Click to Download Ihyaussunna Application Form
 

 

സകാത്

ലോകത്ത് ഒരു മതവും ഇസ്‌ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാതായി വര്‍ഷാന്തം നല്‍കണമെന്ന് ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട് . പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത് നല്‍കേത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും സകാതു്. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ ക്കാണ് സകാത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെട്ടിത്തീറ്റുന്നവയും നിലം ഉഴുതുന്നതിനും മറ്റും ഉപയോഗിക്കുന്നതുമായ മൃഗങ്ങളെ സകാത് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് ഗവണ്‍മെന്റ് ഏജന്‍സികള്‍ സകാത് ശേഖരിക്കുന്നതാണ്. സര്‍ക്കാറില്ലാത്തേടത്ത് വ്യക്തികള്‍ സ്വയം ആ കര്‍ത്തവ്യം നിര്‍വ്വഹിക്കണം.
സര്‍ക്കാറുള്ളേടത്ത് പോലും വ്യക്തികള്‍ സകാത് നേരിട്ടു നല്‍കുന്നതാണ് ഉത്തമം എന്ന അഭിപ്രായമായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പലിന്. മറ്റു മൂന്ന് ഇമാമുകള്‍ക്കും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണുള്ളത്. സകാത് അതിന്റെ യഥാര്‍ഥ അവകാശികളില്‍ എത്തുന്നുന്നെ മനസ്സംതൃപ്തി ദായകന് ലഭിക്കണമെങ്കില്‍ അയാളത് നേരിട്ട് വിതരണം ചെയ്യണമെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ) തീര്‍ത്ത് പറഞ്ഞിട്ടു്. സര്‍ക്കാറുള്ളേടത്താണ് ഇത്. സര്‍ക്കാറില്ലാത്തേടത്ത് സംഘടനകള്‍ സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിനോട് നാല് ഇമാമുകള്‍ക്കും യോജിപ്പില്ല. സകാതും മറ്റു ദാനധര്‍മ്മങ്ങളും നല്‍കുമ്പോള്‍ കുടുംബ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു്.  ”ാനധര്‍മ്മങ്ങള്‍ പാവങ്ങള്‍ക്കു നല്‍കുമ്പോള്‍ അത് ദാനധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കുടുംബക്കാ ര്‍ക്ക് നല്‍കുമ്പോള്‍ അത് ദാനധര്‍മ്മവും ചാര്‍ച്ച ചേര്‍ക്കലും കൂടിയാകുന്നു. രിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും” എന്ന നബിവചനം ആധാരമാക്കി ഇസ്‌ലാമിക സര്‍ക്കാറുകളുള്ളേടത്ത് പോലും വ്യക്തിഗത വിതരണമാണ് നല്ലതെന്ന അഭിപ്രായവും ഇമാമുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് സകാത് ശരിക്കും അതിന്റെ അവകാശികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാറിനെ ഏല്‍പ്പിക്കാവൂ എന്നാണ് ഇമാം സൗരി അഭിപ്രായപ്പെട്ടിട്ടുള്ളത്. അപ്പോള്‍ കമ്മിറ്റി വഴി നടത്തുന്ന സംഘടിത സകാത് വിതരണത്തിന്റെ കഥ പറയാനുമില്ല.

ദാരിദ്ര്യ നിര്‍മ്മാര്‍ജനം സകാതിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെട്ടതാണ്; ആത്മശുദ്ധീകരണവും പരമപ്രധാനമാണ്. സമ്പത്തിന്റെ പേരിലുള്ള സകാതിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്വ്ര്‍ സകാത് എന്ന വ്യക്തിഗത ദാനവും ഇസ്‌ലാം അനുശാസിക്കുന്നു്. ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കാന്‍ ഖുര്‍ആന്‍ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. ‘‘നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ അത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതു വരെ നിങ്ങള്‍ നന്മ പ്രാപിക്കയില്ല” എന്നാണ് ഖുര്‍ആനിലെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ‘ബൈറുആാഅ്’ എന്ന തോട്ടം ഇസ്‌ലാമിക രാഷ്ട്രത്തിന് സംഭാവന ചെയ്തു.

സമൂഹത്തില്‍ സാമ്പത്തിക ചൂഷണം ഒരു വിധത്തിലും നിലനില്‍ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സാമ്പത്തിക രംഗത്തെ മുഖ്യ ചൂഷണ ഉപാധിയായ പലിശയെ ഇസ്‌ലാം ശക്തമായ ഭാഷയില്‍ അപലപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടു്. പലിശ അക്രമമാണെന്ന് ഖുര്‍ആന്‍ പറയുന്നു. പലിശ മുതല്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്തവരോട് അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്നുള്ള യുദ്ധം നേരിടാന്‍ തയ്യാറായിക്കൊള്ളുക എ ന്നാണ് ഖുര്‍ആന്റെ താക്കീത്. സൂറത്തുല്‍ ബഖറയിലെ ഈ സൂക്തം ഇപ്രകാരമാണ് അവസാനിക്കുന്നത്. ”നിങ്ങള്‍ പീഢിപ്പിക്കരുത്, പീഢനത്തിന് വിധേയമാവുകയും ചെയ്യരുത് “.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പാദനവും വിതരണവും ഉപഭോഗവും കിടമത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. സമൂഹ താല്‍പര്യമാണ് പ്രധാനം. അന്യരുടെ ഐശ്വര്യത്തില്‍ സ്വന്തം ഐശ്വര്യം കത്തെത്തുക എന്നതാണ് ഒരു മുസ്‌ലിമിന്റെ ബാധ്യത. സാമ്പത്തിക ഇടപാടുകളെ നയിക്കേ മുഖ്യഘടകം ധര്‍മ്മചിന്തയും ദൈവബോധവുമാണ്. ലാഭമുണ്ടാക്കാന്‍ വേണ്ടി അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരെ അല്ലാഹു ശപിച്ചിട്ടു്. ചീത്ത വസ്തുക്കള്‍ വ്യാപാരം നടത്തുന്നതും അത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നതുമൊക്കെ വിലക്കപ്പെട്ടിട്ടുണ്ട്. ഉല്‍പാദനത്തിലും ഉപഭോഗത്തിലും വിതരണത്തിലുമെല്ലാം നീതിബോധമാണ് ഇസ്‌ലാമിന്റെ തത്വം.
മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസര്‍ഗിക സിദ്ധികള്‍ക്കുമനുസൃതമായി ജീവിത വിഭവങ്ങള്‍ തേടാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നു. പക്ഷേ, ധര്‍മ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഇസ്‌ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്.

ഉപഭോഗത്തിനും ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ വെച്ചിട്ടു്. സമ്പത്തുകൊണ്ട് തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചൂതാട്ടം, മദ്യപാനം തുടങ്ങി വിഭവങ്ങളുടെ ദ്രോഹപരമായ ഉപഭോഗം ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
അതോടൊപ്പം സമ്പത്ത് ചെലവഴിക്കുന്നതില്‍ മിതത്വവും സന്തുലിതത്വവും പാലിക്കാന്‍ ഇസ്‌ലാം അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. ദാനധര്‍മ്മങ്ങള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുമ്പോള്‍ തന്നെ സമ്പത്ത് മുഴുവന്‍ ദാനം ചെയ്ത് സ്വന്തം കുടുംബത്തെ പാപ്പരാക്കുന്ന അവസ്ഥയെ നബി (സ്വ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഒരിക്കല്‍ രോഗിയായി കിടക്കുന്ന സഅദ്ബ്‌നു അബീവഖാസിനെ നബി (സ്വ) സന്ദര്‍ ശിക്കുകയുായി. തന്റെ സ്വത്ത് മുഴുവന്‍ ബൈതുല്‍മാലിലേക്ക് നല്‍കാന്‍ സഅദ് സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ നബി (സ്വ) അത് വിലക്കുകയും മൂന്നിലൊന്ന് മാത്രം സ്വീകരിക്കുകയും ചെയ്തു. ‘നിങ്ങളുടെ അനന്തിരാവകാശിയെ ദരിദ്രരാക്കി വിടുന്നത് നിങ്ങള്‍ക്കഭികാമ്യമല്ല’ എന്നാണ് നബി (സ്വ) അദ്ദേഹത്തെ ഉപദേശിച്ചത്.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം