Click to Download Ihyaussunna Application Form
 

 

സുന്നത്ത് കുളികള്‍

രണ്ട് പെരുന്നാള്‍ കുളി, രണ്ട് ഗ്രഹണ നിസ്കാരത്തിന് പുറപ്പെടും മുമ്പ് കുളി, മഴയെ തേടുന്ന നിസ്കാരത്തിന് മുമ്പ്, ഹജ്ജിന്റെ വിവിധ ഘട്ടങ്ങളിലും സ്ഥലങ്ങളിലും വെ ച്ചുള്ള കുളി, മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി, ഇഅ്തികാഫിന് വേണ്ടിയുള്ള കുളി, റമളാന്റെ രാവില്‍ കുളി, ശരീരത്തിന് പകര്‍ച്ച വന്നതിന് കുളി ഇവയെല്ലാം സുന്നത് തന്നെ. ഏറ്റം മഹത്വം വെള്ളിയാഴ്ച കുളിയാണ്. ശേഷം മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി. ഇസ്ലാമിലേക്ക് മതം മാറി വന്നവന്‍ താന്‍ കാഫിറായിരുന്ന സമയത്ത് കുളി നിര്‍ബ്ബന്ധമായവനല്ലായിരുന്നെങ്കില്‍ പ്രവേശന കുളി സുന്നതും അല്ലാതത്ത പക്ഷം നിര്‍ബ്ബന്ധവുമാണ്.

ഏത് സുന്നത് കുളിയും നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നതുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് കുളിയ്ക്കാന്‍ തരപ്പെട്ടില്ലെങ്കില്‍ ആ നിയ്യതോടെ ഉച്ചയ്ക്ക് ശേഷം കുളിക്കണം.

വെള്ളിയാഴ്ച രാവിലോ പകലിലോ ഭാര്യാഭര്‍ത്തക്കന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടല്‍ സുന്നതാണ്. സംഭോഗം നടത്തുന്നത് അത്താഴത്തിന്റെ സമയത്ത് തന്നെയായിരിക്കാന്‍ കണിശത പാലിക്കല്‍ സുന്നതാണ്. വയറ് നിറഞ്ഞ സമയവും വിശക്കുന്ന സമയവും അല്ലാതിരിക്കാനാണ് ഈ നിഷ്ഠ. എല്ലാ നാല് ദിവസം പിന്നിടുമ്പോഴും കാരണമില്ലെങ്കില്‍ ദമ്പതികള്‍ സംഭോഗം നടത്താതിരിക്കരുത്. സംഭോഗം നടത്തുന്നത് ഖിബ്ലയിലേക്ക് തിരിഞ്ഞ് കൊണ്ടാവുന്നത് കറാഹതില്ല. എങ്കിലും ഒരു മുസ്ലിം അതിന് മുതിരുമോ? ഇതൊഴിവാക്കാനായിരിക്കും വീടിന് കുറ്റിയിടുമ്പോള്‍ പള്ളിക്ക് കുറ്റിയടിക്കുമ്പോലെ നേര്‍ക്ക്നേര്‍ അടിക്കാതെ പോയത്. സൂക്ഷ്മത എല്ലാറ്റിലും കൈമുതലായുള്ളവരാണല്ലോ പൂര്‍വ്വികര്‍. ഒരുക്കപ്പെട്ട കക്കൂസിലാണെങ്കില്‍ പോലും ഖിബ്ലക്ക് മുന്നിട്ടും പിന്നിട്ടും മൂത്ര മല വിസര്‍ജ്ജനം നടത്താനിടവരരുതെന്ന് അവര്‍ ഉദ്ദേശിച്ചിരുന്നു. സംഭോഗവും ഖിബലക്കുനേരെ വരരുതെന്നും.

വെള്ളിയാഴ്ച രാവിലെയാണ് നികാഹിന്റെ ഉത്തമ സമയം. വെള്ളിയാഴ്ച പകല്‍ സംഭോഗം സുന്നതായിട്ടുള്ള സമയത്തില്‍ പെടുന്നതാണ്. വലിയ അശുദ്ധിയുടെ കുളിയും വെള്ളിയാഴ്ചയുടെ സുന്നത് കുളിയും ഒരുമിച്ചു കൂടിയവന് ഏറ്റം പുണ്യം രണ്ടിനും വേറെ വേറെ കുളി നടത്തലാണ്. എന്നാല്‍ ഒരു കുളിയില്‍ രണ്ടിനെയും ഒന്നിച്ച് കരുതിയാല്‍ രണ്ടും ലഭിക്കും. ഒന്ന് മാത്രം കരുതിയാല്‍ അത് മാത്രം ലഭിക്കും.

വലിയ അശുദ്ധിയുണ്ടായ ആള്‍ക്കും ഹൈള് നിഫാസ് മുറിഞ്ഞവള്‍ക്കും കുളിക്കുന്നതിന് മുമ്പായി ഉറങ്ങാനും ഭക്ഷണ പാനീയങ്ങള്‍ കഴിക്കാനും ഗുഹ്യഭാഗം കഴുകി വുളുചെയ്തിരിക്കല്‍ സുന്നതാണ്. വുളു ചെയ്യുന്നതിന് മുമ്പ് ഉറങ്ങലും ഭക്ഷണ പാനീയം ഉപയോഗിക്കലും കറാഹതാണ്.

കുളിക്കുന്നതിന് മുമ്പ് മേല്‍പ്പറഞ്ഞവര്‍ നഖവും മുടിയും നീക്കാതിരിക്കല്‍ ആവശ്യമാണ്. ശരീരത്തില്‍ നിന്ന് പിരിഞ്ഞു പോവുന്ന ഭാഗങ്ങള്‍ പുറത്ത് കളയുന്നത് വൃത്തി യോടെയാവണം. അത്പോലെ, കുളിക്കുന്നതിന് മുമ്പ് രക്തം പുറത്ത് വരുന്ന പണിയും ചെയ്യരുത്. രക്തം ടെസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് കുളിച്ചതിനു ശേഷമാവണം.

ഹൈള് മുറിഞ്ഞതിന് ശേഷം കുളിക്കുന്നതിന് മുമ്പായി നോമ്പ് പിടിക്കല്‍ ഹലാലാണ്. സംഭോഗം ഹറാമാണ്. അത് കുളിക്ക് ശേഷം മാത്രം.

ഇന്ദ്രിയം പുറപ്പെടുന്നതിന് അനുവദിക്കപ്പെട്ടമാര്‍ഗം ഭാര്യ, അടിമ എന്നിവരുമായുള്ള സംഭോഗമാണ്. പുരുഷന്‍ സ്വന്തം കരം മൈഥുനത്തിന് ഉപയോഗിക്കല്‍ വ്യഭിചാരത്തെ ഭയന്നാല്‍ പോലും പാടില്ല. വ്യഭിചാരത്തെ ഭയന്നവന്‍ സുന്നത് നോമ്പ് വഴി വികാരം തണുപ്പിച്ചുകൊള്ളുക. ഭാര്യയുടെ കരം കൊണ്ട് ഭര്‍ത്താവിന്റെ മൈഥുനം പറ്റുമെങ്കിലും അഭികാമ്യമല്ല.

നഖം മുടി, താടി മീശ കക്ഷാദികളിലെ ക്രിയ എന്നിവ വ്യാഴാഴ്ചയോ, വെള്ളിയാഴ്ച രാവിലെയോ ആയിരിക്കുന്നത് പ്രത്യേകം സുന്നതുണ്ട്; തിങ്കളും പറ്റും. ഇതര ദിനങ്ങള്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. ദുല്‍ഹിജ്ജഃ ആദ്യ 10 ദിവസങ്ങളില്‍ ഉള്ഹിയ്യത് ഉദ്ദേശിച്ചവന്‍ നഖവും മുടിയും നീക്കരുത്.

നഖം മുറിക്കുമ്പോള്‍ വലത് കയ്യിന്റെ ചൂണ്ടുവിരലില്‍ നിന്ന് തുടങ്ങി ചെറുവിരലിലെത്തുക. ശേഷം തള്ളവിരല്‍, അത് കഴിഞ്ഞ് ഇടത് കയ്യിന്റെ ചെറുവിരലില്‍ നിന്ന് തുടങ്ങി തള്ളവിരലില്‍ അവസാനിക്കുക. രണ്ടുകാലുകളിലെ നഖം മുറിക്കേണ്ട ക്രമം: വലത്തെ കാലിന്റെ ചെറുവിരലില്‍ നിന്ന് തുടങ്ങി ഇടത് കാലിന്റെ ചെറുവിരലില്‍ അവസാനിപ്പിക്കുക.

നഖം മുറിച്ചാല്‍ വിരലുകളിലെ നഖത്തിന്റെ മുറിഭാഗം നന്നായി കഴുകണം. കഴുകുന്നതിന് മുമ്പ് ചൊറിയരുത്. നഖവും മുടിയും നീക്കിയാല്‍ അവ മണ്ണിട്ട് മൂടിക്കളയണം. കാരണം, ശരീരത്തിലായിരിക്കുമ്പോള്‍ ദള്‍നം നിരോധിക്കപ്പെട്ടതെല്ലാം ശരീരത്തില്‍ നിന്ന് അടര്‍ന്നതിന്റെ ശേഷവും നിരോധനത്തില്‍ തന്നെ. സ്ത്രീയുടെ മുടി, പുരുഷന്റെ ഗുഹ്യരോമം ഇവയെ മൂടിക്കളയുന്ന കാര്യത്തില്‍ ഇന്ന് ഉപേക്ഷയുണ്ട്. ഗുഹ്യരോമ ത്തിന്റെ വിധിപോലെ തന്നെയാണ് പുരുഷന്റെ ഇതര മുടികളുടെയും വിധി എന്ന് പണ് ഢിതര്‍ പറഞ്ഞിരിക്കുന്നു. തനിക്ക് തോന്നിയേടത്ത് പുരുഷന്‍ കക്ഷമുടി വടിച്ചിടരുത്. താടിയും മീശയും വെട്ടിയിടരുത്. ബാര്‍ബര്‍ ഷോപ്പുകാര്‍ ഇരുട്ടിന്റെ മറവില്‍ ഏതെങ്കിലും റോഡിലെ കൊടും വളവില്‍ മുടിച്ചാക്ക് വലിച്ചെറിഞ്ഞ് ഓടിക്കളയുന്നു.

ജ്യേഷ്ടാനുജന്മാര്‍ ഒന്നിച്ച് പാര്‍ക്കുന്ന തറവാട് വീടുകളില്‍ അവര്‍ക്ക് ഭാര്യമാരുണ്ടാവുന്ന പക്ഷം ബാത്ത് റൂമില്‍ വെച്ച് താടിയും മീശയും ശരിയാക്കുന്നത് നന്നല്ല, കാരണം, എല്ലാ മുടിരോമങ്ങളും നീക്കം ചെയ്താലും അല്‍പം ചിലത് ചുറ്റുവട്ടങ്ങളിലെവിടെയെങ്കിലും വീണുകിടക്കുന്നുണ്ടാവും. ജ്യേഷ്ഠന്റെ താടിരോമം അനിയന്റെ ഭാര്യയ്ക്ക് കാണാന്‍ പാടില്ലെന്നാണ് പ്രബലാഭിപ്രായം. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതില്‍ മുടി വീഴാതിരിക്കാന്‍ പാചകം ചെയ്യുന്നവര്‍ വളരെ ശ്രദ്ധിക്കണം. ഭക്ഷണം കഴ്ിക്കുന്നവര്‍ക്ക് ഛര്‍ദ്ദിവരുമെന്ന കുഴപ്പം മാത്രമല്ലയുള്ളത്. ആ മുടിനാരിഴ കാണ്‍മാന്‍ പാടില്ലാത്തവര്‍ കാണ്മാനിടയാവുക എന്ന ആപത്ത് കൂടിയുണ്ട്.

അന്യ സ്ത്രീപുരുഷന്മാരുടെ മുടിയും നഖവും പോലും ശരീരത്തോടു ചേര്‍ന്ന അവസരത്തിലും പിരിഞ്ഞ അവസരത്തിലും പരസ്പരം കാണാന്‍ പാടില്ലെന്ന് വന്നാല്‍ അവര്‍ തമ്മില്‍ നോക്കുന്നതും കൈ കൊടുക്കുന്നതും ഹറാമാണെന്ന് പറയേണ്ടതില്ലല്ലോ. ഗള്‍ഫു നാടുകളില്‍ അന്യ സ്ത്രീപുരുഷന്മാര്‍ പരസ്പരം സലാം പറയുന്ന അപൂര്‍വ്വ കാഴ്ചയുണ്ട്. ഇത് ഒഴിവാക്കണം. കൈ കൊടുക്കുന്ന പതിവ് പാശ്ചാത്യ രാഷ്ട്രങ്ങളിലുണ്ട്. ഒഴിവാക്കണം.

അന്യ സ്ത്രീപുരുഷന്മാരുടെ വിധി തന്നെയാണ് പുരുഷന്‍ അഴകുള്ള കൌമാരപ്രായക്കാരനുമായി ഹസ്തദാനം ചെയ്യുമ്പോഴും വികാരപൂര്‍വ്വം നോക്കുമ്പോഴുമുള്ളത്. ഹറാമാണ്. ഹോസ്റ്റല്‍ ജീവിതത്തില്‍ ഈ ഹറാമിന്റെ എണ്ണം കൂടുന്നു. സ്ഥാപനം അല്ലാഹുവിന്റെ ദേഷ്യം ഇറങ്ങിയതായിത്തീരുന്നു. അന്തേവാസികളും നടത്തിപ്പുകാരും നിയന്ത്രിക്കുന്നില്ലെങ്കില്‍ ശിക്ഷ വന്നേക്കും


RELATED ARTICLE

  • ബദര്‍ദിന ചിന്തകള്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • രക്ത വിപണനവും രക്തദാനവും
  • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
  • ഖബര്‍ സിയാറത്
  • തറാവീഹ്
  • തല്‍ഖീന്‍
  • സ്ത്രീ ജുമുഅ ജമാഅത്ത്
  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
  • നിസ്കാരത്തില്‍ ഖുനൂത്
  • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
  • നേര്‍ച്ച
  • മാസപ്പിറവി
  • ഖുത്വുബയുടെ ഭാഷ
  • കൂട്ടുപ്രാര്‍ഥന
  • ജുമുഅയും വിവാദങ്ങളും
  • ജാറങ്ങള്‍
  • അടിയന്തിരം
  • സുന്നത്ത് കുളികള്‍