Click to Download Ihyaussunna Application Form
 

 

അക്കങ്ങള്‍ വന്ന വഴി

അക്കങ്ങളില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കണക്കു കൂ ട്ടാന്‍ കഴിയാതിരുന്ന ഒരു കാലം! രാവിലെ മേയാന്‍ അഴിച്ചുവിട്ട കാലികളില്‍ എത്രയെണ്ണം മടങ്ങിയെത്തിയെന്നു പോലും മനസിലാകാതെ വട്ടം കറങ്ങിയ പ്രാചീന മനുഷ്യനായിരിക്കാം അക്കങ്ങള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത്.

എത്ര കാലികള്‍ സ്വന്തമായിട്ടുണ്ടെന്നു ചോദിച്ചാല്‍ കണ്ണു മിഴിക്കുകയേ അന്നു നിവൃത്തിയുണ്ടായിരുന്നുള്ളൂ. എണ്ണമറിയാതെ ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു കണ്ടെ പ്രാചീന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ചും വള്ളികളില്‍ കെട്ടിട്ടും കൈവിര ലുകള്‍ ഉപയോഗിച്ചുമെല്ലാം എണ്ണാന്‍ തുടങ്ങി. പത്തുവരെ കൈവിരലുകള്‍ ഉപയോ ഗിച്ച് എണ്ണാമെന്നായതോടെ കാര്യങ്ങള്‍ അല്‍പ്പം എളുപ്പമായി. പക്ഷേ, പത്തിനു മുകളിലേക്കു എണ്ണേണ്ടി വരുമ്പോള്‍ എന്തുചെയ്യും? അതിനും അവര്‍ ഒരു സൂത്രം ക ണ്ടുപിടിച്ചു. പത്തുവരെ എണ്ണിക്കഴിയുമ്പോള്‍ അതിന്റെ അടയാളമായി ഒരു കല്ലോ മരക്കഷ്ണമോ നീക്കിവെക്കുക. വീണ്ടും പത്തുവരെ എണ്ണുമ്പോള്‍ അതിന്റെ അടയാളമായി ഒരു കല്ലുകൂടി വെക്കുക, അങ്ങനെ നൂറുവരെ എണ്ണാന്‍ പത്തുകല്ലുകള്‍ മതിയെന്നായതോടെ കാര്യങ്ങള്‍ കൈപ്പിടിയില്‍ നില്‍ക്കുമെന്നായി. നൂറുവരെ എണ്ണിക്കഴി ഞ്ഞാല്‍ വലിയൊരു കല്ലുവെച്ചാല്‍ മതിയെന്ന സൂത്രവും ഇതിനിടെ ചില വിരുതന്മാര്‍ കണ്ടുപിടിച്ചു. കാര്യങ്ങള്‍ അത്രയും പുരോഗമിച്ചതോടെ ഇന്നു കാണുന്ന സംഖ്യാ സമ്പ്രദായത്തിലേക്കുള്ള കാല്‍വെപ്പായി അതു മാറി.

അക്കങ്ങള്‍ വരുന്നു

കാലക്രമേണ സംഖ്യകളെ സൂചിപ്പിക്കാന്‍ അടയാളങ്ങളും കണ്ടുപിടിച്ചു. അയ്യായിരം വര്‍ഷം മുമ്പുതന്നെ ഈജിപ്തുകാരും ബാബിലോണിയക്കാരും അവരുടേതായ രീതിയില്‍ അക്കങ്ങള്‍ വികസിപ്പിച്ചെടുത്തു. ബാബിലോണിയക്കാര്‍ മൂര്‍ച്ചയുള്ള കമ്പുപയോഗിച്ച് മണ്‍പലകയിലും മറ്റും അക്കങ്ങള്‍ കുറിക്കുകയാണ് ചെയ്തിരുന്നത്. ഗ്രീക്കു കാരാകട്ടെ തങ്ങളുടെ ഭാഷയിലെ 24 അക്ഷരങ്ങള്‍ക്കൊപ്പം മൂന്നു പുതിയ അടയാള ങ്ങള്‍കൂടി ചേര്‍ത്താണ് അക്കങ്ങള്‍ നിര്‍മിച്ചത്. അക്ഷരമാലയിലെ ആദ്യത്തെ ഒമ്പത് അക്ഷരങ്ങള്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം.

റോമന്‍ അക്കങ്ങള്‍

ഏറെ പ്രചാരം നേടിയ റോമന്‍ അക്കങ്ങളുടെ ജനനം ഇറ്റലിയില്‍ നിന്നാണെന്നു വിശ്വസിക്കുന്നു. ഇവിടുത്തെ എട്രൂസ്കന്‍ എന്ന പ്രാചീനവര്‍ഗക്കാരാണത്രെ റോമന്‍ അക്കങ്ങള്‍ കണ്ടുപിടിച്ചത്. വലിയ സംഖ്യകള്‍ റോമന്‍ അക്കത്തില്‍ എഴുതുക എളുപ്പമല്ലെന്നതാണ് ഇതിന്റെ പരിമിതി. ചൈനക്കാരാകട്ടെ അക്കാലത്ത് വരകള്‍ ഉപയോഗിച്ചായിരുന്നു അക്കങ്ങള്‍ എഴുതിയിരുന്നത്.

ഇന്ത്യയില്‍ അക്കങ്ങളുടെ ഉത്ഭവം

മോഹെന്‍ജോദാരോയില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പ്രകാരം ഇന്ത്യയില്‍ ഏഴായിരം വര്‍ഷം മുമ്പുതന്നെ അക്കങ്ങള്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുണ്ട്. ചൈനക്കാരെപോലെ വരകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു അക്കങ്ങള്‍. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യക്കാര്‍ പൂജ്യം കണ്ടുപിടിച്ചത് അക്കങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായിമാറി. ബ്രാഹ്മി, ഖരോഷ്ടി എന്നീ ലിപികളിലും പ്രാചീന ഇന്ത്യയില്‍ അക്കങ്ങള്‍ എഴുതിയിരുന്നു.

മായന്‍ സംഖ്യകള്‍

ബി.സി 1500 മുതല്‍ മധ്യഅമേരിക്കയില്‍ താമസിച്ചിരുന്ന മായന്‍ വര്‍ഗക്കാര്‍ സ്വന്തമായി നിര്‍മിച്ച സംഖ്യാസപ്രദായമാണ് മായന്‍ സംഖ്യകള്‍. കുത്തുകളും വരകളും ഉപയോഗി ച്ചായിരുന്നു മായന്‍ അക്കങ്ങള്‍.

ഇന്തോ അറബിക്

1,2,3,4,5… ല്‍ തുടങ്ങുന്ന അക്കങ്ങളാണ് ഇന്ന് ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്നത്. ഇന്തോ അറബിക് അക്കങ്ങള്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയില്‍ രൂപമെടുത്ത ഈ അക്കങ്ങള്‍ അറബികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ യാണ് ഈ പേരു ലഭിച്ചത്. എട്ടാം നൂറ്റാണ്ടില്‍ സ്പെയിന്‍ കീഴടക്കിയ അറബികള്‍ ഈ അക്കങ്ങള്‍ അവിടെ പ്രചരിപ്പിക്കുകയും ക്രമേണ യൂറോപ്പിലേക്ക് ഈ അക്കങ്ങള്‍ കടന്നെത്തുകയും ചെയ്തു. എന്നാല്‍ ഇന്നു നാം കാണുന്ന രീതിയിലായിരുന്നില്ല അന്നത്തെ അക്കങ്ങള്‍. എ.ഡി പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള അക്കങ്ങള്‍ രൂപപ്പെട്ടത്. കുറച്ചുകാലംകൊണ്ട് ലോകമെങ്ങും ഇവ പ്രചാ രത്തിലായി.


RELATED ARTICLE

  • വെള്ളത്തിലും പപ്പടം പൊരിക്കാം
  • വേഗതയളക്കാന്‍
  • തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍
  • പശയുടെ പിറവി
  • പുള്ളിപ്പുലി വിശേഷം
  • നല്ല മനുഷ്യരാവാന്‍ നോമ്പ്
  • അക്കങ്ങള്‍ വന്ന വഴി
  • വിട്ടുമാറാത്ത തലവേദന
  • സത്യസന്ധതയുടെ വില
  • വെളളത്തിലൂടെ നീന്തുന്ന കല്ല്
  • കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
  • ആഴിക്കടിയിലെ ഖുബ്ബ
  • നാവെന്ന ചങ്ങാതി
  • മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി
  • കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍
  • ഭാരതരത്നം