Click to Download Ihyaussunna Application Form
 

 

പാക്ഷികങ്ങള്‍ കഥപറയുന്നു

ഇപ്പോള്‍ നബിദിനം കൊണ്ടാടല്‍ അനാചാരമാണെന്നും ശിര്‍ക്കാണെന്നും റസൂല്‍(സ്വ) ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ കാഫിറായിപ്പോകുമെന്നും മറ്റും നോട്ടീസുകള്‍, പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പതിഷ് ണുക്കളുടെ പഴയ നേതാക്കളായ മൌലവിമാര്‍ നബിദിനം കൊണ്ടാടല്‍ മുസ്ലിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൌലിദ് ഓതിച്ചു അന്നദാനം നല്‍കിയവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികള്‍ക്ക് അറിയുകയില്ല. അതിനാല്‍ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും അല്‍പം ചില ഉദ്ധരണികള്‍ താഴെ ചേര്‍ക്കാം.

1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് കേരള നദ്വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവി ചെയ്ത റേഡിയോ പ്രസംഗം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം.

‘പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’ (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952).

അക്കാലത്തു നദ്വത്തിന്റെ ജനറല്‍ സെക്രട്ടറി പോലും മാസവും ദിവസവും കണക്കാക്കി നബിദിനം കൊണ്ടാടുകയും ലോകം മുഴുവന്‍ കൊണ്ടാടുന്നതായി സമ്മതിക്കുകയും ചെയ്തിരുന്നുവെന്ന് സ്പഷ്ടമായല്ലോ. നബിദിനം കൊണ്ടാടല്‍ കേരളത്തില്‍ മാത്രമേയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നവര്‍  ഇവരുടെ  പ്രമുഖ നേതാവ് ഇ.കെ. മൌലവി അല്‍ ഇര്‍ശാദില്‍ എഴുതിയിരുന്ന ലേഖനത്തിലെ ചില വരികള്‍ കൂടി ശ്രദ്ധിക്കുക.

“റബീഉല്‍ അവ്വല്‍ ആരംഭം മുതല്‍ റസൂല്‍(സ്വ)യുടെ മൌലിദ് കൊണ്ടാടുക എന്ന സമ്പ്രദായം മശ്രിഖ് മുതല്‍ മഗ്രിബ് വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ലിംകള്‍ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്നു പറയുവാന്‍ സാധിക്കയില്ല” (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍, ഇ.കെ. മൌലവി). വീണ്ടും ഇ.കെ. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് കൂടി വായിക്കുക.

“നബി(സ്വ)ലോകത്തിന് ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ് നമ്മുടെ ചുമതല. എന്നാല്‍ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാര്‍ഗവും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മൌലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയില്‍ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇടക്കാലത്ത് ചില സ്ഥലങ്ങളില്‍ അര്‍ഥം പറഞ്ഞുകൊണ്ട് മൌലിദ് ഓതാന്‍ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങള്‍ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ” (അല്‍ മുര്‍ശിദ് പുസ്തകം:1, ലക്കം:5).

എന്നാല്‍ അല്‍മുര്‍ശിദ്, അല്‍ഇര്‍ശാദ് തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളൊന്നും ഇന്നത്തെ മൌലവിമാര്‍ കണ്ടിരിക്കയില്ല. അവയെല്ലാം കണ്ടിരുന്നുവെങ്കില്‍ ഈയടുത്ത കാലത്ത് ഇറങ്ങിയ ശബാബ് വാരികയില്‍ താഴെ കൊടുത്ത പ്രകാരം എഴുതുമായിരുന്നില്ല.

“…………… അറബിയില്‍ ഓതിയാല്‍ മനസ്സിലാവില്ലെന്നതിനാല്‍ മലയാളത്തില്‍ ശിര്‍ക്കന്‍ മൌലിദ് കഴിക്കണമെന്ന് മുജാഹിദുകളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. അസത്യങ്ങള്‍ എഴുതി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതു പാണ്ഢിത്യം അവകാശപ്പെടുന്നവര്‍ക്ക് യോജിച്ചതല്ല” (ശബാബ് 1994 ആഗസ്റ്റ് 26 വെള്ളി, പുസ്തകം 18, ലക്കം 1). ഇതിനെന്താണ് പുത്തന്‍ കൂറ്റുകാര്‍ മറുപടി പറയുക. ഇ.കെ. മൌലവി മുജാഹിദല്ല വഹാബി ആയിരുന്നുവെന്നായിരിക്കുമോ?

ഐക്യസംഘത്തിന്റെ മൌലിദ്

‘ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള മൌലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ 12-þാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട സുദിനത്തില്‍ കൂടിയ വിദ്യാര്‍ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തില്‍ ഓരോ മാന്യന്മാര്‍ പ്രസംഗിച്ചു. അര്‍ഥം അറിയാത്ത കുറെ അറബി വാക്യങ്ങള്‍ വായിക്കാതെ മൌലിദ് ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവര്‍ക്ക് നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൌലിദ് ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയുണ്ടായി’ (അല്‍ ഇര്‍ശാദ് 1343 റബീഉല്‍ അവ്വല്‍).

മൌലിദ് ശിര്‍ക്കാണെന്നു പറയുന്ന അല്‍പം ചില തീവ്രവാദികള്‍ അന്നും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലര്‍ പങ്കെടുക്കാതിരുന്നതും. എന്നാല്‍ അവരും സദ്യയില്‍ പങ്കെടുത്തുവെന്നാണല്ലോ റിപ്പോര്‍ട്ടില്‍ കാണുന്നത്. ശാപാട് ശിര്‍ക്കിനതീതമാണ്.

ഇനി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഖപത്രമായിരുന്ന അല്‍മുര്‍ശിദിലെ ചില വരികള്‍ കാണുക.

“……………മൌലിദിന്റെ പുണ്യസദസ്സില്‍ പങ്കെടുക്കുവാന്‍ തൌഫീഖ് ലഭിച്ചവര്‍ ഭാഗ്യവാന്മാരാണ്. മേല്‍ പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൌലിദിന്റെ മജ്ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യസദസ്സ് തന്നെയാണ്. ഈ സദസ്സില്‍ മൌലിദില്‍ (മൌലിദിന്റെ സദസ്സില്‍) ദീനിയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമീങ്ങള്‍ ധാരാളം കൂടിയിരിക്കണം. മുസ്ലിംകളില്‍ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം” (അല്‍മുര്‍ശിദ് പുസ്തകം.4, ലക്കം.1).

കെ.എം. മൌലവി പറഞ്ഞതു ശ്രദ്ധിക്കുക.

“……………അതിനാല്‍ മുഹമ്മദ് നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തില്‍ നബിയുടെ ദഅ്വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക് ശുക്റ് ചെയ്യണം. അതിനായി ദേശങ്ങള്‍ തോറും മൌലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവര്‍ക്കെല്ലാം നബിയുടെ ദഅ്വത്ത് തബ്ലീഗ് ചെയ്യുക എന്ന കടമയെ നാം നിര്‍വഹിക്കുകയും ഈ സുദിനത്തിലും റമദാന്‍ മാസത്തിലും എല്ലാ ദേശത്തിലും തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം” (അല്‍മുര്‍ശിദ് പു.1, ലക്കം.5).

കടമ എന്നാല്‍ “ഫര്‍ള്” എന്നാണല്ലോ. ഇതില്‍ നിന്നും ബിദഈ പ്രസ്ഥാനക്കാരുടെ പഴയ കാല നേതാക്കള്‍ നബിദിനം കൊണ്ടാടല്‍ ഫര്‍ളാണെന്നു പറഞ്ഞവരായിരുന്നു എന്നു വ്യക്തമായല്ലോ.

ഇനി മാസം കണക്കാക്കി കൊണ്ടാടുന്നതിനെ പറ്റിയാണ് ചിലര്‍ക്ക് ആക്ഷേപം. അതിനു പഴയ നേതാക്കളിലൊരാളായ ഇ.കെ. മൌലവി പറയുന്ന മറുപടി കാണുക.

‘……………മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സര്‍വവിധ സൌഭാഗ്യത്തിനുമുള്ള മാര്‍ഗങ്ങളെ വെട്ടിത്തെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്(സ്വ) തന്റെ സ്പര്‍ശം കൊണ്ടു ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളതു ഇതുപോലുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ ആയതുകൊണ്ടുതന്നെ’ (അല്‍മുര്‍ശിദ് 3/9ല്‍ ഇ.കെ. മൌലവി മേല്‍ വരികളിലെ ‘ശഫീഉനാ’ എന്നതിന്റെ അര്‍ഥം നമുക്കു വേണ്ടി ശിപാര്‍ശ ചെയ്യുന്നവര്‍ എന്നാണല്ലോ? എന്നാല്‍ ഇന്നത്തെ പുത്തനാശയക്കാര്‍ ആ പ്രയോഗവും ശിര്‍ക്കാണെന്നു പറയുന്നവരാണ്). വീണ്ടും അല്‍മുര്‍ശിദില്‍ തന്നെ പറയുന്നതു കാണുക.

“……………ഇങ്ങനെയുള്ള മഹല്‍ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതല്‍പരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങള്‍ക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നല്‍കുന്നു. ഇസ്ലാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകുന്നു.

“……………നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൌലിദ് യോഗങ്ങളില്‍ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്നു മുസ്ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൌലിദ് യോഗങ്ങളില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങള്‍ വിവരിക്കും ചെയ്യും. നബിയെ പിന്തുടരുവാനുള്ള ഉത്ബോധനങ്ങള്‍ നടക്കും. സദസ്സില്‍ നബിയോടുള്ള പ്രേമം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത് ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നടക്കും” (അല്‍മുര്‍ശിദ് പുസ്തകം 4, ലക്കം 1).

വീണ്ടും അല്‍മനാറില്‍ പറയുന്നതു ശ്രദ്ധിക്കുക

“സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്(സ്വ)യുടെ ജന്മദിനമായ ഈ റബീഉല്‍ അവ്വല്‍ 12 ഉദയഗിരി മുതല്‍ അസ്തമയഗിരി വരെയുള്ള മുസ്ലിംകള്‍ ആഹ്ളാദം കൊണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീര്‍ത്തനം പാടുകയും ചെയ്യുന്നു. തങ്ങള്‍ ജീവനെക്കാള്‍ സ്നേഹിക്കുന്ന ആ ലോകൈക മാര്‍ഗദര്‍ശിയുടെ നേരെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ശക്തി ബഹുമാനങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്” (അല്‍മനാര്‍ പുസ്തകം 1, ലക്കം 17).

എന്നാല്‍ പുത്തനാശയക്കാരുടെ വാദം റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ പോലും അവന്‍ കാഫിറായിപ്പോകുമെന്നാണ്. പ്രഗത്ഭ മുജാഹിദു നേതാവായ കെ. ഉമര്‍ മൌലവി സല്‍സബീലില്‍ എഴുതിയതു കാണുക.

“റസൂല്‍(സ്വ)ന്റെ പേരില്‍ ഒരു യാസീന്‍ ഓതുക എന്നുവെച്ചാല്‍ നമുക്കു റസൂലിന്റെ പൊ രുത്തം കിട്ടാന്‍ യാസീന്‍ ഓതുക എന്നാണല്ലോ. യാസീന്‍ ഒരു ഇബാദത്താണ്. അല്ലാഹു അല്ലാത്തവരുടെ പൊരുത്തത്തിനു വേണ്ടി ഇബാദത്തെടുത്താല്‍ കാഫിറാകും എന്നു ആര്‍ ക്കാണറിഞ്ഞുകൂടാത്തത്. അല്ലാഹു അല്ലാത്തവര്‍ എന്നു പറഞ്ഞതു ആരായിരുന്നാലും വ്യ ത്യാസമില്ല” (സല്‍സബീല്‍ പുസ്തകം 3, ലക്കം 3, പേജ് 20).

മുസ്ലിം ലോകം മുഴുവനും നിരാക്ഷേപം ചെയ്തു വരുന്ന ഒരു പുണ്യകര്‍മ്മത്തെ ശിര്‍ക്കും കുഫ്റുമായി മുദ്രയടിക്കുന്നതിന്  ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, ഫൈസ്വല്‍ രാജാവ് വെടിയേറ്റു മരിച്ച ശേഷം അയാള്‍ക്കു വേണ്ടി ഫാതിഹഃ ഓതിയതായി റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ അന്നു സൌദി ഗവണ്‍മെന്റില്‍ നിന്നും ശമ്പളം പറ്റിക്കൊണ്ടിരുന്ന കെ. ഉമര്‍ മൌലവി ഉള്‍പ്പെടെ ഒരാളും അതിനെ  എതിര്‍ത്തു കണ്ടില്ല. റാബിത്വയുടെ പത്രത്തില്‍ വന്നതിന്റെ പ്രധാന ഭാഗം താഴെ ചേര്‍ക്കാം.

“വഖഫസ്സുഅമാഉ വ ഖാദത്തുല്‍ ആലമില്‍ ഇസ്ലാമി ഫീ ബിദായത്തില്‍ ജല്‍സതി ദുവൈഖതന്‍. തലൌ ഖിലാലഹാ സൂറത്തല്‍ ഫാതിഹത്തി തറഹ്ഹുമന്‍ അലാ റൂഹി ശഹീദില്‍ മഗ്ഫൂരി ലഹൂ ജലാലതില്‍ മലിക് ഫൈസ്വല്‍” (അഖ്ബാറുല്‍ ആലമില്‍ ഇസ്ലാമി, ലക്കം 914, ഹിജ്റ 1401).

അര്‍ഥം: ഇസ്ലാമിക ലോകത്തിന്റെ നേതാക്കളും നായകന്മാരും യോഗത്തില്‍ കുറച്ചു സമയം എഴുന്നേറ്റു നിന്നു. അതിനിടയില്‍ മഹാരാജാവും രക്തസാക്ഷിയുമായ ഫൈസ്വലിന്റെ ആത്മശാന്തിക്കായി അവര്‍ ഫാതിഹഃ സൂറത്തു ഓതി.

എന്നാല്‍ ഇവരുടെ പഴയകാല നേതാക്കള്‍ക്ക് ഇത്തരമൊരഭിപ്രായമുണ്ടായിരുന്നില്ല. കെ.എം. മൌലവി അല്‍മുര്‍ശിദില്‍ എഴുതിയത് നോക്കുക. (അല്ലെങ്കിലും നാഴികക്കു നാല്‍ പ്പതു വട്ടം മാറുന്നതാണല്ലോ ഇവരുടെ അഭിപ്രായങ്ങള്‍)

“അശ്ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ പേരില്‍ ദിക്റ് ചൊ ല്ലുക എന്നുവെച്ചാല്‍ അദ്ദേഹത്തിനു ദിക്റിന്റെ സവാബ്(പ്രതിഫലം) ലഭിക്കുവാന്‍ നിയ്യത്തു ചെയ്തുകൊണ്ടു ദിക്റ് ചൊല്ലുക എന്നാണല്ലോ അര്‍ഥം” (അല്‍മുര്‍ശിദ്, പുസ്തകം 2, പേജ് 471).

പ്രവാചകതിരുമേനി സാധാരണ മനുഷ്യനും പാപിയുമാണെന്ന് പ്രചരിപ്പിക്കുന്നതിലും പ്രവാചകരെ ഇകഴ്ത്തിക്കാണിക്കുന്നതിലും ഇവരുടെ പാക്ഷികങ്ങളും പ്രസംഗങ്ങളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. “അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തില്‍ റസൂല്‍ (സ്വ)പോലും വീഴ്ച വരുത്തി”യെന്ന് ഉമര്‍ മൌലവി 1971, സല്‍സബീലില്‍ എഴുതിയി ട്ടുണ്ട് (പുസ്തകം 4, ലക്കം 8, ആഗസ്റ്റ്).  ദൈവമാണെന്ന് തെറ്റ്ധരിക്കാതിരിക്കാന്‍ അല്ലാ ഹു മനപ്പൂര്‍വ്വം തെറ്റ് ചെയ്യിക്കുമെന്ന് മൌദൂദിയും എഴുതകയുണ്ടായി.

“അല്ലാഹു തആലാ കരുതിക്കൂട്ടി എല്ലാ പ്രവാചകന്മാരില്‍ നിന്നും ചില സമയങ്ങളില്‍ അവന്റെ സംരക്ഷണം ഉയര്‍ത്തിയും കൊണ്ടും ഒന്നും രണ്ടും കുറ്റങ്ങള്‍ ചെയ്യിക്കുന്നു. എന്തിനെന്നാല്‍ അവരെ സ്രഷ്ടാവ് എന്നു മനസ്സിലാക്കാതിരിക്കാനും, അവരും മനുഷ്യരാണെന്നു ഗ്രഹിക്കുവാനും വേണ്ടി” (തഫ്ഹീമാത് വാല്യം 2, പേജ് 43).

ഇത്തരത്തിലുള്ള എഴുത്തും പ്രസംഗങ്ങളുമാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് പ്രചോദ നമായതും പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകളും മറ്റും പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയതും. അതിനാല്‍ ഇത്തരക്കാരുടെ കെണിവലയില്‍ കുടുങ്ങിപ്പോകാതിരി ക്കാന്‍ പ്രവാചക സ്നേഹികള്‍ ബദ്ധശ്രദ്ധരാകണം.. അല്ലാഹു നമ്മെ നബി തിരുമേനി യോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാവട്ടെ, ആമീന്‍.


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു