Click to Download Ihyaussunna Application Form
 

 

വെളളത്തിലൂടെ നീന്തുന്ന കല്ല്

ഒരിക്കല്‍ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികില്‍ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കില്‍ ഈ തടാകത്തിന്റെ അപ്പുറത്തെ കരയില്‍ നില്‍ക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാന്‍ ആവ ശ്യപ്പെട്ടാലും”.

റസുല്‍(സ്വ) കല്ലിനോട് നീന്തി വരാന്‍ ആംഗ്യം കാണിച്ചു. ആ കല്ല് നില്‍ക്കുന്നിടത്ത് നിന്ന് പറിഞ്ഞ് വെളളത്തിനു മുകളിലൂടെ ഉരുണ്ട് വന്ന് റസുലുല്ലാന്റെ മുമ്പില്‍ വന്നു നിന്നു. ഇതുകണ്ട ഇക്രിമത്ത് പറഞ്ഞു ഞാന്‍ നിങ്ങളുടെ പ്രവാചകത്വം അംഗീകരിച്ചു.

അപ്പോള്‍ നബിതങ്ങള്‍ ഇക്രിമയോട് ചോദിച്ചു: എന്റെ പ്രവാചകത്വത്തെ അംഗീകരിക്കാന്‍ താങ്കള്‍ക്ക് ഈ ഒരു അല്‍ഭുത കൃത്യം മാത്രം മതിയോ?

ഇക്രിമത്ത് പറഞ്ഞു: ഈ കല്ല് ഇങ്ങോട്ട് വന്നതുപോലെ വെളളത്തിലൂടെ നീന്തി അതി ന്റെ പഴയ സ്ഥാനത്തു തന്നെ പോയി നില്‍ക്കുകയും വേണം.”

നബി(സ്വ) ആ കല്ലിനോട് പറഞ്ഞു: “നീ തല്‍സ്ഥാനത്ത് പോയിനില്‍ക്കുക”. നബിയുടെ നിര്‍ദേശം കേട്ടയുടനെ ആ കല്ല് അതിന്റെ യഥാര്‍ഥ സ്ഥാനത്ത് തന്നെ പോയി നിന്നു (തഫ്സീറു റാസി 32-125).


RELATED ARTICLE

  • വെള്ളത്തിലും പപ്പടം പൊരിക്കാം
  • വേഗതയളക്കാന്‍
  • തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍
  • പശയുടെ പിറവി
  • പുള്ളിപ്പുലി വിശേഷം
  • നല്ല മനുഷ്യരാവാന്‍ നോമ്പ്
  • അക്കങ്ങള്‍ വന്ന വഴി
  • വിട്ടുമാറാത്ത തലവേദന
  • സത്യസന്ധതയുടെ വില
  • വെളളത്തിലൂടെ നീന്തുന്ന കല്ല്
  • കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
  • ആഴിക്കടിയിലെ ഖുബ്ബ
  • നാവെന്ന ചങ്ങാതി
  • മാതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി
  • കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നില്‍
  • ഭാരതരത്നം