Click to Download Ihyaussunna Application Form
 

 

ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയില്‍ നിന്ന് ഏതാണ്ട്  ഇരുപത് മൈല്‍ ദൂരെ, ഹുദൈബിയ്യഃ ഗ്രാമം. ഇസ്‌ലാമിക ചരിത്രത്തില്‍ ഹുദൈബിയ്യഃ പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യഃ കരാറിന്റെ പേരില്‍. ഹിജ്‌റയുടെ ആറാം വര്‍ഷമാണത്. തിരുനബി (സ്വ) യും സ്വഹാബി പ്രമുഖരും മദീനയില്‍ നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കുന്നതിന് യാത്ര തിരിച്ചു,. ഹുദൈബിയ്യഃ യിലെത്തിയപ്പോള്‍ മക്കയിലേക്ക് പ്രവേശാനുമതി ലഭിക്കില്ലെന്ന വിവരം ലഭിച്ചു. ഏതാനും ദിവസം ഹുദൈബിയ്യഃ യില്‍ തങ്ങേണ്ടി വന്നു.

ജാബിറ്ബ്‌നു അബ്ദില്ലായില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഹുദൈബിയ്യഃ യില്‍ ജനങ്ങള്‍ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. തിരുദൂതരുടെ കയ്യിലുള്ള കൊച്ചു തോല്‍ പാത്രത്തില്‍ അല്‍പം വെള്ളമുണ്ടായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ഓടിവന്ന് ചുററും കൂടി. അവിടുന്ന് ചോദിച്ചു: ”നിങ്ങള്‍ക്കെന്ത് വേണം?”. അവര്‍ പറഞ്ഞു: ”തിരു ദൂതരേ, ഞങ്ങള്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനും ഒരു തുള്ളി വെള്ളമില്ല; തങ്ങളുടെ കയ്യിലുള്ളതല്ലാതെ.” ഉടന്‍ തിരുനബി (സ്വ) അവിടുത്തെ തൃക്കരം ആ തോല്‍പാത്രത്തിലെ ഒരിററു വെള്ളത്തില്‍ മുക്കി വെച്ചു. അപ്പോള്‍ അവിടുത്തെ വിരലുകള്‍ക്കിടയില്‍ നിന്ന് വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി; ഉറവ പൊട്ടിയൊഴുകും പ്രകാരം. ഞങ്ങളെല്ലാം അതില്‍ നിന്നു കുടിച്ചു. വുളൂഅ് ചെയ്തു; മതിവരുവോളം.”
സാലിമുബ്‌നു അബില്‍ ജഅ്ദ് പറയുന്നു: ഞാന്‍ ജാബിര്‍ (റ) നോട് ചോദിച്ചു; ”നിങ്ങളന്ന് എത്ര പേരുണ്ടായിരുന്നു?” ജാബിര്‍ പറഞ്ഞു: ”എത്ര പേരുണ്ടായിരുന്നെന്നോ? ഞങ്ങള്‍ ഒരു ലക്ഷം ആളുകളുണ്ടായിരുന്നാലും മതിയാകും വിധം വെള്ളം ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങളന്ന് ആയിരത്തിയഞ്ഞൂറ് പേരുണ്ടായിരുന്നു” (സ്വഹീഹുല്‍ ബുഖാരി). ആയിരത്തഞ്ഞൂറ് പേര്‍ക്ക് കുടിക്കാനും വുളൂഅ് ചെയ്യാനുമുള്ള വെള്ളം! കൈവിരലുകള്‍ക്കിടയില്‍ നിന്ന്! അതാണ് മുഹമ്മദുര്‍റസൂലുല്ലാഹ്.

വിശുദ്ധ ഖുര്‍ആനിലെ രാമത്തേതും ഏററവും വലുതുമായ അധ്യായം ‘അല്‍ബഖറ’ തുടങ്ങുന്നതിങ്ങനെയാണ് : ”അലിഫ് ലാം മീം”. ഈ ഗ്രന്ഥം, സംശയമില്ല. ഭക്തര്‍ക്ക് മാര്‍ഗ ദര്‍ശനമാണ്.’ തുടര്‍ന്ന് ഭക്തരുടെ പ്രധാന ലക്ഷണങ്ങള്‍ പറയുന്നു്. ”അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍… പരലോകത്തെക്കുറിച്ച് ദൃഢ വിശ്വാസമുള്ളവര്‍.”
ഇസ്‌ലാമിന്റെ ഏററവും വലിയ പ്രത്യേകത അതിന്റെ വിശ്വാസ രീതിയാണ്. ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതി. ഏകനായ ഒരല്ലാഹുവുണ്ടെന്നു   മുസ്‌ലിം വിശ്വസിക്കുന്നു; ഉറച്ചു തന്നെ. അവന്ന് എണ്ണമററ പ്രത്യേക സൃഷ്ടികള്‍ – മലക്കുകള്‍, ജിന്നുകള്‍ – ഉണ്ടെന്നു . ആരും ഇത് കണ്ട് ബോധ്യപ്പെട്ട് വിശ്വസിക്കുന്നതൊന്നുമല്ല. എന്നാല്‍ ഒരു വിഭാഗവും ഇതൊന്നും നിഷേധിക്കുന്നുമില്ല. ഖബര്‍, ബര്‍സഖ്, അന്ത്യനാള്‍, മഹ്ശര്‍, വിചാരണ, മീസാന്‍, സ്വിറാത്വ്, സ്വര്‍ഗം, നരകം എല്ലാം നാം വിശ്വസിക്കുന്നുവല്ലോ. സന്ദേഹമേതുമില്ലാതെ ആരാണിതൊക്കെ ക് തിരിച്ചു വന്നവരായി ഈ ഭൂമുഖത്തുള്ളത്?

എങ്ങനെയാണിതൊക്കെ വിശ്വസിക്കാനാവുക? എന്നിട്ടും മുസ്‌ലിമായ ഏതൊരാളും ഇതൊക്കെ വിശ്വസിക്കുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളോടെയും വിശദീകരിക്കുന്നു. പഠിക്കുന്നു. പഠിപ്പിക്കുന്നു. ഈ വിശ്വാസം തലമുറകള്‍ കൈമാറുന്നു; ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ. തര്‍ക്കമററ സംഗതികളായി.
എന്തു കൊണ്ട്?’ നിങ്ങള്‍ ചോദിച്ചേക്കും. ഒരേ ഒരുത്തരമേ അതിന് നല്‍ക്കാനുള്ളൂ. ‘ഈ കാര്യങ്ങളത്രയും സത്യമാണെന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞു തന്നിരിക്കുന്നു എന്നതിനാല്‍!’ എല്ലാ ചോദ്യവും ഉത്തരവും അവിടെ അവസാനിക്കുന്നു. അബൂബക്കര്‍ സിദ്ദീഖോ ഉമറുബ്‌നുല്‍ ഖത്വാബോ ഇതിനപ്പുറം ഒരു ചോദ്യം ചോദിച്ചിട്ടില്ല. ഒരുത്തരം അവര്‍ പ്രതീക്ഷിച്ചിട്ടുമില്ല. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഒരൊററ ചോദ്യമാണ് ഉമര്‍ (റ) ചോദിച്ചത്: ‘അലസ്‌നാ, അലല്‍ ഹഖി യാ റസൂലല്ലാഹ്’ (നാം സത്യ പാതയിലല്ലയോ, അല്ലാഹുവിന്റെ ദൂതരേ?) അവിടുന്ന് പറഞ്ഞു: ‘തീര്‍ച്ചയായും അതെ ഉമര്‍!’ പിന്നെ സംശയമില്ല.
വിശ്വസിക്കേ ണ്ട കാര്യങ്ങള്‍ മാത്രമല്ല, ആരാധനാ കര്‍മങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ക്രയവിക്രയങ്ങള്‍, ജീവിത വ്യവഹാരങ്ങള്‍, രാഷ്ട്ര സംവിധാനം, കുടുംബ ജീവിതം, സ്വഭാവ രൂപീകരണം, സാമൂഹിക പ്രതിബദ്ധത… എല്ലാററിലും മുസ്‌ലിം സമൂഹത്തിന്റെ രീതിയാണത്. എന്തു കൊണ്ട് എന്ന ചോദ്യത്തിന് പതിനാലു നൂററാണ്ടായി അവര്‍ പറഞ്ഞു കൊണ്ടിരുന്ന മറുപടി ഇതാണ്: ‘അങ്ങനെയാണ് ഹദീസുകളിലുള്ളത്.’ ‘അങ്ങനെയാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്.’ ‘അങ്ങനെ ചെയ്യുന്നത് അവിടുത്തെ ചര്യക്കെതിരല്ല’ എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും തിരുദൂതരില്‍ ചെന്നവസാനിക്കുന്നു.

നിങ്ങള്‍ പറയും, അപ്പോള്‍ ഖുര്‍ആനല്ലേ നമ്മുടെ അവലംബം? ഖുര്‍ആനല്ലേ ആധികാരികം? അതല്ലേ വേദഗ്രന്ഥം? ശരിയാണ്. ഖുര്‍ആന്‍ ശ്രേഷ്ഠമാണ്; അത് അല്ലാഹുവിന്റെ വചനങ്ങളാകുന്നു എന്നതിനാല്‍. വിശുദ്ധമായ വേദ ഗ്രന്ഥം തന്നെ, സംശയമില്ല. വിശ്വാസ കര്‍മങ്ങളുടെ മൗലികാടിത്തറ ഖുര്‍ആനിലാണുള്ളത്. പക്ഷേ, എവിടെ നിന്നാണ് നാം ഖുര്‍ആന്‍ കേട്ടത്. എവിടെ നിന്നാണ് ഖുര്‍ആന്റെ ആശയം നാം പഠിച്ചത്? അദൃശ്യനായ അല്ലാഹുവില്‍ നിന്നോ? അദൃശ്യനായ ജിബ്‌രീലില്‍ നിന്നോ? അല്ല, മുഹമ്മദ് നബി (സ്വ) യുടെ തിരുവായില്‍ നിന്ന്. അപ്പോള്‍ നമുക്ക് മനസ്സിലാകും, മുഹമ്മദ് നബിയെക്കുറിച്ചുള്ള സത്യസന്ധമായ വിശ്വാസത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ പ്രാമാണികത നില കൊള്ളുന്നത്. ”റസൂല്‍ നിങ്ങള്‍ക്ക് കൊണ്ട് വന്ന് തന്നത് നിങ്ങള്‍ പിടിച്ചുകൊള്ളൂ. റസൂല്‍ നിരോധിച്ചത് നിങ്ങള്‍ ഉപേക്ഷിക്കൂ.” എന്ന് ഖുര്‍ആനില്‍ തന്നെ (അല്‍ ഹശ്‌റ് 7) ഉണ്ട്. റസൂലാണ് ഖുര്‍ആന്‍ നമുക്ക് കൊണ്ടു വന്ന് തന്നത്. റസൂലാണ് തൗറാത്തും ഇഞ്ചീലും നമുക്ക് വിലക്കിയത്.

പ്രവാചകത്വത്തിന്റെ മഹിമ ഇതില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണ വ്യക്തിത്വവും! ഖുര്‍ആന്‍ നാം കേട്ടത് അല്ലാഹുവില്‍ നിന്നോ ജിബ്‌രീലില്‍ നിന്നോ അല്ല. അതസാദ്ധ്യമാണ്. അദൃശ്യനായ അല്ലാഹുവുമായും മലകുമായും സംവദിക്കുക സാധാരണ മനുഷ്യന് സാദ്ധ്യമല്ല. ഒരു മലകിനെ യഥാര്‍ഥ രൂപത്തില്‍ കാണാനോ യഥാര്‍ഥ രീതിയില്‍ കേള്‍ക്കാനോ സാധാരണ മനുഷ്യന്‍ അശക്തനാണ്. പിന്നെയൊരു വഴി, മലക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയുമാണ്. അതില്‍ കാര്യമില്ലല്ലോ? അപ്പോള്‍ മലകിനെ മലകായിട്ടുതന്നെ കാണാനും കേള്‍ക്കാനും കഴിയുന്ന അത്യുന്നത സംവേദനക്ഷമതയുള്ള മധ്യവര്‍ത്തികള്‍ വേണം. അവരാണ് പ്രവാചകന്മാര്‍. അവര്‍ സാധാരണക്കാരല്ല.

ഇനി തുടക്കത്തില്‍ നാമുദ്ധരിച്ച ഇമാം ബുഖാരിയുടെ ഹദീസ് ഒരാവര്‍ത്തികൂടി വായിക്കുക! വര ഭൂമിയില്‍ ദാഹിച്ചുവലഞ്ഞ ആയിരത്തഞ്ഞൂറ് സ്വഹാബികള്‍ക്ക് ആവശ്യങ്ങളത്രയും നിറവേറാന്‍ വേ വെള്ളം ഒററ നിമിഷം മുഹമ്മദ് നബി (സ്വ) യുടെ വിരലുകള്‍ക്കിടയില്‍ നിന്ന് പൊട്ടി ഒഴുകിയത് നാക്ഷ്യപ്പെടുത്തുകയാണ് പ്രമുഖ സ്വഹാബി ജാബിര്‍ (റ). അത് രേഖപ്പെടുത്താന്‍ തന്റെ ഗ്രന്ഥത്തില്‍ ഇമാം ബുഖാരി തെരഞ്ഞെടുത്ത സ്ഥാനം ഏതെന്നറിയുമോ? ‘ഇസ്‌ലാമില്‍ പ്രവാചകത്വത്തിന്റെ അടയാളങ്ങള്‍’ എന്ന അദ്ധ്യായം! വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏററവും വലിയ പ്രാമാണികഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമ്മാനിച്ച ബുദ്ധിശാലിയായ ഇമാം ബുഖാരി മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവായി കണ്ടെത്തി രേഖപ്പെടുത്തിയതാണീ സംഭവം. ഇത് മാത്രമല്ല, ഇതുപോലുള്ള നിരവധി സംഭവങ്ങള്‍. മിമ്പറില്‍ വച്ച് തിരുദൂതര്‍ ആകാശത്തേക്ക് കയ്യുയര്‍ത്തുമ്പോള്‍ സ്ഫടിക സമാനം തെളിഞ്ഞിരുന്ന ആകാശം പേമാരി വര്‍ഷിച്ചത്, പതിവായി ഖുത്വുബ ഓതിയിരുന്ന മിമ്പര്‍ മാററി പുതിയ മിമ്പര്‍ ഉപയോഗിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പഴയ മിമ്പര്‍, – ദ്രവിച്ച ആ ഈന്തപ്പനത്തടി – കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞത്, ഉമ്മുസുലൈമിന്റെ കയ്യില്‍ നിന്ന് ഒരു റൊട്ടിയുടെ പൊട്ടും പൊടിയും വാങ്ങിയ തിരുദൂതരുടെ കയ്യില്‍ നിന്ന് എഴുപതിലധികം പേര്‍ സമൃദ്ധമായി ഭക്ഷിച്ചത്…

ഖുര്‍ആനിന്റെ പ്രാമാണികത ഹദീസിന്റെ പ്രാമാണികതയുമായും ഹദീസിന്റെ പ്രാമാണികത പ്രവാചകത്വത്തിന്റെ പ്രാമാണികതയുമായും പ്രവാചകത്വത്തിന്റെ പ്രാമാണികത ആ വ്യക്തിത്വത്തിന്റെ അസാധാരണത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് അപൂര്‍വമായ ഇത്തരമൊരദ്ധ്യായവും അതിന് ഗംഭീരമായൊരു തലക്കെട്ടും ഇമാം ബുഖാരികൊണ്ടുവന്നത് എന്നതില്‍ സംശയമില്ല. പ്രവാചകത്വം തെളിയിക്കപ്പെട്ടില്ലെങ്കില്‍ ഖുര്‍ആനും ഹദീസുമെല്ലാം അപ്രസക്തമാകും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണത്വം ഉള്‍കൊള്ളാന്‍ കഴിയാതിരിക്കുകയും തിരുനബിയെക്കുറിച്ച് ‘അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യന്‍ മാത്രമായിരുന്നു’ എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ഒരാള്‍ നബി (സ്വ) യെ ഉദ്ധരിക്കുന്നുവെങ്കില്‍ അത് എബ്രഹാം ലിങ്കണെയും ഷേക്‌സ്പിയറെയും ഉദ്ധരിക്കുന്നതില്‍ കവിഞ്ഞൊന്നുമല്ല. അതിന് വിശ്വാസം പോലും അനിവാര്യമല്ല.
ഈ ചരിത്ര പാശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം നാം തിരുചര്യയെക്കുറിച്ച് പഠിക്കാന്‍. ഹദീസുകളുടെ സ്ഥാനം വിലയിരുത്താന്‍. അപ്പോള്‍ നമുക്ക് ബോധ്യമാകും, എന്തിനാണ് ഒരു ജനതയത്രയും നൂററാണ്ടുകളായി ഒരു വ്യക്തിയുടെ ജീവിത രീതി കത്തൊനും മന:പാഠമാക്കാനും അനുകരിക്കാനും പ്രതിജ്ഞാബദ്ധരായതെന്ന്. എന്തിനാണവരുടെ പണ്ഡിതര്‍ ഹദീസുകള്‍ കുപിടിക്കാനും അതിന്റെ കൃത്യത പരിശോധിക്കാനും തലമുറകള്‍ക്ക് വേി അതിനെ ശേഖരിച്ചു വയ്ക്കാനും ആയുഷ്‌ക്കാലം ചെലവഴിച്ചതെന്ന്. എന്തിനാണവര്‍ അണുഅളവ് തെററാതെ തിരുചര്യ പിന്തുതുടരാന്‍ പാടുപെട്ടതെന്ന്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു്: ”തിരുദുതരേ, പറഞ്ഞുകൊടുക്കുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക, എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും………. പറഞ്ഞുകൊടുക്കൂ റസൂലേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടുക. ഇനി അവര്‍ പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍, നിശ്ചയം അല്ലാഹു അത്തരം സത്യനിഷേധികളെ ഇഷ്ടപ്പെടുകയില്ല” (ആലു ഇംറാന്‍ 31-32) അല്ലാഹു ഒരടിമയെ സ്‌നേഹിക്കണമെങ്കില്‍ തിരുദൂതരെ പിന്‍തുടരണമെന്നും അല്ലാഹുവിന്നും റസൂലിനും വഴിപ്പെടാതിരിക്കുന്നത് സത്യനിഷേധം- കുഫ്ര്‍ -ആണെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. പിന്തുടരപ്പെഠ െവ്യക്തി സര്‍വജ്ഞാനിയായിരിക്കണം. അജ്ഞനായ ഒരാളെ പിന്തുടരുന്നതിനേക്കാള്‍ വലിയ വിഢ്ഢിത്തമില്ലല്ലൊ. വിവരമില്ലാത്ത ഒരാളെ പിന്തുടരാന്‍ അല്ലാഹു കല്‍പിക്കുമെന്ന് വിശ്വസിച്ചുകൂടാ. ഭൂതവും ഭാവിയും ദൃശ്യവും അദൃശ്യവുമെല്ലാം അറിയുന്ന വ്യക്തിയാണ് മുഹമ്മദ് നബി (സ്വ). സ്വര്‍ഗത്തെയും നരകത്തെയും കുറിച്ച് അവിടുന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിം സമൂഹം അത് കണ്ണടച്ച് വിശ്വസിച്ചത് മുഹമ്മദ് നബി (സ്വ) ക്ക് അതറിയാം എന്ന ഉറപ്പുള്ളത് കൊണ്ടുതന്നെയാണ്.

മനുഷ്യന്റെ ഐഹികജീവിതത്തിനും പാരത്രിക വിജയത്തിനും വേ സര്‍വ വിജ്ഞാനവും അല്ലാഹു നിക്ഷേപിച്ചത് മുഹമ്മദ് നബിയിലാണ്. എന്നിട്ടല്ലാഹു പറഞ്ഞു: ”നിശ്ചയം, അല്ലാഹുവിന്റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയു്, അല്ലാഹുവെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്” (അല്‍ അഹ്‌സാബ് 31) സ്വന്തം ജീവിതത്തില്‍ നിങ്ങള്‍ മാതൃകയാക്കേത് മുഹമ്മദ് നബി (സ്വ) യെയാണെന്നല്ലേ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. ഒരാള്‍ മുഹമ്മദ് നബി (സ്വ) യെ മാതൃകയായി അംഗീകരിക്കുന്നില്ലെങ്കില്‍ അവന്‍ അല്ലാഹുവിലും അന്ത്യനാളിലും ഒരു പ്രതീക്ഷയും വച്ചു പുലര്‍ത്തേതില്ല.
അല്ലാഹുവും റസൂലും ഒരുകാര്യം വിധിച്ചുകഴിഞ്ഞാല്‍ പിന്നെ സ്വന്തം കാര്യങ്ങളില്‍ തന്നിഷ്ടം കാണിക്കാന്‍ ഒരു വിശ്വാസിക്കും അധികാരമില്ല. ആരെങ്കിലും അല്ലാഹുവിനും റസൂലിനും എതിര് പ്രവര്‍ത്തിച്ചാല്‍ നിശ്ചയം, അവന്ന് വ്യക്തമായും മാര്‍ഗഭ്രംശം സംഭവിച്ചുപോയി.” (അല്‍ അഹ്‌സാബ് 36)
”അങ്ങയുടെ റബ്ബിനെത്തന്നെ സത്യം, അവര്‍ക്കിടയില്‍ തര്‍ക്കമുള്ള ഒരുകാര്യത്തില്‍ താങ്കളെ അവര്‍ വിധികര്‍ത്താവാക്കുകയും അങ്ങ് തീര്‍പുകല്‍പിച്ച ഒരു കാര്യത്തില്‍ അവരുടെ മനസ്സില്‍ പ്രയാസം തോന്നാതിരിക്കുകയും സര്‍വാത്മനാ അങ്ങയെ അവര്‍ അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വസിച്ചവരാകുകയില്ല” (അന്നിസാഅ് 25)
”ആരെങ്കിലും റസൂലിന്ന് വഴിപ്പെട്ടാല്‍ നിശ്ചയം, അവന്‍ അല്ലാഹുവിന് വഴിപ്പെട്ടു” (അന്നിസാഅ് 80) തുടങ്ങി എണ്ണമററ സൂക്തങ്ങളിലൂടെ പ്രവാചകചര്യയെ സര്‍വഥാ പിന്തുടരാന്‍ അല്ലാഹുകല്‍പിച്ചിട്ടു്. മുഹമ്മദ് നബി (സ്വ) യുടെ അപ്രമാദിത്വമാണ് ഇവിടെ അല്ലാഹു സ്ഥാപിക്കുന്നത്.
ശുദ്ധാത്മാക്കളായിരുന്ന സ്വഹാബിവര്യന്മാരെക്കാള്‍ ഈ വസ്തുത നന്നായി മനസ്സിലാക്കിയവരായി മററാരുമുണ്ടായിരുന്നില്ല. അവരോടാണല്ലോ റസൂല്‍ പറഞ്ഞത്: ‘ഞാന്‍ എങ്ങനെ നിസ്‌ക്കരിക്കുന്നതായാണോ നിങ്ങള്‍ കത്, അത് പോലെ നിങ്ങളും നിസ്‌ക്കരിക്കുക.’(ബുഖാരി) ‘ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് നിങ്ങള്‍ പഠിച്ചുകൊള്ളുക’ (മുസ്‌ലിം)


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം