Click to Download Ihyaussunna Application Form
 

 

ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍

ചോദ്യം: സമ്പാദ്യത്തിലും ധനകൈമാറ്റത്തിലുമുള്ള അടിസ്ഥാന ഇസ്ലാമിക തത്വങ്ങള്‍ വിശദീകരിച്ചാലും.

ഉത്തരം: മനുഷ്യവര്‍ഗത്തിന്റെ സര്‍വോന്മുഖമായ ഐശ്വര്യത്തിനായി അല്ലാഹൂ ഭൂമിയെ ഹിതപ്പെടുത്തിക്കൊടുത്തു. മനുഷ്യ കരങ്ങളാല്‍ കൈകാര്യം ചെയ്യാനാകുന്ന പല നിക്ഷേപങ്ങളും ഇതില്‍ അവന്‍ തന്നെ ഉള്‍ക്കൊള്ളിച്ചു. സസ്യലതാദികള്‍, ജലവിഭവങ്ങള്‍, സ്വര്‍ണം, വെള്ളി, ഇരുമ്പ്, മറ്റു ലോഹ ഖനികള്‍, കായ്കനികള്‍, ധാന്യവിളകള്‍, കൃഷികള്‍, വളര്‍ത്തുജീവികള്‍, മറ്റു ചരാചരങ്ങള്‍ എല്ലാം മനുഷ്യ ജീവിത സന്ധാരണത്തിന്റെ സ്രോതസ്സുകളായാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഇവയൊക്കെ ഉപയോഗപ്പെടുത്തി മനുഷ്യന്‍ ചെയ്യുന്ന അധ്വാനത്തിന്റെ പ്രതിഫലമാണ് സമ്പത്ത്. മനുഷ്യ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ധനത്തെ ഖയ്ര്‍ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. സമ്പത്ത് നികൃഷ്ടമോ നിന്ദ്യമോ അല്ല. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ അമൃതവര്‍ഷമാണത്. “അല്ലാഹുവിന്റെ അനുഗ്രഹത്തെ സ്വായത്തമാക്കാന്‍ ഭൂമിയില്‍ വ്യാപരിക്കുവീന്‍” എന്ന് സൂറത്തു ജുമുഅയില്‍ അല്ലാഹു വ്യക്തമാക്കുന്നു. “ധനം സ്രഷ്ടാവിന്റേതാണ്. അത് ക്രയവിക്രയം നടത്തുന്ന ഉദ്യോഗസ്ഥരാണ് മനുഷ്യന്‍” (58/4). അതുകൊണ്ടുതന്നെ ധനസമ്പാദനവും അതിന്റെ കൈമാറ്റ ചട്ടങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങളി ലധിഷ്ഠിതമായിരിക്കണം. “മനുഷ്യന്‍ ധനത്തോട് അത്യാഗ്രഹം പ്രകടിപ്പിക്കുന്നവനാണ്” എന്ന് ഖുര്‍ആനും,(100/8) “മണ്ണിനു മാത്രമേ മനുഷ്യന്റെ വയറ് നിറക്കാനാകൂ” എന്ന് പ്രവാചകനും ഉണര്‍ത്തി. അവിഹിത മാര്‍ഗത്തിലൂടെയുള്ള എല്ലാ സമ്പാദ്യങ്ങളും അല്ലാഹു നിരോധിച്ചിരിക്കുന്നു. ‘അവിഹിതമായി ധനം കയ്യാളുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിന് പാത്രമാകു’മെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അഹ്മദ്). മറ്റൊരാളുടെ ഒരു ചാണ്‍ ഭൂമി ആരെങ്കിലും അവിഹിതമായി പിടിച്ചടക്കിയാല്‍ അവസാന നാളില്‍ അല്ലാഹു ഏഴുചാണ്‍ ഭൂമി അവന്റെ പിരടിയില്‍ ചാര്‍ത്തുമെന്ന് നബി(സ്വ) താക്കീത് ചെയ് തിട്ടുണ്ട്. കൊള്ളയും മോഷണവും നടത്തി ധനം സമ്പാദിക്കുന്നത് ഇസ്ലാം കര്‍ശനമായി നിരോധിച്ചു. മോഷ്ടാക്കളുടെ കൈ വെട്ടിനീക്കി പ്രതിക്രിയ ചെയ്യാന്‍ അല്ലാഹു കല്‍ പ്പിച്ചു. പലിശയെ പൈശാചിക വൃത്തിയായാണ് അല്ലാഹു വിശേഷിപ്പിച്ചത്. സമ്പാദ്യത്തിനുവേണ്ടി വഞ്ചന നടത്തുന്നത് കുറ്റകരമാണെന്ന് വിധിച്ചു. അന്യായമായ ലാഭവും മറ്റും നിരോധിച്ചു. കച്ചവടത്തിനു പ്രത്യേക നിയമനിര്‍മാണം തന്നെ ആവിഷ്കരിച്ചു. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കുന്നതിനെക്കുറിച്ച് അവന്‍ താക്കീത് ചെയ്തിട്ടുണ്ട്. ധനസമ്പാദനത്തിന്റെ വശങ്ങള്‍ അവന്‍ തന്നെ കാണിച്ചു തരികയും ചെയ്തു. തൊഴില്‍ ചെയ് തു ജീവിക്കാന്‍ മനുഷ്യനെ സജ്ജമാക്കുകയും അത്തരക്കാരെ അനുമോദിക്കുകയും ചെയ്തു. കൈത്തൊഴിലും കൃഷിയും കച്ചവടവുമൊക്കെ ഇസ്ലാം പ്രോത്സാഹിപ്പിച്ച ഉപജീവന മാര്‍ഗങ്ങളാണ്. ‘വിശ്വസ്തരും സത്യസന്ധരുമായ കച്ചവടക്കാര്‍ അന്ത്യനാളില്‍ നബിമാരുടെയും രക്തസാക്ഷികളുടെയും ഒപ്പമായിരിക്കും’ (ഹാകിം). എന്നാണ് നബി(സ്വ) പറഞ്ഞത്.

അധ്വാനമാണ് ജീവിത വിജയത്തിന്റെ നിദാനം. കായികമായും ബൌദ്ധികമായും അധ്വാനിച്ചാലേ പുരോഗതിയും വിജയവുമുള്ളൂ. ‘നിശ്ചയം, മനുഷ്യനെ നാം കഠിനാധ്വാനം ചെയ്യുന്നവനായി സൃഷ്ടിച്ചു’ (സൂറ അല്‍ബലദ്). അല്ലാഹു പ്രവാചകന്റെ പകല്‍ സമയത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘നിശ്ചയം, പകല്‍ സമയത്ത് താങ്കള്‍ക്കു ജീവിതവ്യാപാരത്തില്‍ ഏര്‍പ്പെടാനുണ്ടാകും’ (സൂറഃ മുസമ്മില്‍). ഭൂമിയില്‍ അധ്വാനിച്ചു ജീവിതമാര്‍ഗം കണ്ടെത്താനും ഭൌമജീവിതം സൌകര്യപ്രദമാക്കാനുമുള്ള സൂചനകളാണ് ഇതില്‍ നിന്നൊക്കെ നമുക്കു ലഭിക്കുന്നത്. ഇങ്ങനെ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കേണ്ട മാര്‍ഗവും സ്രഷ്ടാവ് വ്യക്തമാക്കിയിട്ടുണ്ട്. സമ്പത്ത് ധൂര്‍ത്തടിക്കാനോ ലുബ്ധ് കാണിച്ച് ചെലവഴിക്കാതിരിക്കാനോ അല്ലാഹു അനുവദിക്കുന്നില്ല. അല്ലാഹു പറഞ്ഞു: ‘നീ നിന്റെ കൈ കഴുത്തിലേക്ക് ബന്ധിക്കരുത്. പൂര്‍ണമായും അയച്ചുവിടുകയും അരുത്’ (17/29). ധനമുണ്ടായിരിക്കെ സ്വന്തം ആവശ്യങ്ങള്‍ക്കു ചെലവഴിക്കാതെ ജീവിക്കുന്നതും ദുര്‍വ്യയം ചെയ്തു സമ്പത്ത് പാഴാക്കുന്നതും അനുവദനീയമല്ല. സാമ്പത്തികമായി മെച്ചപ്പെട്ട ഒരാള്‍ വികൃതമായ വസ്ത്രം ധരിച്ചത് കണ്ടപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ‘അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കുന്ന അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അവരില്‍ പ്രതിഫലിക്കുന്നത് അല്ലാഹുവിനിഷ്ടമാണ്.’

അന്യര്‍ക്ക് ധര്‍മം നല്‍കുന്നതില്‍ ലുബ്ധരാണ് അധിക ജനങ്ങളും. ഇത്തരക്കാരെ വിമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘അല്ലാഹു നല്‍കിയ അനുഗ്രഹം കൊണ്ട് ലുബ്ധ് കാ ണിക്കുന്നവര്‍, അതവര്‍ക്ക് നല്ലതാണെന്ന് കരുതരുത്. പ്രത്യുത, അവര്‍ക്കത് ദോഷമായിരിക്കും. അവര്‍ ലുബ്ധ് കാണിച്ച് ശേഖരിച്ചതൊക്കെ മാലയായി അവരുടെ കഴുത്തില്‍ അന്ത്യനാളില്‍ ചാര്‍ത്തപ്പെടുന്നതാണ’ (3/180). ലുബ്ധ് കാണിക്കുന്നവര്‍ക്ക് തീരാനഷ്ടമാണെന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് അല്ലാഹു ചോദിക്കുന്നു: ‘മരിച്ചുവീണാല്‍ ആ ധനം കൊണ്ട് അവനെന്തു ഗുണം?’ (92/11). സമ്പത്ത് ചിലവഴിക്കാതെ സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് നാശവും ചെലവഴിക്കുന്നവര്‍ക്ക് വര്‍ധനവുമുണ്ടാകുമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ലുബ്ധ് പോലെതന്നെ തെറ്റാണ് ധൂര്‍ത്തും. സുഖാഡംബര വസ്തുക്കള്‍ക്കായി കണ്ടമാനം സമ്പത്ത് ചിലവഴിക്കുന്നതും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതുമൊക്കെ ദുര്‍വ്യയമാണ്. ഭൌതിക സുഖത്തില്‍ മയങ്ങി ആഡംബര ജീവിതം നയിച്ച പൂര്‍വിക സമുദായത്തിനുണ്ടായ നഷ്ടം അല്ലാഹു അവതരിപ്പിക്കുന്നു. ‘ഒരു നാടിനെ നശിപ്പിക്കാന്‍ നാം ഉദ്ദേശിച്ചാല്‍ അതിലെ ആഡംബര പ്രിയര്‍ക്ക് നാം മുന്നറിയിപ്പ് നല്‍ കും. അപ്പോള്‍ അവര്‍ അധാര്‍മിക പ്രവര്‍ത്തനത്തില്‍ മുഴുകും. അങ്ങനെ ആ നാട്ടില്‍ ന മ്മുടെ വാക്ക് പുലരുകയും അതിനെ നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്യും’ (17/16). സത്യവിശ്വാസികളുടെ സംസ്കാരം മിതവ്യയമാണെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ‘അവര്‍ ചിലവഴിക്കുമ്പോള്‍ അമിതമാക്കില്ല. തീരേ കുറക്കുകയുമില്ല. രണ്ടിനും മദ്ധ്യേയാണവര്‍’ (ഖുര്‍ആന്‍ 25/67).

സമൃദ്ധമായ ജലം ഉപയോഗിക്കുന്നതില്‍ പോലും മിതത്വം പാലിക്കാനാണ് ഇസ്ലാമിന്റെ നിര്‍ദ്ദേശം. സ്വഹാബിയായിരുന്ന സഅ്ദ്(റ) അമിതമായി വെള്ളം ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) അത് വിലക്കി. വുളൂഅ് എടുക്കുമ്പോള്‍ വെള്ളം ധാരാളം ഉപയോഗിച്ചുകൂടേ എന്ന് സ്വഹാബി തിരിച്ചു ചോദിച്ചു. പ്രവാചകര്‍(സ്വ) പറഞ്ഞു. ‘പാടില്ല. ഒഴുകുന്ന നദിയിലാണെങ്കില്‍ പോലും അമിതവ്യയം അരുത്’ (അഹ്മദ്).

‘നിവൃത്തിയുള്ളവര്‍ അവരുടെ നിവൃത്തിയനുസരിച്ച് ചിലവഴിക്കട്ടെ. കണക്കാക്കപ്പെട്ട വിഭവം മാത്രമുള്ളവര്‍, അവര്‍ക്കല്ലാഹു നല്‍കിയതില്‍ നിന്ന് ചിലവഴിക്കട്ടെ’ (ഖുര്‍ആന്‍ 65/7).


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ