Click to Download Ihyaussunna Application Form
 

 

നീക്കുപോക്ക്

ചോദ്യം: ഖുര്‍ആനില്‍ സകാതിനെക്കുറിച്ചു പറയുന്നുവെന്നല്ലാതെ ഒരിടത്തും അതിന്റെ നിരക്ക് പറഞ്ഞിട്ടില്ലല്ലോ. അപ്പോള്‍ ഒരിസ്ലാമിക ഗവണ്‍മെന്റിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം അത് ഏറ്റുകയും കുറക്കുകയും ചെയ്തുകൂടേ? നബി(സ്വ) അന്നത്തെ പരിതസ്ഥിതി പരിഗണിച്ചാണ് രണ്ടര ശതമാനമാക്കിയതെന്നും പറഞ്ഞുകൂടേ?

ഉ: നിസ്കാരത്തിന്റെ റക്അത്തുകളെയും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടില്ല. അപ്പോള്‍ ആവശ്യാനുസരണം ചുരുക്കുകയും ഏറ്റുകയും ചെയ്യാമെന്ന് പറയാമോ. അങ്ങനെ വ രികില്‍ ഇസ്ലാം മനുഷ്യ നിര്‍മിതമാകും. ഇലാഹിയ്യായ മതമാവുകയില്ല. നബി കൊണ്ടുവന്നത് നിങ്ങള്‍ അംഗീകരിക്കുകയും നബി വിരോധിച്ചത് നിങ്ങള്‍ വെടിയുകയും ചെയ്യുക എന്ന ഖുര്‍ആന്‍ വാക്യം കൊണ്ട് നബി(സ്വ)യുടെ പ്രവൃത്തികള്‍ പൂര്‍ണമായി അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും അത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും സ്പഷ്ടമായി. നബി(സ്വ)യുടെ കാലത്ത് തന്നെ സാമ്പത്തിക രംഗ ത്ത് വ്യത്യസ്ത പരിതസ്ഥിതികളുണ്ടയിട്ടുണ്ട്. അപ്പോഴൊന്നും നബി(സ്വ) സകാതി ന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. നബി(സ്വ)ക്കു ശേഷം സ്വഹാബത്തിന്റെ കാലഘട്ടത്തിലും താബിഉകളുടെ കാലഘട്ടത്തിലും അവസ്ഥാ ഭേദങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സകാതിന്റെ നിരക്കില്‍ അവരാരും മാറ്റം വരുത്തിയിട്ടില്ല. പുത്തന്‍ പ്രസ്ഥാനക്കാര്‍ അറബി ഖുത്വുബ മാതൃഭാഷാ ഖുത്വുബയാക്കിയത് പോലെ സകാതിനെ നികുതിയാക്കിയാല്‍ അതിന്റെ ആരാധനാ സ്വഭാവം നഷ്ടപ്പെട്ട് വ്യക്തിയും സമൂഹവും പരസ്പരം വടംവലി ആരംഭിക്കാന്‍ കാരണമാകും. സകാത് തന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമാകണമെന്നു വ്യക്തിയും, തങ്ങള്‍ക്കനുകൂലമാകണമെന്നു സമൂഹവും ആഗ്രഹിക്കും. അങ്ങനെ ഇക്കാര്യം ഒരു പ്രശ്നമായി തീരും. സകാതിന്റെ നിരക്ക് നിയമനിര്‍മാണ സഭകള്‍ തീരുമാനിക്കുകയാണെങ്കില്‍ ആരാധനയുടെ യഥാര്‍ഥ ആത്മാവായ ഹൃദയ സന്തുഷ്ടിയോടെയാവില്ല സകാത് നല്‍കപ്പെടുന്നത്. നികുതിയെപ്പോലെ ഒരു ശല്യം തീര്‍ക്കുക എന്ന നിലക്കായി അത് മാറും. തുടര്‍ന്ന് കബളിപ്പിക്കലും ഒഴിഞ്ഞുമാറലും മുറക്ക് നടക്കുകയും ചെയ്യും. ഇന്ന് അല്ലാഹുവിന്റെ കല്‍പ്പന എന്ന നിലക്ക് ഓരോ വ്യക്തിയും ആരാധനാഭാവത്തില്‍ അത് നല്‍കുന്നു.

ഗവണ്‍മെന്റുകള്‍ക്ക് സമൂഹത്തില്‍ നിന്ന് കൂടുതല്‍ ആവശ്യങ്ങള്‍ നേരിടുകയാണെങ്കില്‍ ഇന്ന ഫില്‍ മാലി ലഹഖ്ഖന്‍ സിവസ്സകാതി(ധനത്തിനോട് സകാതല്ലാത്ത ബാധ്യതയും ബന്ധപ്പെട്ടിരിക്കുന്നു) എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് സകാതല്ലാത്ത തുക, നികുതിയായോ മറ്റോ വസൂലാക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ സകാതിന്റെ നിരക്ക് മാറ്റത്തിനു വിധേയമല്ലെന്നതിന് കൂടി തെളിവണ് മേല്‍ ഹദീസ്. സകാതിന്റെ തുക മാറ്റാന്‍ പാടുണ്ടായിരുന്നുവെങ്കില്‍ ഈ നബിവചനത്തിന്റെ ആവശ്യമുണ്ടാവുകയില്ല.


RELATED ARTICLE

  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ബേങ്കില്‍ നിക്ഷേപിച്ച തുക
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
  • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
  • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
  • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
  • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
  • സകാതിന്റെ ഇനങ്ങള്‍
  • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
  • ലോണ്‍ എടുത്ത കച്ചവടം
  • കൂറു കച്ചവട സകാത്
  • കിട്ടാനുളള സംഖ്യക്ക് സകാത്
  • ആഭരണങ്ങളുടെ സകാത്
  • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
  • സ്വര്‍ണം, വെള്ളിയുടെ സകാത്
  • ബോണസ്, പ്രോവിഡന്റ് ഫണ്ട്
  • സ്ത്രീധനത്തിന് സകാത്
  • പാത്രങ്ങളും കേടായ ആഭരണങ്ങളും
  • പലതരം കച്ചവടം
  • തേങ്ങക്ക് സകാത്
  • കംപ്യൂട്ടര്‍ സെന്ററിന് സകാത്
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
  • പലപ്പോഴായി നിക്ഷേപിച്ച പണം
  • പത്തുപറ പത്തായത്തിലേക്ക്
  • പണത്തിനുപകരം സാധനങ്ങള്‍
  • മുതല്‍മുടക്ക് കുറവാണെങ്കില്‍
  • മാതാപിതാക്കള്‍ക്ക് സകാത്
  • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
  • കടം വാങ്ങി കച്ചവടം
  • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
  • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
  • കറന്‍സിയുടെ ചരിത്രവും സകാതും
  • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
  • നീക്കുപോക്ക്
  • കൃഷിയുടെ സകാത്
  • വ്യവസായത്തിന്റെ സകാത്
  • കച്ചവടത്തിന്റെ സകാത്
  • സകാത് എന്ത് ?
  • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
  • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
  • സംസ്കരണം സകാതിലൂടെ