Click to Download Ihyaussunna Application Form
 

 

ഭര്‍ത്താവിന്റെ വീട്ടില്‍

ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി വേണം ഭാര്യയുടെ ചുവടുവെപ്പുകള്‍.  ഭര്‍ത്താവിന്റെ മനസ്സ് വായിച്ചെടുക്കുക.  ആഹാരം, വസ്ത്രം, മെത്തയിലെ പങ്കാളിത്തം, രതി, ഭര്‍ത്താവിന്റെ സ്വകാര്യത, വ്യക്തിത്വം, അഭിരുചി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍, കുടുംബസാഹചര്യങ്ങള്‍, പൊതുപങ്കാളിത്തം, സാമ്പത്തിക സ്ഥിതി, അദ്ദേഹത്തെ അലട്ടു പ്രശ്നങ്ങള്‍, അദ്ദേഹത്തിന്റെ തിരക്കും ബദ്ധപ്പാടും, പ്രശ്നബാഹുല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ എല്ലാം പതുക്കെ പതുക്കെ മനസ്സിലാക്കാന്‍ ഭാര്യശ്രമിക്കണം.
തന്റെ ഭര്‍ത്താവ് ആരാണെറിയാതെ അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും അഭിലാഷങ്ങളും അറിയാന്‍ സാധിക്കുകയില്ലല്ലോ. പല ദാമ്പത്യങ്ങളും ആടിയുലയുകയും വീണുടയുകയും ചെയ്യുത് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതുകൊടാണ്. ഭര്‍ത്താവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം  മനസ്സിലാക്കാന്‍ ശ്രമിക്കുക.  ഒരു നല്ല ഭാര്യക്കേ ഭര്‍ത്താവിന്റെ മനസ്സറിഞ്ഞ് പെരുമാറാനും അദ്ദേഹത്തിന്റെ പൂര്‍ണതൃപ്തി കൈവരിക്കാനും സാധിക്കുകയുള്ളൂ. വിവാഹത്തിനുമുമ്പ് ദമ്പതിമാര്‍ തമ്മിലുള്ള അനുയോജ്യത (കഫാഅത്ത്) പരിഗണിക്കണമ്െ ഇസ്ലാം അനുശാസിച്ചതും ഇക്കാരണത്താലാണ്.
വിദ്യാസമ്പനായ, ഭാവനയും കലാബോധവുമുള്ള ഒരു പുരുഷന്റെ ഭാര്യാപദവി ഏറ്റെടുക്കു സ്ത്രീ അദ്ദേഹത്തിന്റെ ഭാവനക്കനുസരിച്ച് ഉയരാന്‍ ശ്രമിക്കാതെ ഒരു കര്‍ഷകത്തൊഴിലാളിയുടെ ഭാര്യയെ പോലെ മൌനിയും നിഷ്ക്രിയയുമായിരുാല്‍ ദാമ്പത്യജീവിതത്തില്‍ യാതൊരു സംതൃപ്തിയുമു ടാവില്ല.  ഭര്‍ത്താവും ഭാര്യയെക്കുറിച്ച് പഠിച്ച് വേണം പെരുമാറാന്‍.  പ്രഥമരാത്രിയില്‍ ത വൈകാരികത്തള്ളിച്ചക്ക് വഴങ്ങുതിന് മുമ്പ് പരസ്പരം പരിചയപ്പെടാനും താല്‍പര്യങ്ങള്‍ അറിയാനും ബാധ്യതകള്‍ ചര്‍ച്ച ചെയ്യാനും തയ്യാറാവുകയും ശാരീരിക ബന്ധത്തിനു മുമ്പ് മാനസികബന്ധം ദൃഢീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുവര്‍ക്ക് ഈ രംഗത്ത് വിജയിക്കാന്‍ സാധിക്കും.
ഭര്‍ത്താവിന്റെ കുടുംബാന്തരീക്ഷമാണ് സ്ത്രീ പ്രധാനമായും ശ്രദ്ധിക്കേടത്.  ദാമ്പത്യജീവിതത്തിന്റെ പറുദീസയില്‍ കട്ടുറുമ്പുകളായി അരിച്ചെത്താറുള്ളത്  പലപ്പോഴും നിസ്സാരമായ വീട്ടുകാര്യങ്ങളാണ്.
അമ്മായിപ്പോരും, നാത്തൂന്‍ കുത്തും കുടുംബസാഹചര്യത്തില്‍ കുപ്രസിദ്ധമാണ്.  കല്യാണപന്തലിലേക്ക് കാലെടുത്തുവെക്കു മണവാട്ടിയുടെ ആദ്യചലനം ത ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടെയും സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആദ്യം വെച്ചകാലേതാണ്െ, ആദ്യം ഇരു സീറ്റ് എവിടെയാണ്െ, നവവധു പുതുവീട്ടിലെത്തിയപ്പോള്‍ ആദ്യം ചിരിച്ചതും സംസാരിച്ചതും, കല്യാണവസ്ത്രങ്ങളഴിച്ച് വെച്ചതും, ആഭരണങ്ങള്‍ സൂക്ഷിക്കുതും, മണവാളനുമായി കുശലം പറയുതുമൊക്കെ ഒരു സംഘം സ്ത്രീകളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.
താന്‍ പാുെപോലെ താലോലിച്ച് വളര്‍ത്തിയ തന്റെ പുത്രന്റെ സ്നേഹ സാമ്രാജ്യത്തില്‍ കട്വ മണവാട്ടിയോട് ഭര്‍തൃമാതാവിന് യാതൊരു വെറുപ്പുമില്ല.  മുന്‍വിധിയില്ല.  അവളെ ഉപദ്രവിക്കണമൊ മകന്‍ കണ്ണീര് കുടിക്കണമൊ ഒരുമ്മയും ആഗ്രഹിക്കുില്ല.
മറിച്ച് മകനെ കീഴ്പ്പെടുത്തി സ്വന്തമാക്കുകയും തയുെം തന്റെ പെകുട്ടികളെയും കയ്യൊഴിഞ്ഞ് മകന്‍ നവാഗതയായ പെകുട്ടിയുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ അകപ്പെട്ടുപോകുകയും ചെയ്യുമോ എ ആശങ്കയാണ് ഭര്‍തൃമാതാവിനെ അലട്ടുത്.
മകന്റെ സ്നേഹവും സമ്പത്തും സൌകര്യങ്ങളും പരമാവധി ആസ്വദിക്കാനും തന്റെ പെകുട്ടികള്‍ക്ക് അവ നേടിക്കൊടുക്കാനുമാണ് മാതാവ് ആഗ്രഹിക്കുക. ഈ ആഗ്രഹത്തിനു മുില്‍ മകന്റെ പത്നി തടസ്സമാകുമോ എ ഭയം സ്വാഭാവികമാണ്.  പെണ്ണിന്റെ വശീകരണശക്തിയും കുതന്ത്രവുമൊക്കെ നായി അറിയു ഈ പെകൂട്ടം തങ്ങളുടെ സൌകര്യം നഷ്ടപ്പെടുത്താനും തങ്ങളുടെ മകനെ, സഹോദരനെ അപ്പടിയങ്ങ് കയ്യൊഴിക്കാനും തയ്യാറാകില്ലല്ലോ.
നാട്ടില്‍ നടക്കു ഒട്ടേറെ സംഭവങ്ങള്‍ ഈ ആശങ്കക്ക് സാധൂകരണം നല്‍കുുമുട്.  ഭാര്യയുടെ ദുര്‍മന്ത്രങ്ങളും അതിമോഹങ്ങളും കാരണം ഭര്‍ത്താവ് അവളുടെ സ്വന്തമാവുകയും പെറ്റുവളര്‍ത്തിയ മാതാവിനെ അവഗണിക്കുകയും ചെയ്യു സംഭവങ്ങള്‍ എമ്പാടുമുട്.  ഉമ്മ ശല്യമാകുു, ഉമ്മ വെറുപ്പിക്കുു, ഉമ്മാക്ക് എ കടുകൂടാ, എന്റെ ഭാര്യയോട് വിരോധമാണ്, എ് പരാതി പറയുവരുട് ധാരാളം.  ഇവര്‍ ആലോചിക്കണം എ് മുതലാണ് ഉമ്മ ത വെറുക്കാന്‍ തുടങ്ങിയത്.  എ് മുതലാണ് ഉമ്മ ഒരു ശല്യമാണ്െ തനിക്ക് താിേത്തുടങ്ങിയത്.
ഒരിക്കലും ഒരുമ്മ സ്വന്തം മകനെ വെറുക്കുകയില്ല.  മക്കളെ വെറുക്കാന്‍ ഒരുമ്മക്ക് കഴിയില്ല.  ഏതെങ്കിലും ഉമ്മ മകനെ ശാസിക്കുകയോ മകനുമായി വഴക്കിടുകയോ ചെയ്യുുടെങ്കില്‍ അതിന്റെ കാരണമന്വേഷിച്ച് നോക്കൂ.  ഒുകില്‍ ഉമ്മാക്ക് മകന്റെ ചലനങ്ങളിലുള്ള ആശങ്ക.  മകന്‍ ദുര്‍നടപ്പുകാരനായിത്തീരുമോ, മകന്‍ ചീത്ത കൂട്ടുകെട്ടില്‍ അകപ്പെട്ട് നശിക്കുമോ എ ഭയം.  അല്ലെങ്കില്‍ മകന്റെ സ്വഭാത്തില്‍ വ മാറ്റം.  പെരുമാറ്റദൂഷ്യം. ഇവിടെ മകന്റെ ഭാവിയെ കുറിച്ചുള്ള ഭയമാണ് ഉമ്മയെ വ്യാകുലപ്പെടുത്തുത്.
ഈ വ്യാകുലത ഇല്ലായ്മചെയ്യാന്‍ ദമ്പതികള്‍ ഇരുവരും നേരത്തെ ത ബോധവാന്‍മാരാകണം.  ഉമ്മാക്കു മുമ്പത്തേക്കാള്‍ കൂടുതല്‍ പരിഗണനയും സ്നേഹാദരങ്ങളും നല്‍കുകയും ഉമ്മയെ സംശയിപ്പിക്കു സാഹചര്യങ്ങളുടാക്കാതിരിക്കുകയും ചെയ്യാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കണം. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉടാകാതിരിക്കാന്‍ ശ്രദ്ധിക്കുക എാണല്ലോ തിരുവചനം.  ഭാര്യയുടെ സാിദ്ധ്യം കൊടു ഉമ്മക്കു നേരത്തെ ലഭിച്ചിരു സ്നേഹവും ആനുകൂല്യങ്ങളും നഷ്ടപ്പെടുില്ല്െ ഉറപ്പുവരുത്തുക മാത്രമാണിത്ി പരിഹാരം.  സഹോദരികളുടെ വിഷയത്തിലും ഇത് തയൊണ് പരിഹാരം.  ഇക്കാര്യം ഭാര്യയും ശ്രദ്ധിക്കണം.
ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടേയും ഇഷ്ടപാത്രമാകാനുള്ള യത്നം നിരന്തരമായി ഭാര്യയുടെ ഭാഗത്തുനിുടാകണം.  ഭര്‍ത്താവിന്റെ മാതാവിനെ സ്വന്തം മാതാവായും സഹോദരിമാരെ സ്വന്തം സഹോദരിമാരായും കാണുകത വേണം.  അങ്ങനെ കാണുുട്െ വരുത്തി വെച്ചാല്‍ പോരാ ഭര്‍ത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബത്തെപ്പോലെ ഗണിച്ച് ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യണമ്െ ഇസ്ലാം സ്ത്രീയോട് നിര്‍ദ്ദേശിക്കുുട്.  ഇതു പ്രാവര്‍ത്തികമാക്കുകയാണ് വേടത്.  ഭര്‍തൃമാതാവിന്റെ സ്നേഹം സമ്പാദിച്ച് കഴിഞ്ഞാല്‍ തന്റെ ജീവിതസുരക്ഷിതത്വത്തില്‍ മുഖ്യപങ്കാണ് നേടുത്െ സ്ത്രീ മനസ്സിലാക്കണം. സ്ത്രീധനപീഢനത്തിന്റെയും അമ്മായിപ്പോരിന്റെയും നാത്തൂന്‍കുത്തിന്റെയുമൊക്കെ അടിസ്ഥാനവേരാണ് ഭര്‍തൃമാതാവ്.  അവരെ വശീകരിക്കുകയും അവരുടെ സ്നേഹം നേടുകയും ചെയ്തു കഴിഞ്ഞാല്‍ ഈ വക ആഭ്യന്തരപ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമായി.
സ്വന്തം വീട്ടില്‍ കളിച്ചുരസിച്ച് ജീവിക്കു കൌമാരപ്രായക്കാരിയായ പെകുട്ടി ബുദ്ധിപരമായ പക്വത നേടിയിട്ടുടാകില്ല.  പതിനഞ്ചോ പതിനെട്ടോ വയസ്സുള്ളൊരു പെകുട്ടിയുടെ ശാരീരിക മാറ്റത്തിനനുസരിച്ചാണ് മാതാപിതാക്കള്‍ വിവാഹാന്വേഷണം നടത്തുത്.   ചില പെകുട്ടികളില്‍ പന്ത്ര ടാം വയസ്സില്‍  ത ശാരീരികമാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാം.  രക്ഷിതാക്കള്‍ ഉടന്‍ ചിന്താമൂകരായി. ഇനി പഠനമൊക്കെ മതി  കല്യാണം കഴിച്ചുകൊടുക്കണം എ ചിന്തയാണവര്‍ക്ക്.


RELATED ARTICLE

  • ഭര്‍ത്താവിനു വേണ്ടത്
  • ഭര്‍ത്താവിന്റെ വീട്ടില്‍
  • അവകാശങ്ങളും കടപ്പാടുകളും
  • സമ്പത്ത് , ചാരിത്യ്രസംരക്ഷണം
  • പൊരുത്തവും പൊരുത്തക്കേടും
  • രഹസ്യം പുറത്തുപറയരുത്
  • ആദ്യരാത്രി
  • നിയന്ത്രിത രതി
  • രതിബന്ധങ്ങള്‍
  • സംതൃപ്ത ദാമ്പത്യം
  • മഹ്റ് മിസ്ല്
  • വിവാഹമൂല്യം
  • വചനവും സാക്ഷികളും
  • വലിയ്യും വിലായത്തും
  • വലിയ്യും വധൂവരന്‍മാരും
  • സ്ത്രീധനം
  • വിവാഹ സമ്മാനം
  • പെണ്ണ് കാണല്‍
  • വിവാഹാലോചന
  • കുഫുവ് ഒത്ത ഇണ
  • വിവാഹത്തിന് ഒരുങ്ങുമ്പോള്‍
  • ദാമ്പത്യജീവിതം