Click to Download Ihyaussunna Application Form
 

 

ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഹിറാ   പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം

ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയില്‍ പ്രത്യക്ഷപ്പെടുന്നത്. റോമന്‍ , ഗ്രീക്ക് , പേര്‍ഷ്യന്‍ , ഇന്ത്യന്‍ , ചൈനീസ് നാഗരികതകള്‍ ജീര്‍ണ്ണത പിടിപെട്ട് ഭാവിയിലേക്കുള്ള ഗമനം അസാധ്യമാം വിധം ജഡാവസ്ഥയിലേക്ക് നീങ്ങുമ്പോഴായിയിരുന്നു പുതിയൊരു ദര്‍ശനത്തിലൂടെ പ്രവാചകന്‍ നിലവിലെ വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്തിന് നാന്ദി കുറിച്ചത്. മാനവരാശിയുടെ അതുവരെയുള്ള ചരിത്രത്തില്‍ ഇതിന് സമാനമായൊരു വഴിത്തിരിവ് ഒരിക്കലുമുണ്ടായിട്ടില്ല. കാലഹരണപ്പെട്ട ലോക ക്രമത്തിലേക്ക് പുതിയൊരു മൂലവിചാരം സന്നിവേശിപ്പിച്ച്, നിഖില മേഖലകളിലും വിപ്ലവകരമായ മാററങ്ങള്‍ സഫലമാക്കുകയായിരുന്നു മുത്ത് നബി. ദുഷിച്ച മതവും ജരാനര ബാധിച്ച സാമൂഹിക ക്രമവും ചൂഷണോപകരണമായി മാറിയ ഭരണ വ്യവസ്ഥിതിയുമെല്ലാം സമ്മാനിച്ച ജീവിത യോഗ്യമല്ലാത്ത ഒരു കാലഘട്ടത്തെ പിഴുതെറിഞ്ഞ് നീതിയും സമത്വവും സമാധാനവും സമസൃഷ്ടി ഭാവവും വഴിഞ്ഞൊഴുകുന്ന പുതിയ വ്യവസ്ഥയിലേക്ക് പ്രവാചകന്‍ കവാടങ്ങള്‍ തുറന്നിടുകയായിരുന്നു. പുരാതന നാഗരികതകളുടെ ശവപ്പറമ്പിലാണ് പ്രതീക്ഷയുടെ ബദല്‍ ലോകത്തെ നബി (സ്വ) പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല മാനവ രാശിക്കാകമാനം ഇസ്‌ലാമിന്റെ ദര്‍ശനങ്ങള്‍ സാന്ത്വനമായി എന്നതാണ് എടുത്തു പറയേ സവിശേഷത. പ്രവാചകന്‍ കൈവരിച്ച നേട്ടത്തെ എം.എന്‍ റോയി വിശകലനം ചെയ്യുന്നതിങ്ങനെയാണ്.
The phenominal success of Islam was prillimarily due to its revolutionary significance and its ability to lead the marses and of the hopless situation created by the decay of the antique civilization not only of Greece and Rome but of Persia and China and of India’

ആറാം നൂറ്റാണ്ടില്‍  അന്നറിയപ്പെട്ട എല്ലാ സംസ്‌കൃതികളും അനിവാര്യമായ നവീകരണവും മാനവീകരണവും തേടുമ്പോഴാണ് പ്രതീക്ഷാകിരണങ്ങള്‍ ചൊരിഞ്ഞ്, അതിന്റെ സകല വിപ്ലവാത്മക ഭാവങ്ങളുമായി ഇസ്‌ലാം കടന്നു വന്നതെന്ന് പ്രകീര്‍ത്തിക്കപ്പെടുകയാണിവിടെ.
മനുഷ്യരാശി ഇന്നേ വരെ കണ്ട ഏററവും ബൃഹത്തായ സാമ്രാജ്യമായാണ് റോമന്‍ രാഷ്ട്രീയാധീശത്വത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. അത്‌ലാന്റിക് മുതല്‍ ഏഷ്യാ മൈനര്‍ വരെ വ്യാപിച്ചു കിടക്കുന്ന പ്രവിശാലമായ ഭൂപരിധി റോമിന്റെ മേല്‍കോയ്മയിലായിരുന്നു. സിറിയയും ഈജിപ്തും മെസപൊട്ടേമിയയും റോമന്‍ ആധിപത്യത്തിന് കീഴിലായിരുന്നു. പേര്‍ഷ്യ സാസാനിദ് നാഗരികതയുടെ കീഴില്‍ ധൈഷണികവും സര്‍ഗാത്മകവുമായ മേഖലകളില്‍ സ്ഥാപിച്ചെടുത്ത ഔജല്യം ഇതര ജനത അല്‍ഭുത സ്തബ്ധരായി നോക്കി നില്‍ക്കുകയായിരുന്നു. ‘ഉല്‍കൃഷ്ടമായതെല്ലാം’ ഗ്രീക്കിന്റെ കുത്തകയായിരുന്നു. ഇന്ത്യ ഒരതിശയമായും നിഗൂഢമായും മധ്യകാലഘട്ടത്തിന്റെ മനസ്സുകളെ മഥിച്ചു. അതിന്നിടയിലേക്കാണ് വര അറേബ്യന്‍ മരുഭൂമിയില്‍ കവിതയും കളിതമാശകളുമായി കഴിഞ്ഞു കൂടിയ ഒരു ജനതയില്‍ നിന്ന് നിരക്ഷരനായ ഒരു പ്രവാചകന്‍ മാറ്റത്തിന്റെ കാഹളമൂതി ഇറങ്ങി വരുന്നത്.

ഇരുളിന്റെ ഗുഹയില്‍ നിന്ന്

ഈ വിപ്ലവത്തിന്റെ ഉല്‍ഭവം ഒരു ഗുഹയില്‍ നിന്നാണ്, ‘ഹിറ’ എന്ന തമസ്സില്‍ നിന്നാണ് പൊളിച്ചെഴുത്തിനായുള്ള വെളിച്ചം ഭൂമിയാകെ ചിതറി വീഴുന്നത്. തന്റെ ദര്‍ശനത്തിന്റെ വിളംബരം ഒരു കൊച്ചു മലമുകളിലാണ് പ്രവാചകന്‍ പ്രോദ്ഘാടനം ചെയ്യുന്നത്. ക്രിസ്താബ്ദം 610 ല്‍ ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്’. എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു പോന്ന ഒര ജനതയെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു ഉദ്‌ഘോഷമായിരുന്നില്ല അത്. പക്ഷേ, ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം മാനവ കുലത്തെ എന്തു കൊണ്ട് പരിവര്‍ത്തിതമാക്കി എന്ന് കണ്ടെത്തുമ്പോഴാണ് പ്രവാചക ദൗത്യത്തിന്റെ പൊരുള്‍ അനുഭവ വേദ്യമാകുന്നത്.

ചരിത്രകാരനായ ഖാലിഖ് അഹമ്മദ് നിസാമി ചൂണ്ടിക്കാട്ടിയത് പോലെ ലോക ഗതിവിഗതികളെ ഇതുപോലെ സ്വാധീനിച്ച മറെറാരു വചനം മനുഷ്യര്‍ ഇതുവരെ ശ്രവിച്ചിട്ടില്ല. (Religion and politics in 13rd , 14th century). അന്നേവരെ ഭൂമുഖത്തു നിലനിന്ന രാഷ്ട്രീയ – സാമുദായിക ഘടനകളെ കീഴ്‌മേല്‍ മറിക്കാന്‍ മാത്രം ഊര്‍ജ്ജ ദായകമായിരുന്നു പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച ഏക ദൈവത്തിലൂന്നിയ തൗഹീദിന്റെ ആ വചനം. ഇവിടെ ആരാധിക്കപ്പെടേത് അല്ലാഹു മാത്രമാണ് എന്ന ദൃഢസ്വരം പ്രപഞ്ചത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്താന്‍ ശ്രമിക്കുന്ന സകല ശക്തികളോടുമുള്ള വെല്ലുവിളിയായിരുന്നു. ദൈവം മാത്രമാണ് ആരാധ്യന്‍ എന്ന ആശയത്തിന്റെ ആത്യന്തിക സന്ദേശം മനുഷ്യര്‍ സമന്മാരാണെന്നും ആര്‍ക്കും ആരെയും കീഴ്‌പ്പെടുത്താന്‍ ഇവിടെ പഴുതില്ല എന്നുമാണ്. 18-ാം നൂററാില്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ (1789) മൂര്‍ദ്ധന്യതയില്‍ കേട്ട ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം (Equality, Liberty, Freternity) എന്ന മുദ്രാവാക്യത്തിന്റെ സമഗ്ര ഭാഷ്യമായിരുന്നു അത്. മനുഷ്യസമത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വ്യവസ്ഥിതി അനുവദിക്കാതിരുന്ന മധ്യകാല കരാളതകളിലാണ് മനുഷ്യനിര്‍മ്മിതമായ സകല ഉച്ചനീചത്വങ്ങളും വര്‍ഗ്ഗഭേദങ്ങളും തട്ടിത്തകര്‍ത്ത് നാമെല്ലാം അല്ലാഹുവിന്റെ അടിമ എന്ന കീഴ്‌പ്പെടലിന്റെ ആഹ്വാനം പ്രവാചകര്‍ പ്രചരിപ്പിക്കുന്നത്. ആരാധനകളിലൂടെ, ജീവിതത്തിലൂടെ അതിന്റെ പ്രായോഗിക രൂപം കാണിച്ചു കൊടുക്കുകയും ചെയ്തു. വര്‍ണ്ണ വര്‍ഗ്ഗ ഭാഷ ദേശ ഭിന്നതകള്‍ തട്ടിമാററി മനുഷ്യത്വത്തിന്റെ ഉദാത്തഭാവങ്ങള്‍ കാലത്തിന്റെ രംഗവേദികളില്‍ അനാവൃതമായപ്പോള്‍ അതുവരെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവമതികള്‍ക്കും വിധേയമായ ജനതകള്‍ ഒന്നൊന്നായി ഇസ്‌ലാമിന്റെ കുടക്കീഴില്‍ അണിനിരക്കാന്‍ അഹമഹമികയാ മുന്നോട്ട് വന്നു. അതുവരെ കത്തോലിക്കാ ചര്‍ച്ചിന്റെ മതഭ്രാന്തിനും കാപട്യങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കും ഇരകളായി ക്രിസ്ത്യന്‍ വിശ്വാസികള്‍ വീര്‍പ്പുമുട്ടുകയായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം എന്ന നിലയില്‍ പ്രജകളുടെ മേല്‍ യാഥാസ്തികവും അന്ധവിശ്വാസ ജഡിലവുമായ ആചാരാനു ഷ്ഠാനങ്ങള്‍ കൊണ്ട് പുരോഹിത വര്‍ഗ്ഗം ക്രൂശിക്കുകയായിരുന്നു. പോപ്പും പൗരോഹിത്യവും സാന്മാര്‍ഗ്ഗികമായി ദുഷിച്ചതിന്റെ ഭവിഷ്യത്ത് കെട്ടിയേല്‍പ്പിക്കപ്പെട്ടത് വിശ്വാസികളുടെ മേലാണ്. അരമനകള്‍ ആഭാസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചത് മാത്രമായിരുന്നില്ല പ്രശ്‌നം; വികലമാക്കപ്പെട്ട വേദഗ്രന്ഥം മറയാക്കി സ്വേഛാധിപതികളും അക്രമകാരികളുമായ ഭരണകൂടങ്ങളുടെ പിണിയാളുകളായി മതാധികാരികള്‍ അധഃപതിച്ചു.
ക്രൈസ്തവരോടുള്ള മാത്സര്യത്തില്‍ യഹൂദ പുരോഹിതരും യാഥാസ്ഥിതികത്വത്തിന്റെ ഉരുക്കു കോട്ടകള്‍ പണിതു. അഗ്നിയാരാധകരായ സൊറാസ്റ്റ്യന്‍ വിഭാഗമാവട്ടെ കടുത്ത അസഹിഷ്ണുതയോടെ തീ നാളങ്ങളാല്‍ യുക്തി ചിന്തയെ കരിച്ചു കളഞ്ഞു. സങ്കല്‍പ ദൈവങ്ങള്‍ തമ്മില്‍ കലാപം കൂട്ടിയ ചരിത്രത്തിലെ ഏററവും സങ്കീര്‍ണ്ണമായ ആത്മീയ പ്രതിസന്ധിയുടെ കൂരിരുട്ടിലേക്കാണ് തൗഹീദിന്റെ കൈ വിളക്കുമായി മുഹമ്മദ് മുസ്തഫ (സ്വ) കടന്നു ചെല്ലുന്നത് അപ്പോഴും തന്റെ മുന്‍ഗാമികളായ പ്രവാചകന്മാരുടെ ധര്‍മ്മോപദേശങ്ങളെയും കര്‍മ്മ വീഥിയെയും പ്രവാചകന്‍ തള്ളിപ്പറഞ്ഞില്ല. എന്നല്ല, ആ പാത അംഗീകരിക്കാനും മുന്‍പേ ചരിച്ച പുണ്യാളന്മാരെ ആദരിക്കാനും കല്‍പിച്ചു. ദൈവ നിയോഗിത വേദ ഗ്രന്ഥങ്ങളെ അംഗീകരിച്ചു കൊു തന്നെ അത് വികൃതമാക്കപ്പെട്ടതിന്റെ കഥ വിവരിച്ചു കൊടുത്തു. ചിന്തയെ പ്രോത്സാഹിപ്പിച്ചു. നിരീക്ഷണത്തെ സത്യാന്വേ ഷണത്തിന്റെ ശാസ്ത്രീയ ഉപാധിയാക്കാന്‍ ആജ്ഞാപിച്ചു. ജ്ഞാനോദയത്തിലൂടെ പ്രപഞ്ചത്തിന്റെ നിഗൂഢ രഹസ്യങ്ങളിലേക്കും മനുഷ്യ സൃഷ്ടിപ്പിന്റെ നിഗൂഢതകളിലേക്കും ധിഷണയെ വ്യവഹരിക്കാന്‍ പഠിപ്പിച്ചു. അതിനു പ്രോത്സാഹനം നല്‍കി. പ്രപഞ്ചത്തെ അവനിലേക്കടുപ്പിച്ചു. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള കിളിവാതില്‍ മലര്‍ക്കെ തുറന്നു വെച്ചു. ഗ്രീക്കു തത്വചിന്തകള്‍ അതുവരെ തുടര്‍ന്നു വന്ന നിഗമനാധിഷ്ഠിതമായ ഗവേഷണ ശീലത്തിന്റെ അശാസ്ത്രീയത പൊളിച്ചു കാട്ടി. നിരീക്ഷണത്തിന്റെ കഠിന സാധനയിലൂടെ വസ്തു നിഷ്ഠമായി അപഗ്രഥിച്ച് സത്യം കണ്ടെത്തുന്ന രീതിയെ ശാസ്ത്ര ലോകത്തിനു ഇസ്‌ലാം സമ്മാനിച്ചു. ആല്‍ക്കമിയും ആള്‍ജിബ്രയും ഗോള ശാസ്ത്രവും മുന്നൂ നൂറ്റാു കൊണ്ട് വളര്‍ന്നു വികസിക്കുന്നത് അനുയോജ്യമായ ഈ കാലാവസ്ഥയിലാണ്.

മിന്നല്‍ പിണര്‍പോലെ

കാലം ദൈവദൂതനെ കാത്തിരിക്കുകയായിരുന്നു എന്നതിന്റെ തെളിവാണ് നൊടിയിടകൊണ്ട് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. മിന്നല്‍ പിണര്‍ പോലെയാണ് തൗഹീദിന്റെ പ്രകാശം അഷ്ട ദിക്കുകളിലേക്കും വ്യാപിച്ചത്. എ.ഡി. 610 ലാണ് പ്രവാചകര്‍ പ്രബോധനം തുടങ്ങുന്നതെന്ന് പറഞ്ഞുവല്ലോ. കൃത്യം ഒരു നൂറ്റാണ്ട് കൊണ്ട് 710 ആകുമ്പോഴേക്കും ഇസ്‌ലാം അന്നറിയപ്പെട്ട ലോകത്തെ മുഴുവന്‍ (അമേരിക്ക, ആസ്‌ത്രേലിയ വന്‍കരകള്‍ കണ്ടു പിടിച്ചിരുന്നില്ല) അതിന്റെ സ്വാധീന വലയത്തില്‍ കൊണ്ടു വന്നു. ‘ഹിജ്‌റഃ’ പ്രതിനിധാനം ചെയ്യുന്ന തൗഹീദിന്റെ പലായനം പിന്നീടൊരിടത്തും നിന്നിട്ടില്ല. അററ്‌ലാന്റിക് മുതല്‍ ഓക്‌സസ് നദിവരെ, സ്‌പെയിന്‍ മുതല്‍ സിന്ധു വരെ എത്ര അനായാസമാണ് ഇസ്‌ലാമിക ദര്‍ശനവും സംസ്‌കാരവും പരന്നൊഴുകിയത്. ആദ്യം മദീന, പിന്നെ ലോക നാഗരികതകളുടെ മററ് കുറെ മദീനകള്‍’ – ഡമസ്‌കസ്, നിഷാപൂര്‍, സമര്‍ക്കന്ദ്, ബുഖാറ, ദല്‍ഹി……. ഇന്നും തുടരുന്ന അനന്തമായ യാത്ര. റോമന്‍, ഗ്രീക്ക്, ബൈസന്റയിന്‍ നഗരങ്ങള്‍ ചീട്ടു കൊട്ടാരം പോലെ ഇസ്‌ലാമിന്റെ മുന്നില്‍ വീഴുന്നു. ആ കാഴ്ച ക് ചരിത്രകാരനായ എഡ്വേഡ് ഹിബ്ബന്‍ ചോദിക്കുന്നു; ”മുഹമ്മദിന്റെ കൈയിലെ അല്‍ഭുത ആയുധം എന്തായിരുന്നു?”

റോമാ സാമ്രാജ്യത്തിന്റെ പതനം വിവരിക്കുന്ന ബൃഹത് ഗ്രന്ഥ സമാഹാരത്തില്‍ ഒരധ്യായം ഗിബ്ബണ്‍ മാററിവെച്ചിരിക്കുന്നത് ഇസ്‌ലാമിന് വേണ്ടിയാണ്. പ്രവാചകന്റെ വ്യക്തി മാഹാത്മ്യം വര്‍ണ്ണിക്കാനാണ്. ഇസ്‌ലാം കൈവരിച്ച വിപ്ലവ നേട്ടങ്ങളുടെ ഗരിമ എടുത്തുകാട്ടാനാണ്. പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ച് ഗിബ്ബണ്‍ തുടങ്ങുന്നതിങ്ങനെ: ‘The talents of Muhammad are entitled to an applaure; but his success has, perhaps too strongly attracted our admiraion (The Declline and Fall of the Roman Empire Edward Gibban)

ഇസ്‌ലാമിന്റെ ആഗമം ജീര്‍ണ്ണതയില്‍ നിമഗ്‌നമായ റോമന്‍ നാഗരികതയുടെ കടയ്ക്ക് കത്തിവെച്ചു വെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു. സാമ്രാജ്യത്തിന്റെ രാമത്തെ ഏററവും വലിയ നഗരമായ അലക്‌സാ്‌റിയ രാം ഖലീഫ ഉമറിന്റെ (റ) കാലത്ത് കീഴടങ്ങിയപ്പോള്‍ ആഫ്രിക്കയിലേക്കും ആന്തലൂസിയയിലേക്കുമുള്ള കവാടമാണ് തുറക്കപ്പെടുന്നതെന്ന് ആരും നിനച്ചിട്ടുാവില്ല.

അധഃസ്ഥിതന്റെ ഉണര്‍ത്തുപാട്ട്

ഭരണവും പോരാട്ടവുമായിരുന്നു പഴയ ലോകത്ത് ആഢ്യകുലത്തിന്റെ അംഗീകൃത തൊഴില്‍. കൃഷിയും കച്ചവടവും കീഴാളന് നീക്കിവെച്ച മേഖലയായിരുന്നു. റോമിലും ഇന്ത്യയിലും അവസ്ഥ ഭിന്നമായിരുന്നില്ല. അഭിജാത കുലത്തിനു വേണ്ടി അധഃസ്ഥിതര്‍ ജീവിക്കുന്നു എന്ന വഴിപിഴച്ച കാഴ്ചപ്പാടിന്മേലായിരുന്നു സാമൂഹിക വ്യവസ്ഥ തന്നെ കെട്ടിപ്പടുത്തത്. മനുഷ്യരെ വിവിധ ശ്രേണികളില്‍ പിടിച്ചുകെട്ടി, മോചനത്തിന്റെ പഴുതുകള്‍ അടക്കാന്‍ ഓരോ പ്രദേശത്തും ലിഖിതവും അലിഖിതവുമായ നിയമസംഹിതകളുായിരുന്നു. പൗരോഹിവും ചൂഷണങ്ങള്‍ക്ത്യവും ഭരണ വര്‍ഗ്ഗവും ആഢ്യന്‍മാരും ചേര്‍ന്ന ഈ കൂട്ടുകെട്ടാണ് മനുഷ്യനെ എക്കാലക് ഇരയാക്കിയത്.

പ്രവാചകന് അനീതിയുടെ ഈ കരിങ്കല്‍ കോട്ട നിഷ്പ്രയാസം തകര്‍ക്കാനായത് ഖുര്‍ആന്റെ മനുഷ്യത്വത്തിലൂന്നിയ ജീവിത വികാസങ്ങളെ ആയുധമാക്കിയാണ്. തൊഴിലിന് മഹത്വം കല്‍പിച്ചു. കൃഷി ആരാധനയായി ഉയര്‍ത്തിക്കാട്ടി. അധ്വാനത്തിന്റെ മൂല്യം അനര്‍ഘമാണെന്ന് വിധിച്ചു. തൊഴിലാളിയുടെ ആവകാശങ്ങള്‍ പ്രഖ്യാപിച്ചു. അവന്റെ വിയര്‍പ്പ് ആറുന്നതിന്ന് മുമ്പ് പ്രതിഫലം നല്‍കണമെന്ന് അനുശാസിച്ചു. ഈ ‘വിപ്ലവ’ പുരോഗമന ആശയങ്ങളുടെ അനന്തരഫലം പൊടുന്നനെ ലോക സാമ്പത്തിക തൊഴില്‍ മേഖലയില്‍ ദൃശ്യമായി. എങ്ങും കൃഷി പ്രോത്സാഹിപ്പിക്കപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. വെനീസിലെ കച്ചവടക്കാരന്റെ അമിത ലാഭേച്ഛയുടെ സ്ഥാനത്ത് സ്‌നേഹവും സൗഹൃദവും കൈമാറുന്ന പുതിയ കച്ചവട സംസ്‌കാരം നിലവില്‍ വന്നു. ചൈന മുതല്‍ യൂറോപ്പ് വരെ കരയും കടലും വഴിയുള്ള വ്യാപാരം അറബികളുടെ വരുതിയിലായി. പുതിയ പുതിയ തുറമുഖങ്ങള്‍ തുറക്കപ്പെട്ടു. കടല്‍ കൊള്ളക്കാരെ ഭയപ്പെടേതില്ലാത്ത അവസ്ഥ വന്നു.

യുദ്ധത്തിന്റെ നാളുകള്‍ക്ക് വിട നല്‍കി. ലോക ക്രമത്തില്‍ പ്രകടമായ, കാതലായ മാററം. ഗ്രീക്ക്-റോമന്‍ സാമ്രാജ്യങ്ങളുടെ നൈസര്‍ഗ്ഗീക ഭാവം കടന്നു കയററത്തിന്റെതും പിടിച്ചെടുക്കലിന്റെതുമായിരുന്നു. അലക്‌സാര്‍ മഹാനായത് ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചായിരുന്നില്ല. നിഷ്ഠൂരമായ സൈനിക പരാക്രമം പ്രദര്‍ശിപ്പിച്ചായിരുന്നു. പ്രവാചകന്‍ യുദ്ധ നിയമം കൊണ്ടു വന്നു. പ്രതിരോധത്തിലായിരുന്നു അതിന്റെ ഊന്നല്‍. സിവിലയന്മാരെയും നിരപരാധികളെയും ജന്തു ജാലങ്ങളെയും പ്രകൃതിയെയും നോവിക്കാതെ യുദ്ധം പൂര്‍ത്തീകരിക്കണമെന്ന് പഠിപ്പിച്ചു. ജീവഹാനി പരമാവധി കുറച്ചു കൊണ്ടുള്ള ഒരു യുദ്ധമുറ ശീലിപ്പിച്ചു. അതുകൊണ്ടു തന്നെ മുസ്‌ലിം സൈനികരെ വിമോചകരായി ജനം കുണ്ടു കാര്യമായ ചെറുത്തു നില്‍പില്ലാതെയാണ് രാജ്യങ്ങളും ജനപദങ്ങളും ഓരോന്നോരാന്നായി ഇസ്‌ലാമിക റിപ്പബ്‌ളിക്കിന്റെ ഭാഗമായത്. മുഹമ്മദ്ബ്‌നു ഖാസിം എ.ഡി. 710 ല്‍ ഇങ്ങ് സിന്ധിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് ബ്രാഹ്മണ രാജാവിനു കീഴില്‍ ശ്വാസം മുട്ടി കിടക്കുന്ന ബുദ്ധ ജൈന മതക്കാരായിരുന്നു. മെസപ്പൊട്ടേമിയയിലും പേര്‍ഷ്യയിലും ജനങ്ങള്‍ ഭരണ കൂട ഭീകരതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോചന മാര്‍ഗ്ഗം കാത്തിരിക്കുമ്പോഴാണ് ഇസ്‌ലാം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കടന്നു വന്നത്. ബൈസന്റയില്‍ രാജാക്കന്മാര്‍ അമിത നികുതി ഏര്‍പ്പെടുത്തി കച്ചവടക്കാരെയും കൃഷിക്കാരെയും പൊറുതിമുട്ടിച്ച അപരിഷ്‌കൃത കാലഘട്ടത്തിലാണ് ലോക വ്യാപാരത്തിന്റെ അനിയന്ത്രിത പാത തുറന്നുവെച്ച് മുസ്‌ലിം വ്യവസ്ഥിതിയിലേക്ക് അവരും ചേര്‍ക്കപ്പെടുന്നത്.

പ്രവാചകന്‍ സാക്ഷാത്കരിച്ച ആദര്‍ശ വിപ്ലവത്തിന്റെ വ്യാപ്തി ഗ്രഹിക്കണമെങ്കില്‍ പഴയ നാഗരികതയില്‍ സ്ത്രീജനം അനുഭവിച്ച ദുരിതങ്ങളും അവകാശ നിഷേധങ്ങളും എത്ര കഠോരമാണെന്ന് അന്വേഷിക്കണം. ഗ്രീക്ക് – റോമന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെല്ലാം സ്ത്രീക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും വകവെച്ചു കൊടുത്തിരുന്നില്ല. ചന്തയിലെ പലമാതിരി ചരക്കുകകളില്‍ ഒരിനം മാത്രമായിരുന്നു ഈ ദുര്‍ബ്ബല വിഭാഗം. സ്വത്തവകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് കെല്‍പില്ലായിരുന്നു. വിവാഹ മോചനത്തിന് പഴുതുായിരുന്നില്ല. അവളുടെ ചാരിത്ര്യം സൂക്ഷിക്കാന്‍ ഗ്രീക്കുകാര്‍ കുണ്ടു പിടിച്ച മാര്‍ഗ്ഗം പൂട്ടാനും തുറക്കാനും സംവിധാനമുള്ള ഒരു ബെല്‍ററായിരുന്നു. അവളുടെ ഗുഹ്യസ്ഥാനത്തിനു പോലും അവള്‍ക്ക് അവകാശമില്ലാത്ത അവസ്ഥ. മുഹമ്മദ് നബി എല്ലാ ചങ്ങലക്കുടുക്കില്‍ നിന്നും സ്ത്രീ വിഭാഗത്തെ മോചിപ്പിച്ചു. അന്തസ്സാര്‍ന്ന അസ്തിത്വം വാഗ്ദാനം ചെയ്ത് അവരുടെ ശാരീരിക സുരക്ഷിതത്വം ഭദ്രമാക്കി. അവളുടെ മാനാപമാന ബോധത്തെ അംഗീകരിച്ചു. കുടുംബത്തിന്റെ നെടും സ്തംഭമായി സ്ത്രീ പ്രകീര്‍ത്തിക്കപ്പെട്ടു. സ്വത്തുടമാവകാശവും അനന്തിരാവകാശവും വകവെച്ചു കൊടുത്തു. പടിഞ്ഞാറന്‍ ലോകം പോലും സ്ത്രീകള്‍ക്ക് പൗര സ്വാതന്ത്ര്യം അനുവദിക്കാന്‍ തയ്യാറായത് അടുത്ത കാലത്താണ്. 1870 ലാണ് ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശം ലഭിക്കുന്നത്. വോട്ടവകാശം ലഭിച്ചതോ, ബ്രിട്ടനില്‍ 1918 ലും അമേരിക്കയില്‍ 1928 ലും ഫ്രാന്‍സില്‍ 1944 ലും സ്വിററ്‌സര്‍ലാില്‍ 1971 ലും. 1960 കള്‍ വരെ കറുത്ത വര്‍ഗ്ഗക്കാരന് വെള്ളക്കാരിയെ വിവാഹം കഴിക്കാന്‍ യു.എസ് നിയമം അനുവദിച്ചിരുന്നില്ല.

ഇന്നും പ്രസക്തം

പ്രവാചകന്‍ അന്ന് വിഭാവന ചെയ്ത ലോകക്രമത്തിന്റെ ഇന്നത്തെ പ്രസക്തിയിലേക്കാണ് ഈ അന്വേഷണം വിരല്‍ ചൂുന്നത്. 1400 വര്‍ഷം മുമ്പ് ഭൂമുഖത്ത് നിലനിന്ന രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക അവസ്ഥയെക്കാള്‍ പതിന്മടങ്ങ് ജീര്‍ണ്ണിതമാണ് ഇന്നത്തെ ലോകം. നീതി ചോര്‍ത്തപ്പെട്ട ഒരു ലോകക്രമത്തിന്റെ വന്ദ്യതയില്‍ മനുഷ്യരാശി കടുത്ത പ്രധിസന്ധി നേരിടുന്നു. അന്ന് റോമാ സാമ്രാജ്യമാണെങ്കില്‍ ഇന്ന് അമേരിക്കന്‍ സാമ്രാജ്യം. ഒരേ തൂവല്‍ പക്ഷികളെപ്പോലെ യൂറോപ്പും ഇസ്രായേലും. മാനവ ശത്രുക്കള്‍ പടിഞ്ഞാറോട്ടു മാറി എന്ന വ്യത്യാസം മാത്രം. ഇത് അനിവാര്യമാക്കുന്നത് അന്ന് ഇരുട്ടു വകഞ്ഞു മാററിയ വെളിച്ചത്തിന്റെ തിരിച്ചുവരവാണ്. അല്ലെങ്കില്‍ തൗഹീദ് നശ്വരമാണെന്ന സത്യനിഷേധികളുടെ വാദം ശരിവെക്കപ്പെടുകയില്ലേ?


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം