Click to Download Ihyaussunna Application Form
 

 

ഇസ്‌ലാമും സ്വൂഫിസവും

സ്രഷ്ടാവായ അല്ലാഹുവിനെ വണങ്ങി അവനു മാത്രം എല്ലാം സമര്‍പ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ‘ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവന്‍ സൃഷ്ടിക്കുകയും ക്രമീകരണം നടത്തുകയും ചെയ്തവനത്രേ’. (വി.ഖു: 87:2)   മനുഷ്യസൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കല്‍ മാത്രമാണെന്ന് ഖുര്‍ആന്‍ 51:56 ല്‍ പറയുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, വളര്‍ച്ച, വികാസം, ഉയര്‍ച്ച, നേട്ടങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അററമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു അവന് നല്‍കിയത്. അനുഗ്രഹം ചെയ്തവനു നന്ദിചെയ്യുക മാനുഷിക കടപ്പാടുകളില്‍ പെട്ടതാണ്. ആ നിലയ്ക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് എത്രതന്നെ നന്ദി ചെയ്താലും മതിയാവുകയില്ല. ആ നന്ദി സൂചനകളാണ് ആരാധനകള്‍. ഈ നന്ദി എത്ര പ്രകടിപ്പിച്ചാലും മതിവരികയില്ല. എങ്കിലും അവനെ കാണുന്ന പോലെ ആരാധന ചെയ്ത് അവന്റെ സാമീപ്യം കരസ്ഥമാക്കണം. ആത്മീയ ശുദ്ധീകരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുളളൂ.
സല്‍സ്വഭാവം, ഭക്തി, ആദരവ്, ഉപാസന തുടങ്ങിയ സര്‍വ്വ ഗുണങ്ങളും ആത്മാവിനെ ആശ്രയിച്ചാണ് നിലകൊളളുന്നത്. അതിന്റെ വാഹിനി മാത്രമാണ് ശരീരം. ദേഹി സംസ്‌ക്കരിക്കപ്പെടുമ്പോള്‍ ദേഹം നന്നായി തീരുന്നു. ദേഹിയുടെ മോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അടിപ്പെടാതെ അകന്ന് കഴിയുകയും ദുര്‍ഗുണങ്ങളില്‍ നിന്ന് ദേഹിയെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ നന്മ കണ്ണ്, കാത്, കയ്യ്, കാല് തുടങ്ങിയ അംഗങ്ങളിലൂടെ പ്രകടമാകുന്നു. അതുകൊണ്ടാണ് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ആത്മസംസ്‌ക്കരണം ഊന്നിപറഞ്ഞത്. സല്‍പാന്ഥാവും ദുര്‍മാര്‍ഗ്ഗവും ആത്മാവിന്റെ മുന്നില്‍ അല്ലാഹു കാണിച്ചുതന്നിരിക്കുന്നു. ദുര്‍മാര്‍ഗ്ഗം വെടിഞ്ഞ് സല്‍സരണി സ്വീകരിച്ചു തസ്‌കിയത്ത് സിദ്ധിച്ചവര്‍ വിജയിച്ചുവെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ‘മനുഷ്യാത്മാക്കളെ സൃഷ്ടിച്ചു ക്രമീകരിച്ചവന്‍ തന്നെയാണ് സത്യം. ആത്മാവിന് അതിന്റെ ദുര്‍നടപ്പും ഭക്തിയും അവന്‍ തോന്നിപ്പിച്ചു. നിശ്ചയം, ആത്മാവ് സംസ്‌ക്കരിച്ചവന്‍ വിജയിക്കുകയും ദുര്‍നടപ്പ് കൊണ്ട് പൂഴ്ത്തിയവന്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു’. (വി.ഖു. 91:9)

ജനങ്ങളെ എല്ലാ ദുര്‍നടപ്പുകളില്‍ നിന്നും മാററി തസ്‌കിയത്ത് ചെയ്യുന്നതിനാണ് നബിമാരെ അല്ലാഹു നിയോഗിച്ചത്. നബി (സ്വ) യുടെ നിയോഗലക്ഷ്യം വിവരിച്ചു കൊ് ഖുര്‍ആന്‍ 3:164 ല്‍ അല്ലാഹു പറഞ്ഞു:  ‘ജനങ്ങളില്‍ നിന്ന് തന്നെയുളള ഒരു സത്യദൂതനെ അല്ലാഹു നിയോഗിച്ചപ്പോള്‍ സത്യവിശ്വാസികള്‍ക്ക്, നിശ്ചയം, അല്ലാഹു അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. അവന്റെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് പാരായണം ചെയ്യുകയും അവരെ സംസ്‌ക്കരിക്കുകയും ഗ്രന്ഥവും തത്വവും പഠിപ്പിക്കുകയും ചെയ്യുന്ന പ്രവാചകന്‍. ‘നിശ്ചയം, അവര്‍ വ്യക്തമായ അന്ധകാരത്തിലായിരുന്നു.’ ഹൃദയം ശുദ്ധീകരിക്കുമ്പോഴാണ് ആ സംസ്‌ക്കരണം സഫലമാകുന്നത്. ആത്മസംസ്‌ക്കരണത്തിലൂടെ മനുഷ്യന്‍ ഔന്നത്യത്തിന്റെയും പരിശുദ്ധിയുടേയും പടവുകളിലെത്തുന്നു. ഹൃദയത്തിന്റെ ഗുണങ്ങളായ ഭയം, ഭക്തി, പശ്ചാത്താപം, പ്രതീക്ഷ, മോഹം, സ്‌നേഹം, താഴ്മ, വിനയം എന്നിവയെ കുറിച്ചെല്ലാം ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ വിശേഷിപ്പിക്കുന്നു്. ആ അധ്യാപനങ്ങള്‍ ഉള്‍കൊണ്ട് ഹൃദയം നന്നാക്കുമ്പോഴേ മനുഷ്യന്‍ നന്നാവുകയുളളൂ. ആ ദൗത്യമാണ് തിരുനബി (സ്വ) നിര്‍വ്വഹിച്ചത്. നബി (സ്വ) യുടെ ഏത് ഉപദേശം പരിശോധിച്ചാലും മനുഷ്യകുലത്തെ ആത്മീയ പുരോഗതിയുടെ ഉന്നതങ്ങളിലെത്തിക്കാന്‍ ഉതകുന്നത് മാത്രമേ കാണുകയുള്ളൂ. ഉദാഹരണമായി ഒന്നു കാണുക:

നബി (സ്വ) സ്വഹാബികളൊന്നിച്ചിരിക്കുമ്പോള്‍ മത കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ജിബ്‌രീല്‍ (അ) മനുഷ്യരൂപത്തില്‍ വന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്. ബുഖാരിയും മുസ്‌ലിമും ആ സംഭവം വിവരിച്ചിരിക്കുന്നു. നബി (സ്വ) യുടെ ചാരത്തു വന്നിരുന്ന ജിബ്‌രീല്‍ (അ) ഈമാന്‍, ഇസ്‌ലാം കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. നബി (സ്വ) അതൊക്കെ പഠിപ്പിച്ചു കൊടുത്തു. അപ്പോള്‍ ചോദ്യം ഇഹ്‌സാനിനെ കുറിച്ചായി. ആറു കാര്യങ്ങളില്‍ വിശ്വസിക്കുകയും ഇസ്‌ലാം കാര്യങ്ങളിലെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കേ ഗുണമാണ് ഇഹ്‌സാന്‍ അഥവാ ആത്മാര്‍ഥത. ഇതിനെകുറിച്ചുളള ചോദ്യത്തിന് നബി (സ്വ) യുടെ മറുപടി ഇപ്രകാരമായിരുന്നു: ‘അല്ലാഹുവിനെ മുന്നില്‍ കാണുന്ന വിധമാകണം നീ അവന് ഇബാദത്ത് ചെയ്യുന്നത്. നീ അവനെ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നു എന്ന ധാരണയുണ്ടാകണം.’ രു കാര്യങ്ങളാണ് തിരുനബി (സ്വ) പഠിപ്പിക്കുന്നത്. ഒന്ന്: ആരാധന യജമാനനെ മുന്നില്‍ കു കൊണ്ടായിരിക്കണം. മുതലാളി ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളി എടുക്കുന്ന ജോലിയില്‍ ആത്മാര്‍ഥത കാണുമല്ലോ. അതുപോലെ അല്ലാഹുവിനെ മുമ്പില്‍ കു കൊണ്ട് വണങ്ങുമ്പോള്‍ അത് നിഷ്‌കളങ്കമായിരിക്കും. ഈ സൂക്ഷ്മമായ ഭാവം സാധാരണക്കാര്‍ക്ക് കഴിയാത്തതാണ്. രണ്ടാമത്തേത് ഉന്നത പദവി കൈവരിക്കാത്തവര്‍ക്കുളളതാണ്. അഥവാ ഉടമസ്ഥനായ അല്ലാഹു വീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുന്ന ധാരണയില്‍ ആരാധന ചെയ്യുക. ഈ ധാരണയുണ്ടാകുമ്പോഴും ഹൃദയം ഭക്തി കൊണ്ട് പ്രശോഭിതമാകും.
‘നിശ്ചയം, ശരീരത്തില്‍ ഒരു മാംസപിണ്ഡമു്. അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി. അത് ദുഷിച്ചാല്‍ ശരീരമാസകലം ദുഷിച്ചതു തന്നെ. അറിയുക. അത് ഹൃദയമത്രേ’ (ബുഖാരി) ‘നിശ്ചയം, അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുകയില്ല. പ്രത്യുത നിങ്ങളുടെ ഹൃദയങ്ങളിലേക്കാണവന്‍ നോക്കുന്നത്’. (മുസ്‌ലിം) ചുരുക്കത്തില്‍ ചെളിപുര വസ്ത്രവുമായി ജനമദ്ധ്യേ വരാന്‍ വെറുക്കുന്നത് പോലെ മാലിന്യം പുര ഹൃദയവുമായി അല്ലാഹുവിനെ സമീപിക്കാനും ലജ്ജിക്കണം. തിരുനബി (സ്വ) ശിഷ്യന്മാരായ സ്വഹാബിസമൂഹത്തെ സംസ്‌ക്കരിച്ചെടുത്തത് ഹൃദയങ്ങളെ കയ്യിലെടുത്തു കൊണ്ടായിരുന്നു. ഭൗതിക കാര്യങ്ങള്‍ക്കും ജീവിത വിഭവങ്ങളൊരുക്കുന്നതിനും പ്രത്യേക പ്രചോദനം കൊടുക്കേതില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാ അതിനു സന്നദ്ധനാണ്. ആത്മീയ പരിപോഷണത്തിന് നിരന്തരം പ്രചോദനവും ഉപദേശവും ചെയ്യേതായി വരുന്നു. ആ ഭാവങ്ങളാണ് തിരുനബി (സ്വ) യുടെ ഉപദേശങ്ങളിലും ലിഖിതങ്ങളിലും കാണാനുളളത്. ആ നിലക്ക് ഹൃദയ ശുദ്ധികൈവരിച്ച് ആത്മചൈതന്യം നേടാന്‍ നിരവധി ഉപദേശങ്ങള്‍ നബി (സ്വ) നല്‍കിയിട്ടുണ്ട്.

തനിക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണ മുസ്‌ലിമാവുകയുളളൂ. ഹലാലോ ഹറാമോ എന്ന് സംശയമുളള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ സ്വീകരിക്കുകയോ ചെയ്യാ തെ സംശയമില്ലാത്തതിലേക്ക് നീങ്ങുക. സ്‌നേഹം , കോപം തുടങ്ങിയവ അല്ലാഹുവിന് വേണ്ടി മാത്രമാവുക…. തുടങ്ങി ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ തിരുനബി (സ്വ) പ്രസ്താവിച്ചത് ഹൃദയ ശുദ്ധീകരണത്തിന് വേണ്ടിയാണ്. ഹൃദയത്തിന് ശാശ്വത സമാധാനം കൈവരുന്നത് പാരത്രിക വിജയം ഉറപ്പുവരുമ്പോള്‍ മാത്രമാകുന്നു. അതാകട്ടെ നരകത്തിനു മുകളില്‍ സ്ഥാപിച്ച സ്വിറാത്വു പാലം വിട്ടു കടക്കാതെ ഉറപ്പിക്കാനാവുന്നതല്ല. അതിനാല്‍ സത്യവിശ്വാസിയുടെ ഹൃദയം അല്ലാഹുവിനെ കുറിച്ചുള്ള ഭയം നിറഞ്ഞതായിരിക്കുമെന്ന് മുആദുബിന്‍ജബല്‍ (റ) പറയുന്നു. (രിസാലത്തുല്‍ ഖുശൈരി). മഹാത്മാക്കളായ സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയവര്‍ ഈ ഉത്തമഗുണം ഉള്‍കൊ ഭക്തന്മാരായിരുന്നു. അന്തരീക്ഷത്തില്‍ പാറുന്ന പറവയെ നോക്കി അബൂബക്കര്‍ (റ) പറഞ്ഞു: ‘ഞാനും ഈ പക്ഷിയെ പോലെ ആയിരുന്നുവെങ്കില്‍, മനുഷ്യനായി സൃഷ്ടിക്കപ്പെട്ടി ല്ലായിരുന്നുവെങ്കില്‍ പരലോകത്ത് വിചാരണ നേരിടേണ്ടി വരില്ലായിരുന്നു’. (ഇഹ്‌യ 4:160). ഉമര്‍ (റ) ഒരുവേള ഒരു പുല്‍കൊടി കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. ‘ഞാനീ പുല്ലു പോലെ വിചാരണയില്ലാത്തവനായിരുന്നുവെങ്കില്‍, ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നു വെങ്കില്‍…..’നരകത്തെ ഓര്‍ത്ത് കരഞ്ഞിരുന്ന ഖലീഫ ഉമര്‍ (റ) ന്റെ കവിള്‍ തടങ്ങളില്‍ രു വരകള്‍ തെളിഞ്ഞു കാണാമായിരുന്നു. (ഇഹ്‌യ 4:161)

പരലോക ശിക്ഷകളെ കുറിച്ചുളള താക്കീതുകള്‍ ഹൃദയശുദ്ധിയുളള വിശ്വാസികളെ അമ്പരപ്പിച്ചിരുന്നു. അസ്വസ്ഥതയും ഭയവും ഉദ്ദീപിപ്പിച്ചിരുന്നു. ഖലീഫ ഉമര്‍ (റ) ഒരു നാള്‍ നടന്നു പോകുന്നു. വഴിവക്കിലൊരു വീട്ടില്‍ ഒരാള്‍ ശബ്ദത്തില്‍ ഖുര്‍ആനോതി നിസ്‌ക്കരിക്കുന്നു. പാരായണ ശബ്ദം കേട്ട ഉമര്‍ (റ) ശ്രദ്ധിച്ചു നിന്നു. സൂറത്തുന്നൂറായിരുന്നു പാരായണം ചെയ്തിരുന്നത്. അതിലെ ‘നിശ്ചയം നിന്റെ നാഥന്റെ ശിക്ഷ വന്ന് ഭവിക്കുക തന്നെ ചെയ്യും. അതിനെ തടയുന്ന ഒന്നും തന്നെയില്ല.’ എന്നര്‍ഥം വരുന്ന സൂക്തമെത്തിയപ്പോള്‍ പേടിച്ചു പോയ ഉമര്‍ (റ)  വാഹനപ്പുറത്ത് നിന്ന് ഇറങ്ങി അല്‍്പം വിശ്രമിച്ചു. വിഷാദം പൂ ഹൃദയത്തോടെ വീട്ടില്‍ തിരിച്ചെത്തി. ഒരു മാസക്കാലം രോഗബാധിതനായി കിടന്നു. (ഇഹ്‌യ 4:160)

തസ്വവ്വുഫ്

തസ്വവ്വുഫും സ്വൂഫിസവുമെല്ലാം ഇസ്‌ലാമിനു പുറത്താണെന്ന ധാരണയു്ണ്ട്. സത്യത്തില്‍ തികഞ്ഞ അജ്ഞതയാണിത്. സ്വൂഫിസം ഇസ്‌ലാമിന് അന്യമല്ല. തിരുനബി (സ്വ) യുടെ പാഠശാലയില്‍ നിന്നാണിതിന് അസ്ഥിവാരമിട്ടത്. സൂക്ഷ്മമായ പഠനത്തില്‍ അത് ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞത് തന്നെയെന്ന് വ്യക്തമാകുന്നു. കാരണം ആത്മസംസ്‌ക്കരണവും ഹൃദയശുദ്ധീകരണവും ഭൗതിക വിരക്തിയും ലക്ഷ്യം വെച്ച് വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളു്ണ്ട്. തസ്‌കിയത്ത് എന്നപദം കൊണ്ടുദ്ദേശിക്കുന്ന അതേ ആശയമാണ് തിരുനബി (സ്വ) ഇഹ്‌സാന്‍ പ്രയോഗത്തിലൂടെ ഒന്നു കൂടി വിശദമാക്കിയത്. തസ്‌കിയത്ത് കൊണ്ടും ഇഹ്‌സാന്‍ കൊണ്ടും സാധ്യമാകുന്ന അതേ നേട്ടം തന്നെയാണ് തസ്വവ്വുഫ് കൊണ്ടും സാധ്യമാകുന്നത്.

പ്രമുഖ സ്വൂഫിയായ അബൂനസ്‌റ് സിറാജ് (ഹി :378), തന്റെ ഗ്രന്ഥമായ ‘ലുമ്മ’: യില്‍ സ്വൂഫികള്‍ ഖുര്‍ആന്‍ സ്വീകരിച്ചവരും നബിചര്യകള്‍ പിന്‍പററാന്‍ ത്യാഗം ചെയ്യുന്നവരും സ്വഹാബികള്‍, താബിഉകള്‍ എന്നിവരെ പിന്‍പററിയവരുമാണെന്ന് വിശദീകരിച്ചശേഷം സ്വൂഫി പ്രമേയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു: സ്വൂഫികളുടെ പ്രധാന പ്രത്യേകത അനാവശ്യങ്ങള്‍ വര്‍ജ്ജിക്കുക. പരമലക്ഷ്യമായ അല്ലാഹുവിന്റെ തൃപ്തി കൈവരുത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് മുഴുവന്‍ വെടിയുക എന്നിവയാണ്. ഈ ത്യാഗം പരിപോഷിപ്പിച്ചെടുക്കാന്‍ വേ സഹനശീലത്തിന്റെ അടിസ്ഥാന ശിലകളെ കുറിച്ചദ്ദേഹം പറയുന്നത് കാണുക: ‘കുറഞ്ഞ ഭൗതിക സുഖം കൊണ്ട് മതിയാക്കുക. ജീവന്റെ നിലനില്‍പിനാവശ്യമായ കുറഞ്ഞ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. സമ്പന്നതയെ വെറുത്ത് ദാരിദ്ര്യം തൃപ്തിപ്പെടുക. ഔന്നത്യവും സ്ഥാനമാനവും മോഹിക്കാതിരിക്കുക. നിസ്തുലവിനയം കാണിക്കുക. കഷ്ടപ്പാടുകള്‍ ത്യാഗമനസ്സോടെ സഹിക്കുക. ദേഹാഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക. ആരാധനകളില്‍ കഠിനാദ്ധ്വാനം ചെയ്യുക തുടങ്ങിയവ സ്വൂഫികളുടെ മുഖമുദ്രയാണ്’ (ലുമ്മ: 11).

സ്വൂഫിസം ജനിക്കുന്നത് തിരുനബി (സ്വ) യുടെ ഭാവങ്ങളിലാണ്. ശരീഅത്തിന്റെ പണിപ്പുരയില്‍ മാററുരച്ച് ഉറപ്പു വരുത്താത്തതൊന്നും അതിലില്ല. സ്വൂഫി പ്രമുഖനായ ഇമാം ഖുശൈരി പറയുന്നത് കാണുക: തസ്വവ്വുഫിന്റെ നിര്‍മ്മാണവും ആകെത്തുകയും മതനിയമങ്ങള്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്നതിലും ഹറാമിലേക്കും ഹറാമെന്ന് സംശയിക്കപ്പെടുന്നതിലേക്കും കൈനീട്ടാതിരിക്കുന്നതിലുമാണ്. മാത്രമല്ല ബാഹ്യേന്ദ്രിയങ്ങളെ അരുതായ്മകളില്‍ നിന്ന് തട്ടിത്തിരിക്കുകയും ശ്വാസോച്ഛാസം വരെ അല്ലാഹുവിന്റെ തൃപ്തിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം’. (രിസാലത്തുല്‍ ഖുശൈരി 185) സ്വൂഫി അധ്യാപനങ്ങളുടെ സത്തയിലേക്ക് വിരല്‍ ചൂണ്ടി ശൈഖ് ജീലാനി (റ) (ഹി. 561) ഇങ്ങനെ പറഞ്ഞു: സത്യമാര്‍ഗ്ഗം പിന്തുടരുക. ബിദ്അത്ത് ഉണ്ടാക്കരുത്. വഴിപ്പെടുക, ഭിന്നിക്കരുത്. തൗഹീദ് ഉള്‍കൊളളുക, ശിര്‍ക്ക് ചെയ്യരുത്. സത്യമംഗീകരിക്കുക, സംശയിക്കരുത്. ക്ഷമകൈകൊളളുക, പരിഭ്രാന്തിയിലാകരുത്. വഴിപാടുകളാല്‍ സംഘടിക്കുക, ഛിന്നഭിന്നമാകരുത്.’ (ഫുത്തുഹുല്‍ ഗൈബ് 10) ഇമാം ശാദുലി (റ) ന്റെ (ഹി 656) വാക്കുകള്‍ കൂടി കാണുക: ‘അടിമവേലക്ക് ശരീരത്തെ ശീലിപ്പിക്കുകയും രക്ഷിതാവിന്റെ നിയമത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക.’ ഇമാം ഗസ്സാലി (റ) ന്റെ ഭാഷയില്‍ തസ്വവ്വുഫ  ഉള്‍കൊളളല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമത്രെ. കാരണം ന്യൂനതകളും ചാപല്യങ്ങളും ഇല്ലാത്തവരായി പ്രവാചകന്മാരല്ലാതെ മററാരുമില്ല. (ശര്‍ഹുല്‍ ഹിക്കം : ഇബ്‌നുഅജീബ 1:7) സ്വൂഫികളുമായി ബന്ധപ്പെടാനിടവന്നതിനുശേഷം ഉായ ആത്മീയോത്കര്‍ഷം എങ്ങനെയെന്ന് ജീവിതാനുഭവത്തില്‍ നിന്ന് ഇമാം ഗസ്സാലി (റ) വിവരിക്കുന്നത് കൂടി കാണുക: ‘എന്റെ ജീവിതാരംഭത്തില്‍ സ്വാലിഹുകളുടെ സ്ഥിതി വിശേഷങ്ങളും ആരിഫുകളുടെ സ്ഥാനമാനങ്ങളും നിഷേധിച്ചിരുന്നു. അങ്ങനെ എന്റെ ആത്മീയഗുരു യൂസുഫുന്നസാജുമായി കുമുട്ടാനിടയായി. അദ്ദേഹം കഠിനയജ്ഞത്തിലൂടെ എന്റെ മനസ് തെളിയിച്ചു. പല ഭാഗ്യങ്ങളും എന്റെ മനസ്സിനെ കടാക്ഷിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അവന്‍ എന്നോട് കല്‍പിച്ചു: ‘അബൂഹാമിദ്, നിന്റെ ജോലികള്‍ ഉപേക്ഷിക്കുക. എന്റെ തിരുനോട്ടത്തിനു വിധേയരായ ചില ദാസന്മാരെ ഭൂമിയില്‍ നിയോഗിച്ചിട്ടു്. എന്റെ പ്രീ തിക്കു വേി ഇഹലോകം വിററവരാണവര്‍. അവരുമായി സമ്പര്‍ക്കപ്പെടുക.’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവേ, അവരെ കുറിച്ച സദ്‌വിചാരം എനിക്ക് തന്നാലും.’ ‘ഭൗതിക പ്രേമമാണ് നിന്നെ അവരുമായി അകററുന്നത്. ഇഹലോകത്ത് നിന്ന് നിന്ദ്യനായി ഇറങ്ങി പോകാനിടവരുന്നതിന് മുമ്പ് തന്നെ തന്നിഷ്ടപ്രകാരം തിരിച്ചുപോരുക.’ ഞാന്‍ സ്വപ്നത്തില്‍ നിന്നെഴുന്നേററു. സന്തോഷവാനായി ശൈഖിനെ സമീപിച്ചു. സംഭവങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം പുഞ്ചിരി തൂകി പറഞ്ഞു: തുടങ്ങിയതേയുളളൂ. നമ്മുടെ സമ്പര്‍ക്കം സുദൃഢമായാല്‍ അല്ലാഹുവിന്റെ ശക്തിയാകുന്ന അഞ്ജനം കൊണ്ട് നിന്റെ നേത്രങ്ങള്‍ സുറുമയെഴുതപ്പെടും’ (ശഖ്‌സ്വിയ്യാതുസ്വൂഫിയ: അബ്ദുല്‍ ബാഖി സുറൂര്‍ 154) ചുരുക്കത്തില്‍ തസ്വവ്വുഫ് പ്രവാചക നിര്‍ദ്ദേശങ്ങളും നിദര്‍ശനങ്ങളും മാത്രമാകുന്നു. പരമമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവവും പരീക്ഷണത്തിന്റെ തീചൂളയുമാകുന്നു. സ്വര്‍ഗ്ഗവും റബ്ബിന്റെ തൃപ്തിയുമാണ് മുദ്രാവാക്യം. ശത്രുസംഹാരം നടത്തി പിശാചിനെ ഹോമകുണ്ഡത്തിലേക്കെറിയലാണ് ലക്ഷ്യം. അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കും അവിടെ സീററില്ല. സ്വൂഫികള്‍ തിരുനബി (സ്വ) യുടെ പര്‍ണ്ണശാലയിലെ ശിഷ്യന്മാര്‍ മാത്രം. ഇസ്‌ലാമിന് വിരുദ്ധമായതൊന്നും അവര്‍ ചെയ്യുന്നില്ല.

സ്വൂഫികള്‍

തിരുനബി (സ്വ) യുടെ ആത്മീയഭാവത്തിന്റെ സന്തതിയാണ് സ്വൂഫിസമെങ്കില്‍ എന്തുകൊണ്ട് സ്വൂഫി എന്ന നാമം സ്വഹാബിമാര്‍ സ്വീകരിച്ചില്ല. സ്വൂഫി ഗുണങ്ങള്‍ ഏററവും കൂടുതല്‍ ഒത്തുചേര്‍ന്നവരായിരുന്നല്ലോ സ്വഹാബികള്‍. എന്നിട്ടും സ്വഹാബി എന്ന പേരിലാണല്ലോ അവരറിയപ്പെട്ടത്. ഈ സംശയത്തിനു ഇമാം ഖുശൈരി (റ) പറയുന്ന മറുപടി ഇതാണ്: ‘നബി (സ്വ) യുടെ സഹവാസം കൊനുഗൃഹീതരായ ജനങ്ങള്‍ക്ക് ആ സഹവാസത്തിനേക്കാള്‍ വലിയ ഒരു വിശേഷണം വേറെയില്ലാത്തതിനാല്‍ ആ ബന്ധത്തെ അറിയിക്കുന്ന സ്വഹാബി എന്ന അപരനാമത്തിലറിയപ്പെട്ടു. പിന്നീട് സ്വഹാബി സഹവാസം ലഭിച്ചവര്‍ താബിഉകള്‍ എന്നും അവരെ തുടന്നവര്‍ താബിഉതാബിഅ് എന്നും അറിയപ്പെട്ടു. പിന്നീട് അങ്ങനെയൊരു സ്ഥാനം നല്‍കാനില്ലാതെയായപ്പോള്‍ മതകാര്യങ്ങളില്‍ കൂടുതല്‍ നിഷ്‌കര്‍ഷത പാലിച്ചു വന്നവര്‍ സാഹിദുകള്‍, ആബിദുകള്‍ എന്ന പേരിലറിയപ്പെട്ടു. പില്‍കാലത്ത് മതരംഗത്ത് ബിദ്അത്തും വിഭാഗീയതയും വളര്‍ന്നു വന്നു. ഓരോ വിഭാഗവും സാഹിദ് നാമത്തില്‍ അവകാശ തര്‍ക്കമുന്നയിക്കാന്‍ തുടങ്ങി. അപ്പോഴാണ് അഹ്‌ലുസ്സുന്നയിലെ ഉന്നതരും ഹൃദയശുദ്ധിയുളളവരും ശ്വാസോച്ഛ്വാസം വരെ അല്ലാഹുവിന്റെ പ്രീതിക്കു ചലിപ്പിക്കാന്‍ പ്രാപ്തരുമായ മഹാന്മാക്കളെ സ്വൂഫി എന്ന നാമത്തില്‍ വിളിക്കാന്‍ തുടങ്ങിയത്. ആത്മ സംസ്‌ക്കരണത്തിന്റെ ഉത്തുംഗതയിലെത്തിയ ആ മഹാത്മാക്കള്‍ക്ക് ഹിജ്‌റ 200 ന് മുമ്പ് തന്നെ ഈ പേര് പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. (രിസാലത്തുല്‍ ഖുശൈരി. പേജ് 7)
പ്രസിദ്ധ ചരിത്ര പണ്ഢിതന്‍ ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമഃ യില്‍ പറയുന്നത് ശ്രദ്ധിക്കുക: മതപരമായ വിജ്ഞാനങ്ങളില്‍ സമൂഹത്തില്‍ പിന്നീടുണ്ടായതാണ് തസ്വവ്വുഫ്. സ്വൂഫികളുടെ ശൈലിയും ത്വരീഖത്തും മുന്‍ഗാമികളുടെയും സ്വഹാബികള്‍, താബിഉകള്‍, ദീനിന്റെ ഇമാമുകള്‍ എന്നിവരില്‍ പ്രമുഖരുടെയും ജീവിതത്തിലുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനം ഇബാദത്തിനും അല്ലാഹുവിന് വേണ്ടി  ജീവിതം നീക്കിവെക്കുന്നതിനും ത്യാഗം ചെയ്യുക, ഭൗതിക താല്‍പര്യങ്ങളില്‍ നിന്നകന്ന് പൂര്‍ണ്ണമായും സുഖഭോഗങ്ങള്‍ ഒഴിവാക്കി വിരക്തിയില്‍ ജീവിക്കുക എന്നത്രെ. ഇതാകട്ടെ സ്വഹാബത്തിലും സലഫുകളിലും നിറഞ്ഞുനിന്നിരുന്നു. പില്‍ക്കാലത്ത് ഈ ധാരയില്‍ നിന്ന് ജനങ്ങളകന്നപ്പോള്‍ രാം നൂറ്റാണ്ടിലും അതിനുശേഷവും ഇബാദത്തുമായി കഴിഞ്ഞു കൂടുന്നവര്‍ സ്വൂഫികള്‍ എന്ന പേരിലറിയപ്പെട്ടു.

സ്വൂഫി തത്വങ്ങള്‍
സുപ്രധാനവും മൗലികവുമായ രടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദഃ. അതുപദേശിക്കുന്നവരാണ് ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി (സ്വ) യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള്‍ നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരുള്‍ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തില്‍ നാം സര്‍വ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയില്‍പ്പെടാത്ത ധാരാളം വസ്തുക്കള്‍ അന്തരീക്ഷത്തിലു ണ്ട് അണുക്കള്‍, കീടങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാല്‍ സൂര്യപ്രകാശം ദര്‍പ്പണത്തിലേക്കു പതിപ്പിക്കുകയും ദര്‍പ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തില്‍ നോക്കുകയും ചെയ്താല്‍ കീടങ്ങളെ കുപിടിക്കാന്‍ കഴിയുന്നു. ഇതുപോലെ പ്രവാചക കുടുംബത്തിലെ സൂര്യഗോളമായ തിരുനബി (സ്വ) യുടെ സന്ദേശങ്ങള്‍ സ്വീകരിച്ച മുസ്‌ലിമിന്റെ ഹൃദയം അന്ധകാരം നീങ്ങി ഈമാനിക പ്രകാശം കൊ് പ്രഭാപൂരിതമായിട്ടു്ണ്ട്. എങ്കിലും ആ ഹൃദയത്തില്‍ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമു്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കുപിടിക്കാന്‍ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കൊത് നേടിയെടുത്തു. പിന്‍ഗാമികള്‍ക്കത് കുപിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുളള എളുപ്പ വഴി നബി (സ്വ) യുടെ സന്ദേശങ്ങള്‍ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദര്‍ശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.

ആത്മീയ ഗുരുക്കള്‍ക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് (റ) പറയുന്നു: ‘തിരുനബി (സ്വ) എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞുമോനേ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (തിര്‍മുദി)
ഭൗതിക വിരക്തിയില്‍ പൂര്‍ണ്ണത പ്രാപിച്ചു കൊണ്ടാണ് ഈ സുന്നത്ത് പുനരുജ്ജീവിപ്പിക്കാന്‍ സ്വൂഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊളളുന്ന ഹൃദയത്തില്‍ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുല്‍ മആരിഫ് 303)
ആത്മശുദ്ധി നേടുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന മുജാഹദഃ യെ കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്: അല്ലാഹുവില്‍ നിന്ന് മനുഷ്യനെ അകററുന്ന നാലു പ്രതികളു്. മനസ്സ്, ദുന്‍യാവ്, പിശാച്. സൃഷ്ടികള്‍. ഇവ നാലും വ്യത്യസ്ത ശൈലിയില്‍ മനുഷ്യന്റെ പ്രയാണത്തിന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയില്‍ ഒന്നാംപ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകള്‍ കണ്ടെത്തി തിരുത്താനുള്ള ആര്‍ജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം. ഈ ഘട്ടം വിജയകരമായി നേരിട്ടാല്‍ പിന്നീടുളള പ്രയാണത്തില്‍ പിശാച് നിരന്തരം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദര്‍ഭത്തിലാണ് ശൈഖിന്റെ പിന്‍ബലം ഉണ്ടായിരിക്കേത്. പ്രസിദ്ധ സ്വൂഫി ചിന്തകനായ ഇബ്‌നു അജീബ (റ) പറയുന്നത് കാണുക: ‘നേര്‍മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മുജാഹദഃ ചെയ്‌തേ ശോഭിക്കാന്‍ കഴിയൂ. ആരംഭം ശുഭമായാല്‍ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യദ്ധ്വാനം ചെയ്യുന്നവര്‍ക്കേ വിജയ പ്രതീക്ഷയുളളൂ.’ (ഈഖാളുല്‍ ഹിമമം 2:370)

അല്ലാഹുവിനോടുളള പരമമായ പ്രേമമാണല്ലോ സ്വൂഫി തത്വങ്ങളില്‍ രാമത്തെത്. ഇത് സാധിച്ചെടുക്കുന്നതിന് നിരവധി ത്യാഗം ചെയ്യുന്നവരാണ് മുര്‍ശിദുകളായ ആത്മീയ ഗുരുക്കന്മാര്‍. നിരവധി അഗ്നി പരീക്ഷകള്‍ അവര്‍ നേരിടുന്നു. സൂക്ഷ്മതയാണ് ആ ജീവിതത്തിലെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. തിരുനബി (സ്വ) യുടെ പാഠശാലയില്‍ നിന്ന് പകര്‍ത്തിയ സുന്നത്തുകള്‍ ഒന്ന് പോലും ചോര്‍ന്നു പോകാതെ അതീവ സൂക്ഷ്മതയോടെ അനുഷ്ഠിക്കുകയും ശരീരത്തിന് പ്രയാസരഹിതമാക്കുകയും ചെയ്യുന്നതായി ഔലിയാക്കളുടെയും സ്വൂഫികളുടെയും ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചില ഉദാഹരണങ്ങള്‍:
മിമ്പറുകളില്‍ നിന്ന് പോലും സ്വൂഫി ദര്‍ശനങ്ങള്‍ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്‌ലി നുഅ്മാന്‍ (റ) (മരണം ഹിജ്‌റ 334). ഗുരുവായ ശിബ്‌ലിയുടെ മരണസമയത്തെ സ്ഥിതി വിശേഷമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: ‘അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ വുളു ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയില്‍ എന്നെ അറിയിച്ചു. ഞാന്‍ വുളു ചെയ്തു കൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂര്‍ന്നു വളര്‍ന്ന താടി തിക്കകററി കൊടുക്കുവാന്‍ ഞാന്‍ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാന്‍ ആ സുന്നത്ത് ഗുരുവിന് നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്തു’. (അവാരിഫ് 317)
ശൈഖ് ജിലാനീ (റ) ഒരു രാത്രിയില്‍ നാല്‍പതു തവണ കുളിച്ചതും സുന്നത്ത് സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയില്‍ വലിയ അശുദ്ധിയുയാല്‍ ഉടനെ കുളിച്ചു ശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല. എങ്കിലും സുന്നത്താണ്. സ്വുബ്ഹി നിസ്‌ക്കാരത്തിനു മുമ്പ് കുളിക്കലേ നിര്‍ബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയുായ ഉടനെ ശൈഖ് ജീലാനി (റ) കുളിച്ചു. വീണ്ടും അശുദ്ധി, വീണ്ടും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവര്‍ത്തിച്ചു. ശൈഖവര്‍കള്‍ വിജയിച്ചു. സുന്നത്തുകള്‍ പാലിച്ചു. ശരീരമൊതുക്കി ആത്മീയത ഉള്‍കൊ മഹാത്മാക്കളില്‍ ഒരാളാണ് നഫീസത്തുല്‍ മിസ്വ്‌രിയ്യഃ (റ) (മരണം ഹിജ്‌റ 208). മക്കയില്‍ ജനിച്ച് മദീനാശരീഫില്‍ വളര്‍ന്നു ഈജിപ്തില്‍ കുടിയേറി പാര്‍ത്ത മഹതിയുടെ ജീവിതം ജനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രഭ ചൊരിയുന്നതായിരുന്നു. നോമ്പും നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങള്‍ കൊണ്ട് ഖബര്‍ കുഴിക്കുകയും അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുര്‍ആനോതി തീര്‍ക്കുകയും ചെയ്തിരുന്നു. മരണാസന്നയായി കിടക്കുമ്പോള്‍ നോമ്പുകാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമന്ന് ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. അതിനവസരം കിട്ടിയതാണിപ്പോള്‍. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലുമില്ല.’ (നൂറുല്‍ അബ്‌സ്വാര്‍)

ചുരുക്കത്തില്‍, ഔലിയാക്കളും ശൈഖുമാരും സ്വൂഫികളും തിരുനബി (സ്വ) യുടെ ആത്മീയ ഭാവങ്ങളില്‍ നിന്നകന്നവരല്ല; കൂടുതല്‍ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്നു ഭൗതിക സുഖങ്ങളില്‍ മുഖം കുത്തിയവരല്ല; ആത്മത്യാഗം ചെയ്തവരാണ്. സുന്നത്തും ഫര്‍ളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.

ആത്മീയ ബന്ധം

ആത്മീയാചാര്യരുമായി ബന്ധപ്പെടല്‍ വിശ്വാസിയുടെ ആത്മപരിപോഷണത്തിനും സംരക്ഷണത്തിനും അനിവാര്യമാണ്. ഈമാന്‍ സംരക്ഷിക്കാനും ജീവിതത്തില്‍ സംതൃപ്തിയും സൂക്ഷ്മതയും കൈവരിക്കാനും ഇതാവശ്യമാണ്. നന്മയുടെ ഗോപുരങ്ങളിലേക്കുളള മാര്‍ഗ്ഗദര്‍ശിയുടെ ആവശ്യത്തില്‍ ഊന്നികൊ് ഇമാംഗസ്സാലി പറയുന്നതിങ്ങനെയാണ്; ‘സന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവന് വഴികാട്ടി അത്യാവശ്യമാണ്. ദുസ്വഭാവം നിര്‍മ്മാര്‍ജ്ജനം ചെയ്ത് സല്‍സ്വഭാവിയാക്കിയെടുക്കുന്ന ഗുരു. അവരാണ് ശിഷ്യരെ പടിപടിയായി വളര്‍ത്തിയെടുക്കുന്ന മുറബ്ബിയായ ശൈഖുമാര്‍. കൃഷിയെ പരിപാലിക്കുന്ന കര്‍ഷകനെ പോലെയാണ് മുറബ്ബിയായ ഗുരു. കൃഷിയില്‍ പൊന്തി വരുന്ന കള, കല്ല്, പുല്ല്, ചപ്പ്ചവറുകളെല്ലാം എടുത്ത് നീക്കി കൃഷിയെ നന്നാക്കി പലതവണ വെളളം നിര്‍ത്തി സംരക്ഷിക്കുന്നതിന് ഒരു കര്‍ഷകന്‍ അനിവാര്യമാണെന്നതുപോലെയാണ് മുറബ്ബിയായ ശൈഖുമാര്‍. ജനമനസ്സുകളില്‍ മുളച്ചു പൊന്തുന്ന കളകള്‍ പറിച്ചു നീക്കി ഈമാനിന്റെ ചെടി സംരക്ഷിക്കുന്നവര്‍. അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. അന്ത്യ പ്രവാചകന്‍ തിരുനബി (സ്വ) വഫാത്താകുമ്പോള്‍ ഈ ദൗത്യനിര്‍വ്വഹണത്തിന് ഖുലഫാഉറാശിദുകളെ നിയോഗിച്ചു. അവര്‍ അടുത്ത തലമുറയെയും. അന്ത്യനാള്‍ വരെ ഇതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.’ (ഇഹ്‌യ 3:55)

ലോകത്ത് ഒട്ടു മുക്കാല്‍ ഉല്‍പന്നങ്ങളിലും മായം ചേര്‍ക്കപ്പെട്ടതു പോലെ ശൈഖുമാരിലും മായം കലര്‍ന്നിട്ടു്. യഥാര്‍ഥ ഗുരുക്കന്മാരെയാണ് കത്തേത്. ഭക്തരും ശുദ്ധരും സാത്വികരുമായവരെ. തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍ സ്വീകരിച്ച് മയക്കു മരുന്നും മയക്കു മന്ത്രവും കൈമുതലാക്കിയ കള്ളനാണയങ്ങള്‍ ധാരാളം മാര്‍ക്കററിലിറങ്ങിയിട്ടു്. അവരുമായി അടുക്കുക പോലും ചെയ്യരുത്.

യഥാര്‍ഥ ശൈഖുമാര്‍ ഇസ്‌ലാമിക പ്രഭ ചൊരിയുന്നവരും അന്ധവിശ്വാസവും അവിശ്വാസവും വെറുക്കുന്നവരുമായിരിക്കും. ഭൗതിക നേട്ടങ്ങള്‍ക്ക് അവരുടെ മുന്നില്‍ പ്രസക്തിയില്ല. അവരുമായി ബന്ധപ്പെട്ടു കൊാകണം അല്ലാഹുവിലേക്കടുക്കേത്. ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടി ഇബ്‌നു അത്വാഉല്ലാഹിസിക്കന്തരി പറയുന്നത് ശ്രദ്ധിക്കുക: ‘നേര്‍വഴിയിലെത്തണമെന്ന് ഉദ്ദേശിച്ചവര്‍ യോഗ്യനായ ശൈഖിനെ അന്വേഷിക്കണം. ദേഹേഛകള്‍ തിരസ്‌കരിച്ച, ത്വരീഖത്തില്‍ കാലുറച്ച ശൈഖിനെ കിട്ടിയാല്‍ അദ്ദേഹത്തിനു വഴങ്ങി ജീവിക്കണം. ദേഹേച്ഛയുടെ തടവറയില്‍ നിന്ന് യജമാനനായ റബ്ബിന്റെ ദര്‍ബാറിലേക്കു നിന്നെ പിടിച്ചുയര്‍ത്തുന്നവനായിരിക്കണം നീ ഗുരുവായി കൊണ്ടു നടക്കുന്നവന്‍. അല്ലാഹുവിന്റെ പ്രകാശം ഖല്‍ബെന്ന കണ്ണാടിയില്‍ തെളിയിക്കണം.’ (ലത്വാഇഫുല്‍ മിനന്‍ 167)
ആത്മീയ ബന്ധത്തിന്റെ വഴികളിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നത് കാണുക: ‘സത്യവിശ്വാസികളേ, അല്ലാഹുവിനു തഖ്‌വ ചെയ്യുകയും അവന്റെ സാമീപ്യത്തിനുതകുന്ന മാധ്യമങ്ങളെ അന്വേഷിക്കുകയും അവന്റെ മാര്‍ഗ്ഗത്തില്‍ സമരത്തിനിറങ്ങുകയും ചെയ്യുക, നിങ്ങള്‍ വിജയികളാകുന്നതിന് വേണ്ടി.’ (അല്‍മാഇദ: 35) അല്ലാഹുവിലേക്കടുക്കാന്‍ ഉപയുക്തമായ മാധ്യമങ്ങള്‍ അന്വേഷിച്ചു സ്വീകരിക്കണമെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ സല്‍പന്ഥാവിലേക്കടുപ്പിക്കാന്‍ അത് അത്യാവശ്യമാണ്. ‘ആത്മീയജ്ഞാനമുളള പണ്ഢിത ശ്രേഷ്ഠരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് മാധ്യമങ്ങള്‍’ (റൂഹുല്‍ബയാന്‍ 2:388)

‘നിശ്ചയം, അവര്‍ യഥാര്‍ഥ വഴിയില്‍ നിലനിന്നുവരികയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി പാനീയം നല്‍കും, ഇതില്‍ നാം അവരെ പരീക്ഷിക്കുന്നതിന് വേി’ (സൂറത്തുല്‍ ജിന്ന്:17) ഈ സൂക്തത്തില്‍ സ്വൂഫി ജീവിതത്തിലേക്കുള്ള സൂചനയു്ണ്ടു. ‘ജീവിതസുഖാഡംബരങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ തൃപ്തിക്കു വിധേയരാകുമ്പോള്‍ ശരീരത്തിന്റെ നിലനില്‍പിനു ജലം കണക്കെ അവരുടെ ഹൃദയങ്ങളില്‍ സ്‌നേഹം, അറിവ് തുടങ്ങിയവ നല്‍കുന്നതാണ്. അതു നല്‍കപ്പെട്ടാല്‍ അവര്‍ക്ക് ആദരവും ആസക്തിയും ഒപ്പം വര്‍ദ്ധിച്ചു കൊിരിക്കും. അതേ തുടര്‍ന്ന് വീടും കുടുംബവും വെടിഞ്ഞേക്കും. ചിലരുടെ മനസ്സിന്റെ സമനില തന്നെ തെററിയേക്കും. മററു ചിലര്‍ പ്രേമഭാജനത്തെ (അല്ലാഹുവിനെ) തേടി ലഹരിയിലായിരിക്കും.’ (സ്വാവി 4:242)

ആത്മീയ ആചാര്യരെ തേടി ശിഷ്യത്വം സ്വീകരിച്ച് സന്മാര്‍ഗ്ഗം പുല്‍കുന്നത് പുതിയ കാര്യമല്ല. പ്രവാചകനായ മൂസ (സ്വ) ഖളിറിനെ അന്വേഷിച്ചു കത്തെിയ സംഭവം വിശുദ്ധ ഖുര്‍ആനിലും സ്വീകാര്യമായ ഹദീസുകളിലും പറഞ്ഞിട്ടുളളതും സുവിദിതമായതുമാണ്. മൂസാനബി (അ) നബിയും റസൂലുമാണ്. ഖളിര്‍ നബിയോ വലിയ്യോ എന്നതില്‍ തര്‍ക്കമു്ണ്ടു. നബിയാണെന്ന് വെച്ചാല്‍ തന്നെ മൂസ (അ) നേക്കാള്‍ പദവികുറഞ്ഞവരാണ്. കാരണം മൂസാ (അ) റസൂല്‍ കൂടിയാണല്ലോ. എന്നിട്ടും മൂസാ (അ) ക്ക് അന്നുവരെ ലഭിച്ചിട്ടില്ലാത്ത ചില അദ്ധ്യാത്മിക ജ്ഞാനങ്ങള്‍ ഖളിറിനു അല്ലാഹു നല്‍കിയിരുന്നു. അത് മൂസാനബിക്കു ലഭിക്കുന്നതിന്നു മുമ്പേയാണ്് ഖളിറിനെ സമീപിച്ചതും സഞ്ചാരം നടത്തിയതും. ആ ബന്ധം മൂസാനബിയില്‍ ചില മാററങ്ങളുണ്ടാക്കുകയും ലോക ജനതക്ക് ചില നല്ല പാഠങ്ങള്‍ ലഭിക്കുകയും ചെയ്തു.

ബീവി നഫീസ (റ) ഈജിപ്തില്‍ താമസമാക്കിയപ്പോള്‍ ഇമാം ശാഫിഈ (റ) ഇടക്കിടെ ചെന്ന് ദുആ ചെയ്യിപ്പിക്കുമായിരുന്നു. ശാഫിഈ (റ) ന്് യാത്രചെയ്യാന്‍ കഴിയാതെയായപ്പോള്‍ ബീവിയുടെ അരികിലേക്ക് ആളെ പറഞ്ഞയച്ചു കൊണ്ടാണ് ദുആ ചെയ്യിച്ചിരുന്നത്. വൈജ്ഞാനിക മണ്ഡലത്തിലെ വെളളിനക്ഷത്രങ്ങളാണ് ശാഫിഈ (റ), അഹമ്മദുബിന്‍ ഹമ്പല്‍ (റ) എന്നിവര്‍. പക്ഷേ, ആത്മീയജ്ഞാനത്തില്‍ അഗാധ പാണ്ഡിത്യമുളള മഹാത്മാക്കളെ സന്ദര്‍ശിക്കാന്‍ അവര്‍ മടിച്ചിരുന്നില്ല. പ്രസിദ്ധ സ്വൂഫിയായ ശൈബാന്‍ റാഇയെ ഇമാം ശാഫിഈ (റ) സന്ദര്‍ശിക്കാറുായിരുന്നു. ഒരു കൊച്ചു വിദ്യാര്‍ഥിയെപോലെ അച്ചടക്കത്തോടെ ശൈബാനുറാഇയുടെ മുമ്പിലിരുന്ന് പല വിഷയങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശാഫിഈയുടെ ആ നടപടിയില്‍ വിഷമം തോന്നിയ ചിലര്‍ ചോദിച്ചു: ‘നിങ്ങളെ പോലുളളവര്‍ ഈ കാടന്മാരുടെ സമീപത്ത് വരികയോ’. ‘അതെ, ഞങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത പല വിജ്ഞാനമുത്തുകളും ഇവരില്‍ നിന്ന് നേടിയെടുക്കാം’. ഇമാം ശാഫിഈ മറുപടി പറഞ്ഞു. ഇമാം അഹമ്മദുബിന്‍ ഹമ്പലും (റ) പ്രസിദ്ധ പണ്ഢിതനായ യഹ്‌യബിന്‍ മുഈനും (റ) സ്വൂഫി പ്രമുഖനായ മഅ്‌റൂഫുല്‍ കര്‍ഖിയെ നിരന്തരം സമീപിക്കാറുായിരുന്നു (ഇഹ്‌യ 1-28).
അധ്യാത്മികജ്ഞാനികളുടെ ശിഷ്യത്വവും ഉപദേശങ്ങളുമില്ലാതെ കേവലഗ്രന്ഥങ്ങള്‍ വായിച്ചു നേര്‍മാ ര്‍ഗ്ഗം പ്രാപിക്കാമെന്നു കരുതുന്നതു വിഡ്ഢിത്തമാണ.് ഇമാം ശഅ്‌റാനി (റ) പറയുന്നത് കാണുക:
‘ശൈഖിനെ സ്വീകരിക്കാതെ ആദ്യകാലങ്ങളില്‍ കുറെയധികം കഠിനാദ്ധ്വാനം ഞാന്‍ ചെയ്തു നോക്കി. പ്രശസ്ത തസ്വവ്വുഫ് ഗ്രന്ഥങ്ങളായ രിസാലത്തുല്‍ ഖുശൈരി, അവാരിഫുല്‍ മആരിഫ്, ഖുത്തൂല്‍ ഖുലൂബ്, ഇഹ്‌യ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ വായിക്കുകയും അതില്‍ കാണുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു ഇബാദത്തുകള്‍ ചെയ്തു യത്‌നിക്കുകയും ചെയ്തു. എന്നാല്‍ ശരിയായ വഴി അതല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ ശൈഖിനെ സ്വീകരിക്കുകയുായി. വലിയ ഒരു കവാടം കടക്കാന്‍ ശ്രമിക്കുന്നവന്റെ പ്രതീതി അപ്പോള്‍ എനിക്കു കൈവന്നു. കവാടം തുറന്നിട്ടുാേ ഇല്ലയോ എന്നറിയില്ല. തുറന്നിട്ടുങ്കെില്‍ പ്രവേശിക്കാം. ഇല്ലെങ്കില്‍ തിരിച്ചു പോരാമെന്ന ധാരണയില്‍ പല തവണ കഷ്ടപ്പാട് സഹിച്ച് യാത്ര ചെയ്യുന്നത് അഭികാമ്യമല്ല. കവാട പാറാവുകാരന്‍ ഉങ്കെില്‍ അദ്ദേഹത്തോടന്വേഷിച്ച് നിര്‍ദ്ദേശപ്രകാരം കവാടത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അദ്ധ്വാനം കുറയുകയും കാര്യം നടക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് ശൈഖില്ലാത്തവന്റെയും സ്ഥിതി. ആയുസ്സ് നശിക്കുകയല്ലാതെ ലക്ഷ്യപ്രാപ്തി നേടാനാവുന്നതല്ല. (ലത്വാഇഫുല്‍ മിനന്‍; ഇമാം ശഅ്‌റാനി 1-48)

മുര്‍ശിദുകളായ ഗുരുക്കന്മാരുടെ സഹായമില്ലാതെ സ്വന്തം ജ്ഞാനം, പാണ്ഡിത്യം എന്നിവ കൊ് ത്വരീഖത്തിന്റെ സോപാനത്തിലെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇമാം ഗസ്സാലി (റ), ഇസ്സുദ്ദീനുബിന്‍ അബൂസ്സലാം (റ) തുടങ്ങിയ പണ്ഢിത കേസരികള്‍ ശൈഖുമാരുടെ ശിഷ്യത്വം സ്വീകരിക്കുകയില്ലായിരുന്നു. വിജ്ഞാനസമ്പാദത്തിന് ആത്മീയ മാര്‍ഗ്ഗമുന്ന് പറയുന്നവരെ വെല്ലുവിളി നടത്തിയവരായിരുന്നു ഇവര്‍ രുപേരും. എന്നാല്‍ സ്വൂഫീ മാര്‍ഗ്ഗം സ്വീകരിച്ചതിന് ശേഷം ഇരുവരും അത് തിരുത്തി പറഞ്ഞു. നിഷ്ഫലമായ പ്രവര്‍ത്തനത്തില്‍ ഞങ്ങളുടെ ആയുസ്സ് പാഴായിപ്പോയിരിക്കുന്നു (ലത്വാഇഫുല്‍ മിനന്‍ 1-25).
ആത്മീയ ഗുരുക്കന്മാരുമായി ബന്ധം സ്ഥാപിക്കുന്നതും പ്രാര്‍ഥിക്കാനാവശ്യപ്പെടുന്നതും പരലോക വിജയം ലക്ഷ്യമാക്കിയാവണം. അതിന്റെ ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്. എന്നാല്‍ വിസ ലഭിക്കാനും കച്ചവടം പുരോഗമിക്കാനും സാമ്പത്തിക പുരോഗതിക്കുമെല്ലാം ഔലിയാക്കളാണെന്ന് പറയപ്പെടുന്നവരെ സമീപിച്ചു പ്രാര്‍ഥിപ്പിക്കുന്ന പ്രവണതയാണ് ഇന്ന് പരക്കെ കുവരുന്നത്. ഇത് ഭൗതിക താല്‍പര്യത്തിലുളള അതിമോഹം മാത്രമാണ്.
ഈമാനിക പരിശുദ്ധിക്ക് ഏല്‍ക്കുന്ന ഒടിവും ചതവും പോറലുമെല്ലാം ആത്മീയ ശുദ്ധജലം കൊ് കഴുകി വൃത്തിയാക്കി സല്‍സരണിയിലേക്ക് നയിക്കുന്നവരാകണം ഗുരുക്കന്മാര്‍. അത്തരക്കാര്‍ക്ക് ഒരുപാട് ഉത്തമഗുണവിശേഷങ്ങളു്. അവയൊക്കെ മേളിച്ച ഗുരുക്കളെ കിട്ടാന്‍ പ്രയാസം നേരിടുകയാണെങ്കില്‍ ആത്മീയബന്ധം സ്ഥാപിക്കേത് തിരുനബി (സ്വ) യോട് തന്നെയാണ്. തിരുനബിയുടെ ഭൗതിക വിയോഗം സംഭവിച്ചതു കൊണ്ട് നേരില്‍ കണ്ട് ബന്ധപ്പെടുവാന്‍ നമുക്ക് നിര്‍വ്വാഹമില്ല. അതിനാല്‍ തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തും സലാമും വര്‍ദ്ധിപ്പിച്ചു അവിടത്തെ സ്‌നേഹം സമ്പാദിക്കുക. അപ്പോള്‍ തിരുനബി (സ്വ) നമുക്ക് ആത്മീയ ശിക്ഷണവും പരിലാളനയും നല്‍കികൊിരിക്കും. ആ തണലില്‍ നമുക്ക് മനഃസുഖം കിട്ടും. ഈ വസ്തുത തസ്വവ്വുഫ് ഗ്രന്ഥങ്ങളായ സാദുല്‍ മുസലിം 2:384, അഖ്‌റബുത്വുറുഖി ഇലല്‍ ഹഖ് 7, തുടങ്ങിയവയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.


RELATED ARTICLE

  • പൈത്യക മഹത്വംഇസ്‌ലാമില്‍
  • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
  • സ്വൂഫി തത്വങ്ങള്‍
  • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
  • ആത്മീയ ചികിത്സ
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • മതത്തിന്റെ അനിവാര്യത
  • മതത്തിന്റെ ധര്‍മം
  • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
  • ഇസ്ലാമും വിദ്യാസ്നേഹവും
  • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
  • ഇസ്ലാമികാധ്യാപനങ്ങള്‍
  • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
  • ആള്‍ ദൈവങ്ങള്‍
  • ഇസ്‌ലാമും പരിസ്ഥിതിയും
  • ഇസ്‌ലാമും പരിസരശുചിത്വവും
  • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
  • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
  • ഇസ്‌ലാമും യുദ്ധങ്ങളും
  • സകാത്
  • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
  • ഇസ്‌ലാമും സ്വൂഫിസവും
  • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
  • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം