Click to Download Ihyaussunna Application Form
 

 

ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ് -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ് ‘ഈദ് ഉണ്ടായതെന്നാണ്. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക് പരിശോധിക്കാം.

അനസുബ്നു മാലിക്(റ) പറയുന്നു: “ജാഹിലിയ്യാ കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: “മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക് കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത് രണ്ട് പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായും”.

ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട് അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത് മതപരമായി തെറ്റുതന്നെയാണെന്ന് ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നുഹജറുല്‍ ‘അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്.

ആത്മീയവും ഭൌതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ് ഇസ്ലാം പ്രാധാന്യം കാണുന്നത്. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്. അതുകൊണ്ട് പെരുന്നാളിലും ശരീ’അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ഒരു ഹദീസ് കാണുക: ആ’ഇശാബീവി(റ) പറയുന്നു: ‘ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ് അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്‍(റ) ദേഷ്യപ്പെട്ടു. ‘എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അബൂബക്ര്‍, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ’ (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).

പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്. അന്നപാനാദികളാണല്ലോ ഏത് ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: “അബൂനുബൈശ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്’ (മുസ്ലിം).

സ്വഹാബികളില്‍ പ്രധാനിയായ അബൂ’ഉബൈദ്(റ) പറയുന്നു: “ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: “രണ്ടുദിനങ്ങളിലെ നോമ്പാചരണം നബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്: റമള്വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന് – ഉള്വ് ഹിയ്യത്ത് മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും” (ബുഖാരി).

അബൂസ’ഈദ്(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: “ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു” (ബുഖാരി).

നബി(സ്വ) വ്യക്തമായി വിലക്കിയതാണ്. ഒന്ന്: റമള്വാനു സമാപ്തിയായെത്തുന്ന ചെറിയ പെരുന്നാള്‍ സുദിനം. മറ്റൊന്ന് – ഉള്വ് ഹിയ്യത്ത് മാംസം യഥേഷ്ടമുപയോഗിക്കാന്‍ നിങ്ങള്‍ക്കവസരമൊരുക്കുന്ന ബലിപെരുന്നാള്‍ സുദിനവും” (ബുഖാരി).

അബൂസ’ഈദ്(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: “ചെറിയ വലിയ പെരുന്നാള്‍ ദിനങ്ങളിലെ നോമ്പാചരണം പ്രവാചകര്‍ നിരോധിച്ചിരിക്കുന്നു” (ബുഖാരി).

തക്ബീര്‍

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ് തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തി ലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്. വിശുദ്ധറമള്വാന്റെയും വ്രതാചരണത്തിന്റെയും മഹത്വവും പ്രസക്തിയും വ്യക്തമാക്കുന്ന അല്‍ബഖ്വറയിലെ 185-ാം വാക്യത്തിന്റെ അവസാനത്തിലെ ‘വലിതുക്മിലൂ…’ എന്നു തുടങ്ങുന്ന ആയത്തിന്റെ ആശയം ഇമാം ശാഫി’ഈ(റ) വ്യക്തമാക്കുന്നതിങ്ങനെ: “വിശുദ്ധ റമള്വാന്‍ മാസം പൂര്‍ത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്‍ക്കു ലഭിച്ച അവസരത്തെ മാനിച്ചു റമള്വാന്‍ സമാപന സന്ദര്‍ഭത്തില്‍ അല്ലാഹുവിനു നിങ്ങള്‍ തക്ബീര്‍ ചൊല്ലാനും അതുവഴി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാനും’.

പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇതുസംബന്ധമായി എഴുതുന്നത് കാണുക: “ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ താത്പര്യം ഈദുല്‍ഫിത്വര്‍ രാവിലെ തക്ബീര്‍ ആണെന്നു പറയാം”. ഇബ്നു’അബ്ബാസ്(റ) പറഞ്ഞു: “ശവ്വാല്‍പിറവി ദൃശ്യമായാല്‍ തക്ബീര്‍ ചൊല്ലല്‍ എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്”. ഇമാം ശാഫി’ഈ(റ) പറഞ്ഞു: “രണ്ടു പെരുന്നാള്‍ ദിനങ്ങളിലെ തക്ബീര്‍ ഞാനേറെ താത്പര്യപ്പെടുന്ന ഒന്നാണ്”.

പ്രസ്തുത ഖുര്‍ആന്‍ വാക്യം തന്നെയാണ് പെരുന്നാളിലെ തക്ബീറിന് ആധാരമായി ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ ഉദ്ധരിക്കുന്നത്. പെരുന്നാളിലെ തക്ബീറിനെ സംബന്ധിച്ചുള്ള ഹദീസുകള്‍ കാണുക. നാഫി’അ്(റ)വില്‍ നിന്നു നിവേദനം. “നബി(സ്വ) രണ്ട് പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന് പുറപ്പെടാറ് ഫള്വ്ലുബ്നു ‘അബ്ബാസ്, ‘അബ്ദുല്ലാഹിബ്നു ‘അബ്ബാസ്, ‘അലിയ്യ്, ജ’അ്ഫര്‍, ഹസന്‍, ഹുസൈന്‍, ഉസാമതുബ്നു സൈദ്, സൈദുബ്നു ഹാരിസ, അയ്മന്‍ ഇബ്നു ഉമ്മിഅയ്മന്‍(റ.ഹും) എന്നിവരോടൊത്ത് ഉച്ചത്തില്‍ തക്ബീറും തഹ്ലീലും ചൊല്ലിക്കൊണ്ടായിരുന്നു. അങ്ങനെ പലവഴികള്‍ താണ്ടി അവര്‍ നിസ്കാരാസ്ഥലത്തെത്തിച്ചേരും”.

‘അബ്ബാസ്(റ) പറഞ്ഞു: “ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്. അല്ലാഹു തന്നെ ഇക്കാര്യം ഉണര്‍ത്തിച്ചതാണിതിനു കാരണം’. അനസ്(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ നബി(സ്വ) ഇങ്ങനെ നിര്‍ദേശിച്ചതായി കാണാം. “നിങ്ങള്‍ പെരുന്നാള്‍ ദിനത്തെ തക്ബീര്‍ ധ്വനികളാല്‍ അലംകൃതമാക്കുവീന്‍’ (ത്വബ്റാനി).

അബൂ അബ്ദിറഹ്മാനുസ്സലമിയില്‍ നിന്ന്: “സ്വഹാബികള്‍ ‘ഈദുല്‍ ഫിത്വറില്‍ തക്ബീര്‍ മുഴക്കുന്ന കാര്യത്തില്‍ വളരെ ഔത്സുക്യം കാണിക്കുന്നവരായിരുന്നു’ (ദാറഖ്വുത്വ്നി, ബൈഹഖ്വി). അത്വാഅ്(റ)വില്‍ നിന്ന്: ‘പെരുന്നാളിലെ തക്ബീര്‍ തിരുനബി ചര്യയില്‍ പെട്ടതാണ്’ (ഇബ്നു അബീശൈബ).

തക്ബീറിന്റെ വിധികള്‍

‘ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പൈരുനാനാള്‍ രാവിന്റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെയാണ്. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്. തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ ക്കും സുന്നത്താണ്. വീടുകള്‍, പള്ളികള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക് ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്. എന്നാല്‍ അവര്‍ അന്യപുരുഷന്മാരുടെ സമീപത്തുവെച്ചു ശബ്ദമുയര്‍ത്തി ചൊല്ലാന്‍ പാടില്ലെന്നാണ് നിയമം. ഒറ്റക്കോ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരുടെ അടുക്കല്‍വെച്ചോ ശബ്ദമുയര്‍ത്തി ചൊല്ലുന്നതില്‍ വിരോധമില്ല. പുരുഷന്മാര്‍ ഏതവസ്ഥയിലും ഉച്ചത്തില്‍ ചൊല്ലുന്നതാണ് സുന്നത്ത്.

പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായാല്‍ പെരുന്നാള്‍ നിസ്കാരസമയം വരെ തക്ബീറില്‍ മുഴുകുന്നതാണ് അഭികാമ്യം. അതനുസരിച്ച് അല്‍കഹ്ഫ്, സ്വലാത്ത് എന്നിവയെക്കാള്‍ പ്രാധാന്യം തക്ബീറിനാണ്. എന്നാല്‍ പെരുന്നാള്‍ നിസ്കാരം നേരത്തേ നിര്‍വ്വഹിക്കുകയാണെങ്കില്‍ തക്ബീറും ജുമുഅ ദിനചര്യകളും വെവ്വേറെ നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമല്ലോ.

അണിഞ്ഞൊരുങ്ങല്‍

പെരുന്നാള്‍ ദിനത്തില്‍ കുളിക്കലും അണിഞ്ഞൊരുങ്ങലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇവ സുന്നത്താണ്. ഇബ്നു ‘ഉമര്‍(റ)വില്‍ നിന്ന്: ഇബ്നു’ഉമര്‍(റ) ‘ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പ്രത്യേക കുളി നബിചര്യയായി അനുഷ്ഠിച്ചിരുന്നു. പെരുന്നാള്‍ രാവ് പകുതി പിന്നിട്ടാ ല്‍ പെരുന്നാള്‍ കുളി സുന്നത്തായി. പള്ളിയില്‍ പോകുന്നവര്‍ക്കും പോകാത്തവര്‍ക്കും കുളി സുന്നത്താണ്. വല്ല കാരണത്താലും കുളിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രസ്തുത സുന്നത്ത് വീണ്ടെടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ പിന്നീട് ഈ കുളി നിര്‍വ്വഹിക്കല്‍(ഖളാഅ്) സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നു.

പല്ലുതേക്കുക, ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ഒഴിവാക്കുക, മീശ വെട്ടുക, കൈകാല്‍ നഖങ്ങള്‍ വെട്ടുക, കക്ഷത്തിലെയും അധോഭാഗത്തെയും രോമങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ദിവസത്തെ മാനിച്ചു പ്രത്യേകം ചെയ്യേണ്ടതാണ്.

പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയുന്നത് പ്രത്യേകം സുന്നത്താണ്. നബി(സ്വ) പെരുന്നാളില്‍ യമന്‍ നിര്‍മിതമായ വസ്ത്രമാണണിഞ്ഞിരുന്നതായി ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസില്‍ കാണാം. കൈവശമുള്ളതില്‍ ഏറ്റവും മുന്തിയ വസ്ത്രമാണ് ധരിക്കല്‍ സുന്നത്ത്. സുഗന്ധം ഉപയോഗിക്കലും ഈ ദിനത്തില്‍ പ്രധാന സുന്നത്താണ്. ഈ കാര്യങ്ങളെല്ലാം സ്ത്രീകള്‍ക്കും വീട്ടില്‍വെച്ച് സുന്നത്ത് തന്നെയാണ്. പെരുന്നാളില്‍ കുട്ടികളെ പ്രത്യേകം പരിഗണിക്കണമെന്നതാണ് പണ്ഢിതവിധി. ബഹുവന്ദ്യരായ ഇമാം ശാഫി’ഈ(റ) ഇക്കാര്യം എടുത്തുപറഞ്ഞതായി കാണാം. ആഭരണങ്ങളും മറ്റുമണിയിച്ച് അവരെ സംതൃപ്തരാക്കണം. സന്തോഷത്തിമര്‍പ്പിന് ഏറെ ദാഹിക്കുന്ന മനസ്സാണല്ലോ കുട്ടികളുടേത്. അതുകൊണ്ട് അവരെ അവഗണിക്കുന്നത് തെറ്റാണ്.

മൈലാഞ്ചി

പെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും മൈലാഞ്ചി ഉപയോഗിക്കല്‍ സാധാരണമാണ്. ഇതിന്റെ മതവിധി താഴെ പറയുന്നു. വിവാഹിതകളായ സ്ത്രീകള്‍ക്ക് ഏതവസരത്തിലും മൈലാഞ്ചിയണിയല്‍ സുന്നത്താണ്. അവിവാഹിതകള്‍ക്ക് ഇത് സുന്നത്തില്ല എന്നുമാത്രമല്ല കറാഹത്തുമാണ്. ‘ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീക്ക് മൈലാഞ്ചിയിടല്‍ ഹറാമാണ്. പുരുഷന്മാര്‍ക്കും നപുംസകത്തിനും ഇത് ഹറാം തന്നെയാണ്. എന്നാല്‍ ചികിത്സയായോ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കോ പുരുഷന്മാര്‍ക്കും മൈലാഞ്ചിയിടാം.

ഇതു സംബന്ധമായി ഇമാം നവവി(റ) പറയുന്നത് കാണുക: “കൈകാലുകള്‍ മൈലാഞ്ചി തേച്ചു ചായം പിടിപ്പിക്കല്‍ വിവാഹതകള്‍ക്കു സുന്നത്താണ്. പ്രസിദ്ധമായ ഹദീസുകള്‍ ഇതിനു പിന്‍ബലമുണ്ട്. ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പുരുഷന്മാര്‍ മൈലാഞ്ചിയണിയല്‍ ഹറാമാണ്. അതിനു തെളിവായി സ്വഹീഹായ ഹദീസ് കാണുക.”പുരുഷന്മാരില്‍നിന്നു സ്ത്രീകളോട് തുല്യമാകുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു”.

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ പറയുന്നു: “കൈകാലുകള്‍ മൈലാഞ്ചിയണി ഞ്ഞു നിറം പിടിപ്പിച്ച ഒരു മനുഷ്യനെ നബിസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. എന്താണിവന്റെ കഥ? റസൂല്‍(സ്വ) ആരാഞ്ഞു. ആളുകള്‍ പറഞ്ഞു. ഇയാള്‍ സ്ത്രീകളോട് സദൃശമായിരിക്കുന്നു. നബി(സ്വ) ആ മനുഷ്യനെ തല്‍ക്കാലം നഖീ’ഇലേക്കു നാടുകടത്താല്‍ വിധിച്ചു. സ്വഹാബത്ത് ചോദിച്ചു. ഞങ്ങളിയാളെ വധിക്കട്ടെയോ? തങ്ങള്‍ പറഞ്ഞു. പറ്റില്ല. നിസ്കരിക്കുന്നവനെ കൊല്ലാന്‍ ന്യായമില്ല. അത് നിരോധിതമാകുന്നു” (സുനന്‍ അബീദാവൂദ്).

ഇമാം നവവി(റ) പറയുന്നു: “ഭര്‍ത്താവുള്ള സ്ത്രീക്ക് മൈലാഞ്ചിയണിയല്‍ ഏതുസമയത്തും സുന്നത്താണ്. കാരണം മൈലാഞ്ചി പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കുന്നതും ആഡംബരവുമാണ്. എന്നാല്‍ അവിവാഹിതകള്‍ കാരണമില്ലാതെ മൈലാഞ്ചിയണിയല്‍ കറാഹത്താണ്. അവള്‍ക്കുതന്നെ ചിലപ്പോഴത് ആപത്തുവരുത്തുമെന്നതാണിതിനു കാരണം”.

പ്രഗത്ഭ പണ്ഢിതന്‍ ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: ”പുരുഷന്മാര്‍ക്കു മൈലാഞ്ചിയണിയല്‍ ഹറാമാണെന്നതിനു പ്രബലമായ ഹദീസുകളും ഖണ്ഡിതമായ രേഖകളും തെളിവുണ്ട്. അതുതന്നെയാണ് ശാഫി’ഈ മദ്ഹബിന്റെ വീക്ഷണവും. മുഖ്തസ്വറുല്‍ മുസ്നിയില്‍ ഇതുകാണാം. അവിടത്തെ അസ്വ്ഹ്വാബും ഇതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. ഈ കാര്യം ഇത്രയും വ്യക്തമായിരിക്കെ ഇതിനെതിരു പ്രവര്‍ത്തിക്കുന്നവന്‍ തീര്‍ത്തും വഴിതെറ്റിയിരിക്കുന്നുവെന്ന് വ്യക്തം”.

പുരുഷന്മാര്‍ക്കു മൈലാഞ്ചിയണിയല്‍ ഹറാമില്ല എന്ന വാദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇത്രയും കാര്യങ്ങള്‍ കുറിച്ചിരിക്കുന്നത്. മൈലാഞ്ചി ഇരു കൈപ്പത്തിയും നിറയെ മണിബന്ധം വരെ അണിയുന്നതാണ് ശൈലിയെന്ന് ഇമാം നവവി(റ) പറയുന്നു.

ലൈലതുല്‍ ഫിത്വ്ര്‍

പെരുന്നാള്‍ രാവില്‍ സുന്നത്ത് നിസ്കാരങ്ങളിലും ദിക്റുകളിലും പ്രാര്‍ഥനകളിലും മുഴുകല്‍ സുന്നത്താണ്. ഇതിനുപോല്‍ബലകമായ നബിവചനങ്ങള്‍ കാണുക. അബൂഉമാമ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘പെരുന്നാള്‍ രാവുകളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസ്സുറ്റതായി നില്‍ക്കുന്നതാണ്” (ഇബ്നുമാജ).

മു’ആദുബ്നു ജബല്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “അഞ്ചു രാവുകള്‍ സജീവമാക്കുന്നവര്‍ക്കു സ്വര്‍ഗം സുനിശ്ചിതമാണ്. ആ രാവുകളില്‍ നാലാമതായി എണ്ണിയത് ചെറിയപെരുന്നാള്‍ രാവായിരുന്നു” (ഇസ്വ്ബഹാനി). ഇതേ ആശയമുള്‍ക്കൊള്ളുന്ന വേറെയും ഹദീസുകള്‍ കാണാവുന്നതാണ്. ഈ രാവിന്റെ പ്രാധാന്യത്തെ ഇമാം ശാഫി’ഈ(റ) തന്റെ ഉമ്മില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതായി ഇമാം നവവി(റ) ഉദ്ധരിക്കുന്നു: “ഇബ്റാഹിം ഇബ്നുമുഹമ്മദ് നമ്മോട് പറഞ്ഞിരിക്കുന്നു. മദീനയിലെ സാത്വികരായ പല ശൈഖുമാരും രണ്ട് പെരുന്നാള്‍ രാവിലും മസ്ജിദുന്നബവിയില്‍ വന്നു പ്രത്യേക ദിക്റും പ്രാര്‍ഥനയും നടത്തിയിരുന്നതായി ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. രാത്രിയില്‍ നിന്നല്‍പ്പസമയം മാത്രം ശേഷിക്കുന്നത് വരെ അവര്‍ ഈ കര്‍മ്മങ്ങള്‍ തുടര്‍ന്നിരുന്നു”. ഇബ്നു’ഉമര്‍(റ) പെരുന്നാള്‍ രാവിനെ സജീവമാക്കിയതായി വാര്‍ത്ത ലഭിച്ചിട്ടുണ്ടെന്നും ശാഫി’ഈ(റ) പറഞ്ഞിട്ടുണ്ട്. നബി(സ്വ)യെ പൂര്‍ണാര്‍ഥത്തില്‍ പിന്തുടര്‍ന്നിരുന്ന മഹാന്‍ ഒരടിസ്ഥാനവുമില്ലാതെ ഇങ്ങനെ ചെയ്യുകയില്ലെന്നു നമുക്ക് ഊഹിക്കാവുന്നതാണല്ലോ.

ഈ രാവ് ‘ഹയാത്താക്കാന്‍’ എത്രസമയം ഉപയോഗപ്പെടുത്തണമെന്നതു സംബന്ധമായി ശറഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ കാണാം: “രാവിന്റെ മുഖ്യഭാഗവും സജീവമാക്കണമെന്നു തന്നെയാണ് പ്രബലാഭിപ്രായം. ഒരു മണിക്കൂര്‍ ചിലവാക്കിയാലും മതിയാകുമെന്നും അഭിപ്രായമുണ്ട്. ഖ്വാള്വി ഹുസൈന്‍, ഇബ്നു’അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു. ലൈലതുല്‍ ‘ഈദ് ഹയാത്താക്കി എന്നുവരാന്‍ ഇശാഅ്, സ്വുബ്ഹി എന്നീ നിസ്കാരങ്ങള്‍ ജമാഅത്തായി നിസ്കരിച്ചെന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകുന്നതാണ്”.

ചുരുക്കത്തില്‍, പെരുന്നാള്‍ രാവ് വിനോദങ്ങളിലായി നഷ്ടപ്പെടുത്താനുള്ളതല്ല. കഴിയുന്നത്ര സമയം സജീവമാക്കി പുണ്യം നേടാനാണ് ശ്രമിക്കേണ്ടത്. ചെറിയ പെരുന്നാള്‍ രാവിന്റെയും (ലൈലതുല്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ് -അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ് ‘ഈദ് ഉണ്ടായതെന്നാണ്. പെരുന്നാള്‍ ആഘോഷത്തിന്റെ സുദിനമാണ്. പക്ഷേ, ഇസ്ലാമില്‍ ആഘോഷത്തിനും പരിമിതികളുണ്ട്. പെരുന്നാള്‍ ആഘോ ഷം സംബന്ധിച്ച പ്രമാണങ്ങള്‍ നമുക്ക് പരിശോധിക്കാം.

അനസുബ്നു മാലിക്(റ) പറയുന്നു: “ജാഹിലിയ്യാ കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ആ ഘോഷത്തിമര്‍പ്പിനായി നിശ്ചയിക്കപ്പെട്ടിരുന്നു. ആ ദിവസങ്ങളില്‍ ജനങ്ങള്‍ കളിച്ചുരസിക്കുക പതിവായിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: “മാന്യസഹോദരങ്ങളേ, നിങ്ങള്‍ക്ക് കളിച്ചുരസിക്കാന്‍ കഴിഞ്ഞകാലത്ത് രണ്ട് പെരുന്നാളുകളുണ്ടായിരുന്നുവല്ലോ. അവയെക്കാള്‍ ശ്രേഷ്ഠമായ രണ്ടു ദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായും”.

ആഘോഷങ്ങള്‍ സമൂഹത്തിന്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യ ത്തെ ഇസ്ലാം മാനിക്കുന്നുവെന്നും നമുക്കീ ഹദീസില്‍ നിന്നു ഗ്രഹിക്കാം. ജാഹിലിയ്യാ കാലത്തെ ആ ഘോഷങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമായതുകൊണ്ട് അവ നബി(സ്വ) തടഞ്ഞു. അന്യസമൂഹത്തിന്റെ ആചാരാഘോഷങ്ങളില്‍ വിശ്വാസികള്‍ സഹകാരികളാകരുതെന്നും ഈ ഹദീസ് സൂചിപ്പിക്കുന്നു. സ്വത്വം നഷ്ടപ്പെടുത്തി അന്യമത ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത് മതപരമായി തെറ്റുതന്നെയാണെന്ന് ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്നുഹജറുല്‍ ‘അസ്ഖ്വലാനി(റ) പറഞ്ഞിട്ടുണ്ട്.

ആത്മീയവും ഭൌതികവുമായ മോക്ഷമാണല്ലോ ഇസ്ലാമിന്റെ ലക്ഷ്യം. അതിനനുസരിച്ച കര്‍മാനുഷ്ഠാനങ്ങള്‍ക്കാണ് ഇസ്ലാം പ്രാധാന്യം കാണുന്നത്. പെരുന്നാളാഘോഷ കാര്യത്തിലുംഇതു ബാധകമാണ്. അതുകൊണ്ട് പെരുന്നാളിലും ശരീ’അത്തിനു വിരുദ്ധമല്ലാത്ത വിധം നമു ക്കു സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യാം. ഒരു ഹദീസ് കാണുക: ആ’ഇശാബീവി(റ) പറയുന്നു: ‘ഒരു ചെറിയ പെരുന്നാള്‍ ദിവസം എന്റെ പിതാവ് അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സ്വാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. രണാങ്കണത്തി ല്‍ ശക്തി തെളിയിച്ച പൂര്‍വ്വികരെ കുറിച്ചുള്ള പ്രകീര്‍ത്തനമാണവര്‍ ആലപിച്ചിരുന്നത്. ആ കുട്ടികള്‍ സ്ഥിരം പാട്ടുകാരായിരുന്നില്ല. ഇതുകണ്ടപ്പോള്‍ അബൂബക്ര്‍(റ) ദേഷ്യപ്പെട്ടു. ‘എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ പൈശാചിക ഗാനങ്ങള്‍?’ അദ്ദേഹം ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘അബൂബക്ര്‍, ഓരോ സമുദായത്തിനും പെരുന്നാളുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണല്ലോ’ (ഇമാം ബുഖാരി, ഇബ്നുമാജ, ഹ.നമ്പര്‍. 1898).

പെരുന്നാള്‍ സുദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് അന്നു വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്. അന്നപാനാദികളാണല്ലോ ഏത് ആഘോഷത്തിന്റെയും പ്രധാന ഭാഗം. ഇതുസംബന്ധമായ ഏതാനും ഹദീസുകള്‍ കാണുക: “അബൂനുബൈശ(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: “പെരുന്നാള്‍ സുദിനങ്ങള്‍ അന്നപാനാദികള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ്’ (മുസ്ലിം).

സ്വഹാബികളില്‍ പ്രധാനിയായ അബൂ’ഉബൈദ്(റ) പറയുന്നു: “ഞാനൊരു പെരുന്നാള്‍ ദിനത്തില്‍ ഉമര്‍ (റ)വിനെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: “രണ്ടുദിനങ്ങളിലെ നോമ്പാചരണം ഫിത്വ്റ്) പെരുന്നാല്‍ പകലിന്റെയും ആത്മീയപ്രാധാന്യം വ്യക്തമാക്കുന്ന ഹദീസിലെ ഒരു ഭാഗം കാണുക: ഇബ്നുഹിബ്ബാന്‍(റ), ബൈഹഖി(റ) തുടങ്ങിയ ഹദീസ് പണ്ഢിതന്മാര്‍ സ്വീകാര്യമായ പരമ്പര വഴി നിവേദനം ചെയ്ത ഈ ഹദീസില്‍ പെരുന്നാള്‍ രാവിനെ സമ്മാനസുദിനം ലൈലതുല്‍ ജാഇസ എന്നാണ് വിശേഷിപ്പിച്ചത്. “പെരുന്നാള്‍ പ്രഭാതമായാല്‍ അല്ലാഹു ഒരു സംഘം മലകുകളെ ഭൂമിയിലേക്കയക്കുന്നു. അവര്‍ വന്നിറങ്ങാത്ത ഒറ്റ ഗ്രാമം പോലുമുണ്ടാകില്ല. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയോരങ്ങളില്‍ അവര്‍ തമ്പടിക്കും. എന്നിട്ട് വിളിച്ചുപറയും. “മുഹമ്മദ് നബിയുടെ സമുദായമേ, വിശാലമായ പ്രതിഫലം നല്‍കാനൊരുങ്ങി നില്‍ക്കുന്ന ധര്‍മിഷ്ഠനായ നാഥനിലേക്ക് നിങ്ങള്‍ ധൃതിയില്‍ പുറപ്പെടുവീന്‍. അവനിതാ നിങ്ങള്‍ക്കു മാപ്പരുളാന്‍ കാത്തിരിക്കുന്നു”.

മലകുകളുടെ ഈ ശബ്ദം മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍ക്കുമാത്രം കേള്‍ക്കാന്‍ കഴിയുകയില്ലെന്നുനബി(സ്വ) പറയുന്നു. ഇതരജീവജാലങ്ങള്‍ക്കിതു കേള്‍ക്കാന്‍ കഴിയുമത്രെ.ഹദീസില്‍ തുടര്‍ന്നുപറയുന്നത് മുസ്ലിംകള്‍ പെരുന്നാള്‍ നിസ്കാരത്തിന് സംഗമിച്ചാല്‍ ഉന്നതങ്ങളില്‍ നടക്കുന്ന ഒരു സംഭാഷണത്തെപ്പറ്റിയാണ്. അല്ലാഹു മലകുകളുമായി നടത്തുന്ന പ്രസ്തുത സംഭാഷണം ശ്രദ്ധിക്കുക.

അല്ലാഹു: എന്റെ ഇഷ്ടദാസന്മാരായ മലകുകളേ, ഒരു കൂലിക്കാരന്‍ താനേറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചാല്‍ അവനെന്താണ് അര്‍ഹിക്കുന്നത്?

മലകുകള്‍: ഞങ്ങളുടെ രക്ഷകാ, സര്‍വ്വജ്ഞനായ നിന്നോട് ഞങ്ങളെന്തു പറയാന്‍. ആ കൂലി ക്കാരന് വാഗ്ദാനം ചെയ്തത് പൂര്‍ണമായി സമ്മാനിക്കുക.

അല്ലാഹു: എങ്കില്‍ മലകുകളേ, നിങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു. അവര്‍ റമള്വാന്‍ മാസത്തെ ധന്യമാക്കി നോമ്പനുഷ്ഠിച്ചതിനും രാത്രികളില്‍ നിസ്കരിച്ചതിനുമെല്ലാം എ ന്റെ പൊരുത്തവും വിട്ടുവീഴ്ചയും ഞാനിതാ പ്രതിഫലമായ നല്‍കുന്നു.

തുടര്‍ന്ന് അല്ലാഹു പറയുമത്രെ: “എന്റെ പ്രിയ ദാസന്മാരേ നിങ്ങള്‍ക്കെന്നോട് ചോദിക്കാനുള്ള അവസരമാണിത്. ആവശ്യപ്പെട്ടുകൊള്ളുക. എന്റെ സര്‍വ്വമാന പ്രതാപങ്ങളുമാണ് സത്യം. നിങ്ങ ള്‍ ആവശ്യപ്പെടുന്നതെന്തും സമ്മാനിക്കാന്‍ ഞാനൊരുക്കമാണ്. നിങ്ങളാവശ്യപ്പെടുന്നത് പരലോക കാര്യമാണെങ്കില്‍ അത് ഞാന്‍ തീര്‍ത്തുതരാം. ഇനി ഭൌതികമാണോ അതും പരിഹരിച്ചുതരാം. എന്റെ മഹോന്നത പ്രതാപത്തെ സാക്ഷിനിര്‍ത്തി ഒരിക്കല്‍ക്കൂടി ഞാന്‍ പറയട്ടെ. ഞാന്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തുകയില്ല. ഒരുലോകത്തും പരിഹാസ്യരാക്കുകയില്ല. നിങ്ങ ള്‍ എന്നെ മതിവരുവോളം സംതൃപ്തനാക്കി. നിങ്ങള്‍ക്കിനി പിരിഞ്ഞുപോകാം. പാപരഹിതരായി. ഞാന്‍ നിങ്ങളില്‍ സംപ്രീതനായിരിക്കുന്നു. ഈ പ്രഖ്യാപനത്തിനു ദൃക്സാക്ഷികളാകുന്ന മലകുകള്‍ റമളാന്‍ മാസ സമാപ്തിവേളയില്‍ അല്ലാഹു ഈ സമുദായത്തിനു സമ്മാനിച്ചതോര്‍ത്തു സന്തോഷിക്കുന്നതാണ്’.

മനുഷ്യന്റെ മഹത്വത്തെയാണീ ഹദീസ് തെളിയിക്കുന്നത്. എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര മലകുകള്‍ ഈ രംഗത്തിനു സാക്ഷിയാണെന്നു വരുമ്പോള്‍ അതെത്ര വലിയ സംഭവമാണെന്നോര്‍ത്തുനോക്കൂ. റമള്വാന്‍ മാസത്തില്‍ സത്യവിശ്വാസികള്‍ സഹിക്കുന്ന ത്യാഗം നേരില്‍ കാ ണാനും രേഖപ്പെടുത്താനും അവസരം ലഭിക്കുന്ന മലകുകള്‍ക്ക് അല്ലാഹുവിന്റെ ഈ ഔദാര്യം ഏറെ സന്തോഷം നല്‍കുന്നു. പ്രസ്തുത ആശയം വലിയ വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്ന വേറെ ഹദീസുകളും കാണാവുന്നതാണ്.

പെരുന്നാള്‍ ആശംസകള്‍

പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരുന്നത് നല്ലചര്യയാണെന്ന് പണ്ഢിതാഭിപ്രായമുണ്ട്. ശിഹാബുബ്നു ഹജര്‍(റ) ഇതു ശറ’ഇല്‍ അനുവദിക്കപ്പെട്ട ആചാരമാണെന്നു പറഞ്ഞിട്ടുണ്ട്. ബൈഹഖി(റ)യുടെ ഒരു ഹദീസ് അദ്ദേഹം ഇതിനു തെളിവായി ഉദ്ധരിക്കുന്നു. മറ്റു ചില ഹദീസുകളും ആസാറും ഇതിനു പിന്‍ബലമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശനമായ ശുക്റിന്റെ സാഷ്ടാംഗവും വിപത്തുകള്‍ വന്നുപെട്ടാല്‍ നടത്തുന്ന അനുശോചനവും അഥവാ തഅ്സിയതും ഇസ്ലാമികമായി അംഗീകൃതമാണ്. ആ ഗണത്തില്‍ പെടുത്താവുന്നതാണ് പെരുന്നാള്‍ ആശംസകളും. ക’അ്ബുബ്ന്‍ മാലിക്(റ)വിന്റെ പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ തൌബ സ്വീകരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ത്വല്‍ഹ(റ) ആശംസയര്‍പ്പിച്ചതും അത് അംഗീകരിച്ചതും സ്വീകാര്യമായ ഹദീസിലുണ്ടല്ലോ.

ആശംസകള്‍ക്ക് ഏതു നല്ല വാക്കും ഉപയോഗിക്കാം. തഖ്വബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നു സാധാരണ ഉപയോഗിക്കാറുണ്ട്. കൈപിടിച്ചു മുസ്വാഫഹത് ചെയ്യുന്നതും നല്ലതാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവും വളര്‍ത്താനിതുപകരിക്കും.

നിസ്കാരത്തിനുമുമ്പ് ഭക്ഷണം

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിച്ചശേഷം നിസ്കാരത്തിനു പോകുന്നതാണ് സുന്നത്ത്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: “ഇമാം ശാഫി’ഈ(റ)യും അനുചരന്മാരും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ എന്തെങ്കിലും ഭൂജിച്ചശേഷം മാത്രമേ നിസ്കാരത്തിന് പുറപ്പെടാവൂ എന്നത്. ഈ ഭക്ഷണം കാരക്കയായാല്‍ നന്ന്. അതാണ് നബിചര്യ”. ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ കുറിക്കുന്നു: പെരുന്നാള്‍ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് വല്ലതും തിന്നുകയും കുടിക്കുകയും വേണം. ഇതിനു സൌകര്യമൊത്തില്ലെങ്കില്‍ വഴിയില്‍ വെച്ചോ നിസ്കാരസ്ഥലത്തെത്തിയോ എന്തെങ്കിലും കഴിക്കണം. ഇ ങ്ങനെ ചെയ്യാത്തവരെക്കുറിച്ച് പ്രത്യേക വിധിയൊന്നും പറയാനില്ല. ഉപേക്ഷിച്ചത് കറാഹത്താ യി മാറുമെന്നു മാത്രം”.

പ്രസ്തുത സുന്നത്തുകള്‍ക്കാധാരമായ ഹദീസുകള്‍ കാണുക: “ബുറയ്ദ(റ)യില്‍ നിന്ന്: നബിതങ്ങള്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ വല്ലതും കഴിക്കാതെ പുറപ്പെടാറില്ലായിരുന്നു”.

അനസ്(റ)വില്‍ നിന്ന്: “നബി(സ്വ) ഈദുല്‍ഫിത്വറില്‍ അല്‍പ്പം കാരക്ക തിന്ന ശേഷമേ നിസ് കാരത്തിനെത്താറുണ്ടായിരുന്നുള്ളൂ. ഓരോന്നു വീതമായിരുന്നു അവിടുന്ന് ഭക്ഷിച്ചിരുന്നത്” (ബുഖാരി). വീട്ടില്‍നിന്നു തിന്നാന്‍ കഴിയാതെ വന്നവര്‍ക്കു പള്ളിയില്‍വെച്ചു സൌകര്യമൊത്താ ല്‍ തിന്നാമെന്നു ഹദീസില്‍ നിന്നു വ്യാഖ്യാനിക്കാം. പള്ളിയില്‍ വെച്ചോ വഴിയില്‍വെച്ചോ തി ന്നുന്നത് ഈ പ്രത്യേക സാഹചര്യത്തില്‍ മോശമായി പരിഗണിക്കപ്പെടുന്നതല്ലെന്നു തുഹ്ഫയില്‍ പറയുന്നുണ്ട്.

പെരുന്നാളും വെള്ളിയാഴ്ചയും

പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തവര്‍ക്കു ജുമു ‘അ നിര്‍വഹണ ബാധ്യതയില്ലെന്ന അബദ്ധധാരണ ചിലര്‍ക്കുണ്ട്. വിദൂരങ്ങളില്‍ നിന്നും എത്തിപ്പെടുന്ന ഗ്രാമവാസികള്‍ക്കു തിരുനബി(സ്വ) നല്‍കിയിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങളെ പറ്റി ഹദീസുകളില്‍ പരാമര്‍ശമുണ്ട്. ഈ ആനുകൂല്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് ചിലരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതുസംബന്ധമായി ഇമാം നവവി(റ) പറയുന്നത് കാണുക. പെരുന്നാളും വെള്ളിയാഴ്ചയും ഒത്തുവന്നാല്‍ പെരുന്നാള്‍ നിസ്കാരം കൊണ്ട് അന്നത്തെ ജുമു’അ ഒഴിവായിക്കിട്ടുമെന്ന് ആര്‍ ക്കും അഭിപ്രായമില്ല. ജുമു’അ വേറെ തന്നെ നടത്തണമെന്നതാണ് ഐക്യകണ്ഠേനയുള്ള വിധി. എന്നാല്‍ സാധാരണ ജുമുഅക്കെത്തിപ്പെടാന്‍ പ്രയാസമുള്ള ഗ്രാമപ്രദേശത്തുകാര്‍ പിന്നെയും വിഷമം സഹിച്ചു ജുമു’അക്ക് പങ്കെടുക്കണമോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. ‘ഉസ്മാനുബ്നു ‘അഫ്ഫാന്‍  (റ), ‘ഉമറുബ്നു ‘അബ്ദുല്‍ ‘അസീസ് (റ), ഇമാം ശാഫി’ഈ(റ) തുടങ്ങി ഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇത്തരം ഗ്രാമവിസികള്‍ക്ക് അന്നത്തെ ജുമു’അ ഒഴിവാക്കാവുന്നതാണെന്നാണ്. ഇതിനു പ്രമാണമായി അബൂ ഇസ്ഹാഖുശ്ശീറാസി ഉദ്ധരിക്കുന്നത് കാണുക.

ഒരിക്കല്‍ വെള്ളിയാഴ്ച പെരുന്നാള്‍ വന്നണഞ്ഞപ്പോള്‍ ‘ഉസ്മാന്‍(റ) പ്രഖ്യാപിച്ചു. “ജനങ്ങളേ, ഇന്നു നിങ്ങള്‍ക്കു രണ്ട് പെരുന്നാളുകള്‍ ഒത്തുവന്നിരിക്കുന്നു. മദീനയുടെ കിഴക്ക് ഭാഗത്തുള്ള ‘ആലിയയില്‍ നിന്നു വിഷമം സഹിച്ചു വന്നെത്തിയവര്‍ക്ക് ഞങ്ങളോടൊത്ത് ജുമുഅയില്‍ പങ്കുകൊള്ളുകയോ ജുമുഅ ഒഴിവാക്കി പോവുകയോ ചെയ്യാം”. ‘ഉസ്മാന്‍(റ) ഇങ്ങനെ പ്രഖ്യാപിച്ചപ്പോള്‍ സ്വഹാബികളില്‍ ആരും അതിനെ വിമര്‍ശിച്ചില്ല (ബുഖാരി).

ഗ്രാമവാസികള്‍ക്ക് ഇങ്ങനെ ഒരു ആനുകൂല്യം നല്‍കിയത് അവരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ്. അവര്‍ ജുമു’അക്ക് കൂടി നിന്നാല്‍ അത് പെരുന്നാള്‍ സംബന്ധമായ കാര്യങ്ങള്‍ക്കു സമയക്കുറവ് വരുത്തും. ഗ്രാമത്തിലേക്ക് പോയി വീണ്ടും വരാമെന്നുവെച്ചാല്‍ അത് അന്നത്തെ സാഹചര്യത്തില്‍ ഏറെ വിഷമകരവുമായിരുന്നു. വസ്തുത ഇതായിരിക്കെ ഇന്ന് ജുമു’അ നടത്താന്‍ എല്ലാ നിലക്കും സൌകര്യമുള്ള നാം പെരുന്നാളിന്റെ പേരില്‍ ജുമു’അ ഒഴിവാക്കുന്നത് ഇസ്ലാമിക വിരുദ്ധം തന്നെയാണ്.


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • നിസ്കാരത്തിന്റെ നിബന്ധനകള്‍
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • തസ്ബീഹ് നിസ്കാരം
  • നിസ്കാരത്തില്‍ ഖുനൂത്
  • സുന്നത് നോമ്പുകള്‍
  • തഹജ്ജുദ് നിസ്കാരം
  • വ്രതാനുഷ്ഠാനം:
  • കൂട്ടുപ്രാര്‍ഥന
  • ഖുനൂത്
  • തറാവീഹ്
  • സുന്നത് നിസ്കാരങ്ങള്‍
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (6)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (5)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (4)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (3)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (2)
  • നിസ്കാരത്തിന്റെ ഫര്‍ളുകള്‍ (1)
  • കൈ കെട്ടല്‍
  • നിസ്കാരത്തിന്റെ ഫലങ്ങള്‍
  • നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകള്‍
  • നിസ്കാരം പൂര്‍വ സമുദായങ്ങളില്‍
  • നിസ്കാരം ഒഴുകുന്ന നദി
  • ജംഉം ഖസ്‌റും