നല്ല കാര്യങ്ങള്‍ക്കും വസ്തുക്കള്‍ക്കും വ്യാജ രൂപങ്ങളുണ്ടാവുക സ്വാഭാവികം. സ്വയം നിലനില്പിനും ഉന്നതരെ അവമതിക്കുന്നതിനും വ്യാജന്മാര് പ്രത്യക്ഷപ്പെടാം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് പ്രവാചകന്മാരും ആത്മീയ നേതാക്കളുമാണ്. മുസ്ലിം ലോകത്ത് പലപ്പോഴായി അനവധി വ്യാജ നബിമാര്‍ പ്രത്യക്ഷപ്പെട്ടത്, വിശുദ്ധ മതത്തെ അപകീര്‍ത്തിപ്പെടുത്തി മൂല്യ ശോഷണം വരുത്താനായിരുന്നു. റസൂല്‍(സ്വ) തന്നെ വ്യാജന്മാരുടെ കടന്നുകയറ്റത്തെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത് കാണാം. ‘ഖിയാമത്ത് നാളിന് മുമ്പ് നിരവധി വ്യാജ പ്രവാചകന്മാര് വരും. എല്ലാവരും നബിയാണെന്ന് വാദിക്കും’ (ഇബ്നുമാജാ 6:448). സമാനമായ ഹദീസ് മറ്റു പലരും നിവേദനം ചെയ്തിട്ടുണ്ട്.
വ്യാജ പ്രവാചകന്മാരുടെ ആഗമനം പൂര്‍വകാലത്തും നിലനിന്നിരുന്നതായി ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. യേശുക്രിസ്തു പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു. അക്കാലത്ത് ആരെങ്കിലും ‘ഇതാ യേശുക്രിസ്തു ഇവിടെയുണ്ട്, അവിടെയുണ്ട് എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം കള്ള ക്രിസ്തുമാരും കള്ള പ്രവാചകന്മാരും പ്രത്യക്ഷപ്പെടും. അവര്‍ കഴിയുമെങ്കില്‍ വിശ്വാസികളെ വഴിതെറ്റിക്കുംവിധമുള്ള അത്ഭുതങ്ങള്‍ കാണിക്കും’ (മത്തായി 24:24, മാര്‍ക്കോസ് 13:22). ഇങ്ങനെയുള്ള കുറേ വ്യാജന്മാര് ഈസാ(അ)ന് ശേഷം വന്നു. മുഹമ്മദ് നബി(സ്വ)യുടെ കാലത്തും ശേഷവും അഴുക്കുകളുടെ പ്രവാഹമുണ്ടായി. അവരില്‍ ഓരോരുത്തരുടെ ജീവിതം പരിശോധിച്ചാല്‍ അത്ഭുതകരമായ സമാനതകളും താത്പര്യങ്ങളും കാണാനാവും.
ഹജ്ജത്തുല്‍ വിദാഇന്ന് ശേഷം റസൂല്‍ തിരുമേനി(സ്വ)ക്ക് യാത്രയുടെ കാരണമായി രോഗം ബാധിച്ചു. ഇത് ഒരു സുവര്‍ണാവസരമായി കണ്ട് അബ്ഹലത്തുബ്നുകഅദ് എന്ന അസ്വദുല്‍ അനസി പ്രവാചകത്വ വാദവുമായി രംഗത്ത് വന്നു. നബി(സ്വ)യുടെ രോഗം ഇസ്ലാമിക ലോകത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അതില്‍ നിന്ന് മുതലെടുത്ത് വിലസാമെന്നുമായിരുന്നു പ്രഥമ കള്ളന്റെ വിചാരം. അവന് ശക്തി സംഭരിക്കുകയും സ്വന്‍ആഅ് ഗവര്‍ണറായ ശഹ്റുബ്നു ബാദാനുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ യുദ്ധത്തില്‍ ശഹ്ര്‍ കൊല്ലപ്പെടുകയും രാജ്യം അസ്വദിന്റെ ഭരണത്തിലാവുകയും ചെ യ്തു. അസ്വദിന്ന് തന്ത്രങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ രണ്ടു പിശാചുക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു. നബി (സ്വ) തന്നെ നേരിട്ട് ഇവനെതിരെ തിരിയുന്നതാണ് പിന്നീട് നാം കാണുന്നത്. ‘സ്വന്‍ആഅ്’കാരോട് തന്ത്രപൂര്‍വം പ്രവര്‍ത്തിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്തു. ഹിറയര്, ഹമദാന്‍ എന്നീ ഗോത്രങ്ങള്‍ അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. അസ്വദ് സ്വന്തമാക്കി വെച്ചിരുന്ന ശഹ് റിന്റെ ഭാര്യ മുഖേന ഫൈറുസ് എന്ന ധീരന് അസ്വദിനെ വകവരുത്തി. എന്നാല്‍ ഈ സന്തോഷ വൃ ത്താന്തം അറിയും മുമ്പ് മഹാനായ പ്രവാചകന് വഫാത്തായിരുന്നു (അല്‍ കാനില്‍ 2:21, അല്‍ മുന്തളം 4:18, ഫത്ഹുല്‍ ബാരി 7:695). അയാളുടെ മരണത്തോടെ അനുയായികള്‍ കൂറുമാറുകയും പ്രസ്ഥാനം ചിന്നിച്ചിതറുകയും ചെയ്തു.
ഏകദേശം ഇതേ കാലയളവില്‍ തന്നെ രംഗത്ത് വരികയും നബി(സ്വ)യുടെ വിയോഗ ശേഷവും ശക്തമായി നിലനില്ക്കുകയും ചെയ്ത ഒരു കള്ളവാദിയായിരുന്നു മുസൈലിമ. അസ്വദിനേക്കാള് കുഴപ്പക്കാരനായി മാറാന്‍ മുസൈലിമക്ക് കഴിഞ്ഞു. വലിയൊരു സാഹിത്യകാരനായിരുന്നതിനാല്‍ പ്രാസമൊപ്പിച്ച് പല വചനങ്ങള്‍ വഹ്യെന്ന രൂപത്തില്‍ അവതരിപ്പിക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. നിലവിലുള്ള പ്രവാചകത്വ വാദികളുടെ അനുയായികള്‍ ചെയ്യുന്നതു പോലെ, പണ്ഢിതന്മാരും വൈജ്ഞാനിക പ്രഭയുമില്ലാത്ത പ്രാന്ത പ്രദേശങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തുകയും സാധാരണക്കാരായ മുസ്ലിംകളെ വശീകരിക്കാന്‍ ചില പൊടിക്കൈകള്‍ നടപ്പിലാക്കുന്നതിലും മുസൈലിമ വിജയിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഹമ്മദ് നബി(സ്വ)യെ അംഗീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ബാങ്കില്‍ ‘അ ശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് മുസൈലിമയും ഉള്‍പെടുത്തിയിരുന്നു. അയാള്‍ നബി(സ്വ) ക്ക് അയച്ച ഒരു കത്ത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിന് അല്ലാഹുവിന്റെ പ്രവാചകനായ മുസൈലിമ കുറിക്കുന്നത് എന്നാണ് (ത്വബ്രി 2:399, അല്‍ മുന്തളം 4/22). അഭിനവ വ്യാജന്മാരെ പോലെ പല പ്രവചനങ്ങള്‍ നടത്തിയെങ്കിലും അവയത്രയും പാളിപ്പോവുകയാണ് ഉണ്ടായത്.
ഇസ്ലാമിന്റെ ഒന്നാം ഖലീഫ സ്വിദ്ദീഖ്(റ)ന് ഭരണാദ്യത്തില് ഉണ്ടായ വലിയ ഭീഷണി മുസൈലിമയുടേതാണ് എന്ന് കാണാം. ഇസ്ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുകയും നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയും ഒപ്പം പ്രവാചകത്വത്തില്‍ ഒരു പങ്ക് മാത്രം ആവശ്യപ്പെടുന്ന മുസൈലിമയുടെ തന്ത്രം പലരും തെറ്റിദ്ധരിച്ചു. അത്രമാത്രം വിമര്ശനാര്ഹമല്ല ഈ വാദം എന്നവര്‍ വിശ്വസിക്കുകയും അവനെ അംഗീകരിക്കുകയും ചെയ്തു. പക്ഷേ നബി(സ്വ)യുടെ ശേഷം ഒരു വിധ പ്രവാചകത്വവും - ശാഖാ നബി, ശരീഅത്തില്ലാ നബി, പങ്കുകാരനായ നബി, നബി(സ്വ)യുടെ അനുയായി ആയ നബി തുടങ്ങിയ ഒന്നും ശേഷിക്കുന്നില്ലെന്നും അത്തരം വാദക്കാര്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്നും മറ്റാരെക്കാളും അറിയാവുന്ന സ്വഹാബികള്‍ ഇതിനെതിരെ ശക്തമായി പട നയിച്ചു. ആദ്യമായി ഇക്രിമ(റ)ന്റെ നേതൃത്വത്തിലും പിന്നീട് ഖാലിദ്(റ)ന്റെ നേതൃത്വത്തിലുമായിരുന്നു യുദ്ധം. ഈ യുദ്ധത്തില്‍ ഹാഫിളുകളായ ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായി. മുസ്ലിംകള്ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചു. അവസാനം വഹ്ശി(റ) മുസൈലിമയുടെ കഥ കഴിക്കുകയായിരുന്നു. അതോടെ ആ അദ്ധ്യായം അവസാനിച്ചു. മു സൈലിമയുമായുള്ള യുദ്ധത്തില്‍ ഇസ്ലാമിനെ എതിര്‍ത്തവരോട് കാഫിറുകളുമായുള്ള സമീപനമായിരുന്നു സ്വഹാബികള്‍ സ്വീകരിച്ചിരുന്നത്. യുദ്ധത്തടവുകാരായ സ്ത്രീകളെ അടിമകളാക്കി വെച്ചിരുന്നതും മറ്റും ഇതാണ് തെളിയിക്കുന്നത്. അലി(റ)ന് അത്തരം ഒരു അടിമയില്‍ മുഹമ്മദ്ബ്നു ഹനഫിയ്യ എന്ന പുത്രന് ജനിച്ചിട്ടുമുണ്ട്(അല്‍ബിദായ 2:316). മുസൈലിമയുമായി സ്വഹാബികള്‍ പോരാടിയത് ഭരണത്തി ല്‍ പങ്ക് ചോദിച്ചതുകൊണ്ടുള്ള രാഷ്ട്രീയ കാരണങ്ങളാലാണെന്ന വാദം ഇവിടെ അപ്രസക്തമാകുന്നു (അല്‍കാമില്‍ 2:218, അല്‍ മുന്തളം 4:20, ഫത്ഹുല്‍ ബാരി 7:691 കാണുക).
ഇമാം അബൂഹനീഫ(റ)യുടെ കാലത്ത് ഒരാള്‍ പ്രവാചക വാദവുമായി രംഗത്ത് വന്നു. അബൂഹനീഫ(റ) അവന് കാഫിറാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇങ്ങനെ ചരിത്രത്തിന്റെ കറുത്ത ഇന്നലെകളില്‍ നബി (സ്വ)യുടെ ശേഷം പ്രവാചകന്മാരുടെ പുണ്യ നിരയില്‍ സ്ഥാനം നേടി പ്രത്യക്ഷപ്പെട്ടവരെയൊക്കെയും ഇസ്ലാമിക സമൂഹം അവഗണനയുടെ പടുകുഴിയിലേക്കെറിയുകയാണുണ്ടായത്. സര്‍വ ശക്തിയുമെടു ത്ത് ആഞ്ഞടിക്കാനും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു തോല്പിക്കാനും അവര്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. പണ്ഢിതരും സാധാരണക്കാരുമൊക്കെ ഈ വിഷയകമായി അവരവരുടെ ദൌത്യം നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ)യുടെ ശേഷം ഒരു വിധ പ്രവാചകനും വരികയില്ലെന്ന സര് വാംഗീകൃത തത്വത്തിന്റെ വെളിച്ചത്തിലായിരുന്നു ഇത്. അജ്ഞത നിമിത്തം പൂര്‍വ കള്ളപ്രവാചകന്മാരു ടെ അനുയായികളായവരെ സത്യമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും അവര്‍ക്കായി. നബി(സ്വ)യുടെ കൂടെ ജീവിച്ച് ഇസ്ലാമിന്റെ മാതൃകാപുരുഷരായ സ്വഹാബികള്‍ മുതല്‍ നവ നൂറ്റാണ്ടിലെ പൊതുജനങ്ങള്‍ വരെ ഈ സംരഭത്തില്‍ പങ്കാളികളായത് ദീനീ സ്നേഹം കൊണ്ട് മാത്രമായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ പൂര്‍വീകരായ കള്ളന്മാരുടെ പാത പൂര്‍ണമായി പിന്തുടര്ന്ന് പാദവും വാദവും അ വര്ക്കൊപ്പിച്ച് ചലിപ്പിച്ച കാളവണ്ടിയാണ് മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി. ബാഹ്യ ശക്തികളുടെ നിര് ലോഭമായ സഹായം മൂലം മീര്‍സാ ഗുലാമിന്റെ അനുയായികള്‍ക്ക് ഒരു പ്രസ്ഥാനമായി വളരാനും ഇ ന്നും നിലനില്ക്കാനും കഴിയുന്നുണ്ട്. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അവക്കൊക്കെ ഊര്‍ജ്ജം പകര്‍ന്നത് ബ്രിട്ടീഷുകാരാണെന്ന് മനസ്സിലാക്കാനാവും. മീര്‍ സായികളുടെ ഉത്ഭവകേന്ദ്രം ലണ്ടനാണെന്നത് ഈ സത്യം ഒന്നു കൂടി ഉറപ്പിക്കുകയാണ്. മറ്റു പലര്‍ക്കും വേണ്ടി കുരങ്ങു കളിക്കുകയാണ് അഹ്മദികള്. ഇസ്ലാം മതത്തിന്റെ തത്വങ്ങള്ക്കെതിരെയാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്ന് പാവം അനുയായികളെങ്കിലും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്നാശിക്കുകയാണ്.
അധികാര മോഹം, നേതൃ താത്പര്യം, സാമ്പത്തികാഭിവൃദ്ധി, ലൈംഗിക താത്പര്യം തുടങ്ങിയ താല്ക്കാലികാവശ്യങ്ങളായിരുന്നു പൂര്‍വീക വാദികളെ നയിച്ചിരുന്നത്. നബി(സ്വ)യെ അംഗീകരിക്കുന്നു, പുതിയ ശരീഅത്ത് ഇല്ല, യഥാര്‍ഥ മതത്തിന്റെ ശുദ്ധീകരണമാണ് ലക്ഷ്യം എന്നൊക്കെയായിരുന്നു അവരുടെ അവകാശ വാദം. ഇവയിലൊക്കെയും മീര്‍സായും മുന്‍പന്തിയില്‍ നില്ക്കുന്നു. സത്യത്തില്‍ മീര്സയല്ല, അയാളെ പാവ കളിപ്പിച്ചവരാണ് ഇവിടെ വിജയിച്ചത്. മീര്‍സാ ബലിയാടാവുകയാണുണ്ടായത്.
മുസൈലിമക്ക് അവതരിച്ച ഒരു വഹ്യ് ഇവിടെ അവതരിപ്പിക്കാം. കള്ളന്മാരുടെ ഉള്ളിലുള്ളത് തിരിച്ചറിയാന്‍ അത് സഹായകമായിരിക്കും. പില്ക്കാലത്ത് നബി വാദമുന്നയിച്ച ‘സജാഹി’ എന്ന യുവതിയോട് അവന് വഹ്യ് വിശദീകരിക്കുന്നു. ‘അല്ലാഹു’ സ്ത്രീകള്‍ക്ക് കുറെ യോനികള്‍ സൃഷ്ടിച്ചു. അവക്ക് വേ ണ്ടി പുരുഷന്മാരെ ഇണകളാക്കുകയും ചെയ്തു. അവര്‍ സ്ത്രീകളില്‍ പ്രവേശിപ്പിക്കുകയും സ്ത്രീകള്‍ ആഗ്രഹിക്കുമ്പോള്‍ പുറത്തെടുക്കുകയും ചെയ്യും. സ്ത്രീകള്‍ നമുക്ക് വേണ്ടി ധാരാളം പ്രസവിക്കുന്നു. ഇത്രയുമായപ്പോള്‍ സജാഹി മുസൈലിമയില്‍ സത്യസാക്ഷ്യം വഹിക്കുന്നു. കഥയുടെ മുഖ്യ വശം പിന്നീടാണ് അരങ്ങേറുന്നത്. സെക്സ് വിശദീകരിച്ചപ്പോള്‍ സ്ത്രൈണ ദൌര്‍ബല്യം മുസൈലിമയെ കുറിച്ച് വലിയ മതിപ്പുളവാക്കി. അവള് തന്നില്‍ ആകര്‍ഷിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ പ്രവാചക വാദി അടുത്ത നമ്പര്‍ പ്രയോഗിച്ചതിങ്ങനെ: ഭവതിയെ ഞാന്‍ വിവാഹം കഴിക്കട്ടയോ? ഈ ചോദ്യം പ്രതീക്ഷിച്ച് നിന്ന അവള് ഉടന്‍ അനുവാദം മൂളി. അതിന്നു ശേഷം മുസൈലിമ ആലപിച്ചൊരു അശ്ളീല ഗാനമുണ്ട്. സഭ്യതക്ക് നിരക്കാത്തതു കൊണ്ട് ഇവിടെ പരിഭാഷപ്പെടുത്തുന്നില്ല (അല്‍കാമില്‍ 2:215 കാണുക). തികഞ്ഞൊരു കാമഭ്രാന്തന്റെ ഞരമ്പുരോഗമാണ് ഇത്. ഇതേ പ്രകാരമൊരു മധുര സ്വപ്നം മുഹമ്മദ് ബീഗ ത്തെ വിവാഹം ചെയ്യാനുള്ള വഹ്യിലൂടെ മീര്‍സയും കാണുന്നുണ്ട്. അതിന്ന് വേണ്ടി നടത്തിയ ഗംഭീര പ്രവര്‍ത്തനങ്ങള്‍ ഒരു മുസൈലിമയുടെ മസീലി(സദൃശ്യന്‍)നെ മീര്‍സയില്‍ വെളിപ്പെടുത്തിത്തരുന്നു. അശ്ളീല ചുവയുള്ള സംസാരങ്ങള്‍ യേശുവിനെ കുറിച്ചും മറ്റും അമിതമായി ഉപയോഗിക്കുന്നതും ഈ രോഗം കാരണമായാണ് (മീര്‍സയുടെ പ്രണയ പ്രവചനം, മീര്‍സയുടെ യേശു എന്നീ അദ്ധ്യായങ്ങള്‍ കാണുക). എല്ലാ കള്ള വാദികളും ഒരു വസ്തുവിന്റെ പല ഭാഗങ്ങളാണെന്ന് സാരം.
സ്വയം യേശുവാണെന്ന് അവകാശപ്പെടുകയും ബൈബിള്‍ മുഖ്യ പ്രമാണമായി അവലംബിക്കുകയും ചെയ്യുന്ന മീര്‍സക്ക് ശക്തമായ താക്കീതാണ് തുടക്കത്തിലുദ്ധരിച്ച ബൈബിള്‍ വചനം. കള്ള പ്രവാചകന്മാര് എന്നതില്‍ പരിമിതപ്പെടുത്താതെ ‘കള്ള ക്രിസ്തുക്കളും’ പുറപ്പെടുമെന്ന് മഹാന് പ്രവചിച്ചത് മീര്സയെപ്പോലുള്ള ആള്‍മാറാട്ടക്കാരെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. എന്തായാലും മത്തായി 24:24 മീര്‍സയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം കൃത്യമാണ്.
RELATED ARTICLE