്റെ മകനാണെന്നു കൂടി പറഞ്ഞു.
മീര്‍സാ പറയുന്നു. എന്റെ വിചിത്രവാദങ്ങള്‍ തുടങ്ങിയത് മുതല്‍ തന്നെ രണ്ടു മുഅ്ജിസത്തുകള്‍ അല്ലാ ഹു എനിക്കു തന്നു. ഒന്ന് തലചുറ്റല്‍ മറ്റൊന്ന് നിലയ്ക്കാത്ത മൂത്രസ്രാവം (ഹഖീഖതുല്‍ വഹ്യ്-മീര്‍സ). തനിക്ക് തനിഭ്രാന്താണെന്ന് മീര്‍സാ ആവര്‍ത്തിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ ഒരു മാനസിക രോഗിയുടെ ഭ്രാന്തന് ചിന്തകള്‍ ദൈവദത്തമാണെന്ന് വിശ്വസിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.
ഇസ്രായേലും യൂറോപ്യന്‍ രാജ്യങ്ങളും ഖാദിയാനിസത്തിന്റെ കളിത്തൊട്ടിലുകളാണ്. ജൂതക്രിസ്തീയ മസ്തിഷ്കങ്ങളും സാമ്പത്തിക സാങ്കേതിക സൌകര്യങ്ങളുമാണ് ലോകതലത്തില്‍ ഖാദിയാനിസത്തെ നിയന്ത്രിക്കുന്നത്. ഖാദിയാനികള്‍ അമുസ്ലിംകളാണെന്ന വിഷയത്തില്‍ മുസ്ലിം ലോകം ഒറ്റക്കെട്ടാണ്. നിരവധി പണ്ഢിത ഫത്വകളും കോടതി വിധികളും ഇവ്വിഷയകമായി വെളിച്ചം കണ്ടിട്ടുണ്ട്. 1974-ല്‍ മുസ്ലിം വേള്‍ഡ് ലീഗ് മക്കയില്‍ സംഘടിപ്പിച്ച കോണ്ഫ്രന്സില് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള 144 സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുകയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അമുസ്ലിം കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അഹ്മദികള് മൂന്ന് വിഭാഗമാണിന്ന്. ഖാദിയാനികള്‍, ലാംഹാരികള്, തിമാര്പൂരികള്. മീര്സായേയും കടത്തിവെട്ടിയ വാദഗതികളാണിവര്ക്കുള്ളത്. ഇസ്ലാമിക രേഖകള്‍ക്ക് പകരം മീര്‍സായുടെ വിഡ്ഢിത്തവും വിടുവായിത്തവുമാണിന്നവര്ക്ക് പ്രമാണം. ചില സാധുക്കള്‍ ചോദിക്കാറുണ്ട്. അംബരചുംബികളായ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ ചിന്തയില്‍ ചിത്രീകരിക്കുന്നവര്‍, സങ്കീര്‍ണ ശാസ്ത്ര ക്രിയകള്‍ക്ക് നിര്‍ണായക നേതൃത്വം നല്കുന്നവര്, നോബല്‍ സമ്മാന ജേതാക്കള്‍, ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഖാദിയാനികളിലുണ്ടല്ലോ? അതിലെന്ത് ബുദ്ധിഹീനതയാണുള്ളത്? മറുപടി വളരെ ലളിതമാണ്. നബി(സ്വ)യുടെ സമകാലികരായ അബൂജഹലും കമ്പനിയും ഒരിക്കലും ബുദ്ധിയില്‍ മോശക്കാരായിരുന്നില്ല. പക്ഷേ, ബുദ്ധിയല്ല ഹിദായത്തിന്റെ മാനദണ്ഢം. അത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനുദ്ദേശിച്ചവര്‍ക്ക് മാത്രമേ ലഭിക്കൂ. അവര്‍ മാത്രമാണ് യഥാര്‍ഥ ബുദ്ധിജീവികള്‍.
മീര്‍സാ പുരാണങ്ങള്‍ പരിശോധിക്കുമ്പോള്‍ മനുഷ്യ വര്‍ഗത്തിലെ ഒരു ലോക്കല്‍ മെമ്പറുടെ വ്യക്തിത്വം പോലും അവകാശപ്പെടാന്‍ മീര്സായ്ക്ക് അര്‍ഹതയില്ലെന്നു കാണാം. അയാളുടെ അവകാശവാദങ്ങള്‍ തന്റെ ഭ്രാന്തില്‍ വരവ് വെക്കുകയാണ് ബുദ്ധി.
RELATED ARTICLE